മഞ്ജുവാര്യരോടും ശ്രീകുമാരൻ മേനോനോടും ദിലീപിന് വിരോധമുള്ളതുകൊണ്ട് മാത്രം ഒടിയൻ എങ്ങനെ മോശം സിനിമയാകും? കൂവിത്തോൽപ്പിക്കാൻ മാത്രം ഒരു മോശം സിനിമയാണോ ഒടിയൻ ? സിനിമ ഇറങ്ങിയപ്പോൾ മുതൽ കൂവിത്തോൽപ്പിക്കാൻ ആരോ ക്വട്ടേഷൻ എടുത്തിട്ടില്ലേ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല; പുലിമുരുകൻ നല്ല സിനിമയാണെന്ന് പറയുന്നവർക്ക് ഒരു കാരണവശാലും ഒടിയനെ തള്ളിപ്പറയാൻ കഴിയില്ല ഇൻസ്റ്റന്റ് റെസ്പോൺസിൽ ഷാജൻ സ്കറിയ
ഷാജൻ സ്കറിയ
തിരുവനന്തപുരം; ബിജെപി ആഹ്വാനം ചെയ്ത വ്യാജ ഹർത്താലിനെ തോൽപ്പിച്ച മോഹൻലാലിനോട് ആദരവ് അർപ്പിച്ചുകൊണ്ട് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് തുടങ്ങട്ടെ. ഇന്നത്തെ ഹർത്താൽ തല്ലിപ്പൊളിയായിരുന്നു. നൂറുകണക്കിനാളുകൾ വാഹനമെടുത്ത് പുറത്തിറങ്ങി അവരവരുടെ ജോലികൾ കൃത്യമായി ചെയ്തു. ഏറ്റവും ഭംഗിയായി സ്വന്തം തൊഴിൽ പൂർത്തിയാക്കിയത് മോഹൻലാൽ ഫാൻസാണ്. വെളുപ്പിന് നാലുമണിമുതൽ കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ഒടിയന്റെ ഷോ തുടർച്ചയായി നടന്നു. അതെല്ലാം തന്നെ ഹൗസ് ഫുള്ളുമായിരുന്നു. ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. ഇത്തരമൊരു ആഘോഷത്തിന്റെ ഭാഗമാകാൻ രാവിലെ മുതൽ തന്നെ ഞാൻ ശ്രമിച്ചിരുന്നു. അങ്ങനെ ട്രാവൻകൂർ മാളിലെ മൾട്ടിപ്ലെക്സിൽ ടിക്കറ്റ് കിട്ടി.
സിനിമയുടെ തുടക്കം മുതൽ തന്നെ മോഹൻലാൽ ആരാധകരുടെ കയ്യടി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മറ്റൊന്നുംകൊണ്ടല്ല. രാവിലെ 4 മണിമുതൽ കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളെല്ലാം മോഹൻലാൽ ഫാൻസിന്റെ അധീനതയിലായിരുന്നു. അതോടൊപ്പം ഷോപ്പിങ് മാളുകളിലെ മൾട്ടിപ്ലെക്സുകളും നിറഞ്ഞുകവിഞ്ഞത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇങ്ങനെയൊരു തീരുമാനം ഞാനെടുത്തത് രണ്ടുകാരണങ്ങൾ കൊണ്ടായിരുന്നു.
1. ഒടിയൻ എന്ന സിനിമയ്ക്ക് കഴിഞ്ഞ ഏറെ മാസങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ഓവർ ഹൈപ്പ്. ഒടിയനെക്കുറിച്ചുള്ള ഓരോ വാർത്തയും സെലബ്രേഷനായി മാറിക്കൊണ്ടിരുന്നതിലെ അത്ഭുതം. അതിനൊക്കെയപ്പുറം റിലീസിംഗിന് മുമ്പ് നൂറുകോടി രൂപ പ്രീ കളക്ഷൻ കിട്ടിയെന്ന സംവിധായകന്റെ അവകാശവാദം. അത് തെറ്റാണെന്ന് കാര്യകാരണ സഹിതം മറ്റുചിലർ അവതരിപ്പിച്ചത്. ഇതാണ് കൗതുകത്തിന് കാരണം. എന്നാൽ അത് ഇന്നു തന്നെ കാണണമെന്ന വാശിക്ക് കാരണം മറ്റൊരു കാരണത്താലാണ്.
2. ഇന്ന് വെളുപ്പിന് സിനിമ ഇറങ്ങിയപ്പോൾ മുതൽ ആ സിനിമക്കെതിരേ സോഷ്യൽമീഡിയയിൽ തലങ്ങുംവിലങ്ങും കേട്ട വിമർശനങ്ങളായിരുന്നു. അതിനെക്കുറിച്ച് പോസിറ്റീവായി പറയുന്ന ആരെയും കണ്ടില്ല. സോഷ്യൽമീഡിയ നിറയെ വിമർശനങ്ങളുടെ പെരുന്നാള് തന്നെയായിരുന്നു. സ്വാഭാവികമായും ആ സിനിമ അത്രമേൽ മോശമാണല്ലോ എന്ന തോന്നൽ എനിക്കുമുണ്ടായി. പ്രത്യേകിച്ച് ഒട്ടേറെപ്പേർ ലൈവായി സോഷ്യൽമീഡിയയിൽ രംഗത്തെത്തിയ സാഹചര്യത്തിൽ.
ഒരു പക്ഷെ ഇത്രയധികം വിമർശനം കേട്ട സിനിമ വേറൊന്നുമുണ്ടാകില്ല. ഇതോടെ ശ്രീകുമാരൻ മേനോൻ എന്ന സംവിധായകനെതിരേ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് മഞ്ജുവാര്യരുടെ സിനിമയായതിനാലും ദിലീപ് മറുവശത്ത് നിൽക്കുന്നതിനാലും ഈ സിനിമ തോൽപ്പിക്കണം എന്ന ലക്ഷ്യം ഒരുവശത്തുണ്ട് എന്ന തോന്നൽ എനിക്കുണ്ടായി.
സിനിമാ നിരൂപണ കോളമല്ലാത്തതിനാൽ ഗുണവും ദോഷവും പറയുന്നില്ല. മറിച്ച് ഈ സിനിമയുടെ വർത്തമാന കാല രാഷ്ട്രീയം തന്നെയാണ് ഞാൻ ചർച്ച ചെയ്യുന്നത്. ആദ്യമേ പറയട്ടെ സോഷ്യൽമീഡിയയിൽ ഞാൻ രാവിലെ മുതൽ കേട്ടതും കണ്ടതുമായ വിമർശനങ്ങളിൽ അതിശയോക്തിയുണ്ട്. മലയാളത്തിലെ ഏറ്റവും മോശം സിനിമയെന്ന പ്രചാരണം വ്യാജമാണ്. എന്നാൽ മഹത്തായ സിനിമയുമല്ല. എന്നാൽ ഒടിയൻ എന്ന സിനിമയിൽനിന്ന് ഇത്രയും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്ന് മനസിലാകുന്നില്ല. മോഹൻലാലിന്റെ ഒരു സിനിമ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് തീരെ നിരാശാജനകമായ ഒരു സിനിമയല്ല.
സിനിമയെ എന്റർടൈന്മെന്റായി കാണുന്നവരും, സിനിമയെ സമയം കളയാനായി പരിഗണിക്കുന്നവരും കാശുമുടക്കി ടിക്കറ്റെടുത്ത് ഈ സിനിമയ്ക്ക പോയാൽ ആരെയും പഴിക്കുകയില്ല. കാസിനോവ പോലുള്ള അതിഭീകരമായ മലയാള സിനിമകളുടെ കാലത്ത് ഈയൊരു സിനിമ ഇത്രയധികം വിമർശനമേറ്റുവാങ്ങുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ഈ സിനിമയെ എളുപ്പത്തിൽ താരതമ്യം ചെയ്യാൻ പറ്റുന്നത് മോഹൻലാലിന്റെ തന്നെ പുലിമുരുകനുമായാണ്. പുലിമുരുകന്റെ ഒരു മിനി വേർഷനാണ് ഒടിയൻ. പുലിമുരുകന്റേതുപോലെ തന്നെ ഒരു മായിക ലോകത്തിലെ അസാധാരണമായ കാര്യങ്ങൾ പറയുന്ന സിനിമ.
പുലിമുരുകൻ എങ്ങനെ പുലിയെ നേരിട്ടു അതുപോലെതന്നെയാണ് ഇവിടെ മാണിക്യൻ എന്ന കഥാപാത്രം ഒടിയനായി മാറുന്നത്. രണ്ടു സിനിമയിലും പ്രായോഗികതകളില്ല. അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കുകയില്ല എന്ന് എല്ലാവർക്കുമറിയാം. എന്നാൽ സിനിമയിൽ നിന്ന് ഇതിൽക്കൂടുതൽ ആര് എന്താണ് പ്രതീക്ഷിക്കുന്നത്. അതിമാനുഷികതയുള്ള ഒരു കഥാപാത്രത്തിന്റെ അതിമാനുഷികമായ പ്രകടനങ്ങൾ കണ്ട് കയ്യടിക്കുകയും ചിരിക്കുകയും സന്തോഷിക്കുകയുമൊക്കെ തന്നെ ചെയ്യുന്നതാണ് വാണിജ്യ സിനിമ. ആ അർത്ഥത്തിൽ ഇത് ഒന്നാന്തരം എന്റർടൈനറാണ്. ഞാൻ വീണ്ടുമാവർത്തിക്കുന്നു. സിനിമയെന്ന മഹത്തായ കലയുടെ അലകും പിഴകും തിരിഞ്ഞുനോക്കേണ്ട ഒന്നും ഈ സിനിമയിലില്ല. എന്നാൽ നേരമ്പോക്കിന് സിനിമയെ സമീപിക്കുന്ന ആർക്കും ഇത് ബോറടിപ്പടമായി തോന്നുന്നില്ല. ആകെയുള്ള വിമർശനം തുടക്കത്തിലെ ഇഴഞ്ഞുപോക്കും അവസാന ഭാഗത്തെ ഒരിക്കലും തീരാത്ത അടിപിടിയുമാണ്. ആ അടിപിടിയാവട്ടെ പുലിമുരുകനിലെ വില്ലനുമായുള്ള നീണ്ടുപോയ അടിപിടി പോലെ തന്നെയായിരുന്നു.
പുലിമുരുകനിൽ ഇതൊക്കെ കണ്ടുമടുത്തതുകൊണ്ട് ഒടിയനിലെ സമാന സംഘർഷങ്ങളും പ്രകടനങ്ങളും പുതുമയോ ആകാംഷയോ ഭയമോ ഉണ്ടാക്കുന്നില്ല എന്നു മാത്രം. മോഹൻലാലിന് ഈ സിനിമയിൽ രണ്ടു കഥാപാത്രങ്ങളാണുള്ളത്. 15 കൊല്ലം മുമ്പത്തെ ഒടിയനായി ജീവിച്ച മോഹൻലാലും 15 വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചുവന്ന ഒടിയനല്ലാത്ത മോഹൻലാലും. രണ്ടാമത്തെ മോഹൻലാലാണ് അദ്ദേഹത്തിന് ചേർന്ന വേഷം. ക്ലീൻഷേവ് ചെയ്ത് ശ്വാസം പിടിച്ചു നടന്ന മോഹൻലാലിന്റെ ആദ്യഭാഗം കാണാൻ പരമബോറായിരുന്നു. പ്രായത്തിനൊത്ത ഒരു കഥാപാത്രത്തെ കിട്ടിയപ്പോൾ മഞ്ജുവാര്യർ വീണ്ടും മനോഹരമായി അഭിനയിച്ചിരിക്കുന്നു.
സിദ്ദിഖ് അടക്കമുള്ള മറ്റ് കഥാപാത്രങ്ങളുടെ അഭിനയവും മോശമായില്ല. എന്നാൽ നവാഗത സംവിധായകൻ എന്ന പിഴവുകൾ ഈ സിനിമയിൽ ഒരുപാടുണ്ട്. എഡിറ്റിംഗിലും പിഴവുകളുണ്ട്. 15 മിനുട്ട് കുറയ്ക്കാമായിരുന്നു. എന്നാൽ മനോഹരമായിരുന്നു ചിത്രത്തിലെ ഫ്രേമുകൾ. പുലിമുരുകൻ നല്ല സിനിമയാണ് എന്ന് പറയുകയും അതിനെ വാഴ്ത്തുകയും ചെയ്യുന്നവർ ഒടിയൻ മോശമാണെന്ന് പറയുന്നതിന് രാഷ്ട്രീയമുണ്ട്. അത് ശ്രീകുമാരമേനോനും മഞ്ജുവാര്യരോടുമുള്ള ശത്രുതയാണ്. അങ്ങനെ ശത്രുതയുടെ പുറത്ത് മോശമാക്കി മാറ്റേണ്ട ഒരു സിനിമയല്ല ഇത്. എന്റെ ശുപാർശ ഈ സിനിമ കാണുന്നതിൽ ഒരു തെറ്റുമില്ല എന്നാണ്.
മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു പരീക്ഷണമാണ്. വലിയ ബജറ്റിൽ ഒരു സിനിമ നിർമ്മിക്കുകയും വലിയ ബജറ്റിൽ അതിന് ഹൈപ്പുണ്ടാക്കുകയും ചെയ്യുക, ഒപ്പം ആദ്യ ദിവസങ്ങളിൽ പരമാവധി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക. അങ്ങനെ പരമാവധി കളക്ഷനുണ്ടാക്കുക എന്നുള്ളത്. എന്തായാലും ഒരു മൂന്നുദിവസം ഇങ്ങനെ ഓടിയാൽ ഈ സിനിമ മുടക്കുമുതലിനേക്കാൾ ഏറെ ശേഖരിക്കും. മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ഒരാൾ, മഞ്ജുവാര്യരെ ഇഷ്ടപ്പെടുന്ന ഒരാൾ അതുകൊണ്ടുമാത്രം ഈ സിനിമ കാണാൻ തിയേറ്ററിൽ പോയാൽ നിങ്ങൾക്ക് ഒരു കുറ്റബോധവും തോന്നുകയില്ല. ദിലീപിന്റെയോ മറ്റെന്തെങ്കിലും കാരണത്തിന്റെ പുറത്തോ കൂവിത്തോൽപ്പിക്കുന്നതിന് വേണ്ടി ആരെങ്കിലും ശ്രമിച്ചാൽ അതിന് നിന്നുകൊടുക്കേണ്ടതല്ല ഈ ചിത്രം. ഒടിയന് എല്ലാവിധ ആശംസകളും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്