സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ രാജൻ ഖോബ്രഘടയെ മാറ്റി; ടിങ്കു ബിസ്വാളിന് പകരം ചുമതല; ഖോബ്രഘടയ്ക്കെതിരെ ഉയർന്നത് അതിഗുരുതരമായ ആരോപണങ്ങൾ; ഖോബ്രഘട ഇരുന്നപ്പോൾ ബജറ്റ് വിഹിതമായി വന്നത് 70 കോടിയോളം രൂപ; പാഴാക്കിക്കളഞ്ഞത് വിഹിതത്തിന്റെ നാല്പത് ശതമാനവും; ഖോബ്രഘടയിൽ ധനമന്ത്രിക്കും പൂർണ നിരാശ; പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റിയതിൽ ഐഎഎസ് തലത്തിൽ ഞെട്ടൽ
എം മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ രാജൻ ഖോബ്രഘടയെ തത്സ്ഥാനത്ത് നിന്നും മാറ്റി. ജിഎസ്ടി വകുപ്പ് കുത്തഴിഞ്ഞ നിലയിൽ തുടരുന്നതിനാലാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഓഫീസരെ മാറ്റിയത് എന്നാണ് സൂചന. ബജറ്റ് വിഹിതം നിരന്തരം പാഴാക്കപ്പെടുകയും വകുപ്പിൽ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെ വരുകയും ചെയ്തതാണ് ഈ മുതിർന്ന ഐഎഎസ് ഓഫീസർക്ക് വിനയായത്. നികുതി വകുപ്പിന്റെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഏകദേശം 70 കോടി രൂപയോളം സംസ്ഥാന സർക്കാർ അനുവദിച്ചപ്പോൾ അതിന്റെ 40 ശതമാനത്തോളം നികുതി വകുപ്പ് ചെലവാക്കാതെ പാഴാക്കിക്കളഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കമ്മിഷണർ എന്ന നിലയിൽ ഇതിന്റെ ഉത്തരവാദിത്തം വരുന്നത് രാജൻ ഖോബ്രഘടയുടെ ചുമലിലാണ്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഓഫീസർമാരെ ഞെട്ടിച്ചു കൊണ്ടാണ് രാജൻ ഖോബ്രഘടയെ ചരക്ക് സേവന നികുതി കമ്മിഷണർ സ്ഥാനത്ത് നിന്ന് മന്ത്രി തോമസ് ഐസക്ക് എടുത്തുമാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന മുതിർന്ന ഐഎഎസ് ഓഫീസർ ആണ് രാജൻ ഖോബ്രഘട. അതുകൊണ്ട് തന്നെ പൊടുന്നനെയുള്ള ഖോബ്രഘടയുടെ മാറ്റം സർക്കാർ വൃത്തങ്ങളിൽ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. ഖോബ്രഘടയെ മാറ്റിയപ്പോൾ പകരം ടിങ്കു ബിസ്വാളിനെയാണ് പുതുതായി ജിഎസ്ടി കമ്മിഷണർ ആക്കി നിയമിച്ചത്. ജിഎസ്ടി പോലുള്ള നിർണ്ണായകമായ വകുപ്പിൽ പല കാര്യങ്ങളും നടക്കുന്നില്ല എന്ന കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ തന്നെ അമർഷം പുകഞ്ഞു വരുമ്പോഴാണ് രാജൻ ഖോബ്രഘടയ്ക്ക് മാറ്റം വരുന്നത്.
ഖോബ്രഘടയുടെ പ്രവർത്തനങ്ങളിൽ കടുത്ത നിരാശയാണ് ധനവകുപ്പ് മന്ത്രി എന്ന നിലയിൽ തോമസ് ഐസക്കും പ്രകടിപ്പിച്ചിരുന്നത്. പക്ഷെ കാര്യങ്ങൾ കൈവിട്ടുപോവുകയാണ് എന്ന് മനസിലായപ്പോൾ ഉദ്യോഗസ്ഥ മാറ്റത്തിന് മന്ത്രി തീരുമാനിക്കുകയായിരുന്നു. കെ.എം.മാണി ധനകാര്യവകുപ്പ് മന്ത്രിയായി നിയമിതനായപ്പോൾ വാണിജ്യനികുതി കമ്മിഷണർ സ്ഥാനത്ത് നിയമിതനായ ഉദ്യോഗസ്ഥനാണ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന രാജൻ ഖോബ്രഘട. ജിഎസ്ടിയുടെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ നിരന്തരം പിന്നിലായിപ്പോകുന്നത് കണക്കിലെടുത്ത് കൂടിയാണ് ഈ മാറ്റം. ജിഎസ്ടിയിൽ പ്രധാനമായും മെയിന്റൈൻ ചെയ്യേണ്ടത് ജിഎസ്ടിയുടെ വെബ് പോർട്ടൽ ആണ്. ഈ പോർട്ടൽ പരിഷ്ക്കരിക്കാൻ ആവശ്യമായ ബഡ്ജറ്റ് വിഹിതം പാഴാക്കിയത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സർക്കാർ തലത്തിൽ രാജൻ ഖോബ്രഘടയ്ക്ക് എതിരെ ഉയർന്നത്.
വിവരാവാകാശ രേഖകൾ ഇതിനു തെളിവായി മാറുകയും ചെയ്യുന്നു. 2016-17 കാലത്ത് ജിഎസ്ടിയിൽ കമ്പ്യൂട്ടറൈസേഷന് 422033000 രൂപ അനുവദിച്ചപ്പോൾ വകുപ്പ് ചെലവിട്ടത് 157636945 രൂപയാണ്. 30 കോടിയോളം ബഡ്ജറ്റ് വിഹിതം ലാപ്സായി പോവുകയാണ് ഉണ്ടായത്. 2017-18 കാലത്ത് ഐടി ഇന്‍ഫ്രാ സ്ട്രക്ചർ ഡെവലപ്പ്മെന്റിനു 17 കോടി രൂപ അനുവദിച്ചപ്പോൾ ചെലവിട്ടത് രണ്ടര കോടിയിൽ താഴെ രൂപ മാത്രമാണ്. ചെലവാക്കിയ തുകയ്ക്കായി വാങ്ങിയ 1000 ത്തോളം കമ്പ്യൂട്ടറുകൾ ഒരു വർഷത്തിനുള്ളിൽ 75 ശതമാനവും കേടുവന്നു. വൻ അഴിമതി ഇക്കാര്യത്തിൽ ആരോപിക്കപ്പെടുകയും ചെയ്തു. 2017-18 കാലത്ത് ജിഎസ്ടി ഇൻട്രോഡക്ഷന് എട്ടുകോടി അനുവദിച്ചപ്പോൾ ചെലവിട്ടത് അഞ്ചേകാൽ കോടിയോളം രൂപ മാത്രമാണ്. കെട്ടിട നിർമ്മാണത്തിനായി 2017-18ൽ അനുവദിച്ച 7.50 കോടി രൂപയിൽ ആകെ ചെലവാക്കിയത് 4 കോടി രൂപ. സംസ്ഥാന നികുതി വകുപ്പ് ഓഫീസുകളിൽ പകുതിയിലധികവും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോഴാണ് കേട്ടിടത്തിനായി ബജറ്റ് വിഹിതമായി വന്ന മൂന്നര കോടിയോളം വെറുതെ പാഴായി പോയത്.
ഇതേ കാര്യത്തിനു 2016-2017ൽ 5 കോടി രൂപ അനുവദിച്ചെങ്കിലും ചെലവാക്കിയത് കേവലം 13.8 ലക്ഷം രൂപ. സ്വന്തമായി ഓഫീസും, അനുബന്ധ സൗകര്യങ്ങളും ഇല്ലാതെ വകുപ്പിലെ ഉദ്ദ്യോഗസ്ഥർ നട്ടം തിരിയുമ്പോൾ അനുവദിച്ച തുകപോലും ചെലവാക്കാതെ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത് കമ്മിഷണർ തന്നെയാണെന്ന് ഉദ്യോഗസ്ഥ തലത്തിൽ തന്നെ ആരോപണം വന്നിരുന്നു. ഖോബ്രഘടയ്ക്ക് സ്വയം രക്ഷപ്പെട്ടു പോകാൻ കഴിയാത്ത അവസ്ഥ ഇതുമൂലം വന്നത്. ഇങ്ങിനെ ബഡ്ജറ്റ് വിഹിതം തന്നെ പാഴായി പോകുന്ന ഗുരുതര ആരോപണങ്ങളാണ് രാജൻ ഖോബ്രഘടയ്ക്ക് വിനയായത്. പല ഇനങ്ങളിലായി ഇങ്ങിനെ കോടിക്കണക്കിന് രൂപയാണ് ബജറ്റ് വിഹിതം പാഴായി പോയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് രാജൻ ഖോബ്രഘടയ്ക്ക് എതിരെ നടപടി വന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടകം തുടങ്ങിയ അയൽ സംസ്ഥാനങ്ങൾ എടുത്താൽ ജിഎസ്ടി വന്നശേഷം ഈ സംസ്ഥാനങ്ങളിൽ വലിയ കുതിപ്പ് വകുപ്പുകളിൽ വന്നു. നികുതി വരുമാനവും കൂടി.
എന്നാൽ കേരളത്തിൽ നികുതി വരുമാനം ഉദ്ദേശിച്ച രീതിയിൽ കൂടാതെ വരുകയും ജിഎസ്ടി കേന്ദ്രമാക്കിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ നികുതിവെട്ടിപ്പിന്റെ തോത് ഈ അടുത്ത കാലത്ത് ക്രമാതീതമായി വർദ്ധിച്ചു വന്നിട്ടുണ്ട്. ഇത് സർക്കാരിന്റെ നികുതി വരുമാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.ഇതെല്ലാം മുന്നിൽ വന്നപ്പോഴാണ് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ രാജൻ ഖോബ്രഘടയെ മാറ്റാനുള്ള സർക്കാർ തീരുമാനം വന്നത്. പക്ഷെ ഈ മാറ്റത്തിനു ആദ്യമേ തന്നെ സർക്കാർ തയ്യാറാകുമായിരുന്നെങ്കിൽ നികുതി വകുപ്പിന് വലിയ മുന്നേറ്റം തന്നെ സാധ്യമാകുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍