ഉയർത്തിക്കാണിക്കാൻ നേതാക്കളില്ലാത്ത ഛത്തീസ്ഗഡിൽ കോൺഗ്രസിനെ ഒറ്റക്ക് വിജയിപ്പിച്ചത് രാഹുൽ ഗാന്ധി; സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾക്ക് ഒപ്പം പോസ്റ്ററിൽ രാഹുലിന്റെയും ചിത്രവും അച്ചടിച്ചു; ഖനിമാഫിയയുടെയും മോദിയുടെയും നയവൈകല്യങ്ങളും തുറന്നു കാട്ടിയ പ്രസംഗങ്ങളും മുതൽ കൂട്ടായി; ഒരു രൂപക്ക് അരി നൽകി നാടിന്റെ പട്ടിണിമാറ്റിയ രമൺസിങ്ങ് കളമൊഴിയുന്ന ഞെട്ടലിൽ ബിജെപി; ഛത്തീസ്ഗഡിലെ ജനപ്രിയ മുഖ്യന് മോദിയുടെ നയങ്ങളും കർഷക-ആദിവാസി രോഷവും
മറുനാടൻ ഡെസ്ക്
റായ്പൂർ: 'ഒരു രൂപക്ക് ഒരു കിലോ അരി നൽകി നാടിന്റെ പട്ടിണി മാറ്റിയ മുഖ്യമന്ത്രി'. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിങ്ങിനെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്നാലുവർഷം മുമ്പുവരെയും ദേവന്ദ്ര ഫട്നാവിസിനെയും ശിവരാജ്സിങ്ങ് ചൗഹാനെയുംപോലെ ബിജെപിയുടെ ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒന്നായിരുന്നു രമൺസിങ്ങും. മാവോയിസറ്റ് ഭീഷണിയുടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലും നല്ല റോഡുകൾ നിർമ്മിച്ചും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയും സാധാരക്കാരുടെ പ്രീതി പിടച്ചുപറ്റാൻ രമൺസിങ്ങിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പല എക്സിറ്റുപോളുകളും ഇവിടെ ബിജെപിക്ക് മൂൻതൂക്കം പ്രവചിച്ചിരുന്നുത്.
മറുഭാഗത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനം തീർത്തും ദുർബലമായിരുന്നു. സംസ്ഥാനം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് അജിത് ജോഗിയെന്ന രാഷ്ട്രീയ ചാണക്യൻ പാർട്ടിവിട്ടതോടെ പ്രാദേശിക നേതൃ ദൗർലഭ്യം കോൺഗ്രസിൽ പ്രകടമായിരുന്നു. ജോഗി കോൺഗ്രസ് വിട്ട് പുറത്ത് പോവുകയും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ മാവോയിസ്റ്റ് അക്രമണത്തിൽ വിസി ശക്ളയെപ്പോലുള്ള നിരവധി നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ശക്തമായ നേതാക്കളില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. 14 പുതുമുഖങ്ങളെയാണ് ഇത്തവണ കോൺഗ്രസ് കളത്തിലിറക്കിയത്.
പിസിസി പ്രസിഡന്റ് ഭൂപേഷ് ഭാഗീലിനെപ്പോലുള്ള നേതാക്കൾ അത്ര ജനപ്രിയർ അല്ലെന്നതു കണ്ടതിനാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പ്രചാരണം നടന്നത്. സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽപോലും രാഹുൽഗാന്ധിയായിരുന്നു. സംസ്്ഥാനത്തെ ഒരു നേതാവിന്റെയും ഫോട്ടോപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് അത്രയൊന്നും പ്രതീക്ഷവെക്കാത്ത സംസ്ഥാവുമായരുന്നു ഈ ഖനിജ സമ്പന്നതയുടെ നാട്.
മാത്രവുമല്ല അജിത്ജോഗി സ്വന്തം പാർട്ടിയുണ്ടാക്കി ബിഎസ്പിയുമായി ചേർന്ന് മൽസരിച്ചതോടെ കോൺഗ്രസിന് കിട്ടുന്ന പരമ്പാഗത ആദിവാസി- ദലിത്വോട്ടുകൾ ഭിന്നിച്ചുപോവുമെന്നതിനാൽ ഒരു ഈസി വാക്കോവറാണ് ബിജെപിയും പ്രതീക്ഷിച്ചത്. പക്ഷേ ഫലം കോൺഗ്രസിനെപ്പോലും അത്ഭുദപ്പെടുത്തി. ബിജെപിയുടെ കോട്ടകൾ പോലും തകർത്താണ് 15 വർഷത്തിനു ശേഷം കോൺഗ്രസ് വൻഭൂരിപക്ഷത്തിന് അധികാരത്തിലേക്ക് നടന്നു കയറിയത്. കർഷകരോഷവും ഖനിസ്വകാര്യവത്ക്കരണവും തൊഴില്ലായ്മയും, ആദിവാസികളുടെ രോഷവും തീർത്ത ഭരണവിരുദ്ധ വികാര്ം തന്നെയാണ് ഇവിടെ ബിജെപിയുടെ കഥ കഴിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അടിമുടി അടിതെറ്റി അജിത്ത് ജോഗി
സംസ്ഥാനം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് അജിത് ജോഗി പിന്നീട് വൻ അഴിമതിയിൽപ്പെട്ടത് കോൺഗ്രസിൽ കലാപത്തിന് ഇടയാക്കിയിരുന്നു. ഇതോടെ കോൺഗ്രസിൽ നിന്നും പുറത്തുവന്ന് ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ് (ജെ.സി.സി) എന്ന പാർട്ടിയുണ്ടാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. ദളിത് വോട്ടുകളുടെ ബലത്തിൽ കോൺഗ്രസിനെ പോലും വെല്ലുവിളച്ച ജോഗിക്ക് പക്ഷെ ഫലം വന്നപ്പോൾ ഒന്നുമാകാനായില്ലെന്നതാണ് യാഥാർഥ്യം.എന്നാൽ തെരഞ്ഞെടുപ്പ് നടന്ന 96 നിയമസഭാ സീറ്റുകളിൽ എട്ടിടത്തു മാത്രമാണ് ജോഗിയുടെ പാർട്ടിക്ക് അൽപമെങ്കിലും മുന്നിട്ടു നിൽക്കാനായതും. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മത്സരത്തിനിറങ്ങിയ അജിത് ജോഗിക്ക് മാർവാഹി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും തിരിച്ചടിയായി.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി കലക്ടറായിരുന്ന കാലയളവിൽ തന്റെ അധികാരപരിധിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പ്രതിച്ഛായയാണ് പിന്നീട് മുഖ്യമന്ത്രിയായപ്പോഴും നിലനിർത്താൻ ശ്രമിച്ചത്. കോടതിയിൽപ്പോയാണെങ്കിലും ഗോത്രവർഗക്കാരനാണെന്ന വാദം അദ്ദേഹം ഉറപ്പിച്ചു. ഗോത്രവർഗക്കാർ കൂടുതലുള്ള ഛത്തീസ്ഗഡിൽ സ്വാധീനം ഉറപ്പിക്കാൻ തന്റെ ഗോത്ര ബന്ധം അദ്ദേഹം സമർഥമായി ഉപയോഗിച്ചിരുന്നു. അപകടങ്ങളെ തുടർന്ന് ശരീരം തളർന്നെങ്കിലും മനസ്സു തളരാൻ ജോഗി അനുവദിച്ചില്ല. ഓരോ തവണയും ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് ഓടിയെത്തി തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു.
മാത്രമല്ല, മായാവതിയുമായുള്ള സഖ്യം ദലിത് വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്ത്താൻ ഉതകുമെന്നും ജോഗി കണക്കുകൂട്ടി. 2013 ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റേ ബിഎസ്പി നേടിയുള്ളു എന്നതൊന്നും ജോഗി കണക്കിലെടുത്തില്ല. മണ്ഡലങ്ങളിൽ ജാതിസമവാക്യങ്ങൾ പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിർത്തിയതും. ഗോത്ര ദലിത് വികാരം ഉണർത്തുന്ന തരത്തിലായിരുന്നു പ്രചാരണവും.
കർഷക വായ്പ തിരിച്ചടവ് എഴുതിത്ത്ത്തള്ളും, നെല്ലിന്റെ താങ്ങുവില വർധിപ്പിക്കും, സർക്കാർ ജോലികൾ 'ഔട്ട്സോഴ്സ്' ചെയ്യുന്നത് നിർത്തി യുവാക്കൾക്ക് 'സംവരണം' നൽകും, കാർഷികാവശ്യങ്ങൾക്കുള്ള പമ്പുകൾക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ 'കണ്ണു മയക്കുന്ന' വാഗ്ദാനങ്ങളായിരുന്നു ജോഗി മായാവതി സഖ്യം നൽകിയത്. ഇവ സ്റ്റാംപ് പേപ്പറിൽ എഴുതി നൽകിയാണ് ജോഗി പുറത്തിറക്കിയത്. വാഗ്ദാനം പാലിക്കാനായില്ലെങ്കിൽ ജയിൽ പോകാൻ തയ്യാറെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പക്ഷേ, ഈ മാജിക്കുകൾ ജനം തിരിച്ചറിഞ്ഞെന്നുവേണം ഫലം പുറത്തുവരുമ്പോൾ മനസ്സിലാക്കേണ്ടത്.
ബിജെപിക്ക് വിനയായി കർഷക- തൊഴിലാളി ആദിവാസി രോഷം
ഉള്ളി വിലയിടവ്് അടക്കുമുള്ള കാർഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും ഖനിത്തൊഴിലാളികളുടെ രോഷവുമാണ് ബിജെപിക്ക് ഇവിടെ തിരിച്ചടിയായത്.മോദി സർക്കാർ ഖനികൾ ദേശസാത്ക്കരിച്ചതിനെ തുടർന്ന് കൽക്കരി മേഖലയിലെ തൊഴിലാളികൾ അക്ഷരാർത്തത്തിൽ പട്ടിണിയിലായിരുന്നു. 1973ലാണ് ഇന്ദിരാഗാന്ധി കൽക്കരി മേഖല ദേശസാൽക്കരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നരേന്ദ്ര മോദി മേഖല പൂർണമായും സ്വകാര്യവൽക്കരിച്ചു. ഇതോടെ റായ്ഖഡ് അടക്കമുള്ള കൽക്കരിപ്പാടം മേഖലയിൽനിന്ന് ആളുകൾ കൂട്ടത്തോടെ കുടിയൊഴിഞ്ഞ് പോവേണ്ടി വന്നു. നഷ്ടത്തിലാണെന്ന് പറഞ്ഞ് വേദാന്തയടക്കമുള്ള നവ കോർപ്പറേറ്റുകൾ തൊഴിലാളികളുടെ ചോറിലാണ് മണ്ണുവാരിയിട്ടത്. ഇതേ അവസ്ഥയായിരുന്നു ആദിവാസി മേഖലയിലും. ദാരിദ്രവും ചുഷണവും നടമാടിയതോടെ ഇവിടെ മാവോയിസ്റ്റുകളും ശക്തമായി. ഖനിജ-ആദിവാസി മേഖലയിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായതെന്ന് വോട്ടിങ്ങ് പാറ്റേൺ നോക്കിയാൻ വ്യക്തം. സത്യത്തിൽ സ്വകാര്യവത്ക്കരണം അടക്കമുള്ള മോദിയുടെ നയങ്ങൾക്കാണ് രമൺസിങ്ങ് വിലകൊടുക്കേണ്ടി വന്നത്.
രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഈ രീതിയിലായിരുന്നു. എവിടെപ്പോയാലും സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് രാഹുൽ സംസാരിച്ചത്. നോട്ടുനിരോധനവും ഖനി സ്വകാര്യവത്ക്കരണവും അടക്കമുള്ള നയങ്ങൾക്കെതിരെ ആയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നതും വ്യക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍