ചലച്ചിത്ര പഠനത്തിൽ എംഎ പാസായിട്ടും ഷിനു തുച്ഛ ശമ്പളത്തിന് മംഗളം ടിവിയിലെത്തിയത് ബുദ്ധിമുട്ടുകൾ കാരണം; മൂന്ന് മാസമായിട്ടും ശമ്പളമില്ലാത്ത അവസ്ഥ സുഹൃത്തുക്കളോട് പങ്ക് വച്ചത് വിഷമം സഹിക്കാനാകാതെ; കിട്ടാനുള്ള തുക ചോദിച്ചപ്പോൾ മറുപടി എന്നും ഇങ്ങോട്ട് കയറി വരണ്ട ഒരുമിച്ച് അങ്ങ് തരുമെന്ന്; പച്ചവെള്ളത്തിന് പോലും പണമില്ലാതായപ്പോൾ പണിമുടക്കിയതിന് ശിക്ഷ പൊലീസ് കേസും; മംഗളം ടെലിവിഷനിൽ നിന്നും പുറത്ത് വരുന്നത് സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചെയ്യുന്ന ജോലിക്ക് മാന്യമായി ശമ്പളം നൽകുന്ന മാധ്യമസ്ഥാപനങ്ങൾ വിരളിലെണ്ണാവുന്നത് മാത്രമാണ്. ശനപ്ളമില്ലായ്മയ്ക്ക് പുറമെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മംഗളം ടെലിവിഷനിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത് സമാനതകളില്ലാത്ത ഒരു ക്രൂരതയാണ്. ശമ്പളം മൂന്ന് മാസമായിട്ട് ലഭിച്ചില്ല എന്നത് ശ്രദ്ധയിൽപ്പെടുത്തിയതിനും പിന്നീട് സമരം ചെയ്തതിനും മാധ്യമപ്രവർത്തകന് എതിരെ പൊലീസ് കേസ് എടുപ്പിച്ചാണ് ക്രൂരത. കോഴിക്കോട് സ്വദേശിയായ ഷിനു എന്ന പിസിആർ ടെക്നീഷ്യന് എതിരെയാണ് മാനേജ്മെന്റ്ിന്റെ ക്രൂരത.
മലയാളം സർവകലാശാലയിൽ എംഎ ചലച്ചിത്രപഠനം പഠിച്ചു പാസായി പുറത്തിറങ്ങി. പഠിച്ചിറങ്ങിയ ഉടനെ ക്രൗഡ് ഫണ്ടിംഗിലൂടെ ദളിത് വിഷയം പ്രമേയമായ ഒരു ഷോർട്ട് ഫിലിം എടുത്തു പിന്നീട് കടം കാരണം സിനിമ മോഹങ്ങൾ താൽക്കാലികമായി കെട്ടിയടച്ച ശേഷം ജോലിക്കെത്തിയതാണ് ഷിനു. തുച്ഛമായ ശമ്പളം മാത്രമാണ് ഷിനു ഉൾപ്പടെ മിക്ക ജീവനക്കാർക്കും മംഗളം ടിവിയിൽ നൽകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഷിനു ഉൾപ്പടെയുള്ളവർക്ക് ശമ്പളമില്ല.
ചോദിക്കുമ്പോഴെല്ലാം തന്നെ നാളെ തരാം നാളെ തരാം എന്ന പല്ലവിയാണ്. ഒടുവിൽ പറഞ്ഞത് ശമ്പളം ചോദിച്ച് എന്നും ഇങ്ങോട്ട് കയറി വരണ്ട് എല്ലാം കൂടി ഒരു ദിവസം അങ്ങ് തരാം എന്നാണ്. ശമ്പളം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആയതോടെയാണ് പണിമുടക്കിയത്. സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് വാതോരാതെ ചർച്ചകൾ നടത്തിയശേഷം കടുത്ത മനുഷ്യാവകാശ ലംഘനമാണ് മംഗളം ടിവിയിൽ നടക്കുന്നതും. മാധ്യമപ്രവർത്തകനായ സുചിത് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയം മാധ്യമ സമൂഹവും മറ്റുള്ളവരും അറിയുന്നതും
മാപ്പ് എഴുതി നൽകി ജോലിയിൽ തിരിച്ച് പ്രവേശിച്ചില്ലെങ്കിൽ പൊലീസ് കേസിൽ കുടുക്കുമെന്ന് മംഗളം ടിവി ജീവനക്കാർക്ക് നേരെ മാനേജ്മെന്റിന്റെ ഭീഷണി. തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ വാർത്ത മുടക്കി സമരം ചെയ്ത 12 ഓളം ജീവനകാർക്ക് നേരെയാണ് ചാനൽ മാനേജ്മെന്റ് ഇന്നലെ രാവിലെ മുതൽ ഭീഷണി ആരംഭിച്ചിരിക്കുന്നത്. ഭീഷണിയെതുടർന്ന് ജൂനിയേഴ്സായ മൂന്ന് ജീവനക്കാർ ഇന്ന് മാപ്പ് എഴുതി നൽകി. എന്നാൽ സീനിയേഴ്സായ ജീവനക്കാർ ആരും മാപ്പ് എഴുതി നൽകില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഇന്നലെയും ചാനലിൽ ഒരു ബുള്ളറ്റിൻ മാത്രമാണ് സംപ്രേഷണം ചെയ്തത്. പ്രശസ്ത മാധ്യമപ്രവർത്തകൻ അജന്താലയം അജിത് കുമാർ സിഇഒ ആയി പ്രവർത്തിക്കുന്ന മംഗളം ചാനലിലാണ് ഈ മനുഷ്യാവകാശ ലംഘനം അരങ്ങേറുന്നത്.
സുജിത് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
ഇത് ഷിനു. കോഴിക്കോട് പേരാമ്പ്രക്കാരനാണ്. മലയാളം സർവകലാശാലയിൽ എംഎ ചലച്ചിത്രപഠനം പഠിച്ചു പാസായി പുറത്തിറങ്ങി. പഠിച്ചിറങ്ങിയ ഉടനെ ക്രൗഡ് ഫണ്ടിംഗിലൂടെ ദളിത് വിഷയം പ്രമേയമായ ഒരു ഷോർട്ട് ഫിലിം എടുത്തു. സിനി യൂണിറ്റ് ഒക്കെ എടുത്തായിരുന്നു ഷൂട്ടിങ്. പണം തികയാതെ, നല്ലൊരു സംഖ്യ കടമെടുത്ത് മുടക്കി ചിത്രീകരണം പൂർത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷന്‍ പണമില്ലാത്തുകൊണ്ട് ആ പടം ഇനിയും ഇറങ്ങീട്ടില്ല. കടക്കാരനായി വീട്ടിൽ നിൽക്കാൻ വയ്യാതെ തിരുവനന്തപുരത്തെത്തി. സിനിമാ മോഹങ്ങൾക്ക് അവധി കൊടുത്ത് മംഗളം ടെലിവിഷനിൽ പിസിആർ ടെക്നീഷ്യനായി തുച്ഛമായ ശമ്പളത്തിന് ജോലിക്കു കയറി. ഇപ്പോൾ തിരുവനന്തപുരത്ത് ഞാൻ താമസിക്കുന്ന വീട്ടിലെ മറ്റൊരു അന്തേവാസിയാണ്.
കഴിഞ്ഞ മൂന്നര മാസമായി ഷിനുവിന് മംഗളം ടെലിവിഷനിൽ നിന്ന് ചില്ലിക്കാശ് ശമ്പളം കൊടുത്തിട്ടില്ല. എങ്ങനെ ജീവിക്കുന്നു, എവിടുന്ന് ഭക്ഷണം കഴിക്കുന്നു എന്നൊന്നും മാനേജ്മെന്റിന് അറിയണ്ട. ദിവസവും കൃത്യമായി ജോലിക്ക് പോകും, രാപ്പകൽ നോക്കാതെ പണിയെടുക്കും. എന്നും ഒഞ മാനേജരോട് ശമ്പളം ചോദിക്കും, എന്നും അവർ കൈമലർത്തും. 'എന്നും വന്നു ചോദിക്കണമെന്നില്ല, ഒരുദിവസം ഒന്നിച്ചങ്ങു തരും' എന്നാണത്രേ മറുപടി! ജോലി ചെയ്ത കാശിനായി ചാനൽ അധികാരികളുടെ മുന്നിൽ തെണ്ടേണ്ടി വരുന്ന സങ്കടം എന്നും ഷിനു ഞങ്ങളുടെ വാടകവീട്ടിലെത്തി പറയും. ശമ്പളം ചോദിച്ചു ചോദിച്ച് മടുത്തു. ഇത് ഷിനുവിന്റെ മാത്രം കഥയല്ല, ഒപ്പം ജോലി ചെയ്യുന്ന എല്ലാ സാങ്കേതിക പ്രവർത്തകരുടേയും അവസ്ഥ ഇതാണത്രേ.
ഒടുവിൽ സഹികെട്ട് ഇന്ന് ഷിനുവും സഹപ്രവർത്തകരും ഇന്ന് പണിമുടക്ക് സമരം തുടങ്ങി. വാർത്താ ബുള്ളറ്റിനുകൾ മുടങ്ങി. ഷൂട്ടിങ് തടസപ്പെടുത്തി എന്നുകാട്ടി ഷിനുവിനും 12 സഹപ്രവർത്തകർക്കും എതിരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് കൊടുത്തിരിക്കുകയാണ് ചാനൽ അധികാരികൾ. മൂന്ന് മാസമായി ചായക്കാശുപോലും കിട്ടാതെ പണിയെടുക്കുന്ന ഈ ചെറുപ്പക്കാർ നഷ്ടപരിഹാരം നൽകണം എന്നാണ് ആവശ്യം. തൊഴിൽ മന്ത്രിയുടെ ഓഫീസിലും പാർട്ടി ഓഫീസുകളിലുമെല്ലാം പരാതി നൽകാൻ പോയി, അലഞ്ഞുതിരിഞ്ഞ് ആകെ മുഷിഞ്ഞ് ഇപ്പോഴാണ് ആൾ മടങ്ങിവന്നത്.
ഈ മനുഷ്യാവകാശ ലംഘനം കേരളം കാണണം. അന്തസോടെ ജീവിക്കാനായുള്ള സമരത്തിന്റെ കൂടെ നിൽക്കണം. ചാനൽ സാങ്കേതിക പ്രവർത്തകരുടേത് അസംഘടിത മേഖലയാണ്, ഇടപെടാനാകുന്നവർ ഇടപെടണം. മംഗളം ചാനലിൽ പോയിരുന്ന് നൈതിക ചർച്ചകൾ നടത്തുന്ന പൊതുപ്രവർത്തകർ ഇത് ശ്രദ്ധിക്കണം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍