45 കൊല്ലം മുമ്പ് ചേട്ടനുമായി എത്തി അജ്മാനിൽ പച്ചക്കറി കട തുടങ്ങിയ അനുജൻ; ചെറിയ കടയെ വലിയ നിക്ഷേപത്തിലൂടെ ഹൈപ്പർ മാർട്ടാക്കി മാറ്റിയ ബിസിനസ്സ് തന്ത്രം; മനുഷ്യത്വം നിറച്ച കച്ചവടത്തിലൂടെ ഗൾഫിലെങ്ങും സാമ്രാജ്യം വളർത്തി; പുകയിലയോട് നോ പറഞ്ഞും സാമൂഹിക പ്രതിബന്ധത കാട്ടിയ മലയാളി; ഷാർജയിലെ ഷോറൂമിലെ കഴിഞ്ഞ വർഷത്തെ തീപിടിത്തത്തിന് കാരണം ഇന്നും അജ്ഞാതം; അബ്ദുൾ ഖാദർ സബീറിനെ തകർത്തതും വിശ്വസ്തരായി നടിച്ച് ഒപ്പം കൂടിയവർ; ഗൾഫിലെ കൊട്ടിയത്തുകാരന്റെ തകർച്ചയും അറ്റ്ലസ് മോഡലോ?
മറുനാടൻ മലയാളി ബ്യൂറോ
ഷാർജ: ഗൾഫിലെ മലയാളികളുടെ അഭിമാനമായിരുന്നു അജ്മാൻ കേന്ദ്രീകൃതമായ അൽ മനാമ ഹൈപ്പർ മാർക്കറ്റുകൾ. കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ സാമ്രാജ്യം. ഇതാണ് രണ്ട് മാസം മുമ്പ് തകരാൻ തുടങ്ങിയത്. അൽ മനാമയുടെ മാനേജിങ് ഡയറകടർ അബ്ദുൾ ഖാദർ സബീർ നാടുവിട്ടെന്ന വാർത്ത ഗൾഫിൽ പടുമ്പോൾ മലയാളികൾക്ക് അതി അവിശ്വസനീയമാണ്. അറ്റ്ലസ് രാമചന്ദ്രന്റെ വ്യവസായങ്ങളെ തർത്ത അതേ മാതൃകയിലെ ചതിയാണ് സബീറിനെതിരേയും നടന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കൊല്ലം കൊട്ടിയം സ്വദേശികളായ സഹോദരങ്ങൾ അജ്മാനിൽ ആരംഭിച്ച അൽ മനാമ വെജിറ്റബിൾ ട്രേഡിങ് എന്ന ചെറിയ പച്ചക്കറി കട പിന്നീട് ഇളയ സഹോദരനായ അബ്ദുൾ ഖാദർ സബീർ ഏറ്റെടുത്ത് വൻ വ്യാപാര സ്ഥാപനമാക്കി മാറ്റുകയായിരുന്നു. സബീർ വൻ നിക്ഷേപം നടത്തി ഹൈപ്പർ മാർക്കറ്റായി ഇതിനെ മാറ്റുകയായിരുന്നു. വളരെവേഗമാണ് ഇത് വലിയ ശൃംഖലയായി വളർന്നത്. മനുഷ്യത്വപരമായ ഇടപെലാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. യുഎഇയിലും കേരളത്തിലും അവർ സ്ഥാപനങ്ങൾ തുടങ്ങി. എല്ലാ വിജയമായി. ഇതോടെ അൽ മനാമ ഗൾഫിലെ പ്രധാന വ്യവസായ ഗ്രൂപ്പായി മാറി.
രണ്ട് വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നുു. നല്ല നിലക്ക് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെ ഷബീറിന്റെ ബന്ധുവായ അടുത്ത ജീവനക്കാരൻ തന്നെയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ഉടമയുടെ മറ്റു ബന്ധുക്കൾ പറയുന്നു. യുഎഇയിലെ അറിയപ്പെട്ട ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായി സബീർ മാറിയത് കഠിനി പ്രയത്നത്തിലൂടെയാണ്. ഇദ്ദേഹത്തിന്റെ കടകൾഅടയ്ക്കുമ്പോൾ മൂവായിരത്തോളം ജീവനക്കാരാണ് പെരുവഴിയിലായത്. പൊടുന്നനെ ഹൈപ്പർമാർക്കറ്റ് ശാഖകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നതോടെ 250 കോടി ദിർഹത്തിന്റെ ബാധ്യതയുള്ളതായാണ് റിപ്പോർട്ട്.
ഹൈപ്പർമാക്കറ്റിലേക്ക് ഭക്ഷ്യ സാധനങ്ങൾ ഉൾപ്പടെ നൽകുന്ന ഏജൻസികൾക്ക് കോടികണക്കിന് ദിർഹമാണ് നൽകാനുള്ളത്. കൂടാതെ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളവും നൽകുന്നില്ല. സാധനങ്ങൾ വിതരണം ചെയ്യുന്ന ഏജൻസിയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതോടെയാണ് അൽ മനാമ ഗ്രൂപ്പിലെ പ്രതിസന്ധി പുറംലോകത്ത് എത്തുന്നത്. അൽമനാമയ്ക്ക് സാധനങ്ങൾ നൽകുന്നവരിൽ ഏറെയും മലയാളികളാണ്. അതുകൊണ്ട് തന്നെ അൽ മനാമയിലെ പ്രതിസന്ധി അതിന് പുറത്തേക്കുള്ള മലയാളി പ്രവാസികളേയും ബാധിക്കുന്നുണ്ട്.
കൊല്ലത്തുകൊട്ടിയത്താണ് സബീറിന്റെ വീട്. അൽ മനാമ ഗ്രൂപ്പിന് കൊല്ലം നഗരത്തിലും ഹൈപ്പർ മാർക്കറ്റും ടെക്സറ്റയിൽസുമുണ്ട്. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പല വിധ ശ്രമങ്ങൾ സബീർ നടത്തി. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. അറ്റ്ലസ് രാമചന്ദ്രനെ പോലെ അനിശ്ചിതകാലത്തേക്ക് ചെക്ക് കേസിൽ അകത്തു കിടക്കേണ്ടി വരുമോ എന്നും ഭയന്നു. ഇതോടെയാണ് സബീർ യുഎഇയിൽ നിന്ന് മാറിയത്. അറ്റ്ലസ് രാമചന്ദ്രനെ ചതിയിൽ കുടുക്കിയത് മലയാളികളായ ബിസിസനസ്സുകാരാണെന്ന വാദം പല ഘട്ടത്തിൽ ഉയർന്നിരുന്നു. രാമചന്ദ്രന്റെ ആസ്തികളിൽ കണ്ണുള്ളവരായിരുന്നു ഇവർ.
ഗൾഫിൽ ദിനംപ്രതി വളരുന്ന ഹൈപ്പർമാർക്കെറ്റിനെ തളർത്തിയതിന് പിന്നിലും ഇത്തരം ചതികളുണ്ടെന്നാണ് സൂചന. കടം കുമിഞ്ഞു കൂടിയതോടെ ആസ്തികൾ വിറ്റ് പ്രശ്ന പരിഹാരത്തിന് സബീർ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനെ പലരും പാരവച്ചു. ഇതോടെ പ്രതിസന്ധി മറികടക്കാൻ വേണ്ട തുക കണ്ടെത്താൻ കഴിയാതെയായി. ഈ ഘട്ടത്തിലാണ് സബീർ മുങ്ങിയത്. വിശ്വസ്തരെന്ന് കരുതിയവരുടെ ചതിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിലയിരുത്തലുണ്ട്. രണ്ടുമാസം മുമ്പാണ് അൽ മനാമ ഹൈപ്പർമാർക്കറ്റിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ സബീർ യുഎഇയിൽ നിന്ന് മുങ്ങിയത്.
അബുദാബിയിലേത് ഒഴികെ മറ്റ് എമിറേറ്റ്സുകളിലായി വ്യാപിച്ചുകിടക്കുന്ന 22 ഹൈപ്പർ മാർക്കറ്റുകളിൽ 16 എണ്ണമാണ് അടച്ചുപൂട്ടിയത്. നാലെണ്ണം മറ്റൊരു ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. അൽ മനാമ ഗ്രൂപ്പിന്റെ പ്രധാന ഓഫീസ് നവംബർ അവസാനം അടച്ചുപൂട്ടിയിരുന്നു. 45 വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന അൽ മനാമ ഹൈപ്പർമാർക്കറ്റിൽനിന്ന് ഇത്രയും കാലം കൃത്യമായ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് സപ്ലൈർമാർ പറയുന്നു. ഒരുതവണ പോലും നൽകേണ്ട പണം വൈകുകയും ചെക്ക് ബൗൺസ് ആകുകയോ ചെയ്തിട്ടില്ല. എന്നാൽ ജൂൺ മാസം മുതൽ പണം കൃത്യമായി ലഭിക്കാതെ വന്നു. എന്നാൽ ഇത്രയും കാലം കൃത്യമായ ഇടപാടായതിനാൽ അവരെ അവിശ്വസിച്ചില്ലെന്ന് മുട്ടയും കോഴിയറച്ചിയും വിതരണം ചെയ്തു. പിടിച്ചു നിൽക്കാൻ പല ശ്രമങ്ങളും സബീർ നടത്തി. എന്നാൽ ഇതൊന്നും ല്കഷ്യം കണ്ടില്ല.
സിഗററ്റ് വില്പന നിർത്താലാക്കുന്ന ആദ്യ സൂപ്പർ മാർക്കറ്റ് ശൃംഘല എന്ന ബഹുമതിയും അൽ മനാമ ഗ്രൂപ്പിന് സ്വന്തമായിരുന്നു. യൂനിയൻ കോഓപറേറ്റ് ആണ് അതിന് മുമ്പ് പന്നിയിറച്ചിയോ, സിഗററ്റോ വിൽക്കാത്ത യുഎഇയിലെ ഏക റീറ്റെയിൽ ഗ്രൂപ്പ്. മതപരമായ കാരണങ്ങളാലാണ് ഈ ഗ്രൂപ്പ് പന്നിയിറച്ചിയും സിഗററ്റും വിൽക്കാത്തത്. പുകയില ഉൽപന്നങ്ങളുടെ എല്ലാം വിൽപന ആദ്യമായി യുഎഇയിൽ നിർത്തലാക്കിയത് 2000ൽ അഡ്നോക് ഫയലിങ് സ്റ്റേഷനുകൾ ആണ്. ദുബയ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പെട്രോൾ സ്റ്റേഷനുകൾ ഉൾപ്പെടെ ഇരുന്നൂറോളം ഔട്ട്ലെറ്റുകൾ ദുബയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന നിർത്തലാക്കിയിരുന്നു.
അൽ മനാമ ഗ്രൂപ്പിന്റെ ഔട്ട്ലെറ്റുകളിലൊന്നും തന്നെ സിഗററ്റുകൾ വിൽക്കുന്നില്ല. കേരളത്തിൽ ഔട്ട് ലെറ്റുകളിലും പുകയില വേണ്ടെന്ന് വച്ചു. പുറ്റിംഗൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും ദുരന്തബാധിതർക്ക് കൈതാങ്ങായി ഈ ഗ്രൂപ്പുണ്ടായിരുന്നു. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു മാസത്തേക്കാവശ്യമായ പച്ചക്കറിയും പലചരക്കും ഗ്രൂപ്പ് നൽകിയിരുന്നു. പരവൂർ, പൂതക്കുളം, കോട്ടപ്പുറം, ചിറക്കര, മീനാട്, ചാത്തന്നൂർ ഭാഗങ്ങളിൽ ഇവ വിതരണം ചെയ്തത്.
കഴിഞ്ഞ വർഷം മേയിൽ ഷാർജയിലെ അൽമനാമ ഹൈപ്പർ മാർക്കറ്റിന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായിരുന്നു. ഇതിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചക്കുകയും ചെയ്തു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപൻ ബാലകൃഷ്ണൻ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാൻ (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റു അഞ്ചു പേർക്ക് പരിക്കേറ്റു. അൽ അറൂബ സ്ട്രീറ്റിലെ അൽ മനാമ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മലയാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലമാണിത്. ഇന്ത്യൻ സമയം ശനിയാഴ്ച അർധരാത്രി 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. 16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകൾ കത്തിനശിച്ചു.
കെട്ടിടത്തിൽ ഏറ്റവും താഴെ പ്രവർത്തിക്കുന്ന അൽ മനാമ സൂപ്പർ മാർക്കറ്റ് പൂർണമായും കത്തി നശിച്ചു. ഈ അപകടത്തിന്റെ കാരണം ഇന്നും ദുരൂഹമാണ്. ഇതിന് ശേഷമാണ് വലിയ പ്രതിസന്ധിയിലേക്ക് സ്ഥാപനം നീങ്ങുന്നത്. ഇതിനിടെയിലും പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാകുമെന്ന പ്രതീക്ഷ അബ്ദുൾ ഖാദർ സബീർ പ്രകടിപ്പിക്കുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാക്കുകളുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എല്ലാം വേഗത്തിൽ തന്നെ പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ ചില അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് സ്ഥിതി ഗുരുതരമായത്. ബാഹൃ ശക്തികളുടെ ഇടപെടലായിരുന്നു ഇതിന് കാരണം.
ബിസിനസിൽ നിന്ന് ലഭിച്ച തുക മുഴുവൻ യുഎഇയിലാണ് നിക്ഷേപിച്ചിട്ടുള്ളത്, ഒരിക്കലും ഇവിടെ വിട്ട് പോകേണ്ടി വരുമെന്ന് ചന്തിച്ചിട്ടു പോലുമില്ല. എന്നെ ഈ നിലയിൽ എത്തിച്ചത് യുഎഇയാണ്. തനിക്ക് 400 മില്ല്യൻ ദിർഹം ആസ്തിയുണ്ടെന്നും പറയുന്നു. തന്റെ കടകളും മറ്റും ഏറ്റെടുക്കാൻ മറ്റ് ഗ്രൂപ്പുകൾ തയ്യാറാണ്. എന്നാൽ ഇതൊന്നും ഒറ്റ ദിവസം കൊണ്ട് തീരില്ല. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനുള്ള പണവും ഉണ്ട്. സർക്കാരിൽ 4.5 ദിർഹം ഇതിനായി നിക്ഷേപിച്ചിട്ടുണ്ട്. ശമ്പള കുടിശിക തീർക്കാൻ ഇതു തന്നെ ധാരളമെന്നും അവകാശപ്പെടുന്നു. എവിടെയാണ് ഇപ്പോഴുള്ളതെന്ന് വെളിപ്പെടുത്താതെയാണ് ഇയാൾ ഖലീജ് ടൈംസിന് അഭിമുഖം നൽകിയിരിക്കുന്നത്.
ചില ബാങ്കുകൾ തനിക്കെതിരെ ക്രിമിനൽ കേസുകൾ കൊടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഒളിവിൽ പോയതെന്നും വിശദീകരിക്കുന്നുണ്ട്. എല്ലാവരേയും സഹായിക്കുന്ന തരത്തിൽ പ്രശ്ന പരിഹാരം സാധ്യമാക്കുമെന്നും അബ്ദുൾ ഖാദർ സബീർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്