രാജസ്ഥാനിൽ തിളക്കം കുറച്ചത് ആരു മുഖ്യമന്ത്രിയാകുമെന്നത് അടക്കമുള്ള അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ; ജയ സാധ്യതയുള്ള പല സ്ഥാനാർത്ഥികളേയും വെട്ടിയത് ഗ്രൂപ്പ് ബലാബലത്തിന്റെ പേരിൽ; കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള മൂപ്പിളമ തർക്കം മധ്യപ്രദേശിലേയും തിളക്കം കുറച്ചു; മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയുണ്ടായിട്ടും കേവല ഭൂരിപക്ഷത്തിന് വേണ്ടി കഷ്ടപ്പെടുന്ന അനുഭവം കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വലിയ മോദി വിരുദ്ധ തരംഗം ആളിപ്പിടിക്കുകയാണ്. നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും കർഷക വിരുദ്ധ നയങ്ങളിലും ജനം പ്രതികരിക്കാൻ തയ്യാറാണ്. റഫാൽ അഴിമതിയും മോദിയുടെ തിളക്കം കുറയ്ക്കും. ഇത് തന്നെയാണ് രാജസ്ഥാനിലും മധ്യപ്രദേശിയും ചത്തീസ് ഗഡിലും പ്രതിഫലിച്ചത്. ബിജെപി മൂന്നിടത്തും തോറ്റു. ഇതിൽ ചത്തീസ് ഗഡിൽ കോൺഗ്രസ് അതിശക്തമായ വിജയം നേടി. ഇവിടെ കോൺഗ്രസ് ഒറ്റക്കെട്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ എല്ലാം നടപ്പായി. സ്ഥാനാർത്ഥി നിർണ്ണയവും കൃത്യമായിരുന്നു. ഇനി മുഖ്യമന്ത്രിയെ കണ്ടെത്തിയാൽ ചത്തീസ്ഗഡിൽ ഭരണമായി. എന്നാൽ മധ്യപ്രദേശിയും രാജസ്ഥാനിലും സ്ഥിതി അതല്ല. കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവാതെയാണ് ഭരണത്തിന് അടുത്ത് കോൺഗ്രസ് എത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ ഗ്രൂപ്പിസമായിരുന്നു എല്ലാത്തിനും കാരണം. നേതാക്കൾ തമ്മിൽ തല്ലിയപ്പോൾ രണ്ടിടത്തും കുറഞ്ഞത് പതിനഞ്ചിലേറെ സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി. ഇല്ലാതിരുന്നുവെങ്കിൽ ഹിന്ദി ഹൃദയഭൂമിയിലെ ബിജെപി തോൽവി സമ്പൂർണ്ണമാകുമായിരുന്നു.
ഗ്രൂപ്പ് പോരാണ് കോൺഗ്രസിന്റെ എക്കാലത്തേയും ശാപം. ഇതിന് തടയിട്ടാൽ മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുതിച്ചുയരാൻ കോൺഗ്രസിന് കഴിയൂ. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ചിത്രം ഇതിന് തെളിവാണ്. ഇത് മനസ്സിലാക്കിയുള്ള തീരുമാനം രാഹുൽ എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. തമ്മിലടിയുമായി മുന്നേറിയാൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങൾ വിജയിപ്പിക്കാൻ ബിജെപിക്ക് കഴിയും. അതുകൊണ്ട് തന്നെ ഗ്രൂപ്പിസം പൂർണ്ണമായും ഇല്ലാതാക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടു പോകാനാകും രാഹുലിന്റെ ശ്രമം. പരമാവധി വോട്ട് നേടുന്ന സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കേണ്ടതുമുണ്ട്. വിജയസാധ്യതയെന്ന ഒറ്റഘടകത്തിലേക്ക് സ്ഥാനാർത്ഥി നിർണ്ണയം പോയിരുന്നുവെങ്കിൽ രാജസ്ഥാനിലും മധ്യപ്രദേശിലും തിളങ്ങുന്ന വിജയം കോൺഗ്രസിന് സ്വന്തമാകുമായിരുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ രാഹുൽ കടുത്ത നടപടികൾ എടുക്കുമെന്നാണ് സൂചന.
കടുത്ത ഭരണവിരുദ്ധ വികാരം മൂലം അനായാസമായി വിജയം കാണുമെന്നു കരുതിയ കോൺഗ്രസിനു നന്നായി പൊരുതേണ്ടിവന്നു. രാജസ്ഥാനിൽ പാർട്ടിയിലെ പടലപിണക്കങ്ങൾക്കൊപ്പം ബിഎസ്പി, ആംആദ്മി പാർട്ടി തുടങ്ങിയ മറ്റു പ്രതിപക്ഷകക്ഷികളും ഭരണവിരുദ്ധവികാരത്തിന്റെ പങ്കു പറ്റി. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിന്റെയും മുന്മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപു നടന്ന ഒരു പൊതുയോഗത്തിലാണു രാഹുൽ ഗാന്ധി, ഗെലോട്ടിനോടും സച്ചിൻ പൈലറ്റിനോടും പരസ്പരം ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ പിണക്കങ്ങളില്ലെന്നു പ്രഖ്യാപിച്ചതും. എന്നാൽ ഇതൊന്നും ഭിന്നതകൾ അവസാനിപ്പിച്ചില്ല. സ്ഥാനാർത്ഥി നിർണയം അവസാന ദിവസം വരെ നീണ്ടു. ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ പലർക്കും സീറ്റ് നിഷേധിച്ചു. ഇതെല്ലാം വിജയത്തിലെ തിളക്കും കുറച്ചു. നിരവധി റിബലുകൾ കോൺഗ്രസിന് നേരിട്ടേണ്ട സ്ഥിതി വന്നു. അര ഡസനിലേറെ സീറ്റുകളിൽ ആദ്യം പ്രഖ്യാപിച്ചവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരേണ്ടി വന്നു. 30 ലേറെ സീറ്റുകളിലാണ് ഇതോടെ റിബലുകൾ മൽസരിച്ചത്. ജയിച്ച സ്വതന്ത്രരിൽ ഏറെയും കോൺഗ്രസ് റിബലുകളാണ്. ഇനി ഭൂരിപക്ഷം ഉറപ്പാക്കാൻ ഇവരുടെ കാലു പിടിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി.
സച്ചിൻ പൈലറ്റും ഗെലോട്ടും ഒരുമിച്ച് നിന്നിരുന്നുവെങ്കിൽ പരിഹിക്കാവുന്ന പ്രശ്നം. ഇതിനിടെയിൽ ബിഎസ്പിയും മറ്റു ചെറു പാർട്ടികളും പിടിച്ച വോട്ടുകളും നിർണായകമായി. 4 ശതമാനത്തിലേറെ വോട്ടും 6 സീറ്റുകളും നേടിയ ബിഎസ്പി കിഴക്കൻ മേഖലകളിൽ കോൺഗ്രസിനു ക്ഷീണമുണ്ടാക്കി. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരായ ജാട്ടുകൾക്കിടയിൽ ഹനുമാൻ ബേണിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും വിള്ളലുകൾ സൃഷ്ടിച്ചു. 60 സീറ്റുകൾക്കു മുകളിലേക്കു ബിജെപിക്കു കിട്ടില്ലെന്ന പ്രവചനങ്ങൾ തെറ്റിച്ച് 73 സീറ്റുകൾ ബിജെപി നേടി. ഇതോടെ ശക്തമായ പ്രതിപക്ഷം രാജസ്ഥാനിൽ കോൺഗ്രസിന് ലഭിക്കുകയാണ്. പടലപ്പിണക്കങ്ങളും ഗ്രൂപ്പ് സമവാക്യങ്ങൾ അനുകൂലമാക്കാനുള്ള കോൺഗ്രസിലെ തമ്മിലടിയാണ് ഇതിനെല്ലാം അവസരമൊരുക്കിയത്. ഇല്ലാത്ത പക്ഷം ബിജെപി നേട്ടം 30 സീറ്റിൽ ഒതുങ്ങുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഫലം വന്നു തുടങ്ങിയപ്പോൾ തന്നെ കെസി വേണുഗോപാലിനെ രാഹുൽ രാജസ്ഥാനിലേക്ക് അയച്ചത്.
മധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കോൺഗ്സ് നേതാക്കളാരും അവകാശവാദവുമായി വന്നിട്ടില്ല. എന്നാൽ, സർക്കാരുണ്ടാക്കാൻ കഴിയുമെന്ന നിലവന്നാൽ പ്രബല നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ കളത്തിലിറങ്ങും. ഈ രണ്ട് പേർ തമ്മിലെ പോരാണ് മധ്യപ്രദേശിലും കേവല ഭൂരിപക്ഷം കോൺഗ്രസിന് അന്യമാക്കിയത്. തുടക്കത്തിൽ മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും രംഗത്തുണ്ടായിരുന്നു. ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സന്ധിയും തമ്മിൽ അടിച്ചപ്പോൾ പ്രശ്ന പരിഹാരത്തിന് കമൽനാഥ് എത്തി. കമൽനാഥിനെ പിസിസി അധ്യക്ഷനുമാക്കി. ഇത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഗ്രൂപ്പ് പോരുകൾക്കിടയിൽ മധ്യപ്രദേശിലെ സർക്കാർ വിരുദ്ധ തരംഗം കോൺഗ്രസ് തിരിച്ചറിഞ്ഞില്ല. ഗ്രൂപ്പിസം പ്രതീക്ഷകളെ തല്ലി തകർത്തു.
മധ്യപ്രദേശിൽ 114 സീറ്റുകളിൽ വിജയിച്ച കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 109 സീറ്റുകൾ നേടി. ബി.എസ്പി രണ്ടിടത്തും സമാജ് വാദി പാർട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളിൽ സ്വതന്ത്രർക്കാണ് വിജയം. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണമെന്നിരിക്കെ ബി.എസ്പി, എസ്പി. എന്നിവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഇരുപാർട്ടികളുമായി ചർച്ച നടത്തിയതായി കമൽനാഥും പറഞ്ഞിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും മധ്യപ്രദേശിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണ മേഖലയിൽ കോൺഗ്രസിനും നഗരമേഖലയിൽ ബിജെപിക്കുമാണ് മുന്നേറ്റം. ഗ്രാമങ്ങളിലാണ് കോൺഗ്രസിന് 95 സീറ്റുകൾ കിട്ടിയത്. ബിജെപിക്ക് ഗ്രാമീണ മേഖലയിൽ 85 സീറ്റുകളാണുള്ളത്. നഗരങ്ങളിൽ ബിജെപിക്ക് 25 മണ്ഡലങ്ങളും കോൺഗ്രസിന് 19 മണ്ഡലങ്ങളും ലഭിച്ചു.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം കിട്ടാനിടയുള്ള മധ്യപ്രദേശിലും കോൺഗ്രസിനു തലവേദനയായി മുഖ്യമന്ത്രി പദം മുന്നിലുണ്ട്. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് ഒന്നിലധികം നേതാക്കൾ രംഗത്തിറങ്ങിയതോടെ തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയ്ക്കു വിട്ടു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എംഎൽഎമാരുടെ അഭിപ്രായം രാഹുലിനെ അറിയിക്കുമെന്നും അതിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. മുതിർന്ന നേതാവെന്ന നിലയിലും എംഎൽഎമാർക്കിടയിലെ സ്വാധീനവും കണക്കിലെടുത്ത് ഗെലോട്ടിനു നറുക്കു വീണേക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂറുമാറ്റം തടയുന്നതിന് പാർട്ടിയുടെ നിർദ്ദേശ പ്രകാരം എല്ലാ എംഎൽഎമാരും ഇന്നലെ വൈകിട്ടു തന്നെ ജയ്പുരിലെത്തി.
ജ്യോതിരാദിത്യ സിന്ധ്യ- ദിഗ്വിജയ് സിങ്മാർക്ക് പകരം നേതൃത്വമായി കമൽനാഥിനെ എത്തിച്ച രാഹുൽ ഗാന്ധിയുടെ പൂഴിക്കടകനാണ് മധ്യപ്രദേശ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായത്. കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയത് അക്ഷരാർത്ഥത്തിൽ ഉയർത്തെണീപ്പ് തന്നെയായിരുന്നു. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമൽനാഥിന്റെ നേതൃത്വം അത്രമേൽ കോൺഗ്രസിന് കരുത്തായി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം പരാതികളൊന്നുമില്ലാതെ പൂർത്തിയാക്കിയാണ് കമൽനാഥ് തന്റെ പ്രവർത്തനം ആരംഭിച്ചത്. പതിനഞ്ചുവർഷത്തെ ബിജെപി. ഭരണത്തിനെതിരേ കർഷകർക്കും ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും യുവജനങ്ങൾക്കുമിടയിൽ രൂപപ്പെട്ടിട്ടുള്ള ശക്തമായ വികാരം വോട്ടാക്കി മാറ്റാൻ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയാകാനാണ് സാധ്യത.
ഛത്തീസ്ഗഡിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദേവ്, പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗെൽ എന്നിവർ തമ്മിലാണു മൽസരം. മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു ഫലം പുറത്തുവന്നതിനു പിന്നാലെ ബാഗെൽ പ്രതികരിച്ചു. ഇവിടെ നേതാവിനെ രാഹുൽ ഗാന്ധി തന്നെ നിശ്ചയിക്കും. വലിയ പ്രശ്നങ്ങളുണ്ടാകില്ല.
Stories you may Like
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- ഹിമന്ദ-രാഹുൽ പോരിന്റെ ചരിത്രം
- അയോഗ്യതയെ അവസരമാക്കി രാഹുൽ; അമേരിക്കൻ യാത്ര കോൺഗ്രസിന് ആവേശമാകുമ്പോൾ
- സംഘർഷാവസ്ഥ, ആകാശത്തേക്ക് വെടിവച്ച് പൊലീസ്, രാഹുൽ ഇംഫാലിലേക്ക് മടങ്ങി
- അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമെന്ന് രാഹുൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്