വളയുന്നിടത്തോളം വളഞ്ഞിട്ടും തല്ലിക്കൊണ്ടിരിക്കുമ്പോൾ മരണ ഭയം മൂർച്ഛിച്ച് രാജി; അതിസമ്പന്നർക്കായി റിസർവ്വ് ബാങ്കിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് അതിഭീകര തിരിച്ചടി; ഇന്ത്യയെ കാത്തിരിക്കുന്നത് അർജന്റീനയുടെ ഗതിയെന്നും റിപ്പോർട്ടുകൾ; റിസർവ്വ് ബാങ്കിലെ പ്രതിസന്ധി സാമ്പത്തിക മേഖലയെ ഞെട്ടിച്ചാൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും; മുൻ ഗവർണ്ണറും ആഗോള സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്മോഹനെ തന്നെ രംഗത്തിറക്കി മുതലെടുക്കാൻ കോൺഗ്രസും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: കേന്ദ്ര സർക്കാരും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നെന്ന പ്രതീതി നിലനിൽക്കെ ഉർജിത് പട്ടേലിന്റെ രാജി സാമ്പത്തികരംഗത്ത് ഞെട്ടലായി. ആശങ്കയാർന്ന പ്രതികരണങ്ങളാണ് സാമ്പത്തിക മേഖലയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും ഉയർന്നത്. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനം സർക്കാരിന് വേണമെന്ന മോദി സർക്കാരിന്റെ പിടിവാശിയാണ് എല്ലാത്തിനും കാരണം. ഈ പ്രതിസന്ധി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നാണ് വിലയിരുത്തൽ. അർജന്റീനയെ പോലെ തകർന്നടിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നും വിലയിരുത്തലുണ്ട്. ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുൻ പ്രധാനമന്ത്രി ഡോ മന്മോഹൻ സിംഗിനെ മുമ്പിൽ നിർത്തിയാകും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഇടപെടലിലെ പരാജയങ്ങൾ കോൺഗ്രസ് ഉയർത്തിക്കാട്ടുക.
രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക നയങ്ങളെക്കുറിച്ചും അഗാധമായ അറിവുള്ള ഉർജിത് പട്ടേലിന്റെ രാജി സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണെന്ന് മന്മോഹൻ പ്രതികരിച്ചു കഴിഞ്ഞു. ഏറെ ആശങ്കയുണ്ടാക്കുന്ന വാർത്തയാണിത്. ധനക്കമ്മി മറികടക്കാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കണ്ണുവച്ചതായി ആർബിഐയുടെ ഡപ്യുട്ടി ഗവർണർ ഈയിടെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ നട്ടെല്ലായ റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയലാഭം നോക്കി കൈകടത്തുന്നത് ആപൽകരമാണെന്നും മന്മോഹൻ പറയുന്നു. ഊർജിത്തിന്റെ രാജി വരും ദിവസങ്ങളിലും കോൺഗ്രസ് ചർച്ചയാകും. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ മന്മോഹൻ സിംഗിനുള്ള അറിവ് ഉപയോഗിച്ചാകും കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുക.
മോദി സർക്കാർ അധികാരമേറ്റ് അധികം താമസിയാതെയാണ് സർക്കാർ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെതിരെ പരസ്യപ്രസ്താവനകൾ നടത്തിയത്. ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ രഘുറാം രാജനെതിരേ പ്രമുഖ ബിജെപി അംഗങ്ങളും മന്ത്രിമാരുമെല്ലാം നിലകൊണ്ട അവസ്ഥയുണ്ടായി. രണ്ടാം തവണയും ഗവർണറാകാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് സർക്കാർ ഊർജിത് പട്ടേലിനെ പകരക്കാരനായി നിയമിക്കുകയാണ് ചെയ്തത്. എന്നിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. രഘുറാം രാജൻ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് സർക്കാരും ബിജെപിയും പറഞ്ഞുകൊണ്ടേയിരുന്നു. ഇതാണ് ഊർജിത് പട്ടേലിന്റെ രാജിക്കുള്ള പ്രധാന കാരണം. രഘുറാം രാജന്റെ രാജിയെത്തുടർന്ന് കേന്ദ്രസർക്കാർ നടപ്പാക്കിയ ആദ്യ സാമ്പത്തിക നീക്കം നോട്ട് നിരോധനമായിരുന്നു. ഊർജിത് പട്ടേൽ ഇതിനെതിരേ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊർജിത് പട്ടേലിന്റെ വെളിപ്പെടുത്തലും വലിയ വിവാദമായിരുന്നു.
നാലര വർഷത്തെ ഭരണം കഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിസർവ് ബാങ്കിന് മൂന്നാമതൊരു ഗവർണറെക്കൂടി കണ്ടെത്തേണ്ടി വന്നിരിക്കുന്നു. ആദ്യത്തെ 2 വർഷത്തോളം നേരത്തേയുണ്ടായിരുന്ന രഘുറാം രാജൻ തുടർന്നത് കേന്ദ്ര സർക്കാരുമായി നിരന്തര ഇടപെടലായിരുന്നു. രഘുറാം രാജന് കാലാവധി നീട്ടാതെ മോദിയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും കൂടി കണ്ടെത്തിയത് ഉർജിത് പട്ടേലിനെ. തുടക്കത്തിൽ സർക്കാരുമായി ചേർന്ന് പോകാൻ അദ്ദേഹത്തിനായി. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങൾ അതിരുവിട്ടപ്പോൾ ഊർജ്ജിതിന് മുമ്പിൽ രാജി മാത്രമായി ഏക വഴി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രാജി വയ്ക്കുമ്പോൾ അത് മോദി സർക്കാരിന് വലയി പ്രതിസന്ധിയാണ്. റിസർവ് ബാങ്കിന്റെ സ്വയം ഭരണാധികാരം എത്രത്തോളം എന്നതാണ് ആദ്യ വിഷയം. ഒക്ടോബർ 26ന് ആർബിഐ ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ നൽകിയ മുന്നറിയിപ്പ് അതാണ്. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ സർക്കാർ ഇടപെട്ടാൽ അർജന്റീനയുടെ ഗതിയാവും ഇന്ത്യയ്ക്കുമെന്ന വിലയിരുത്തലും ഊർജിത്തിന് രാജി ചർച്ചയാക്കും.
2010ൽ സർക്കാരിന്റെ ഇടപെടൽ അമിതമായതോടെ അർജന്റീന ഗുരുതര സാമ്പത്തികത്തകർച്ചയിലായി. ഇന്ത്യയിലും സർക്കാർ ഇതു തുടർന്നാൽ സാമ്പത്തിക മേഖലയാകെ തകരുമെന്നും റിസർവ് ബാങ്ക് തകരുമെന്നുമാണ് മുന്നറിയിപ്പുകൾ. റിസർവ് ബാങ്കിന്റെ ബോർഡാണോ അതോ ഉദ്യോഗസ്ഥരാണോ നയപരമായ തീരുമാനമെടുക്കേണ്ടതും ദൈനംദിന ഭരണം നടത്തേണ്ടതും എന്നതാണ് തർക്കം. ബോർഡാണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്നാണ് മോദി സർക്കാരിന്റെ നിലപാട്. ഉദ്യോഗസ്ഥരാണ് നയങ്ങൾ തീരുമാനിക്കേണ്ടത് എന്നാണ് ഉർജിത് പട്ടേൽ ശഠിക്കുന്നത്. ഇതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. നാണ്യപ്പെരുപ്പം തടയുക എന്നത് റിസർവ് ബാങ്കിന്റെ മുഖ്യ ചുമതലയാണെന്ന് ഉർജിത് പട്ടേൽ. അതിനാൽ പലിശ നിരക്ക് കുറയ്ക്കില്ല. ഇടക്കാലത്ത് കൂട്ടുകയും ചെയ്തു. സർക്കാർ ഇതിനോട് യോജിച്ചില്ല.
റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് ഒരു വിഹിതം വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് അടുത്ത തർക്കത്തിന് വഴി തെളിച്ചു. ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്ക് ഇതു ഗുണകരമല്ല. സമ്പന്നർക്ക് മാത്രം നേട്ടമുണ്ടാകുന്ന ഹ്രസ്വകാല ഇടപെടലാണ് ഇത്. ഇതിനിടെ കേന്ദ്ര സർക്കാരും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നതയ്ക്ക് അയവു വന്നെന്ന പ്രതീതി വന്നു. എന്നാൽ തീർത്തും അപ്രതീക്ഷിതമായുള്ള ഉർജിത് പട്ടേലിന്റെ രാജി സാമ്പത്തികരംഗത്ത് ഞെട്ടലായി. ഉർജിത് പട്ടേലിന്റെ രാജിയിൽ സങ്കടമുണ്ട്; പക്ഷേ, അദ്ഭുതമില്ല. ആത്മാഭിമാനമുള്ള ഒരു പണ്ഡിതനും എൻഡിഎ സർക്കാരിനൊപ്പം ജോലി ചെയ്യാൻ കഴിയില്ല. ഒരുതവണകൂടി അപമാനിതനാകുന്നതിന് മുൻപ് അദ്ദേഹം രാജിവച്ചത് നന്നായി എന്നാണ് കോൺഗ്രസ് പ്രതികരണം.
കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്ത 21 പാർട്ടികളും ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കും. വരും ദിവസങ്ങളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിക്കുന്ന സംഘം റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ രാജി സർക്കാരിനെതിരായ കുറ്റപത്രമായി സമർപ്പിക്കും. 'സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ച് മിണ്ടാതിരുന്ന' ആർബിഐയുടെ നയമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകർച്ചയിലേക്ക് നയിച്ചതെന്ന് അരുൺ ജയ്റ്റ്ലി പരസ്യമായി ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള പോര് പരസ്യമാവുന്നത്. ഇത് ഊർജിത്തിനെ വേദനിപ്പിച്ചിരുന്നു. എല്ലാ അർത്ഥത്തിലും സഹകരിക്കാൻ ഊർജിത് ശ്രമിക്കുകയും ചെയ്തു. എന്നിട്ടും പ്രശ്ന പരിഹാരത്തിന് കേന്ദ്രം മനസ്സ് കാട്ടിയില്ല. ഇതാണ് ഊർജിത്തിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം.
രാജിവെച്ചതിലൂടെ ഊർജിത് പട്ടേൽ തന്റെ പ്രതിഷേധം വ്യക്തമാക്കിയിരിക്കുന്നുവെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജനും പ്രതികരിച്ചിട്ടുണ്ട്. 'രാജി വെളിവാക്കുന്നത് ആശങ്കാജനകമായ സാഹചര്യമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവെച്ചിരിക്കുന്നത് ചില സാഹചര്യങ്ങളെ അവർക്ക് നേരിടാൻ കഴിയാതെ വന്നപ്പോഴാണ്. സർക്കാർ ആർബിഐയുടെ കാര്യങ്ങളിൽ ഇനി ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇതെല്ലാം കാണിക്കുന്നത്', രഘുറാം രാജൻ പറഞ്ഞു. ഊർജ്ജിത് പട്ടേലിനെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത് എന്താണെന്ന് സർക്കാർ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. ഇത്തരം വിമർശനങ്ങൾ മോദിക്ക് തിരിച്ചടിയാണ്. വിദഗ്ധരുടെ പ്രതികരണങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ പോരിന് കോൺഗ്രസ് തയ്യാറെടുക്കും. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്.
Stories you may Like
- ഡൽഹിയിൽ സിപിഎം പഠന കേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു
- രൺജിത് ശ്രീനിവാസൻ വധക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാറിന് നോട്ടീസ്
- സുർജിത് ഭവനിൽ പാർട്ടി പഠന ക്ലാസ് തടഞ്ഞ സംഭവം: സീതാറാം യെച്ചൂരി
- ശിരോമണി അകാലിദൾ നേതാവിനെ അജ്ഞാതർ വെടിവച്ചുകൊന്നു
- യുഎസിലെ ഇന്ത്യൻ അംബാസഡറെ അവഹേളിച്ച് ഖലിസ്ഥാൻവാദികൾ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്