പൊലീസുകാർ കുട്ടിസഖാക്കളുടെ തല്ലുകൊണ്ടപ്പോഴും ഒതുക്കാനുള്ള പാർട്ടി ഇടപെടൽ അറിഞ്ഞ് ക്ഷോഭിച്ച് മുഖ്യമന്ത്രി; അഞ്ചു മണിക്ക് മുമ്പ് പ്രതികളെ പൊക്കാൻ കർശന നിർദ്ദേശം; സംഭവത്തിന്റെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂം പൊലീസുകാരൻ മായ്ചുകളയാൻ നടത്തിയ ശ്രമവും വിവാദമാകുന്നു: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ചു അവശരാക്കിയ എസ്എഫ്ഐ നേതാക്കളുടെ പാർട്ടിഹുങ്കിന് പിടിവീഴും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ വെച്ച് പൊലീസുകാരെ കൂട്ടം ചേർന്ന് ഒരു പക്ഷം എസ്എഫ്ഐക്കാർ മർദ്ദിച്ച വാർത്തയും കേസൊതുക്കാൻ പാർട്ടി നേതൃത്വത്തിൽ ഉണ്ടായ ഇടപെടലിലും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി തന്നെ ആഭ്യന്തരം ഭരിക്കുന്ന വേളയിലാണ് ഒരു വിഭാഗം കുട്ടിസഖാക്കൾ ചേർന്ന് പൊലീസുകാരെ മർദ്ദിച്ചത്. ട്രാഫിക് നിയമലംഘനം നടത്തിയതിന് ശാസിച്ച പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച് അവശരാക്കിയത്. ഈ സംഭവത്തെ തുടർന്ന് പൊലീസുകാർക്കിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കി.
ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസുകാരെ മർദ്ദിച്ച എസ്എഫ്ഐക്കാരെ രക്ഷപെടുത്താൻ ജില്ലയിലെ മുതിർന്ന സിപിഎം നേതാവാണ് ഇടപെട്ടത്. ഇതറിഞ്ഞതോടെ മുഖ്യമന്ത്രി ക്ഷുഭിതനായത്. ആഭ്യന്തര വകുപ്പിന് ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിൽ കർശനമായ നടപടി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഇന്ന് അഞ്ച് മണിക്കകം തന്നെ പ്രതികളെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ പച്ചക്കൊടിയോടെ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. പ്രതികൾ യൂണിവേഴ്സിറ്റി കോളേജിൽ ഒളിച്ചിരിക്കയാണെങ്കിൽ അവിടെ കയറി പൊക്കാനും പൊലീസിന് പദ്ധതിയുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകി
അതിനിടെ സംഭവം നടക്കുമ്പോൾ സിസി ടിവി ദൃശ്യങ്ങൾ ബ്ലർ ചെയ്യാനും ശ്രമമുണ്ടായി. കൺട്രോൾ റൂമിലിരുന്ന് ഇടതു അനുഭാവിയായ പൊലീസുകാരൻ മായ്ച്ചു കളയാൻ ശ്രമിക്കുകയായിരുന്നു. ഇത് വിവാദങ്ങൾക്കും ഇടയായി. പാർട്ടി പിൻബലത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച നടപടി വലിയ തോതിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ മോഡൽ ആക്രമണം കേരളത്തിൽ നടന്നുവെന്ന ഈആരോപണം ഇപ്പോൾ തന്നെ ശക്തമാണ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഉന്നത പൊലീസുകാർ കർശന നടപടികളിലേക്ക് നീങ്ങുകയായിരുന്നു.
പ്രതികളാവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് . ട്രാഫിക് നിയമം തെറ്റിച്ചത് ചോദ്യം ചെയ്ത പൊലീസിനെ എസ്എഫ്ഐ പ്രവർത്തകർ നടുറോഡിൽ തല്ലിയത് പൊലീസിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടികൾക്ക് തീരുമാനമായത്. പൊലീസുകാരെ തല്ലിയ കേസ് അങ്ങിനെ പിൻവലിക്കാൻ സാധിക്കുന്ന കേസ് ആല്ലെന്നു ഒരു ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ കേസിൽ ശക്തമായ നടപടികൾ തന്നെ വരും. എസ്എഫ്ഐക്കാർ രക്ഷപ്പെടുത്തിയ ആക്രമണത്തിൽ ഏർപ്പെട്ട മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടുക തന്നെ ചെയ്യും. ഇവർക്കെതിരെ ശക്തമായ വകുപ്പുകളും ചുമത്തും.- അദ്ദേഹം പറഞ്ഞു.
പൊലീസുകാർക്ക് ഡ്യൂട്ടിക്കിടയിൽ മർദ്ദനം ഏറ്റ സംഭവത്തിൽ പൊലീസിലും കടുത്ത അമർഷമുണ്ട്. പൊലീസുകാരെക്കൊണ്ട് പരാതി പിൻവലിക്കാൻ ശ്രമം നടന്നതാണ് പൊലീസിൽ അമർഷം ഉണ്ടാക്കാൻ കാരണം. പക്ഷെ വാർത്തകൾ വന്നതോടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിയുകയും ചെയ്തു. ഇതോടെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ പൊലീസും തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് വിവാദമായ സംഭവങ്ങളുടെ തുടക്കം. ട്രാഫിക് നിയമം ലംഘിച്ച് 'യു'ടേൺ എടുത്ത എസ്എഫ്ഐ പ്രവർത്തകരുടെ ബൈക്ക് പാളയം യുദ്ധസ്മാരകത്തിന് സമീപത്ത് ഇന്നലെ വൈകിട്ട് ട്രാഫിക് പൊലീസുകാരൻ തടഞ്ഞതാണ് എസ്എഫ്ഐക്കാരെ പ്രകോപിപ്പിച്ചത്. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എസ്എഫ്ഐക്കാർ കൂടുതൽ പേരെ വിളിച്ചു വരുത്തി.
ഇതോടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാർക്ക് കടുത്ത മർദ്ദനം തന്നെ ഏൽക്കേണ്ടി വന്നു. കൂടുതൽ പൊലീസ് എത്തിയെങ്കിലും ഒരു ഭാഗത്ത് എസ്എഫ്ഐ ആയതിനാൽ ശക്തമായ നടപടികൾ കൈക്കൊണ്ടതുമില്ല. ഇത് എസ്എഫ്ഐ പ്രവർത്തകർക്ക് ഉത്തേജനമാവുകയും പൊലീസുകാരെ തല്ലിയ നേതാക്കളെ അവർ പൊലീസിന് കൺമുന്നിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഈ നേതാക്കൾക്കെതിരെ ശക്തമായ നടപടി വരുമെന്ന് തന്നെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളിൽ നിറയുന്നത്.
അതേസമയം മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മറുനാടൻ മലയാളിയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പൊലീസിന്റെ കയ്യിലും മർദ്ദന ദൃശ്യങ്ങളുണ്ട്. ഈ ദൃശ്യങ്ങൾ പ്രകാരം മുഖം തിരിച്ചറിഞ്ഞാവും അറസ്റ്റിനു ശ്രമിക്കുക. പൊടുന്നനെയുണ്ടായ എസ്എഫ്ഐ മർദ്ദനം പാർട്ടിക്കകത്തും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇടത് ഭരണത്തിൽ പാർട്ടിക്കാർ പൊലീസിനെതിരെ തിരിയരുതെന്ന പാർട്ടി നിർദ്ദേശം നിലവിലുള്ളതിനാൽ ഈ കാര്യത്തിൽ ഉള്ള അമർഷം പാർട്ടി നേതാക്കൾ മറച്ചു വെയ്ക്കുന്നുമില്ല.
സംഭവം ആഭ്യന്തരവകുപ്പിനെയും വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. പൊലീസിന്റെ മനോവീര്യം തകർക്കുന്ന നടപടി ഒന്നും കൈക്കൊള്ളില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടയ്ക്കിടെ പറയുന്നത്. എന്നാൽ പ്രതിസ്ഥാനത്ത് സിപിഎമ്മും എസ്എഎഫ് ഐയും വരുമ്പോൾ അത് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കും. ഇന്നലെ എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ് എസ്എഫ്ഐക്കാരിൽ നിന്നും മർദ്ദനമേറ്റത്. 'യു'ടേൺ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പൊലീസുകാരൻ അമൽകൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. നിയമലംഘനം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പൊലീസുകാരനുമായി തർക്കിച്ച യുവാവ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനെ പിടിച്ചു തള്ളുകയായിരുന്നു
ഇതുകണ്ട് സമീപത്ത് നിന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. ഇതോടെ സംഘർഷം കൈവിട്ടുപോയി. യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാർത്ഥികൾ പാഞ്ഞെത്തി. ഇവർ എത്തിയ ഉടൻ രണ്ടുപൊലീസുകാരെയും വളഞ്ഞിട്ട് മർദ്ദിച്ചു. പൊലീസ് സ്ഥലത്തെത്തി ക്രിമിനലുകളായ വിദ്യാർത്ഥികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.എഫ്.ഐ. നേതാക്കൾ സ്ഥലത്തെത്തി വിരട്ടുകയായിരുന്നു. അവശരായ പൊലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ദേഹമാസകലം പരിക്കുണ്ട്. പക്ഷെ സംഭവം നടന്നു മണിക്കൂറുകൾക്ക് ശേഷമാണ് ശക്തമായ നടപടികൾ കൈക്കൊള്ളാൻ ഇപ്പോൾ പൊലീസ് തീരുമാനമെടുക്കുന്നത്. പൊലീസിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും എതിർപ്പുകൾ ശക്തമായ ശേഷമാണ് ഇപ്പോൾ നടപടികൾ വരുന്നത്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- കർണ്ണാടകയിൽ ശിവകുമാറിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രി സിദ്ധരാമ്മയ്യ കരുത്തനാകുമ്പോൾ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി തുടരുന്നു;
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍