ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസ്: സെക്ഷൻ ക്ലാർക്കും അഭിഭാഷകനും പ്രതികൾ ; സാക്ഷികളെ ക്രൈംബ്രാഞ്ച് 28 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; വിചാരണ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി
പി നാഗരാജ്
തിരുവനന്തപുരം: ഹെറോയിൻ കടത്ത് കേസിലെ വിദേശിയായ പ്രതിയെ കേസിൽ നിന്നും രക്ഷിക്കാൻ തൊണ്ടി മാറ്റി തെളിവു നശിപ്പിച്ച കേസിൽ സാക്ഷികളെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഡിസംബർ 28ന് സാക്ഷികളെ ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പി ക്കാണ് കോടതി നിർദ്ദേശം നൽകിയത്. വഞ്ചിയൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്കായിരുന്ന ജോസ്, അഭിഭാഷകനും മുൻ എംഎൽഎയുമായ ആന്റണി രാജു എന്നിവരാണ് തൊണ്ടി നശിപ്പിച്ച കേസിലെ പ്രതികൾ.
1991 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അടി വസ്ത്രത്തിലൊളിപ്പിച്ച് ഹെറോയിൻ ലഹരി മരുന്ന് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിക്കവേ വിദേശിയായ യുവാവിനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.നിർണ്ണായക തൊണ്ടി മുതലുകളായി ഹെറോയിൻ ലഹരിമരുന്ന്, അതൊളിപ്പിച്ച് വച്ച വിദേശിയുടെ അടി വസ്ത്രം, ബാഗേജുകൾ , പാസ്പോർട്ട്, വിസ, എയർ ടിക്കറ്റ് എന്നിവ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. എഫ്.ഐ.ആർ ,പ്രഥമ വിവരമൊഴി, കൃത്യസ്ഥല മഹസ്സർ, തൊണ്ടി വകകൾ കണ്ടെഴുതിയ മഹസ്സർ ,കുറ്റകൃത്യത്തിലുൾപ്പെട്ട വകകൾ രേഖപ്പെടുത്തിയ തൊണ്ടിപ്പട്ടിക (കെ.പി.എഫ് 151 (എ) ഫാറത്തിൽ രേഖപ്പെടുത്തിയത്), അറസ്റ്റ് മെമോ, ദേഹ പരിശോധന മെമോ, അറസ്റ്റ് അറിയിപ്പ് ,ക്രിമിനൽ റൂൾസ് ഓഫ് പ്രാക്റ്റീസ് ഫോറം നമ്പർ 15 (കുറ്റ കൃത്യവുമായി ബന്ധമില്ലാത്ത പ്രതിയുടെ സ്വകാര്യ വകകൾ രേഖപ്പെടുത്തിയത് ), റിമാന്റപേക്ഷ എന്നിവ സഹിതമാണ് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.പ്രതിയെ കോടതി ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.
കോടതി ഉത്തരവ് പ്രകാരം തൊണ്ടി വകകൾ തൊണ്ടി നമ്പരിട്ട് തൊണ്ടി ക്ലാർക്ക് തൊണ്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി തന്റെ സൂക്ഷിപ്പിലുള്ള അലമാരയിൽ വക്കുകയും ചെയ്തു. രണ്ടാഴ്ചക്ക് ശേഷം പ്രതിയായ വിദേശി ജാമ്യത്തിൽ ഇറങ്ങി. തുടർന്ന് പ്രതി അഭിഭാഷകൻ മുഖേന കേസുമായി ബന്ധമില്ലാത്ത തന്റെ സ്വകാര്യ വസ്തു വകകൾ തനിക്ക് മൂന്നാം സ്ഥാനത്തിൽ വിട്ടു നൽകണമെന്ന് കാണിച്ച് സത്യവാങ്മൂലവും ഹർജിയും മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മൂന്നാം സ്ഥാനത്ത് വിട്ടു കിട്ടുന്ന വകകൾ കോടതി ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരാക്കിക്കൊള്ളാമെന്നും ആയതിൽ വീഴ്ച വരുത്തുന്ന പക്ഷം കോടതി കൽപ്പിക്കുന്ന ശിക്ഷ ഏറ്റുവാങ്ങിക്കൊള്ളാമെന്നും കാണിച്ചായിരുന്നു സത്യവാങ്മൂലം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 451 പ്രകാരമാണ് ഹർജി സമർപ്പിച്ചത്.
കേസുമായി ബന്ധമില്ലാത്ത പ്രതിയുടെ സ്വകാര്യ വകകൾ ജാമ്യ ബോണ്ടിൻ മേൽ പ്രതിക്ക് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ തൊണ്ടി ക്ലർക്കും പ്രതിയുടെ അഭിഭാഷകനും ഗൂഢാലോചന നടത്തി പ്രതിയെ ശിക്ഷയിൽ നിന്നും രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ ബാഗേജ് മടക്കി നൽകിയ കൂട്ടത്തിൽ , മയക്കുമരുന്ന് ഒളിപ്പിച്ചിരുന്ന തൊണ്ടി വകയായ പ്രതിയുടെ അടിവസ്ത്രവും കൂടി പ്രതിക്ക് മൂന്നാം സ്ഥാനം നൽകിയ ശേഷം പ്രതിക്ക് ഒരു തരത്തിലും പാകമാകാത്ത ഒരു കൊച്ചു കുട്ടിയുടെ അടിവസ്ത്രം പകരം വ്യാജ തൊണ്ടിയാക്കി അതേ തൊണ്ടി നമ്പരിട്ട് കേസിലെ റെക്കോഡുകൾക്കൊപ്പം വച്ച് യഥാർത്ഥ തൊണ്ടി മുതൽ നശിപ്പിക്കുകയും വ്യാജ തെളിവ് ഹാജരാക്കിയെന്നുമാണ് കേസ്.
സെഷൻസ് കോടതിയിൽ നടന്ന വിചാരണ വേളയിൽ തൊണ്ടി വകകൾ അക്കമിട്ട് കോടതി രേഖകളാക്കി തെളിവിൽ സ്വീകരിക്കവേ അടിവസ്ത്രം തെളിവിൽ സ്വീകരിക്കുന്നതിനെതിരെ പ്രതിഭാഗം ശക്തമായി എതിർത്തു.തുടർന്ന് തുറന്ന കോടതിയിൽ വച്ച് പ്രതിക്ക് പാകമാകാത്ത അടിവസ്ത്രമാണ് പൊലീസ് ഹാജരാക്കിയതെന്ന് കോടതിയെ ബോധ്യപ്പെടുത്തി. പ്രതിക്ക് ഇടാൻ പോലും പറ്റാത്ത അടി വസ്ത്രത്തിൽ എങ്ങനെ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താനാവുമെന്നും പ്രേസിക്യൂഷനോട് ചോദിച്ചു. പ്രതി നിരപരാധിയാണെന്നും പ്രതിയെ കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും പ്രതിഭാഗം വാദിച്ചു. ഇതോടെ കേസ് തള്ളി കോടതി പ്രതിയെ വെറുതെ വിട്ടു.
പ്രതി വിദേശത്തേക്ക് തിരികെ പോകുകയും ചെയ്തു. എന്നാൽ ഫ്രാൻസ് രാജ്യത്തിലെ വിമാനത്താവളത്തിലൂടെ പ്രതി വീണ്ടും ഹെറോയിൻ കടത്തവെ ഇന്റർപോൾ പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത് മുൻ കൃത്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യവേ പ്രതിയുടെ കുറ്റ സമ്മത മൊഴിയിൽ ഇന്ത്യയിൽ ചെയ്ത ഹെറോയിൻ കടത്തിനെപ്പറ്റി മൊഴി നൽകി. തൊണ്ടി മാറ്റി കേസിൽ നിന്നൂരിയ വിവരവും ഇന്റർ പോളിന് മുന്നിൽ വെളിപ്പെടുത്തി. ഇന്റർപോൾ ഇന്ത്യൻ എംബസി വഴി വിവരം ഇന്ത്യൻ സ്ഥാനപതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് 1994 ൽ ക്രൈം നമ്പർ 215 ആയി വഞ്ചിയൂർ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ ചുമതപ്പെടുത്തി. 1996 ൽ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഡിവൈസ് പി വക്കം പ്രഭയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120- ബി ( കുറ്റകരമായ ഗൂഢാലോചന), 420 ( വഞ്ചന ), 201 ( തെളിവ് നശിപ്പിക്കൽ ), 193 ( നീതിന്യായ നടപടികളിൽ വ്യാജ തെളിവ് നൽകൽ ),217 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു സേവകൻ നിയമ നിർദ്ദേശം അനുസരിക്കാതിരിക്കൽ ), 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം. പ്രതികൾ വഞ്ചിയൂർ ജില്ലാ കോടതിയിൽ ജോലി ചെയ്യുന്നവരാകയാൽ കേസ് വിചാരണ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡിസംബർ 28 ന് പ്രതികളും സാക്ഷികളും നെടുമങ്ങാട് കോടതിയിൽ ആണ് ഹാജരാകേണ്ടത് .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍