ക്ഷാമകാലത്തെ പട്ടിണിയിൽ 1950ൽ പിറന്ന പാർട്ടി; അയുധമെടുത്ത് ബാങ്ക് ക്ലാർക്ക് സൈന്യത്തെ വെല്ലുവിളിച്ച് നേതാവായി; രാജീവ് ഗാന്ധിയുമായി ഉടമ്പടിയുണ്ടാക്കി ആയുധമുപേക്ഷിച്ചപ്പോൾ ലാൽദെങ്ക മുഖ്യമന്ത്രിയായി; ശ്വാസകോശാർബുദം നേതാവിന്റെ ജീവനെടുത്തപ്പോൾ സോറം തങ്ക പിൻഗാമിയായി; പത്തുകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസോ നാഷണൽ ഫ്രണ്ടിന് അധികാരം സ്വന്തം; 95 ശതമാനം ക്രൈസ്തവരുള്ള മിസോറാമിൽ ബിജെപിയും അക്കൗണ്ട് തുറന്നു; നോർത്ത് ഈസ്റ്റ് ഇനി കോൺഗ്രസ് മുക്തം
മറുനാടൻ ഡെസ്ക്
ഐസ്വാൾ: മിസോറമിൽ എക്സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കുന്ന രീതിയിൽ മിസോ നാഷനൽ ഫ്രണ്ട് മുന്നേറ്റം നടത്തുമ്പോൾ മാറി മറിയുകയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം. അധികാരം നഷ്ടമായാതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തും കോൺഗ്രസ് ഭരണത്തിൽ ഇല്ലാതെയാകും. ഇതോടെ, ബിജെപി അവകാശപ്പെടുന്ന കോൺഗ്രസ് മുക്ത് ഭാരത് എന്ന സങ്കൽപം വടക്കു കിഴക്കൻ മേഖലയിൽ യാഥാർഥ്യമാവുകയും ചെയ്യുകയാണ്.
പത്തുവർഷത്തോളമായി ഭരണപക്ഷത്തിരിക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയാണു മിസോറമിലെ ഫലം. മുഖ്യമന്ത്രി ലാൽ തൻഹാവ്ല സൗത്ത് ചമ്പെയ് മണ്ഡലത്തിൽ പരാജയപ്പെട്ടത് കോൺഗ്രസിന് ഇരട്ടി പ്രഹരമായി. കാൽ നൂറ്റാണ്ടിലേറെയായി നിയമസഭാഗമായ തൻഹാവ്ല തന്നെയായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ അഞ്ചു വട്ടവും മുഖ്യമന്ത്രിയും. സൗത്ത് ചമ്പെയ് കൂടാതെ സെർചിപ് മണ്ഡലത്തിലും തൻഹാവ്ല മൽസരിക്കുന്നുണ്ട്. മൂന്നാം തവണയും തുടർ ഭരണം സ്വപ്നം കണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാൽ, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം മിസോ നാഷനൽ ഫ്രണ്ടിന്റെ മികച്ച പ്രകടനമാണ് കോൺഗ്രസിനെ തകർത്തെറിയുന്നത്. 1998 ഡിസംബർ മുതൽ 2008 ഡിസംബർ വരെ മിസോറം ഭരിച്ച മിസോ നാഷനൽ ഫ്രണ്ടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷവും പ്രബലമായ പ്രാദേശിക കക്ഷിയും. വികസനമില്ലായ്മ മുതലുള്ള പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ചാണ് പാർട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് വിജയിക്കുകയാണ്.
ആകെയുള്ള 40 സീറ്റുകളിൽ 34 എണ്ണത്തിലും വിജയിച്ചാണ് കോൺഗ്രസ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ലാൽ തൻഹവ്ലയാണ് സംസ്ഥാനത്തെ പാർട്ടിയുടെ മുഖം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ബിജെപി രൂപം നൽകിയ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ ഭാഗമായ മിസോ നാഷനൽ ഫ്രണ്ടിന് സംസ്ഥാനത്ത് നല്ല വേരുകളുണ്ടെങ്കിലും ഒരു സഖ്യം വേണ്ടെന്ന നിലപാടാണ് ബിജെപി നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലെടുത്തത്. മിസോ നാഷനൽ ഫ്രണ്ടിനും സമാന കാഴ്ചപ്പാടു തന്നെയാണുണ്ടായിരുന്നത്. ഇത് വെറുതെയായില്ല. അവർ ബിജെപിയെ അകറ്റി നിർത്തി ജയിക്കുകയാണ്.
വടക്കു കിഴക്കൻ മേഖലയിൽ ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ പിടിയിൽ വരാത്ത ഏക സംസ്ഥാനമായിരുന്നു മിസോറാം. കോൺഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന വടക്കു കിഴക്കൻ മേഖല കോൺഗ്രസ രഹിതമാകുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പോടെ വരുന്നത്. മേഖലയിലെ എട്ട് സംസ്ഥാനങ്ങളിലുമായി 25 ലോക്സഭാ സീറ്റുകളുണ്ട്. ഈ സീറ്റുകളിൽ ഏറെയും ജയിക്കാനാണ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പദ്ധതി. ഇതിന് മിസോറാമിൽ മിസോ നാഷനൽ ഫ്രണ്ട് കൂട്ടു നിൽക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. മിസോറാമിൽ അക്കൗണ്ട് തുറക്കാനായെന്നത് മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാൻ വകയുള്ളത്.
മിസോറം നിയമസഭാ തിരിഞ്ഞെടുപ്പിനു തൊട്ടു മുമ്പു മുതിർന്ന നേതാക്കൾ എതിർചേരിയിലേക്ക് പോകുന്ന സാഹചര്യം മിസോറാമിൽ കോൺഗ്രസിനെ തളർത്തിയിരുന്നു. കൂടുതൽ പേരും പോയത് പ്രധാന പ്രതിപക്ഷമായ മിസോ നാഷനൽ ഫ്രണ്ടിലേക്കായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന ആർ ലാൽസിർലിയാനയെ അടുത്തിടെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ഇദ്ദേഹം മിസോ നാഷണൽ ഫ്രണ്ട് സ്ഥാനാർത്ഥിയായി താവി മണ്ഡലത്തിൽ മൽസരിക്കുകയും ചെയ്തു. മുൻ മന്ത്രി ലാൽരിൻലിയാന സയ്ലോയും രാജിവച്ച് എംഎൻഎഫിൽ ചേർന്നിരുന്നു. 2016-ൽ അസമിലും 2017-ൽ മണിപ്പൂരിലും 2018-ൽ ത്രിപുരയിലും നേരിട്ട അതേ തരത്തിലുള്ള മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് മിസോറാമിലും കോൺഗ്രസിനുണ്ടായത്.
ഈ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലെത്തിയതാണ് ആദ്യമായി ഭരണത്തിലെത്താൻ അവർക്കു കളമൊരുക്കിയത്. എന്നാൽ മിസോറമിൽ വിമത നേതാക്കൾ ബിജെപിയെ ഒഴിവാക്കി എംഎൻഎഫിലാണു ചേക്കേറുന്നതെന്ന വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. കോാൺഗസിലെ കൊഴിഞ്ഞുപോക്കു നേട്ടമാക്കിയാണ് എംഎൻഎഫ്. പത്തു വർഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കുന്നത്. 2008ൽ 32 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 34 സീറ്റ് നേടിയാണ് മിസോറാമിൽ 2013ൽ വിജയിച്ചത്. ഈ വിജയത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ കോൺഗ്രസിനെയാണ് എം.എൻ.എഫ് പിടിച്ചു നിർത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പിടിക്കാനായി ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിൽ(എൻ.ഇ.ഡി.എ) സഖ്യകക്ഷിയാണ് എംഎൻഎഫ്. എന്നാൽ മിസോറാമിൽ സഖ്യം തൽക്കാലത്തേക്ക് മറന്ന് ഇരുകക്ഷികളും ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
95 ശതമാനം ക്രിസ്തുമത വിശ്വാസികളുള്ള മിസോറാമിൽ ബിജെപിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ഇത്തവണയും അത് മാറുകയാണ്. അധികാരം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് നടന്നില്ലെങ്കിലും നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് ആയെന്ന ആശ്വാസവുമാണ്. ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുമ്മനം രാജശേഖരനെ മിസോറാമിൽ ഗവർണ്ണറാക്കിയത്.
സ്വതന്ത്ര സംസ്ഥാനമായത് 1986ൽ
1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചിരുന്നു . ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു. ഇന്ത്യയ്ക്കു സ്വത്രന്തൃം കിട്ടിയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു. ത്രിപുരയിലെയും മണിപ്പൂരിലെയും മിസോ വംശക്കാർക്കു സ്വാധീനമുള്ള മേഖലകൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് 1954-ൽ സംസ്ഥാന പുനർനിർണയ കമ്മിറ്റി മുമ്പാകൊ ജില്ലാ കൗൺസിൽ പ്രതിനിധികളും മിസോ യുണിയനും അവശ്യം മുന്നയിച്ചു. തങ്ങളുടെ അവശ്യം അംഗീകരിക്കാത്ത സംസ്ഥാന പുനർനിർണയ കമ്മിറ്റ തീരുമാനത്തിനെതിരെ 1955-ൽ ഗോത്രവർഗ നേതക്കൾ ഐസ്വാളിൽ ചേർന്ന് ഈസ്റേറ്ൺ ഇന്ത്യ ട്രൈബൽ യുണിയൻ എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു. അസമിലെ മലനിരകൾ എല്ലാം ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നായിരുന്നു ഇവരുടെ അവശ്യം. എന്നാൽ അവരുടെ ശ്രമങ്ങൾ വിജയം നേടില്ല.
പിന്നീട് 1961 ഒകേടാബർ 22-ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ മിസോ നാഷണൽ ഫ്രണ്ട് രുപികരിച്ച്സ്യംഭരണാവകാശത്തിനുവേണ്ടി പുർവ്വാധികം ശക്തിയോടെ പ്രക്ഷോഭം തുടങ്ങി. 1967-ൽ മിസോ നാഷണൽ ഫ്രണ്ട് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു. 1971-ൽ മിസോ കൗൺസിൽ പ്രതിനിധി, പ്രധാനമ്രന്തിയായിരുന്ന ഇന്ദിരഗാന്ധിയെ കണ്ട മിസോകൾക്ക് പൂർണ അധികാരമുള്ള സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. ഇതു പ്രകാരം 1972 ജനുവരി 21-ന് മിസോ കുന്നുകൾ കോന്ദ്രഭരണ്രപവേശമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ലോക്സഭയിലും രാജ്യസഭയിലും ഒരോ സീറ്റും അനുവദിച്ചു കേന്ദ്രഭരണ്രപദേശമെന്ന പദവി കൊണ്ട് മിസോ നാഷണൽ ഫ്രണ്ട് തൃപ്തരായില്ല, പ്രക്ഷോഭം തുടർന്നു.
പ്രധാനമ്രന്തിയായ രാജീവ്ഗാന്ധിയുമായി ലാൽ നടത്തിയ ചർച്ചയെത്തുടർന്ന്. ഉണ്ടായ കരാർ പ്രകാരം 1987 ഫെബ്രുവരി 28 ന് മിസോറം സംസ്ഥാനം നിലവിൽ വന്നു. ലാൽ ആദ്യമുഖ്യമ്രന്തിയും ആയി. പിന്നീട് 1998ലും അവർ അധികാരത്തിലെത്തി. പത്തുകൊല്ലത്തിന് ശേഷം കോൺഗ്രസിന് മിസോറാം വഴിമാറി. ഇതാണ് മിസോ നാഷണൽ ഫ്രണ്ട് തിരിച്ചു പിടിക്കുന്നത്.
അധികാരത്തിലെത്തുന്നത് സൈന്യത്തെ വെല്ലുവിളിച്ച പാർട്ടി
മിസോറം സ്വതന്ത്രമാക്കുന്നതിനായി മിസോ നാഷണൽ ഫ്രണ്ട് എന്ന വിഘടനവാദി സംഘടനയെ നയിച്ച് ഇന്ത്യൻ സൈന്യത്തിനെതിരെ കലാപം നയിച്ച പു ലാൽദെങ്ക രാജീവ് ഗാന്ധിയുമായി 1986-ൽ സമാധാന ഉടമ്പടി ഒപ്പുവെച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. ഐസ്വാളിൽ ഒരു ബാങ്ക് ക്ലർക്ക് ആയിരുന്ന ലാൽദെങ്ക ബ്രിട്ടീഷുകാർ ഏകദേശം സ്വതന്ത്രമായി വിട്ട മിസോകൾ ഇന്ത്യക്കാരല്ല എന്ന വാദഗതിയുടെ വക്താവായിരുന്നു.
1950-കളുടെ അവസാനത്തിലെ ക്ഷാമത്തിനു ശേഷം ആസാം അതിന്റെ കിഴക്കേ അറ്റത്തെ ജില്ലയായ മിസോറമിനു ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഇത് മിസോറമിലെ ജനങ്ങളിൽ കടുത്ത അസംതൃപ്തി വളർത്തി. ലാൽദെങ്കയുടെ മിസോ നാഷണൽ ഫ്രണ്ടിന്റെ ഉദയം ഇവിടെയാണ്. 1966 ഫെബ്രുവരി 28-നു എം.എൻ.എഫ്. മിസോറം ജില്ലയിലെ പ്രധാന പട്ടണങ്ങൾ ആക്രമിച്ചു, സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മിസോകൾ ഡൽഹിക്ക് എതിരായി അണിനിരക്കാൻ ആഹ്വാനം ചെയ്തു. ഇന്ത്യൻ സർക്കാർ ഇതിനു മറുപടിയായി സൈന്യത്തെ അയക്കുകയും വിമാനസേന ഉപയോഗിച്ച് ബോംബ് വർഷിക്കുകയും ചെയ്തു. മലകളിൽ നിന്ന് ഗ്രാമീണർ കുടിയൊഴിപ്പിക്കപ്പെട്ടു.
കിഴക്കേ പാക്കിസ്ഥാൻ 1971-ൽ സ്വതന്ത്രമായി ബംഗ്ലാദേശ് രാജ്യം രൂപവത്കരിച്ചതിനു പിന്നാലെ ലാൽദെങ്കയുടെ അനുയായികൾ ബർമ്മയിലേക്ക് ചിതറിപ്പോവുകയും ലാൽദെങ്ക പാക്കിസ്ഥാനിലേക്ക് താവളം മാറ്റുകയും ചെയ്തു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി യൂറോപ്പിൽ വെച്ച് നടന്ന രഹസ്യകൂടിക്കാഴ്ചകൾക്കു ശേഷം അദ്ദേഹം മിസോറം പ്രശ്നത്തിനു സമാധാനപരമായ ഒരു പരിഹാരം തേടുവാനായി ഇന്ത്യയിൽ തിരിച്ചുവന്നു. രാജീവ് ഗാന്ധി 1986-ൽ സമാധാന ഉടമ്പടി ഒപ്പുവെച്ചക്കുന്നതുവരെ ചർച്ചകൾ മെല്ലെ പുരോഗമിച്ചു. ഈ സമാധാന ഉടമ്പടി മിസോ ഗറില്ലകൾ ആയുധം വെടിയുന്നതിനു കാരണമായി. മിസോറം ഇന്ത്യയിലെ ഒരു പൂർണ്ണ സംസ്ഥാനമായി. ലാൽദെങ്ക താൽക്കാലിക മുഖ്യമന്ത്രി ആയി സ്ഥാനമേറ്റു.
പിന്നീട് നടന്ന ആദ്യ സംസ്ഥാന നിയമദസഭാതിരഞ്ഞെടുപ്പിൽ എം.എൻ.എഫ്. ഭൂരിപക്ഷം നേടുകയും ലാൽദെങ്ക മുഖ്യമന്ത്രി ആവുകയും ചെയ്തു. എന്നാൽ കൂറുമാറ്റത്തെ തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്തായി. 1990-ൽ ശ്വാസകോശാർബുദം ബാധിച്ച് 53-ആം വയസ്സിൽ പു ലാൽദെങ്ക മരിച്ചു. അതിന് ശേഷം സോറംതങ്ക നേതാവായി. 1998മുതൽ 2008 വരെ സംസ്ഥാനം ഭരിച്ചു. അതിന് ശേഷം അധികാരം നഷ്ടമായി. സോറംതങ്കയുടെ നേതൃത്വത്തിലാണ് ഇത്തവണയും എംഎൻഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ സോറംതങ്ക വീണ്ടും മീസോറാമിനെ ഭരിക്കാനെത്തുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്