ബിജെപിയെ തിരിച്ചടിച്ചത് നോട്ട് നിരോധനവും സാമ്പത്തിക പരിഷ്കാരങ്ങളും വരുത്തിയ കർഷകരുടെ കണ്ണുനീർ; മൊത്തവ്യാപാര കേന്ദ്രത്തിലെ കണ്ണിയായ ചെറുകിട കച്ചവടക്കാരനെ തുടച്ചുനീക്കി റിലയൻസിന് വഴി വെട്ടിയപ്പോൾ കർഷക ആത്മഹത്യ നിത്യസംഭവം; നോക്കു കുത്തിയായി നീതി ആയോഗം; ജെയ്റ്റ്ലിയുടെ കസേര തെറിക്കുമോ എന്നതും കണ്ടറിയണം: ബിജെപിയെ തോൽപ്പിച്ച സാമ്പത്തിക ഘടകങ്ങളെ കുറിച്ച് ബൈജു സ്വാമി എഴുതുന്നു
ബൈജു സ്വാമി
അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും ഛത്തീസ്ഗറിലെയും രാജസ്ഥാനിലേയും കനത്ത തോൽവിയും മധ്യപ്രദേശ് പോലെ ബിജെപിയുടെ കോട്ടയിലെ തോൽവിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപികും വരാനിടയുള്ള തോൽവിയുടെ സൂചന നൽകുന്നു. മധ്യപ്രദേശിൽ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കുതിരക്കച്ചവടത്തിൽ ഭരണം നിലനിർത്തിയാലും ട്രെൻഡ് അവർക്കെതിരെ എന്നു തന്നെ കരുതാം. ബിജെപി ഭരണത്തിലിരുന്ന ഈ സംസ്ഥാനങ്ങളിലെ കാറ്റ് തിരിച്ചു വീശുന്നു. ഗ്രാമീണ കർഷക വോട്ടർ ബിജെപി യെ കൈവിടുന്നു എന്നതിന്റെ കൃത്യമായ ചിത്രമാണ് തെളിയുന്നത്.
ഈ സംസ്ഥാനങ്ങൾ ഉത്തരേന്ത്യയിലെ ഹൃദയഭൂമിയും അവർക്കു ലോക്സഭയിൽ ഭൂരിപക്ഷം നേടികൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ചതുമാണ്. ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ കനത്ത വെല്ലുവിളിയുമായി പ്രാദേശിക പാർട്ടികൾ വിശാല സഖ്യം ഉണ്ടാക്കുന്ന പ്രക്രിയക്ക് വേഗം പകരാനും കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാനും ഈ ഫലങ്ങൾ വഴി തെളിക്കും. സമാജ്വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഡിഎംകെയും ഒക്കെ കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കേണ്ടി വരും. ഇതൊക്കെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ വിജയം ദുഷ്കരമാക്കും.
ബിജെപിയുടെതോൽവി കൃത്യമായ ചില സൂചനകളാണ് നൽകുന്നത്. അത് കർഷകരും ഗ്രാമീണരും ഉൾപ്പെടുന്ന വോട്ടർ സാമ്പത്തിക നയങ്ങളിലും നോട്ട് നിരോധനവും മറ്റു സാമ്പത്തിക പരിഷ്കാരങ്ങളും അവർക്കിടയിൽ ഉണ്ടാക്കിയ ഗുരുതരമായ പ്രതിസന്ധിക്കും ബാലറ്റിലൂടെ മറുപടി കൊടുത്തെന്നു വിലയിരുത്താം. അവർ ഇടക്കിടക്ക് നടത്തിയിരുന്ന വൻ പ്രക്ഷോഭങ്ങൾ ബിജെപി മുഖവിലയ്ക്കെടുത്തിരുന്നില്ല. അതിനെ ഹിന്ദുത്വ കാർഡിലൂടെ മറികടക്കാമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിനും നിലനിൽപ്പില്ലാതായെന്ന് ഈ ഫലങ്ങൾ തെളിയിക്കുന്നു.
യഥാർത്ഥത്തിൽ ബിജെപിയുടെ തോൽവിയുടെ ഉത്തരവാദി ധനകാര്യ വകുപ്പ് ഭരിച്ചവർ തന്നെയാണ്, കാരണം നോട്ടുനിരോധനത്തിൽ തകർന്നടിഞ്ഞ കാർഷിക മേഖല രണ്ടു വർഷം കഴിഞ്ഞിട്ടും തിരിച്ചുവന്നിട്ടില്ല. ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഉയരങ്ങളിൽ തന്നെ തുടരുന്ന ഡീസൽ, ഫെർട്ടിലൈസർ വില കർഷകരുടെ കൃഷി ചെലവ് വളരെ ഉയർത്തിയെങ്കിലും കാർഷിക ഉത്പന്നങ്ങൾ വാങ്ങാനാളില്ലാത്ത അവസ്ഥയാണ്. ഇതിനു കാരണം വാഗ്ദാനങ്ങൾ അല്ലാതെ താങ്ങുവില അധിഷ്ഠിതമായ സംഭരണമൊന്നും നടക്കുന്നുണ്ടായിരുന്നില്ല.
കടക്കെണിയിൽ ജീവിതമാർഗം നഷ്ടമായ കർഷകന് അവന്റെ ഏക ആസ്തിയായ കാളകളെ പോലും വിൽക്കാനാവാത്ത സ്ഥിതി വിശേഷം ഗോവധ നിരോധനം നിലവിലുള്ള ഉത്തരേന്ത്യൻ ഹൃദയഭൂമിയിലുണ്ടായി. പെയ്ഡ് ന്യൂസിലൂടെ കെട്ടിപ്പൊക്കിയ മെട്രോ നഗരങ്ങളിലെ വർണ്ണക്കാഴ്ച്ചകൾ ഇവരുടെ മങ്ങിയ ജീവിത യാഥാർഥ്യങ്ങളും കണ്ണീരും മറച്ചു പിടിക്കുകയായിരുന്നു.
ഈ പരാജയത്തിൽ പൊതുമേഖല ബാങ്കുകളുടെ തകർച്ചക്ക് നിർണായക പങ്കുണ്ട്. കിട്ടാക്കടം പെരുകി മൂലധനം ഇല്ലാതെയായി പൊതുമേഖലാ ബാങ്കുകൾ കാർഷിക മേഖലയിൽ വായ്പ കൊടുക്കാതെ കർഷകരുടെ ജീവിതം ദുസ്സഹമാക്കി. ട്രാക്ടർ വാങ്ങാനോ ചെറുകിട വിപണികളിലെ കാർഷിക മൊത്ത വ്യാപാരിക്കു ഉത്പന്നങ്ങളുടെ വിപണനത്തിന് വായ്പ കൊടുക്കാനോ ഈ ബാങ്കുകൾ തയ്യാറാകാതെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകർത്തെറിഞ്ഞു. ബാങ്കുകൾ എല്ലാം നഗരകേന്ദീകൃതമായ വാഹന, ഭവന, കൺസ്യൂമർ വായ്പ്പകളിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഇതെല്ലം റൂറൽ ഡിസ്ട്രെസ്സ് അസഹനീയമാക്കി.
ഗ്രാമീണ സമ്പദ് വ്യവസ്ഥ എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവും അടുത്ത മേഖലയായ SME എന്നിവ GST എന്ന പരിഷ്കാരത്തിൽ തകർന്നടിഞ്ഞുവെന്ന യാഥാർഥ്യം സർക്കാർ മറന്നുകൊണ്ട് പ്രചണ്ഡമായ പ്രചാരണം തുടർന്നു. ബിജെപി സർക്കാർ ഈ തോൽവി മുഖവിലയ്ക്കെടുത്തു സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്നും പൂർണ്ണമായി പിന്മാറാനുള്ള സാധ്യത തീരെയില്ല. കാരണം അത് മുൻനിശ്ചയിച്ച ആഗോളവത്കരണ നയങ്ങളുടെ ഭാഗമായുള്ളവ തന്നെയാണ്. എങ്കിലും അകന്നു കഴിഞ്ഞ ഗ്രാമീണ കർഷക സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനായി വളം സബ്സിഡി ഉയർത്തൽ, താങ്ങുവില ഉയർത്തൽ, സംഭരണത്തിന് വേണ്ടി നബാർഡിന്റെ പുനരുജ്ജീവിപ്പിക്കൽ എന്നിവ ചെയ്തേക്കും. പക്ഷെ അതിനൊന്നും ശാശ്വതമായ പരിഹാരം നൽകാനാവില്ല.
ഇന്ത്യയിലെ പ്ലാനിങ് കമ്മീഷൻ പിരിച്ചു വിട്ടുണ്ടാക്കിയ നീതി ആയോഗ് തികഞ്ഞ പരാജയവും ഗ്രാമീണ മേഖലയെ ഗൗനിക്കാത്ത ഇകണോമിസ്റ്റുകളുടെ വിശ്രമകേന്ദ്രവുമാണ്. കൃഷി വകുപ്പ് നിർജീവമാണ്. ഇത് മൂലം പരമ്പരാഗതമായ ഒരു ഗ്രാമീണ സമ്പദ് വ്യവസ്ഥ ചലന രഹിതമായി. ഫുഡ് കോർപ്പറേഷൻ ഗോഡൗണുകൾ സ്വകാര്യ കുത്തകൾക്കു ദീർഘകാല പാട്ടത്തിനു നൽകുന്നതും രണ്ടു ലക്ഷം രൂപക്ക് മേൽ കാഷ് കൈവശം വെയ്ക്കുന്നത് ശിക്ഷാർഹമാക്കിയതും ഗ്രാമീണ കർഷകന്റെ മിത്രവും നഗരങ്ങളിലെ മൊത്തവ്യാപാര കേന്ദ്രത്തിലേക്കുള്ള കണ്ണിയായ ചെറുകിട കച്ചവടക്കാരനെ തുടച്ചു നീക്കി. ഇത് വൻകിട കുത്തകകളായ റിലയൻസിന് വഴി തെളിക്കാനായിരുന്നു. ഇതെല്ലം കൂടിച്ചേർന്നപ്പോൾ കർഷക ആത്മഹത്യാ നിത്യസംഭവമായി.
ഈ തിരിച്ചടിയിൽ കേന്ദ്ര സർക്കാരിൽ ഒരഴിച്ചു പണി ഉണ്ടാകാനിടയുണ്ട്. ധനകാര്യ മന്ത്രി ആയ ജെയ്റ്റ്ലി പാർട്ടിയിൽ തന്നെ അനഭിമതനും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളയാളുമാണ്. കൂടാതെ കർഷകരുടെ താൽപ്പര്യങ്ങളെ ഹനിക്കുന്ന ഇക്കണോമിക് മോഡലിന്റെ പരാജയത്തെ നേരിടാണ് സ്ഥാന ത്യാഗം ചെയ്യേണ്ടി വന്നേക്കും. കൂടാതെ കൃഷി, ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളുടെ വിഹിതം അർദ്ധബജറ്റിൽ ഉയർത്തിയേക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ മേഖലകളിൽ ചലനങ്ങൾ ഉണ്ടാവും. പക്ഷെ അതൊക്കെ ടൂ ലിറ്റിൽ ടൂ ലേറ്റ് എന്നേ പറയാനാവൂ.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍