മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും മറുപടി പറയേണ്ടി വരും; സൂപ്പർതാരങ്ങളുടെ ഉറക്കം കെടുത്താൻ നടപടിയുമായി റവന്യൂ വകുപ്പ്; അന്വേഷണം നടക്കുന്നത് താരങ്ങൾ അനധികൃതമായി കെവശം വെക്കുന്നത് നൂറു കണക്കിന് ഏക്കർ ഭൂമിയെന്ന പരാതിയിൽ; സിനിമയിലെ റിയൽ എസ്റ്റേറ്റ് മാഫിയയെ അരിഞ്ഞു വീഴ്ത്താൻ പിണറായിക്ക് കഴിയുമോ? റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ച് അകമ്പടിയായി ഗുണ്ടാ സംഘങ്ങളുമായി ചുറ്റുന്ന സൂപ്പർ താരങ്ങളെ കുടുക്കാൻ ഇറങ്ങിയ ദാമോദരൻ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: 15 ഏക്കറിലധികം ഭൂമി കൈവശം വയ്ക്കുന്ന സിനിമാതാരങ്ങൾക്ക് അധിക ഭൂമി നഷ്ടമാകുമോ? ഏക്കർ കണക്കിന് ഭൂമികൾ കൈവശം വയ്ക്കുന്ന സിനിമാ താരങ്ങൾക്ക് ഉറക്കം നഷ്ടമാവുകയാണ്. കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ ചെയർമാൻ യു.കെ.ദാമോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് ഇപ്പോൾ മലയാള സിനിമാ താരങ്ങളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. വീടിന്റെ തറ പൊളിച്ച് പോലും ജനങ്ങൾക്ക് പലപ്പോഴും ശവമടക്ക് നടത്തേണ്ടി വരുന്നതിൽ ജനങ്ങൾക്കുള്ള ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് സിനിമാ സർക്കിളുകളിൽ സുപരിചിതൻ ആയിട്ടുപോലും സിനിമാ താരങ്ങളുടെ അധിക ഭൂമി പിടിച്ചെടുക്കാൻ ദാമോദരൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.
ദാമോദരനറെ പരാതിയിൽ തുടർ നടപടികൾക്കും ഭൂമി പിടിച്ചെടുക്കാനും വേണ്ടി മുഖ്യമന്ത്രി ഈ പരാതി റവന്യൂ മന്ത്രിക്ക് കൈമാറിയിരിക്കുകയാണ്. സിനിമാ താരങ്ങളുടെ അധിക ഭൂമി പിടിച്ചെടുക്കാൻ സർക്കാർ തലത്തിൽ നടപടികൾക്ക് തുടക്കമാകുമ്പോൾ യു.കെ.ദാമോദരൻ മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു. കേരളത്തിൽ ഭൂമി പ്രശ്നം നീറുന്ന പ്രശ്നമാണ്. ശവമടക്കിനു ആളുകൾ സ്വന്തം വീടിന്റെ തറയാണ് മാന്തുന്നത്. ഈ അവസ്ഥ ശ്രദ്ധയിൽ വന്നപ്പോൾ കലാകാരനും കലയെ സ്നേഹിക്കുന്ന ആളുമായതിനാൽ എന്റെ ശ്രദ്ധ ആദ്യം തിരിഞ്ഞത് കേരളത്തിലെ കലാസമൂഹത്തിന്റെ അവസ്ഥയെന്താണ് എന്നതിലാണ്. സ്വാഭാവികമായും ശ്രദ്ധ നീളുന്നത് സിനിമയുടെ ലോകത്തേക്കാണ്.
നൂറുകണക്കിന് ഏക്കർ ഭൂമികളാണ് നമ്മുടെ സിനിമാ താരങ്ങൾ കൈവശം വെച്ചിരിക്കുന്നത്. ഇവരെ ഈ ഭൂമി വാങ്ങാൻ പ്രാപ്തമാക്കിയതോ പാവപ്പെട്ട സിനിമാ പ്രേമികൾ അവരുടെ സിനിമ കാണാൻ ചിലവഴിക്കുന്ന തുകകളാണ് . ഈ ധനമാണ് അവരുടെ സമ്പത്ത്. പക്ഷെ അവരെ സമ്പന്നരാക്കുന്ന മലയാള സമൂഹത്തിനു പ്രതിസന്ധി വരുമ്പോൾതാരങ്ങൾ മലയാളികൾക്ക് നേരെ മുഖം തിരിക്കുകയാണ്. അഞ്ചുകോടിയും പത്തു കോടിയും പ്രതിഫലം പറ്റുന്ന എത്രയോ താരങ്ങൾ നമുക്കുണ്ട്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഈ രീതിയിൽ ഉള്ള താരങ്ങളാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖർ ഇപ്പോൾ പറ്റുന്ന പ്രതിഫലവും കോടികൾ തന്നെയാണ്. സിനിമാ താരങ്ങൾ കൈപ്പറ്റുന്ന കോടികൾ അവർ നിക്ഷേപിക്കുന്നത് എവിടെയാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ്.
കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി ഏക്കർ കണക്കിന് ഭൂമിയും സ്വത്തും ഉള്ളവരാണ് സിനിമാ താരങ്ങൾ. കേരളത്തിനെ നക്കിത്തുടച്ച പ്രളയം വന്നപ്പോൾ മമ്മൂട്ടിയും മകൻ ദുൽഖറും നൽകിയത് വെറും 25 ലക്ഷം രൂപയാണ്. ഒരു സിനിമയ്ക്ക് പത്തു കോടിവരെ പ്രതിഫലം പറ്റുന്ന താരങ്ങളാണിവർ. മമ്മൂട്ടി 15 ലക്ഷവും മകൻ ദുൽഖർ 10 ലക്ഷവുമാണ് നൽകിയത്. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായവർക്ക് സിനിമാതാരങ്ങൾ വീട് വെച്ച് നൽകിയാൽ അതിനു ഒരു മാനുഷിക മൂല്യമുണ്ടായിരുന്നു. ഇവർ സ്വത്തുവകകൾ കെട്ടിപ്പിടിച്ച് കിടക്കുകയാണ്. ആർക്ക് വേണ്ടിയാണ് സ്വത്തുവകകൾ കെട്ടിപ്പിടിച്ച് കിടക്കുന്നത്. മരിച്ചാൽ ഈ സ്വത്തുക്കൾ അവർ കൊണ്ടുപോകുന്നുണ്ടോ? പ്രളയം വന്നപ്പോൾ മോഹൻലാൽ എന്താണ് നൽകിയത്, പൃഥ്വിരാജ് എന്താണ് നൽകിയത്. ജയറാം എന്താണ് നൽകിയത്. മലയാള സിനിമയിൽ താരത്തിളക്കത്തോടെ നിലകൊള്ളുന്ന നടിമാർ എന്താണ് നൽകിയത്, നിങ്ങൾ കണക്കെടുക്കൂ. നമ്മളെ പോലുള്ള പാവപ്പെട്ട സിനിമാ പ്രേമികൾ നൽകുന്ന പണം കൊണ്ടാണ് ഇവർ സമ്പത്തുകൾ വാരിക്കൂട്ടുന്നത്.
പക്ഷെ സമൂഹം ഒരു പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ ഇവർ തിരിഞ്ഞു നോക്കില്ല. മലയാള സിനിമാ ഇൻഡസ്ട്രി സമൂഹത്തോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. മലയാള സിനിമാ താരങ്ങളിൽ മുക്കാൽ പങ്കിനും കണക്കിൽപെടാത്ത ഭൂമിയുണ്ട്. ഈ ഭൂമി സർക്കാർ പിടിച്ചെടുത്ത് പാവപ്പെട്ടവന് വിതരണം ചെയ്യണം. ഇവർക്ക് മാനസാന്തരം വരേണ്ടതുണ്ട്. പ്രളയത്തിൽ കുടുങ്ങിയ കുടുംബങ്ങൾക്ക് ഞാനും മകനും വീട് നിർമ്മിച്ച് നൽകാം എന്ന് ഇവർ പറയേണ്ടതുണ്ട്. താരങ്ങൾ ഈ രീതിയിൽ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. എല്ലാ അനുഭവങ്ങളും നമുക്ക് മുൻപിലുണ്ട്. ഈ ദുരവസ്ഥയ്ക്ക് ഒരന്ത്യമാകണം. സിനിമാ താരങ്ങൾ സാമൂഹിക ജീവികൾ കൂടിയാകണം. സമൂഹത്തെ സഹായിക്കാനുള്ള മനസുകൂടി ഇവർ കൈവശം വയ്ക്കണം. അതിന് അവരെ നിര്ബന്ധിതനാക്കാൻ വേണ്ടിയാണ് ഈ രീതിയിൽ പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. നിലവിൽ കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള നീറുന്ന പ്രശ്നം ഭൂമി പ്രശ്നമാണ്. ഒരു സെന്റ് ഭൂമി പോലും കയ്യിലില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾ ആണ് കേരളത്തിലുള്ളത്. വീടില്ലാത്തവരാണിവർ. ഭൂമിയില്ലാത്തവരാണിവർ. കുടുംബത്തിൽ ഒരാൾ മരിച്ചാൽ മറവു ചെയ്യാൻ പോലും പലർക്കും ഭൂമിയില്ല.
താമസിക്കുന്ന വീടിന്റെ തറ പൊളിച്ചാണ് പലപ്പോഴും ശവമടക്ക് നടത്തുന്നത്. അങ്ങിനെ എത്രയെത്ര സംഭവങ്ങളാണ് നടക്കുന്നത്. സ്വന്തമായി ബാത്റൂമുകൾ ഇല്ലാത്തതിനാൽ മലമൂത്ര വിസർജ്ജനത്തിനു തുറസായ സ്ഥലങ്ങൾ ഇപ്പോഴും ആശ്രയിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. ഈ സാമൂഹിക യാഥാർഥ്യങ്ങൾക്ക് നേരെ മുഖം തിരിക്കാൻ കഴിയുമോ? നമ്മുടെ താരങ്ങളെ താരങ്ങളാക്കിയ നിർമ്മാതാക്കൾ പലരും കുത്തുപാളയെടുത്തിട്ടുണ്ട്. രജനികാന്തിനെ പോലുള്ള തമിഴ് നടന്മാർ നല്ല രീതിയിൽ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും സാമ്പത്തിക സഹായം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. മനുഷ്യർക്ക് ആര്‍ക്കും ഒരു ഗ്യാരണ്ടിയുമില്ല. ആരും എപ്പോൾ വേണമെങ്കിലും മരിച്ച് പോവാം. ബാലികാ- സ്ത്രീ പീഡനങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും പ്രതികരിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ പ്രതികരിച്ചാൽ കടലാസ് അവിടെ കിടക്കുക എന്നല്ലാതെ നടപടികൾ ഉണ്ടാവാറില്ല. ഇപ്പോൾ ഞാൻ നൽകിയ പരാതി മുഖ്യമന്ത്രി എന്ന വലിയ മനുഷ്യന്റെ കണ്ണിൽപ്പെട്ടു. അദ്ദേഹം തുടർ നടപടികൾക്ക് റവന്യൂ മന്ത്രിക്ക് കൈമാറി.
പിണറായി എന്ന വലിയ മനുഷ്യന്റെ കയ്യിൽ ആഭ്യന്തരം ഉള്ളതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രതീക്ഷിക്കാം. ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരനാണ് ഞാൻ. പക്ഷെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ബന്ധമുണ്ട്. പല സിനിമാ താരങ്ങൾക്കും എന്നെ അറിയാം. കേരള ആർട്സ് ലവേഴ്സ് അസോസിയേഷനെ അറിയാം. ഞാൻ ഈ സംഘടനയുടെ ചെയർമാൻ സ്ഥാനത്താണ് ഇപ്പോഴുള്ളത്. കലാസാംസ്കാരിക രംഗത്ത് ചുവടുറപ്പിച്ചാണ് എക്കാലവും ഞാൻ നിലകൊണ്ടിരുന്നത്. അതുകൊണ്ടാണ് സിനിമാ താരങ്ങളുടെ ഈ ചെയ്തികൾക്കെതിരെ പ്രതികരിക്കാൻ ഞാൻ തീരുമാനിച്ചത്. പണം അമിതമായി ആരുടെ കയ്യിലും വന്നാൽ അത് ആപത്താണ്. പഴയ നാട്ടുരാജാക്കന്മാരുടെ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥ വരും. ഇപ്പോൾ സിനിമാ താരങ്ങൾ രാജാക്കന്മാരായി കേരളം ഭരിക്കുന്ന അവസ്ഥയുണ്ട്. സിനിമാ താരങ്ങൾക്ക് ഒപ്പം ഇപ്പോൾ ഗുണ്ടാ സംഘം കൂടിയുണ്ട്.
ദിലീപ് ഒക്കെ ഗുണ്ടകളെ വിളിച്ചാണ് സിനിമകൾ ഷൂട്ട് ചെയ്തിരുന്നത്. പരസ്യമായി ഈ ഗുണ്ടാ ഏർപ്പാടുകൾ ചാനലുകൾ സംപ്രേഷണം ചെയ്തതാണ്. ആർക്ക് എന്ത് ചെയ്യാൻ കഴിയും. ഒരു നടപടിയും ഈ കാര്യത്തിൽ വന്നിട്ടില്ല. 2017-ൽ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി വന്നത്. നമ്മുടെ ആത്മരോദനമാണിത്. ഒരു പ്രയാസമാണിത്. സിനിമാ താരങ്ങളുടെ ഈ ചെയ്തികൾ പുറംകാലുകൊണ്ടു ചവിട്ടി താഴ്ത്തുന്നതിനു സമാനമാണ്. പണക്കാരൻ എന്നും പണക്കാരനാണ്. പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവനും. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. സാമൂഹിക സാംസ്കാരിക രംഗത്തെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘടനയാണ് കേരള കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ. മദ്യം, മയക്കുമരുന്ന്, സ്ത്രീ പീഡനം, ബാലികാ പീഡനം എന്നിവയ്ക്കെതിരെയാണ് സംഘടന നിലകൊള്ളുന്നത്. കലാസ്വാദകനാണ്. കലാകാരനാണ്. അതുകൊണ്ട് തന്നെ സിനിമാ രംഗത്തെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ദിലീപ് പ്രശ്നം വന്നപ്പോഴാണ് സിനിമാ രംഗത്തെ പ്രശ്നങ്ങളിലേക്ക് കൂടി ഞങ്ങൾ ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചത്. കലാകാരന്മാരും കലാസ്വാദകരും തന്നെയാണ് കേരള ആർട്സ് ലവേഴ്സ് അസോസിയേഷന്റെ പിന്നിലുള്ളത്-ദാമോദരൻ പറയുന്നു.
ദാമോദരനറെ പരാതിയിൽ ഇപ്പോൾ സർക്കാർ തുടർ നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ലാൻഡ് റവന്യൂ കമ്മിഷണറാണ് നടപടികൾ തുടക്കമിട്ടിരിക്കുന്നത്. സിനിമക്കാരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ ആണ് ആദ്യം ശേഖരിക്കുന്നത്. ഇതിനായുള്ള നിർദ്ദേശം ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ, വില്ലേജ് ഓഫീസുകൾ എന്നിവർക്ക് നൽകിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് റവന്യൂ വകുപ്പ് നടപടികൾ ശക്തമാക്കും. ഭൂപരിഷ്ക്കണ നിയമപ്രകാരം വ്യക്തികൾക്ക് കൈവശം വയ്ക്കാവുന്നത് 15 ഏക്കർ ഭൂമിയാണെന്നിരിക്കെ നടപടി വന്നാൽ താരങ്ങൾക്ക് അധിക ഭൂമി നഷ്ടമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍