ബിജെപിയെ പാഠപുസ്തകമാക്കി കോൺഗ്രസ് പഠിച്ചു; നാലു വർഷം കൊണ്ട് സ്വാംശീകരിച്ചവ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കി; ജാതി-മത സമവാക്യങ്ങൾ കോൺഗ്രസും പയറ്റി; കോൺഗ്രസിനെ വിജയത്തേരിലേറ്റിയത് ഈ അഞ്ചു ഘടകങ്ങൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഒന്നിനേയും ഒരിക്കലും പ്രാധാന്യം കുറച്ചു കാണരുത്. ഒരിക്കലും ഒരു പാർട്ടിയേയും നേതാവിനേയും എഴുതിത്ത്തള്ളരുത്. പ്രത്യേകിച്ച് 133 വർഷം പാരമ്പര്യമുള്ള രാഷ്ട്രീയപാർട്ടിയായ കോൺഗ്രസിനെ. അതുപോലെ തന്നെ കോൺഗ്രസിനെ നയിച്ചിട്ടുള്ള നേതാക്കളെല്ലാം മികച്ച പാരമ്പര്യത്തിൽ നിന്നു വന്നവരാണെന്നുള്ള കാര്യവും ആരും മറക്കാൻ പാടില്ലാത്തതാണ്. മൂന്നു പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച നെഹ്റു കുടുംബത്തിലെ ഇളമുറക്കാരനെ പ്രാധാന്യം കുറച്ചു കണ്ട ബിജെപിക്ക് ഏറ്റ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പാർട്ടിയും തുടർച്ചയായി വിജയം നുകരില്ല എന്നതും ചരിത്രം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിളങ്ങുന്ന വിജയത്തോടെ കോൺഗ്രസ് നക്ഷത്രവെളിച്ചത്തിൽ എത്തിനിൽക്കുകയാണ്. കോൺഗ്രസിന് നേടിയ വിജയം ബിജെപി വിരുദ്ധ വികാരമായി മാത്രം കണക്കിലെടുത്ത് തള്ളാവുന്നതല്ല. തെരഞ്ഞെടുപ്പിൽ കൃത്യമായി രൂപപ്പെടുത്തിയെടുത്ത തന്ത്രങ്ങളുടെ ഫലമാണ് കോൺഗ്രസിന് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനായത് എന്നുവേണം പറയാൻ. കൃത്യമായ തയ്യാറെടുപ്പും രൂപരേഖയും തയാറാക്കി പ്രവർത്തിച്ച കോൺഗ്രസ് പ്രധാനമായും അഞ്ചു കാര്യങ്ങൾക്കാണ് തെരഞ്ഞെടുപ്പുകാലത്ത് ഊന്നൽ നൽകിയതും പ്രവർത്തിച്ചതും. 2014- തെരഞ്ഞെടുപ്പുകാലത്ത് ബിജെപി പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങൾ തന്നെയാണ് ഇതെന്നും ഒരുപക്ഷേ വിശദമായി വിശകലനം ചെയ്താൽ മനസിലാകും.
രാഹുലിന്റെ നേതൃത്വം
കരുത്തനായ ഒരു നേതാവില്ലാതെ ഒരു പാർട്ടിക്കും മുന്നോട്ടുപോകാൻ സാധിക്കില്ല. നെഹ്റു കുടുംബത്തിൽ നിന്നു തന്നെ പൊതുസമ്മതനായ ഒരു നേതാവിനെ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പുകാലത്ത് ലഭിച്ചുവെന്നത് തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്കായി. വേണ്ട സമയത്ത് ഉചിതമായ തീരുമാനം എടുത്ത് പാർട്ടിയെ നയിക്കാൻ തനിക്കാവും എന്ന് രാഹുൽ ഈ ചെറിയ കാലയളവു കൊണ്ടു തന്നെ തെളിയിച്ചു. മധ്യപ്രദേശിൽ രാഹുൽ എടുത്ത തീരുമാനങ്ങൾ ഒട്ടും പിഴച്ചില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. ബിജെപിയുടെ ഉരുക്കുകോട്ടയായ മധ്യപ്രദേശിൽ നേതൃനിരയിലേക്ക് കമൽ നാഥ്, ജ്യോതിരാദിത്യ സന്ധ്യ, ദിഗ്വിജയ് സിങ് എന്നിവരെ അണിനിരത്തി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ രാഹുൽ തീരുമാനിക്കുകയായിരുന്നു.
സംഘടനയുടെ ശക്തി അറിയാവുന്ന കമൽനാഥ്, എല്ലാ മണ്ഡലങ്ങളിലും ജനകീയനായ ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാനത്ത് ശക്തമായ വേരുകളുള്ള ദിഗ്വിജയ് സിങ് എന്നിവരെ ഒറ്റച്ചരടിൽ കോർത്തിണക്കിയാണ് രാഹുൽ മധ്യപ്രദേശിൽ കോൺഗ്രസ് തേര് തെളിയിച്ചത്. രാജസ്ഥാനിലും ജനകീയനായ അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരെയാണ് തെരഞ്ഞെടുപ്പ് നേതൃത്വം നൽകി അയച്ചത്. ഛത്തീസ്ഗഡിലാകട്ടെ ടിഎസ് സിങ് ഡിയോ, തമർദ്വജ് സാഹു, ഭൂപേഷ് ബേഗൽ എന്നിവരെ അണിനിരത്തി എല്ലാ മേഖലകളിലും വോട്ട് ഉറപ്പാക്കി. ഭൂപേഷ് ബേഗലിനെ ഇറക്കി ഒബിസി ഗ്രൂപ്പിലുള്ളവരുടെ വോട്ട് ഉറപ്പാക്കിയപ്പോൾ താക്കൂർ പക്ഷത്തെ കൂടെ നിർത്താൻ പ്രതിപക്ഷ നേതാവുമായ ടി എസ് സിങ് ഡിയോയെ കളത്തിലിറക്കി.
ഗ്രൂപ്പ് ചേരികളുണ്ടാകാതിരിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് ഇവരിൽ ആരേയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതുമില്ല. തെരഞ്ഞെടുപ്പുകാലങ്ങളിൽ മണ്ഡലങ്ങളിലെല്ലാം പ്രചാരണത്തിന് രാഹുൽ ആർജവത്തോടെ പ്രത്യക്ഷപ്പെട്ടതും തന്നിലെ നേതാവിനെ വാർത്തെടുത്തുവെന്ന് തെളിയിച്ചുകൊണ്ടായിരുന്നു. രാഹുലിന്റെ മാനേജ്മെന്റ് കഴിവുകളാണ് ഒരിക്കൽ കുത്തഴിഞ്ഞുപോയ സംഘടനയെ ഒരുമിപ്പിച്ചു നിർത്താൻ സാധിച്ചതെന്ന് നിസംശയം പറയാം.
മതവികാരം നിർണായകമായി
ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ മതം ഒരു ഘടകമാണെന്നു തന്നെ പറയേണ്ടി വരും. ഹിന്ദു പാർട്ടിയായി ബിജെപി സ്വയം വിശേഷിപ്പിച്ചപ്പോൾ കോൺഗ്രസിനെ മുസ്ലിം ചായ്വുള്ള പാർട്ടിയായാണ് കണ്ടിരുന്നത്. 2014 ലോക്സഭാ ഇലക്ഷനു ശേഷവും ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷവും കോൺഗ്രസിന് ഒരു കാര്യം വ്യക്തമായി. തന്ത്രങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പുകളിലൊന്നും വിജയം കാണാൻ സാധിക്കില്ലെന്ന്. അതുകൊണ്ടു തന്നെ രാഹുൽ പയറ്റിയ തന്ത്രങ്ങളിലൊന്ന് മൃദുഹിന്ദുത്വ വാദമാണ്.
കോൺഗ്രസിന്റെ മറുകണ്ടം ചാടൽ ഏവരും വിമർശിച്ചുവെങ്കിലും രാഹുൽ തന്റെ നയത്തിൽ ഉറച്ചു നിന്നു. ഹിന്ദുത്വത്തിന് അനുകൂലമെന്നു കാണിക്കാൻ ക്ഷേത്രദർശനവും മധ്യപ്രദേശിൽ ഗോശാല സംരക്ഷണവും മറ്റും പ്രഖ്യാപിക്കാൻ പാർട്ടി ഒരു മടിയും കാണിച്ചില്ല. വിശ്വാസങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് തെളിയിക്കുന്നതിന് കൂടിയായിരുന്നു രാഹുലിന്റെ ക്ഷേത്രദർശനവും മറ്റും.
സാമ്പത്തിക നയങ്ങൾ വോട്ടാക്കി
ഒട്ടേറെ വികസന പദ്ധതികൾക്ക് ബിജെപി രൂപം കൊടുത്തുവെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിക്കാൻ പാർട്ടിക്കു കഴിഞ്ഞില്ല. കോൺഗ്രസിന്റെ വിജയം അവിടെ തുടങ്ങുന്നു. ഓരോ ജില്ലയിലേയും മണ്ഡലത്തിലേയും പ്രശ്നങ്ങൾ കോൺഗ്രസ് എടുത്തുകാട്ടി പ്രചാരണം തുടങ്ങി. വികസനം എത്തിനോക്കാത്ത മണ്ഡലങ്ങളിൽ ഭരണവിരുദ്ധ വികാരം മൂർഛിക്കാൻ കോൺഗ്രസിന്റെ ഈ തന്ത്രങ്ങൾക്കായി. കർഷകരെ കടക്കെണിയിൽ നിന്നു രക്ഷിക്കുക, ചെറുപ്പക്കാർക്ക് ജോലി സാധ്യത സൃഷ്ടിക്കുക എന്നീ രണ്ട് ഘടകങ്ങളിൽ ഊന്നിയാണ് ഇവിടങ്ങളിൽ കോൺഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്.
ബിജെപി സർക്കാരിന്റെ പതനത്തിന് കാരണമായി കണക്കാക്കിയിരുന്ന കർഷക രോഷവും തൊഴിലില്ലായ്മയും വോട്ടാക്കി മാറ്റുന്നതിൽ കോൺഗ്രസ് വിജയിച്ചുവെന്നു വേണം പറയാൻ. കോൺഗ്രസ് വാഗ്ദാനം ചെയ്ത ലോൺ എഴുതിത്ത്തള്ളൽ, ജോലി സാധ്യത സൃഷ്ടിക്കൽ എന്നിവ ചെറുകിട ഇടത്തരം വ്യവസായികൾക്കുള്ള പ്രോത്സാഹന ഘടകങ്ങളായി. നോട്ടുനിരോധനം, ജിഎസ്ടി ഏർപ്പെടുത്തൽ തുടങ്ങിയവയും കോൺഗ്രസിന് അനുകൂല ഘടകങ്ങളാകുകയായിരുന്നു.
ജാതി വോട്ടിലും നോട്ടമിട്ടു
ജാതി സമവാക്യങ്ങളും ഒഴിവാക്കാനാവാത്തതാണ് ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ. ജാതി വോട്ടുകൾ പിടിച്ചെടുക്കാൻ സാധിച്ചാൽ തന്നെ തെരഞ്ഞെടുപ്പിൽ വിജയം നേടാം എന്നതാണ് വസ്തുത. 2014 മുതൽ ഹിന്ദു പാർട്ടിയായി എടുത്തുകാട്ടിയ ബിജെപി സവർണ വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്തിക്കൊണ്ടു മുന്നോട്ടു പോകുകയായിരുന്നുവെന്നാണ് പൊതുവേ ഉയർന്ന ആക്ഷേപം. ഒബിസി, ദളിത്, ട്രൈബൽ ഗ്രൂപ്പുകളിൽ ബിജെപിക്കുള്ള സ്വാധീനം വളരെ ചെറുതായിരുന്നു.
ഇതു തിരിച്ചറിഞ്ഞ കോൺഗ്രസ് അതു വേണ്ടവിധം പ്രയോജനപ്പെടുത്തി. ബിജെപിക്ക് ദളിതരോടും മറ്റു പിന്നാക്ക വിഭാഗക്കാരോടുമുള്ള മനോഭാവം തുറന്നുകാട്ടി കോൺഗ്രസ് വോട്ടു പിടിച്ചെടുത്തു. സവർണ മേധാവിത്വമുള്ള പാർട്ടിയായി ബിജെപിയെ മറ്റു ജാതികളിൽ നിന്നു വേർപെടുത്തി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഒബിസി വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥികളെ നിർത്തി ഇവർക്കിടയിൽ നിന്നു വോട്ടു നേടി. കൂടാതെ രാജസ്ഥാനിൽ രജ്പുത്ര് വിഭാഗത്തിൽ വേരുറപ്പിക്കാനും കോൺഗ്രസിന് ആയി. മൊത്തത്തിൽ ഹിന്ദു വോട്ടുകൾ മൊത്തം കോൺഗ്രസ് വോട്ടുബാങ്കായി മാറിയ കാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്.
സംഘടനാ മികവ്
സംഘടനാ പ്രവർത്തനങ്ങളിൽ ബിജെപിയെ കണ്ടു പഠിക്കുകയായിരുന്നു കോൺഗ്രസും. ബൂത്ത് കമ്മിറ്റികൾ, കേഡർ കമ്മിറ്റികൾ തുടങ്ങിയ ആശയങ്ങൾ ബിജെപിയിൽ നിന്നുൾക്കൊണ്ട് താഴെ തട്ട് മുതൽ കോൺഗ്രസും പ്രവർത്തനം സജീവമാക്കി. കഴിഞ്ഞ നാലു വർഷമായി സച്ചിൻ പൈലറ്റും പയറ്റി വന്നിരുന്നത് ഇതുതന്നെയായിരുന്നു. കഴിഞ്ഞ എട്ടുമാസമായി കമൽനാഥ് മധ്യപ്രദേശിലും ഇതു പ്രാവർത്തികമാക്കി. അജിത് ജോഗി കോൺഗ്രസിൽ നിന്ന് വിട്ടുപോയതിൽ പിന്നെ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതൃത്വം വളരെ കരുതലോടെയായിരുന്നു കരുക്കൾ നീക്കിയിരുന്നത്.
ഡേറ്റാ അനലിറ്റിക്സ് ടീം, ശക്തി പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. പാർട്ടി പ്രവർത്തകരെ നേതൃത്വവുമായി കൂടുതൽ അടുപ്പിക്കാനും ഇതുവഴി സാധിച്ചു. കൂട്ടായ പ്രയത്നത്തിലൂടെയും പ്രവർത്തനത്തിലൂടെയും അങ്ങനെ കോൺഗ്രസ് വിജയക്കൊടി പാറിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ലളിതമായ ഒരു കാര്യമാണെങ്കിലും ഇതിലുള്ള സങ്കീർണത ഏവരേയും ആശങ്കാകുലരാക്കുന്നതാണ്. ഒരു ഘടകത്തെ മാത്രം ആശ്രയിച്ച് പാർട്ടികൾ വിജയം നേടില്ല. നേതൃത്വം, ജാതി, മതം, സാമ്പത്തികം, സംഘടനാ ശക്തി ഇവയെല്ലാം ഒരുമിക്കുമ്പോഴാണ് വിജയം നേടുന്നത്. കഴിഞ്ഞ നാലു വർഷമായി ബിജെപി കോൺഗ്രസിനെ പഠിപ്പിച്ചത് ഇതാണ്. ഇതു നന്നായി ഉൾക്കൊണ്ട കോൺഗ്രസ് അതേ തന്ത്രം പയറ്റി ബിജെപിയെ അടിയറവു പറയിച്ചു. ഹിന്ദി ഹൃദയഭൂമികയിൽ വെന്നിക്കൊടി പാറിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് തുറന്ന യുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇനി നേരിടുന്നത് കാണാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്