മധ്യപ്രദേശിലെ കുഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു; സ്വർണ മെഡലോടെ മാസ്റ്റർ ബിരുദം നേടി; വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആർഎസ്എസിൽ; പാർട്ടിയിലെ ഗോഡ്ഫാദർ അദ്വാനി; മോദിയുമായി എന്നും അകലം പാലിച്ചു; നിരവധി ജനപ്രിയ പദ്ധതികളിലൂടെ മധ്യപ്രദേശിന്റെ കണ്ണിലുണ്ണിയായി; ഒടുവിൽ അഴിമതിയും കർഷകരോഷവും വില്ലനായി; ലാളിത്യത്തിന്റെ പ്രതീകമായ ചിരിക്കുന്ന മുഖ്യമന്ത്രിയെന്ന് പേരുകേട്ട ശിവരാജ്സിങ്ങ് ചൗഹാൻ പടിയിറങ്ങുന്നത് വിവാദങ്ങളോടെ
മറുനാടൻ ഡെസ്ക്
ഭോപ്പാൽ: വഴിയരികിൽ കാറു നിർത്തി ഗ്രാമീണരോട് കുശലം പറയുന്ന മുഖ്യമന്ത്രി. ലാളിത്യത്തിന്റെ പ്രതീകമായ ചിരിക്കുന്ന നേതാക്കളിൽ ഒരാൾ. പടിയറങ്ങുന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ്ങ് ചൗഹാനെകുറിച്ച് അഞ്ചുവർഷം മുമ്പുവരെ എല്ലാവർക്കും നല്ലതെ പറയാനുണ്ടായിരുന്നുള്ളൂ.ചൗഹാന്റെ ഇമേജ് തന്നെയായിരുന്നു ഒരുകാലത്ത് മധ്യപ്രദേശിൽ ബിജെപിയുടെ മുതൽക്കൂട്ടും. പക്ഷേ ഭരണത്തിന്റെ അവസാനനാളുകളിൽ ഒന്നൊന്നായി അഴിമതികഥകൾ പുറത്തുവന്നതും, പാർട്ടിയിലെ ഗ്രൂപ്പിസവും, രൂക്ഷമായ കർഷക-ആദിവാസി രോഷവും ഈ നേതാവിന്റെ അടിതെറ്റിച്ചു.
തീർത്തും പാവപ്പെട്ട ഒരു കർഷക കുടുംബത്തിൽനിന്ന് പടിപടിയായി ഉയർന്നുവന്ന് സംസ്ഥാന മുഖ്യമന്ത്രി പദം വരെ എത്തിയ വ്യക്തിയാണ് ശിവരാജ്.മധ്യപ്രദശിലെ ജാട്ട് ഗ്രാമമായ സെഷോറിൽ ജനിച്ച ഇദ്ദേഹത്തിന് പഠനത്തിലെ മിടുക്കാണ് തുണയായത്. സ്കൂൾതലത്തിൽ തന്നെ സംഘപരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചൗഹാൻ അതേപാതയിലുടെയാണ് ആർഎസ്എസിൽ എത്തുന്നത്. എം എ ഫിലോസഫി സ്വർണ്ണമെഡലോടെ പാസ്സായ ഈ യുവനേതാവിനെ അപ്പോഴേക്കും ബിജെപിയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭോപ്പാൽ ജയിലിൽ കിടന്ന അനുഭവവും ഇദ്ദേഹത്തിനുണ്ട്.
91ൽ ബുധനിയിൽ നിന്ന് എംപിയായ അദ്ദേഹം പിന്നീട് തുടർച്ചയായ നാലുവർഷവും മണ്ഡലം കാത്തു. മികച്ച പാർലിമെന്റേറിയൻ എന്ന പേരും പിന്നീട് മുഖ്യമന്ത്രി പദത്തിലേക്ക് ചൗഹാന് കൂട്ടായി. ബിജെപിയിലെ ആഭ്യന്തരപ്രശന്ങ്ങളെ തുടർന്ന് 2005ൽ മുഖ്യമന്ത്രിയാവു്മ്പോൾ കടുത്ത അദ്വാനി പക്ഷക്കാരനായിരുന്നു ചൗഹാൻ. ബുധനിയിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ മുപ്പത്തി ആറായിരത്തിൽ പരം വോട്ടിനാണ് ആദ്യഘട്ടത്തിൽ അദ്ദേഹം ജയിച്ചു കയറിയത്. 2008ലും വൻഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു. ഈ ഭരണത്തിൽ അടിസ്ഥാനമേഖലയിലെ ഇടപെടലാണ് ചൗഹാന് കീർത്തിനേടികൊടുത്തത്.
അദ്വാനിയുടെ അടിയുറച്ച പിന്തുണ അക്കാലത്ത് ചൗഹാനുണ്ടായിരുന്നു. ഒരുവേള മോദിക്ക് ബദലായി അദ്വാനി പക്ഷം ചൗഹാനെ ഉയർത്തിക്കാട്ടുകയും ചെയതു. മോദിയുമായി നിശ്ചിത അകലം എക്കാലവും പാലിച്ചിരുന്ന ചൗഹാൻ കഴിഞ്ഞതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ മോദി ഭരണത്തെക്കുറിച്ച് ഒന്നും മിണ്ടാതിരുന്നതും വിവാനമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാ അടവുകളും പിഴച്ചതോടെ അദ്ദേഹം മോദിയെ സ്തുതിപാടുകയും ചെയ്തു.
ദൈവം ഇന്ത്യയ്ക്ക് നൽകിയ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ചൗഹാന്റെ ഇലക്ഷൻ കാമ്പയിനിടെ അഭിപ്രായപ്പെട്ടത്. നാശോന്മുഖമായ കോൺഗ്രസ് പാർട്ടി ബിജെപിക്ക് ഒരു ശക്തമായ എതിർപക്ഷമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'മോദിയെപ്പോലെ ഇന്ത്യയുടെ പുരോഗതിയിൽ ഇത്രയധികം ശ്രദ്ധാലുവായ മറ്റൊരാളെ കണ്ടിട്ടില്ല. പൊതുജനങ്ങളുടെ പുരോഗതിയും ക്ഷേമവുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.' - ചൗഹാൻ വ്യക്താമാക്കി.കോൺഗ്രസ് രാജാക്കന്മാരുടെയും വ്യവസായികളുടെയും പാർട്ടിയാണെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെയും കമൽനാഥിനെയും പരോക്ഷമായി ലക്ഷ്യംവച്ച് ചൗഹാൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനാവില്ല. ജനങ്ങളെ പ്രജകളായി കാണുന്ന രാജാക്കന്മാർ മാത്രമാണ് അവർ. മധ്യപ്രദേശിലെ ജനങ്ങൾ തന്നെ സഹോദരനായോ അമ്മാവനായോ ആണ് കണക്കാക്കുന്നതെന്നും അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ചൗഹാന്റെ ഈ ആത്മവിശ്വാസമൊക്കെ ജനരോഷത്തിൽ തട്ടി ഇല്ലാതാവുകയായിരുന്നു.
വില്ലനായി ജാതിസമവാക്യങ്ങളും കർഷക രോഷം
മുന്നോക്ക പിന്നോക വിഭാഗങ്ങളുടെ വോട്ടുകൾ സമർഥമായി കൂട്ടിക്കെട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ആ ബാലൻസ് തെറ്റിയതും ബിജെപിക്ക് കടുത്ത ആഘാതമായി. ജാതി വ്യവസ്ഥകൾ നിർണായക സ്വാധീനം ചെലുത്തുന്ന മധ്യപ്രദേശ് പോലൊരു സംസ്ഥാനത്ത്, പാർലമെന്റിൽ ജൂലൈയിൽ ഭേദഗതി ചെയ്യപ്പെട്ട പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡന നിയമം തകർത്തത് ഈ സമവാക്യമായിരുന്നു. ഈ നിയമ ഭേദഗതിക്കെതിരേ സെപ്റ്റംബറിൽ സംസ്ഥാനത്തെ ഒട്ടേറെ ജില്ലകളിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. മേൽതട്ട വിഭാഗക്കാരുടെ പുതിയ സംഘടനയായ സപാക്സ്, രജപുത്കർണി സേന തുടങ്ങിയവർ സംയുക്തമായാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. വർഷങ്ങളായി ബിജെപിയെ പിന്തുണച്ചുവരുന്ന ഇത്തരം മേൽത്തട്ട് വിഭാഗക്കാരുടെ വേട്ട് ഇത്തവണ മലക്കം മറിഞ്ഞു.ആദിവാസികൾക്കിടയിൽ 2003-നു ശേഷം ബിജെപി നേടിയ സ്വാധീനം ഇത്തവണ ഇടിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് കോൺഗ്രസിനുണ്ടായിരുന്ന ആധിപത്യമാണ് പിന്നീട് ബിജെപി പിടിച്ചെടുത്തത്. എന്നാൽ ഇന്ന് ആദിവാസി സമൂഹം ഏറെ അസ്വസ്ഥരും ബിജെപി വിരുദ്ധരായി.
സംസ്ഥാനത്തെ ജനസംഖ്യയിൽ 70 ശതമാനവും കർഷകരാണ്. വർക്കിങ് പോപ്പുലേഷനിൽ 83 ശതമാവും. രാജ്യത്തെ കാർഷിക മേഖലാ വളർച്ചയിൽ മുമ്പന്തിയിൽ നിൽക്കുന്നതും മധ്യപ്രദേശ് തന്നെ. കാർഷിക മേഖലയുടെ വളർച്ചയിലും മറ്റും കിസാൻപുത്ര ആയ ശിവാരാജ് ചൗഹാൻ ഏറെ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും 2003 മുതൽ പതിനായിരത്തിലധികം കർഷകരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത് എന്നതും ഒരു സത്യമാണ്. വിളകൾക്ക് കൂടുതൽ വിലയാവശ്യപ്പെട്ട് കർഷകർ മൻസോർ ജില്ലയിൽ നടത്തിയ പ്രക്ഷോഭത്തിൽ പൊലീസ് വെടിവയ്പിൽ ആറു പേർ കൊല്ലപ്പെടുകയും ചെയ്തത് പ്രശ്നങ്ങൾ രൂക്ഷമാക്കി.
എന്നാൽ ഈ സാഹചര്യം മുതലെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിനായി. കർഷകരുടെ പ്രക്ഷോഭത്തിന്റെ വാർഷികം ആഘോഷിക്കാൻ ഈ വർഷം ആറിന് മൻസോറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിക്കുകയും ചെയ്തു. പാർട്ടിയുടെ ഔദ്യോഗിക ഇലക്ഷൻ പ്രചാരണത്തിന് ഇതായിരുന്നു തുടക്കം.2015-16 കാലഘട്ടങ്ങളിൽ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 40ശശതമാനവും ഉൾമേഖലകളിൽ 44 ശതമാനവുമായിരുന്നു. സംസ്ഥാനത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 43 ശതമാനവും.
അടിതെറ്റിയത് അഴിമതിയിൽ
നിരവധിപേർ കൊല്ലപ്പെട്ട വ്യാപം അഴിമതിപോലുള്ളവ ചൗഹാന്റെ ഇമേജ് പൂർണ്ണമായും തകർത്തു.വ്യാപം അഴിമതി തന്റെ ജീവൻപോലും അപകടത്തിലാക്കിയിരിക്കുകയാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമാഭാരതി ഒരിക്കൽ രംഗത്തെത്തിയിരുന്നു. ചോദ്യക്കടലാസ് ചോർത്തിക്കൊടുക്കൽ, ആൾമാറാട്ടത്തിലൂടെ പരീക്ഷയെഴുതിക്കൽ, ഉത്തരക്കടലാസ് മാറ്റിവെയ്ക്കൽ തുടങ്ങിയ പലതരം തട്ടിപ്പുകളിലൂടെ രണ്ടായിരം കോടിയോളം രൂപയുടെ അഴിമതിനടന്ന മധ്യപ്രദേശ് വ്യാവസായിക പരീക്ഷാമണ്ഡൽ (വ്യാപം) കുംഭകോണം രാജ്യം കണ്ട ഏറ്റവും വിപുലവും ഭീകരവുമായിമാറി. തുടർച്ചയായ ദുരൂഹമരണങ്ങൾ ഈ കേസ്സിന്റെ നടുക്കം കൂട്ടുന്നു. വ്യാപം കുംഭകോണത്തിലൂടെ നിയമനം ലഭിച്ച വനിതാ സബ്ഇൻസ്പെക്ടർ അനാമിക ശികർവാർ എന്ന 25-കാരിയാണ് ഏറ്റവുമൊടുവിൽ മരിച്ചത്. പരിശീലനകേന്ദ്രത്തിനടുത്തുള്ള കുളത്തിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
76 ലക്ഷത്തോളം വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ട സംഭവം ശിവ്രാജ് സിങ് ചൗഹാൻ അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാനാവില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചത്. 2009-ൽ പ്രാഥമികാന്വേഷണം തുടങ്ങിയത് മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ്. അന്വേഷണത്തിന് 2009 ഡിസംബറിൽ സമിതിക്ക് രൂപം കൊടുത്തെങ്കിലും 13 മാസത്തിനുശേഷമാണ് യോഗം ചേർന്നത്. റിപ്പോർട്ട് കൊടുത്തത് രണ്ടു വർഷത്തിനു ശേഷവും. 2011 മേയിൽ രൂപം കൊടുത്ത രണ്ടാം സമിതി രണ്ടരവർഷത്തിനുശേഷം നൽകിയ റിപ്പോർട്ട് പുറംലോകംകണ്ടിട്ടില്ല. രാഹുൽഗാദ്ധിയും ജോതിരാദിത്യസിന്ധ്യയുമടക്കമുള്ള നേതാക്കൾ ഇവയെല്ലാം ശക്തമായി പ്രചരിപ്പിച്ച ചൗഹാൻ പ്രതിക്കൂട്ടിലാവുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്