റാഫേൽ ഇടപാടിൽ അഴിമതിയില്ലെന്ന് കോടതി വ്യക്തമാക്കുമ്പോൾ ആശ്വസിക്കാൻ മോദിക്കും ബിജെപിക്കും ഏറെ; അംബാനിയുടെ കമ്പനിയെ കരാറിൽ പങ്കാളിയാക്കിയതിൽ മോദി പ്രതിക്കൂട്ടിലായെങ്കിലും അവസാനം കോടതി ഇടപെടലിൽ എല്ലാം ശുഭം; ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് കൂടുതൽ ആത്മവിശ്വാസത്തോടെ; റാഫേൽ ഇടപാടിന്റെ നാൾവഴികൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നതായി തെളിഞ്ഞിട്ടില്ലെന്നും ഇടപാടിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വിധി വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിനി തലയുയർത്തി നടക്കാം. തെരഞ്ഞെടുപ്പു ഫലം പ്രതികൂലമായി വന്നതിനു പിന്നാലെ റാഫേൽ ഇടപാടിൽ സർക്കാരിന് അനുകൂല വിധി വന്നത് പാർട്ടി കേന്ദ്രങ്ങളിലും തെല്ലാശ്വാസത്തിന് വക നൽകിയിട്ടുണ്ട്. ഇതോടെ ആയുധ ഇടപാടിൽ സംശയത്തിന്റെ കരിനിഴലിൽ നിന്നിരുന്ന മോദിക്ക് ഇതോടെ ക്ലീൻ ചിറ്റ് ലഭിച്ചു കഴിഞ്ഞു.
എന്താണ് റാഫേൽ ഇടപാട്
ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി കോൺഗ്രസാണ് മോദിക്കെതിരേ രംഗത്തിറങ്ങിയത്. മിഗ് വിമാനങ്ങൾ തകർന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങൾക്ക് പ്രായമേറുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നും പോർവിമാനങ്ങൾ വാങ്ങാൻ 2007 ൽ യുപിഎ സർക്കാർ തീരുമാനിക്കുന്നത്. 31 സ്ക്വാഡ്രൺ (ഒരു സ്ക്വാഡ്രൺ 18 വിമാനങ്ങളാണ്) വിമാനങ്ങൾ മാത്രമാണ് ഇന്ത്യൻ എയർഫോഴ്സിനുള്ളത്. ഇത് 45 എങ്കിലും ആക്കി ഉയർത്തണമെന്ന് എയർഫോഴ്സിന്റെ ആവശ്യം പരിഗണിച്ചാണ് പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനമാകുന്നത്. ഇതിന്റെ ഭാഗമായാണ് ഏഴ് സ്ക്വാഡ്രൺ അഥവാ 126 യുദ്ധ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതും ആഗോള ടെൻഡർ ക്ഷണിച്ചതും.
അമേരിക്കയിലെ ലോക്ക്ഹീഡ് മാർടിൻ, ബോയിങ്ങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെൻ, യുറോഫൈറ്റർ ടൈഫൂൺ, ഫ്രാൻസിലെ ദാസ്സോ റാഫേൽ തുടങ്ങിയ കമ്പനികൾ ടെൻഡർ നൽകുകയും അവസാനം ദാസ്സോ ഏവിയേഷന്‍ കരാർ നൽകാൻ തീരുമാനിക്കുകയും ചെയ്തു.
ദാസ്സോയുമായി കമ്പനിയുമായി 2012 ലാണ് കരാർ ഒപ്പുവെക്കുന്നത്. ഇതനുസരിച്ച് 18 വിമാനങ്ങൾ കമ്പനി പൂർണമായും നിർമ്മിച്ച് നൽകും. ബാക്കി 108 വിമാനങ്ങൾ ബംഗ്ളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്സ് ലിമിറ്റഡുമായി(എച്ച്എഎൽ) ചേർന്ന് സംയുക്തമായി നിർമ്മിക്കും. വിമാന നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ഇതിൽ ധാരണയായിരുന്നു.
അന്ന് 1020 കോടി ഡോളാറിന്റേതാണ് കരാർ. ഏകദേശം 54000 കോടി രൂപയുടേത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാർച്ചിൽ ദാസ്സോയും എച്ച് എ എല്ലും വർക്ക് ഷെയർ കരാറും ഒപ്പിട്ടു. മോദി സർക്കാർ അധികാരമേറി ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഈ കരാർ തകിടം മറിഞ്ഞത്. 2015 ഏപ്രിൽ 10 നാണ് മോദി പാരീസ് സന്ദർശിച്ചപ്പോൾ റാഫേൽ ചർച്ചകൾക്ക് വീണ്ടും ജീവൻ വച്ചത്. യാതൊരു അറിയിപ്പും മുൻകൂട്ടി നൽകാതെ ഫ്രാൻസ് സന്ദർശനവേളയിൽ ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. പോർവിമാന നിർമ്മാണത്തിൽ മുൻപരിചയമില്ലാത്ത അനിൽ അംബാനിയുടെ കമ്പനിയെ കരാറിൽ പങ്കാളിയാക്കുകയും ചെയ്തതോടെ മോദിക്കു നേരെ സംശയത്തിന്റെ നിഴൽ പടരുകയായിരുന്നു. 2016 സെപ്റ്റംബർ 23 ന് പുതിയ കരാർ ഒപ്പുവെച്ചു. കൃത്യം പത്ത് ദിവസത്തിന് ശേഷം ദാസ്സോ ഏവിയേഷൻസും റിലയൻസ് ഏയ്റോസ്പേസും ചേർന്ന് സംയുക്ത സംരഭത്തിനും തുടക്കമിട്ടു. കരാറനുസരിച്ച് കരാർ തുകയുടെ പകുതിയോളം വരുന്ന നിർമ്മാണ പ്രവൃത്തികൾ (30000 കോടി രൂപയോളം വരുന്ന തുകയുടെ) ഈ സംയുക്ത സംരംഭമാണ് ഏറ്റെടുത്തുനടത്തുക. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക്ക് സംവിധാനം, എൻജിൻ തുടങ്ങിയവയായിരിക്കും നിർമ്മിക്കുക. അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ പോലും ഇരുട്ടിൽ നിർത്തിയായിരുന്നു പുതിയ കരാറുറപ്പിച്ചത്.
റാഫേൽ ഇടപാടിന്റെ പേരിൽ ഒട്ടേറെ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്ന മോദിയെ വീണ്ടും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു ഫ്രാൻസ് ഫിനാൻഷ്യൽ പ്രോസിക്യൂട്ടേഴ്സ് ഓഫീസിനു ലഭിച്ച പരാതി. റഫേൽ കരാർ സംബന്ധിച്ച് വിശദമായ അന്വേഷണമാവശ്യപ്പെട്ടാണ് ഫ്രാൻസ് ഫിനാൻഷ്യൽ പ്രോസിക്യൂട്ടേഴ്സ് ഓഫീസിന് ഷെർപ എന്ന എൻജിഒ പരാതി നൽകിയത്. ഫ്രാൻസിൽ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഷെർപ.
ജെറ്റ് നിർമ്മാണ കമ്പനിയായ ദാസ്സോ ഇന്ത്യയുമായി നടത്തിയ റഫേൽ ജെറ്റുകളുടെ കരാറിന്റെ വിശദാംശങ്ങളും അംബാനിയെ ഇടനിലക്കാരനാക്കിയ തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ടാണ് പരാതി. അഴിമതി നടന്നിരിക്കാനുള്ള സാധ്യത, അർഹതപ്പെടാത്തവർക്ക് ആനുകൂല്യം നൽകൽ, സ്വാധീനത്തിന് വഴങ്ങിയുള്ള കച്ചവടം തുടങ്ങിയ ആരോപണങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻജിഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
മോദി സർക്കാരിന്റെ കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു റാഫേൽ ഇടപാട്. രാജീവ് ഗാന്ധിയെ വീഴ്ത്തിയ ബോഫോഴ്സ് അഴിമതിയായി ഇതിനേയും താരതമ്യപ്പെടുത്തിയിരുന്നു. ഇന്ത്യൻ പ്രതിരോധ സേനയിൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയെ തുടർന്ന് രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി.
റാഫേലിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്ന് ഒട്ടേറെ ആരോപണങ്ങളാണ് പലപ്പോഴും മോദിക്ക് നേരിടേണ്ടി വന്നതും. രാഹുൽ ഗാന്ധി തന്നെ നേരിട്ട് രംഗത്തിറങ്ങി റാഫേലിന്റെ പേരിൽ സർക്കാരിന്റെ ആക്രമിക്കാൻ മുന്നിട്ടു നിൽക്കുകയും ചെയ്തിരുന്നു. ആരോപണങ്ങൾ ഓരോന്നായി വന്നപ്പോഴും മോദി അവയ്ക്ക് മറുപടി നൽകാതെ മൗനം പാലിക്കുകയായിരുന്നു. പാർലമെന്റിൽ ഒരിക്കൽ രാഹുൽ നേരിട്ടു നടത്തിയ ആക്രമണത്തിലും മോദി മൗനം വെടിഞ്ഞിരുന്നില്ല. എന്നാൽ അവയ്ക്കെല്ലാം ഒറ്റവാക്കിൽ നൽകാവുന്ന ഉത്തരവാണ് സുപ്രീം കോടതി വിധിയിലൂടെ പുറത്തായിരിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാവുന്ന വിഷയമായി റാഫേൽ. ബിജെപിയെ പ്രതിരോധിക്കാൻ റാഫേൽ ഒരായുധമായി കൊണ്ടുനടന്ന കോൺഗ്രസിന് ഇപ്പോൾ മുനയൊടിഞ്ഞ അവസ്ഥയാണ്. ഇതുവരെ പ്രതിരോധത്തിലായിരുന്ന ബിജെപി കുറ്റവിമുക്തരായതിനാൽ കൂടുതൽ കരുത്തോടെ പ്രതിപക്ഷത്തെ നേരിടും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍