കേവല ഭൂരിപക്ഷത്തിന് വേണ്ടത് മധ്യപ്രദേശിൽ രണ്ട് സീറ്റുകൾ; രാജസ്ഥാനിൽ ഒന്നും; രാജസ്ഥാനിൽ സിപിഎം പിന്തുണച്ചാലും ഭരിക്കാം; മധ്യപ്രദേശിൽ സ്വതന്ത്രരെ ചാക്കിടാനായില്ലെങ്കിൽ ബിഎസ് പിയോട് വിലപേശേണ്ടി വരും; രണ്ടിടങ്ങളിലും കോൺഗ്രസ് നിർണ്ണായകമായ സീറ്റ് ഉറപ്പിച്ചതോടെ പ്രതീക്ഷ കൈവിട്ട് ബിജെപി; ശക്തി തെളിയിച്ച് നേതാക്കൾ മന്ത്രികുപ്പായത്തിന് വേണ്ടി രംഗത്ത്; ചത്തീസ് ഗഡിൽ എല്ലാം ശുഭം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പിലെ സെമിഫൈനലിൽ മുൻതൂക്കം നേടുന്നത് കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒട്ടേറെ പാഠങ്ങൾ നൽകുന്ന ഫലങ്ങൾ. എന്നാൽ തീർത്തും ഏകപക്ഷീയമല്ല കാര്യങ്ങൾ. ഫോട്ടോ ഫിനിഷിലൂടെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കാര്യങ്ങൾ മുന്നേറുന്നത്. രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ എത്തും. എന്നാൽ അതിശക്തമായ പ്രതിപക്ഷമായി ബിജെപി രണ്ടിടത്തുമുണ്ട്. ചത്തീസ്ഗഡിലെ അപ്രതീക്ഷിത തോൽവി ബിജെപിയെ ഞെട്ടിക്കുന്നു. നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് മുക്തമാകുന്നത് രാഹുലിനും വേദനയുണ്ടാക്കുന്നതാണ്. തെലുങ്കാനയിൽ താരം കെ ചന്ദ്രശേഖരറാവുവും. ലോക്സഭാ തെരഞ്ഞെടുപ്പിലും വാശിയേറിയ മത്സര സാധ്യത ഉണ്ടാക്കുന്നതാണ് ഈ ഫലങ്ങൾ.
രാജസ്ഥാനിൽ 199 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലുള്ള 200 സീറ്റും. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റി വച്ച സീറ്റിലെ തെരഞ്ഞെടുപ്പ് ഇനി നടക്കേണ്ടതുണ്ട്. അതായത് 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തന് വേണ്ടത് 101 സീറ്റാണ്. ഇവിടെ ഇപ്പോൾ 199 പേരേ ഉള്ളൂ. അതുകൊണ്ട് തന്നെ 100 സീറ്റുണ്ടെങ്കിൽ തൽകാലത്തേക്ക് കേവല ഭൂരിപക്ഷമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച് 99 സീറ്റാണ് കോൺഗ്രസിനുള്ളത്. എന്നാൽ ഘടകകക്ഷിയുടെ ജയത്തോടെ സീറ്റ് എണ്ണം കോൺഗ്രസ് മുന്നണിക്ക് 100 ആയി. രണ്ട് സിപിഎം എംഎൽഎമാർ പിന്തുണച്ചാലും രാജസ്ഥാൻ കോൺഗ്രസിന് ഭരിക്കാം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് രാജസ്ഥാനിലെ കോൺഗ്രസ് മാറി കഴിഞ്ഞു.
മധ്യപ്രദേശിൽ സ്ഥിതി ഗിതകൾ സങ്കീർണ്ണമാണ്. 230 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 114 സീറ്റിൽ കോൺഗ്രസും 109 സീറ്റിൽ ബിജെപിയും. അതായത് കോൺഗ്രസ് 114 ഇടത്തും ബിജെപി 109 സീറ്റിലും. ഇവിടെ 230 സീറ്റുള്ളതു കൊണ്ട് കേവല ഭൂരിപക്ഷത്തിന് 116 സീറ്റുവേണം. എന്നാൽ കോൺഗ്രസ് തൊട്ടടുത്തുള്ളതു കൊണ്ട് ബിജെപി വില പേശലിന് വരില്ല. 2 സീറ്റുള്ള ബിഎസ്പിയും ഒരു സീറ്റുള്ള എസ്പിയും കോൺഗ്രസിന്റെ പ്രതീക്ഷയാണ്. നാല് സ്വതന്ത്രന്മാരും ഉണ്ട്. ഇവരെല്ലാം അതിനിർണ്ണായക ഘടകങ്ങളായി മധ്യപ്രദേശിൽ മാറും.
ചത്തീസ് ഗഡിൽ ആഞ്ഞു വീശിയത് കോൺഗ്രസ് തരംഗമായിരുന്നു. ബിജെപിയെ അത്ഭുതപ്പെടുത്തി തരംഗം. മുഖ്യമന്ത്രിയായിരുന്ന രമൺ സിങ് പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി. 90ൽ 68ലും കോൺഗ്രസ് ജയിച്ചു. ബിജെപിക്ക് കിട്ടിയത് വെറും 15 സീറ്റും. ഇവിടെ കോൺഗ്രസിന് മികച്ചൊരു നേതാവില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെ രാഹുൽ തീരുമാനിക്കും. തെലുങ്കാനയിൽ ടിആർസും മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. അങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം നിറയുന്നത് ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ്. ഇവിടേയും കോൺഗ്രസ് തന്നെ സർക്കാരുണ്ടാക്കാനാണ് സാധ്യത. എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിട്ടും മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് കേവല ഭൂരിപക്ഷം ഉണ്ടാക്കാനായില്ലെന്നത് ശ്രദ്ധേയമാണ്.
തോൽവി പ്രധാനമന്ത്രി മോദിയും അംഗീകരിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് അവരെ സേവിക്കാൻ അവസരം നൽകിയതിനു നന്ദി പറയുന്നു. ഈ സംസ്ഥാനങ്ങളിലെ ബിജെപി. സർക്കാരുകൾ ജനക്ഷേമത്തിനായി അക്ഷീണം പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനു കോൺഗ്രസിനെയും ചന്ദ്രശേഖർ റാവുവിനെയും അഭിനന്ദിക്കുന്നുവെന്നായിരുന്നു മോദിയുടെ പ്രതികരണം. അതുകൊണ്ട് തന്നെ കേവല ഭൂരിപക്ഷത്തിന്റെ നൂലാമാലകളുള്ളിടത്തും ബിജെപി കുതിരക്കച്ചവടത്തിന് ഇറങ്ങില്ലെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കർണ്ണാടകയിൽ ഇത്തരത്തിൽ അധികാരം പിടിക്കാൻ ശ്രമിച്ചത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി കള്ളക്കളിക്കെത്തില്ലെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
അഞ്ചിടത്തും ബിജെപി.ക്ക് കനത്ത പ്രഹരമേറ്റു. 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ബിജെപി. േനരിടുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പു തോൽവികൂടിയാണിത്. ഒന്നരപ്പതിറ്റാണ്ടോളം ബിജെപി.യുടെ നെടുംകോട്ടയായിരുന്ന ഛത്തീസ്ഗഢ് പിടിച്ചെടുത്ത കോൺഗ്രസ്, മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യകക്ഷികളോടൊപ്പം അധികാരത്തിലേക്ക് എത്തുകയാണ്. മിസോറമിൽ മാത്രമാണ് കോൺഗ്രസിന് അപ്രതീക്ഷിത അടിയേറ്റത്. ഇവിടെ കോൺഗ്രസിന്റെ 10 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്.) അധികാരത്തിലെത്തി. തെലങ്കാനയിൽ ആറുമാസം നേരത്തെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖർ റാവുന്റെ ടി.ആർ.എസ്. മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. അങ്ങനെ ഭരണ വിരുദ്ധ വികാരം അലയടിക്കാത്ത ഏക സംസ്ഥാനമായി തെലുങ്കാന മാറി. ബാക്കി നാലിടത്തും ഭരണകക്ഷിക്ക് അധികാരം നഷ്ടപ്പെടുകയാണ്.
മധ്യപ്രദേശിൽ കഴിഞ്ഞതവണ മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി.ക്കു കിട്ടിയത് 108 സീറ്റ്. 57 സീറ്റ് നഷ്ടം. ഗ്രാമീണമേഖലയിൽ കോൺഗ്രസിനും നഗരമേഖലയിൽ ബിജെപി.ക്കും മുന്നേറ്റം. ഗ്രാമങ്ങളിൽനിന്ന് മാത്രം കോൺഗ്രസ് 94 സീറ്റ് നേടി. ബിജെപി.ക്കു ലഭിച്ചത് 86 എണ്ണം നഗരങ്ങളിലെ 25 മണ്ഡലങ്ങൾ ബിജെപി.ക്കു കിട്ടിയപ്പോൾ കോൺഗ്രസിന് 19 എണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാജസ്ഥാനിൽ 21 സീറ്റിൽനിന്ന് 99 സീറ്റിലേക്കായിരുന്നു കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ്. ആകെ 199 സീറ്റിലേക്കായിരുന്നു മത്സരം. 2013-ൽ 163 സീറ്റുണ്ടായിരുന്ന ബിജെപി. 73 സീറ്റിലേക്ക് കൂപ്പുകുത്തി. ബി.എസ്പി.ക്ക് ആറുസീറ്റ് കിട്ടി സിപിഎം. രണ്ടു സീറ്റിൽ വിജയിച്ചു. കോൺഗ്രസിന് കിട്ടിയ 99 സീറ്റിൽ 86-ഉം ഗ്രാമങ്ങളിൽനിന്ന് ബിജെപി.ക്ക് ഗ്രാമീണ മേഖലയിൽനിന്നു ലഭിച്ചത് 56 സീറ്റ്. ഛത്തീസ്ഗഡിൽ ബിജെപി.യുടെയും മുഖ്യമന്ത്രി രമൺ സിങ്ങിന്റെയും 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം. 90-ൽ 68 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ 2013-ലെ 49 സീറ്റിൽനിന്ന് വെറും 16 സീറ്റിലേക്ക് ബിജെപി. ഒതുങ്ങി. കോൺഗ്രസിന് 58 സീറ്റ് ലഭിച്ചത് ഗ്രാമങ്ങളിൽനിന്നാണ്.
കർഷകരും യുവാക്കളും ചെറുകിട കച്ചവടക്കാരും ബിസിനസ് സംരംഭകരും നൽകിയ പിന്തുണയാണ് മൂന്നുസംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വിജയത്തിലെത്തിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറയുന്നു. കൃത്യമാർന്ന കാഴ്ചപ്പാടോടെ അതിനു പ്രതിഫലം നൽകുകയാണ് ലക്ഷ്യം. ജയിച്ച സംസ്ഥാനങ്ങളിലും തോറ്റയിടങ്ങളിലും വിഷമം പിടിച്ച സാഹചര്യങ്ങളിലാണ് കോൺഗ്രസ് പ്രവർത്തകർ അധ്വാനിച്ചത്. ഇതു പ്രവർത്തകരുടെ വിജയമാണെന്ന് രാഹുൽ പറഞ്ഞു. മധ്യപ്രദേശിൽ എ.കെ. ആന്റണിയെയും ചത്തീസ്ഗഡിൽ മല്ലികാർജുൻ ഖാർഗെയെയും കോൺഗ്രസ് നിരീക്ഷകരായി നിയോഗിച്ചു. രാജസ്ഥാനിൽ ബുധനാഴ്ച ഗവർണറെ കാണുമെന്ന് എ.ഐ.സി.സി. നിരീക്ഷകൻ കെ.സി. വേണുഗോപാൽ പറഞ്ഞു. 2017 ഡിസംബർ 11-നാണ് കോൺഗ്രസ് അധ്യക്ഷനായി രാഹുൽ നിയോഗിക്കപ്പെട്ടത്. അതിന്റെ ഒന്നാംവാർഷികത്തിലാണ് അദ്ദേഹത്തിന്റെയും കോൺഗ്രസിന്റെയും ആത്മവിശ്വാസം ഏറെ ഉയർത്തുന്ന തിരഞ്ഞെടുപ്പു ഫലം.
മധ്യപ്രദേശിൽ മറ്റുള്ളവരുടെ പിന്തുണയില്ലാതെ മധ്യപ്രദേശിൽ കേവല ഭൂരിപക്ഷം നേടാനാവില്ലെന്ന ഏകദേശം ഉറപ്പിച്ചതോടെയാണ് ആന്റണിയെ അങ്ങോട്ടേക്ക് അയക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ 112 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസിന് ഒരു സീറ്റുള്ള സമാജ് വാദി പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു സീറ്റുള്ള ബിഎസ്പി നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിഎസ്പി പിന്തുണക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. നാല് സ്വതന്ത്രരും ജയിച്ചു. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ തന്നെ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ്സിങ് എന്നിവരിൽ ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കണമെന്നാണ് ആന്റണിക്ക് മേലുള്ള പ്രധാന വെല്ലുവിളി.
വൻ അപ്രമാദിത്യത്തോടെ ജയിച്ച ഛത്തീസ്ഗഢിൽ കോൺഗ്രസിന് കാര്യമായ വെല്ലുവിളികളൊന്നുമില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ ഇവിടെ കോൺഗ്രസ് മത്സരിച്ചത്. കോൺഗ്രസിന്റെ എംപിയായ തമ്രദ്വാജ് സാഹു, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ഭാഗൽ, പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദിയോ, മുൻ കേന്ദ്രമന്ത്രി ചരൺദാസ് മഹാന്ത്, സത്യനാരായൺ ശർമ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുക. ഖാർഗെ ഇങ്ങോട്ടേക്കെത്തുന്നമുറക്ക് തന്നെ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ തീരുമാനമാകും.എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാലിനെ ഇന്നലെ രാവിലെ തന്നെ രാഹുൽ രാജസ്ഥാനിലേക്കയച്ചിരുന്നു. രാജസ്ഥാനിൽ സർക്കാർ രൂപവത്കരണത്തിനായി ബിഎസ്പിയുടേയടക്കം പിന്തുണ തേടുന്നതിനും രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തുന്നതിനുമായിരുന്നു ഇത്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്ന 199-ൽ 100 സീറ്റുകൾ നേടി കോൺഗ്രസ് കേവലം ഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും ഒരു സീറ്റിൽ കൂടി മത്സരം നടക്കാനുണ്ട്. ഈ സാഹചര്യത്തിൽ ബിഎസ്പിയുടെ പിന്തുണകൂടി നിർണായകമാണ്.
അല്ലെങ്കിൽ മറ്റു സ്വതന്ത്രരുടേയും പിന്തുണ ഉറപ്പിക്കേണ്ടതുണ്ട്. സിപിഎം രണ്ടിടത്ത് ജയിച്ചതും കോൺഗ്രസിന് പ്രതീക്ഷയാണ്. കൂടാതെ മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും നിലയുറപ്പിച്ച സാഹചര്യത്തിൽ ഇരുവർക്കുമിടയിൽ പരിഹാരം സൃഷ്ടിക്കുക കൂടി കെ.സി.വേണുഗോപാലിന്റെ ചുമതലാണ്. നാളെ ജയ്പൂരിൽ വിജയിച്ച കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്തിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്