തീപാറും പോരാട്ടം നടന്ന മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ്; ഗവർണർക്ക് കത്ത് നൽകി കമൽനാഥ്; മധ്യപ്രദേശിൽ ആന്റണി നിരീക്ഷകനായപ്പോൾ ഛത്തീസ്ഗഡിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ചുമതല; വസുന്ധരയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാനിലും രാഹുൽ ബ്രിഗേഡിന് ജയം; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; തോൽവി അംഗീകരിക്കുന്നുവെന്ന് മോദി
മറുനാടൻ ഡെസ്ക്
ന്യഡൽഹി: അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ ഫലം പുറത്തുവന്നപ്പോൾ തീപാറുന്ന പോരാട്ടം നടന്നത് മധ്യപ്രദേശിൽ. തിരഞ്ഞെടുപ്പിന് മുമ്പ് ബിഎസ്പിയെ പാട്ടിലാക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായെന്ന് കോൺഗ്രസ്,തിരിച്ചറിഞ്ഞ ദിവസം. മാരത്തൺ വോട്ടെണ്ണലാണ് മധ്യപ്രദേശിൽ നടന്നത്. 11 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം 114സീറ്റാണ് കോൺ്ഗ്രസിനുള്ളത്. ബിജെപിക്ക് 109 സീറ്റ്. 116 സീറ്റാണ് കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഈ സാഹചര്യത്തിൽ രണ്ടുസീറ്റുള്ള ബിഎസ്പിയുടെയും, ഒരുസീറ്റുള്ള എസ്പിയുടെയും നാല സീറ്റുള്ള സ്വതന്ത്രരുടെയും പിന്തുണ നിർണായകമാകും. സർക്കാർ രൂപീകരിക്കാൻ പാർട്ടി അവകാശവാദമുന്നയിച്ചു. ഇക്കാര്യം കാട്ടി
കമൽനാഥ് എംപി ഗവർണർക്ക് കത്ത് നൽകി. സ്വതന്ത്രർ ഉൾപ്പടെയുള്ളവരുടെ പിന്തുണയുണ്ടെന്നാണ് കത്തിൽ പറയുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ ഇരുപക്ഷത്തെയും പ്രവർത്തകരുടെ നെഞ്ചിടിപ്പ് ഉയർന്നു. വോട്ടെടുപ്പ് തീരുന്നതിന് മുമ്പേ പുതിയ തന്ത്രങ്ങൾ കോൺഗ്രസ് മനഞ്ഞു. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയെ മദ്ധ്യപ്രദേശിന്റെ പുതിയ നിരീക്ഷകനാക്കിയിരിക്കുകയാണ് കോൺഗ്രസ്. മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് എ.കെ ആന്റണിയായിരിക്കും.
അതേസമയം, കോൺഗ്രസ് വിജയമുറപ്പിച്ച ഛത്തീസ്ഗഡിൽ മറ്റൊരു മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് നിരീക്ഷകനാകും. കോൺഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പാക്കിയ ഇവിടെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കു ഖാർഗെ നേതൃത്വം നൽകും. നേരത്തെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിനെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാനായി രാജസ്ഥാനിലേക്ക് രാഹുൽ ഗാന്ധി നിയോഗിച്ചിരുന്നു. രാജസ്ഥാനിൽ ജനവിധി അംഗീകരിക്കുന്നുവെന്നു സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധര രാജി സിന്ധ്യ പറഞ്ഞു. ബിജെപി തുടർന്നും ജനകീയ പ്രശ്നങ്ങൾ ഉയർത്തി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ടിആർഎസ് സർക്കാർ രൂപീകരിക്കും. മിസോറാമിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചു. വൻഭൂരിപക്ഷം സ്വന്തമാക്കിയ എംഎൻഎഫ് സർക്കാർ രൂപീകരിക്കും. 40 സീറ്റിൽ 26 ഇടത്ത് എംഎൻഎഫും അഞ്ചിടത്ത് കോൺഗ്രസും ജയിച്ചു. ബിജെപിക്ക് ഒരുസീറ്റും സ്വതന്ത്രർക്ക് എട്ടുസീറ്റുമുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അംഗീകാരം കൂടിയാണ് പാർട്ടിയുടെ തിരിച്ചുവരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റുവെന്ന വാദങ്ങൾക്കും ഇനി കരുത്തുകൂടും. 2019 ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യത്തിന് കോപ്പുകൂട്ടാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം ഊർജ്ജം പകരുമെന്ന കാര്യത്തിൽ സംശയം വേണ്ട. തിരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്നും മോദി പ്രതികരിച്ചു.
ഹിന്ദി ഹൃദയഭൂമിയിൽ കുതിച്ച് കോൺഗ്രസ്
ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദി ഹൃദയഭൂമി എന്ന് വിളിക്കുന്നത് ഉത്തർ പ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളെയാണ്. ഇതിൽ ഉത്തർപ്രദേശിൽ ബിജെപി തന്നെയാണ് അധികാരത്തിൽ നിൽക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. മധ്യപ്രദേശിൽ കോൺഗ്രസ് ബിജെപിയോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയത് അവരുടെ സുശക്തമായ സംഘടനാ സംവിധാനത്തോട് എതിരിട്ടുകൊണ്ടാണ്. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനിൽ ബിജിപി നേരിടുന്നത്. ബിജെപിയുടെ ദൗർബല്യങ്ങളെ മുതലാക്കിയാണ് രാജസ്ഥാനിൽ കോൺഗ്രസ് ജയിച്ചുകയറിയത്.
ഛത്തീസ്ഗഡിൽ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച മുന്നേറ്റമാണ് കോൺഗ്രസിന് നടത്താനായത്. ഇവിടെ ബിജെപിയെ തന്നെ ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പരാജയം. കോൺഗ്രസ് നേതാവായിരുന്ന അജിത് ജോഗിയിലേക്ക് ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെടുമെന്നും അത് ബിജെപിക്ക് അനുകൂലമായ സ്ഥിതിയുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ജനം സമ്മതിദാനം വിനിയോഗിച്ചത് കോൺഗ്രസിന് വേണ്ടിയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്.
ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടിയുണ്ടാകുന്നത് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പാഠം തന്നെയായി. ഇതിൽ നിന്നുൾക്കൊള്ളുന്ന പാഠങ്ങളായിരിക്കും ലോക്സഭാതിരഞ്ഞെടുപ്പിൽ നിർണായകമാകുക. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയിൽ തന്നെ മൃദുഹിന്ദുത്വ പാർട്ടിയായി സ്വയം അവതരിപ്പിച്ചാണ് കോൺഗ്രസ് പോരാടുന്നത്. ഇത് തുടർന്നാൽ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്താൻ ബിജെപിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടതായി വരും എന്നത് തീർച്ചയാണ്.
മധ്യപ്രദേശ്
നാടകീയമായ നിമിഷങ്ങളിലൂടെയാണ് മധ്യപ്രേദശിലെ വോട്ടെണ്ണൽ പുരോഗമിച്ചത്. വൈകീട്ട് മൂന്നുമണി പിന്നിടുമ്പോഴും മുന്നിലും പിന്നിലുമായി കോൺഗ്രസും ബിജെപിയും തുടർന്നു. ഒടുവിൽ ബിജെപിയെ കടത്തിവെട്ടി കേവല ഭൂരിപക്ഷത്തിലേക്ക് മൂന്നരമണിയോടെ കോൺഗ്രസ് മുന്നേറിയതോടെ ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനം ഇളകിമറിഞ്ഞു. എന്നാൽ വീണ്ടും ലീഡ് നില മാറി മറിഞ്ഞു.
ഭോപ്പാലിലും വിന്ധ്യാചലിലും ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ ചമ്പലിൽ ബിജെപിക്ക് അടിപതറി. മഹാഘോഷലിൽ കോൺഗ്രസ് മുന്നേറി. ബിജെപിയുടെ 16 ഉം കോൺഗ്രസിന്റെ 13 ഉം വിമതസ്ഥാനാർത്ഥികൾ ഇരുപാർട്ടികളുടെയും വോട്ടുബാങ്കിൽ നാശമുണ്ടാക്കി. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ബിജെപി കോട്ടകളായിരുന്ന ചമ്പൽ, ബുന്ദേൽകണ്ഡ്, മാൾവ മേഖലകളിലെല്ലാം കോൺഗ്രസ് ബിജെപിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ബി.എസ്പി രണ്ടിടത്തും എസ്പി ഒരിടത്തും മുന്നിൽ നിൽക്കുന്നു. രണ്ട് പാർട്ടികളും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്. രാത്രി 10.30 വരെ വോട്ടെണ്ണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം 113 സീറ്റാണ് കോൺ്ഗ്രസിനുള്ളത്. ബിജെപിക്ക് 110 സീറ്റ്. 116 സീറ്റാണ് കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഈ സാഹചര്യത്തിൽ രണ്ടുസീറ്റുള്ള ബിഎസ്പിയുടെയും, ഒരുസീറ്റുള്ള എസ്പിയുടെയും നാല സീറ്റുള്ള സ്വതന്ത്രരുടെയും പിന്തുണ നിർണായകമാകും.
തെലങ്കാനയിൽ ടിആർഎസ് തന്നെ
തെലുങ്കാനയിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്ന പ്രകടനവുമായി ടിആർഎസ് അധികാരത്തിലേക്ക്. കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് 88 സീറ്റുകൾ നേടി. കോൺഗ്രസ് 19 സീറ്റുകളും എ.ഐ.എം.ഐ.എം 7 സീറ്റും നേടി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയുടെ മനസ്സറിയാൻ ഇറങ്ങിയ ബിജെപി സാന്നിദ്ധ്യം വെറും ഒരുസീറ്റിൽ ഒതുങ്ങി. വൻ തിരിച്ചടി നേരിട്ട ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി രണ്ടുസീറ്റുസ്വന്തമാക്കി. വടക്കൻ തെലങ്കാന, തെക്കൻ തെലങ്കാന, ഹൈദരാബാദ് മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ടി.ആർ.എസിന്റെ മുന്നേറ്റം. ടി.ആർ.എസ് പ്രവർത്തകർ തെലങ്കാനയിൽ വൻ ആഘോഷം തുടങ്ങി.
ഛത്തീസ്ഗഡിൽ കോൺഗ്രസിന്റേത് അട്ടിമറി വിജയം
ശക്തമായ ത്രികോണ മത്സരമാണ് ഛത്തീസ്ഗഢിൽ ഉണ്ടാകുക എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസ്ഥ. ഇവിടെ ബിജെപിയുടെ പ്രതീക്ഷകൾ മുഴുവൻ രമൺ സിങ് എന്ന ജനകീയ മുഖ്യമന്ത്രിയിൽ ആയിരുന്നു. എന്നാൽ, ഇവിടെ കാര്യമായ നേതാക്കളില്ലാതെ മത്സരിക്കാൻ ഇറങ്ങിയ കോൺഗ്രസ് അട്ടിമറി വിജയമാണ് നേടുന്നത്. ഫലസൂചനകൾ പുറത്തുവരുമ്പോൾ 68 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 16 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നേറ്റമുണ്ടാക്കിയത്.
അജിത് ജോഗിയും മായാവതി സഖ്യവും അടിപതറിയ കാഴ്ചയാണ് ഛത്തീസ്ഗഡിൽ. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിലെ അതികായനാകുമെന്നു വിലയിരുത്തപ്പെട്ടയാളാണ് അജിത് ജോഗി. എന്നാൽ ഇത്തവണ മൽസരിച്ച, മകന്റെ മണ്ഡലമായ മർവാഹിയിൽ ബിജെപിക്കും കോൺഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ജോഗിയുടെ നില. മാത്രമല്ല, നിർണായക ശക്തിയാകുമെന്നു വിലയിരുത്തപ്പെട്ട മായാവതിയുമായുള്ള സഖ്യത്തിന് ഒരു സീറ്റിൽ പോലും ലീഡ് നേടാനാകാത്ത സ്ഥിതിയാണ്.
ആദ്യം മുതൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് അജിത് ജോഗി മായാവതി സഖ്യത്തിന്റെ രംഗപ്രവേശം. സഖ്യം ഇരുപാർട്ടികൾക്കും ശക്തമായ ഭീഷണിയുയർത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പു നിരീക്ഷകരുടെയും വിലയിരുത്തൽ. വലിയ തോതിൽ സീറ്റുകൾ പിടിച്ചെടുക്കാൻ ഇവർക്കു കഴിയുമെന്നു വിലയിരുത്തലില്ലെങ്കിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിന്റെ വ്യത്യാസം ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, സഖ്യം നേടുന്ന സീറ്റ് നില വച്ച് വിലപേശലിനുള്ള സാധ്യതയായിരുന്നു മായാവതിയെയും ജോഗിയെയും നയിച്ചത്.
രാജസ്ഥാനിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
രാജസ്ഥാനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. ഇവിടെ കോൺഗ്രസ് 99 സീറ്റുനേടി. ബിജെപി 72 സീറ്റുകളിലാണ് ജയിച്ചത്. ഇവിടെ സിപിഎം രണ്ട് സീറ്റുസ്വന്തമാക്കി.മുഖ്യമന്ത്രി വസുന്ധര രാജെ സ്വന്തം മണ്ഡലമായ ഝൽറാപട്ടണയിൽ ജയിച്ചു. 1998 മുതൽ ഈ മണ്ഡലം വസുന്ധരയെ കൈവിട്ടിട്ടില്ല. സച്ചിൻ പൈലറ്റിന്റെ അമ്മ രമാ പൈലറ്റിനെയാണ് 2003-ൽ തോൽപ്പിച്ചത്. ജാതിരാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനിൽ 2013-ൽ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. അതേസമയം കോൺഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.
സംസ്ഥാനത്തെ ഭരണത്തിന് പുറമെ കേന്ദ്രത്തിലെ ഭരണത്തിനെതിരായ വികാരവും രാജസ്ഥാനിൽ പ്രതിഫലിച്ചെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. സർക്കാരിന് അനുകൂലമാകുമെന്ന് വിലയിരുത്തിയിരുന്ന ജാട്ട്, ഗുജ്ജാർ സംവരണം തുടങ്ങിയവയും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
മിസോറാമിനെ കൈവിട്ട് കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേക്ക്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തോൽവി സമ്പൂർണമായി. 10 വർഷം ഭരിച്ച കോൺഗ്രസിന് അഞ്ചുസീറ്റ് മാത്രമാണ് ലഭിച്ചത്. 26 സീറ്റ് സ്വന്തമാക്കി വൻ ഭൂരിപക്ഷത്തോടെയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേക്ക് എത്തുന്നത്. കൊച്ചുസംസ്ഥാനമായ മിസോറമിൽ ഇത്തവണ ആകെ മത്സരിച്ചത് 209 സ്ഥാനാർത്ഥികളാണ്. ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്.
മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ലാൽ തൻഹാവ്ലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 34 സീറ്റുകൾ കോൺഗ്രസിന് കിട്ടി. അന്ന് മിസോ നാഷണൽ ഫ്രണ്ടിന് അഞ്ച് സീറ്റ് മാത്രമാണ് കിട്ടിയത്. മിസോ പീപ്പിൾസ് കോൺഫറൻസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. മിസോ നാഷണൽ ഫ്രണ്ടിന്റെ പ്രതിനിധി സംഘം ഇന്ന് ഗവർണർ കുമ്മനം രാജശേഖരനെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു. എംഎൻഎഫ് നിയമസഭാക്കഷിനേതാവും, പാർട്ടി പ്രസിഡന്റുമായ സൊറാംതംഗയുടെ നേതൃത്വത്തിലാണ് ഗവർണറെ കണ്ടത്
Stories you may Like
- രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുത്തു ബിജെപി
- മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ നയിക്കും!
- ബിജെപിയുടെ കെണിയിൽ ഞങ്ങൾ വീണില്ല; കെ സി വേണുഗോപാൽ
- മൂന്നുസംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി പുതുമുഖങ്ങൾ വന്നേക്കും
- മിസോറാം തെരഞ്ഞെടുപ്പ്: 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്