സിപിഎം ബിജെപിയിൽ നിന്ന് നൂറുകോടി കൈപ്പറ്റിയോ? അബ്ദുള്ളകുട്ടിയുടെ ഫെയ്സ് ബുക്ക് ആരോപണം ഏറ്റെടുക്കാൻ കോൺഗ്രസിനു വിമുഖത; ആരോപണം അവജ്ഞയോടെ തള്ളി സിപിഎം നേതൃത്വം; പാർട്ടി കോൺഗ്രസ് നയം തന്നെ ഉദാഹരിച്ച് വസ്തുതകൾ നിരത്തിയെങ്കിലും ആരോപണം ശ്രദ്ധിക്കപ്പെടാത്തതിൽ അബ്ദുള്ളകുട്ടിക്കും നിരാശ; സിപിഎമ്മിൽ പൊട്ടിത്തെറി പിന്നീട് വരുമെന്ന് മറുനാടനോട് അബ്ദുള്ളക്കുട്ടി
എം മനോജ് കുമാർ
തിരുവനന്തപുരം: സിപിഎം ബിജെപിയിൽ നിന്ന് പണം കൈപ്പറ്റുമോ? അതും നൂറു കോടി. സിപിഎം ബിജെപിയിൽ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്ന അബ്ദുള്ളകുട്ടിയുടെ ഫെയ്സ് ബുക്ക് ആരോപണം വന്നെങ്കിലും അത് കേരളാ രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോവുകയാണ്. ആരോപണത്തിന് നേരെ തികഞ്ഞ വിമുഖതയാണ് രാഷ്ട്രീയ വൃത്തങ്ങൾ പുലർത്തുന്നത്. ആരോപണം ഏറ്റെടുക്കാൻ കോൺഗ്രസിൽ തന്നെ നേതാക്കൾ ഇല്ലാത്ത അവസ്ഥയാണ്. സരിത കേസിൽ പ്രതിസ്ഥാനത്ത് അകപ്പെട്ടതിനു ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ അബ്ദുള്ളകുട്ടി നിലവിൽ നിറം മങ്ങിയ അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് അബ്ദുള്ളകുട്ടിയിൽ നിന്നും ഒരു സിപിഎം വിരുദ്ധ ആരോപണം വരുന്നത്.
കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നെന്നു കോൺഗ്രസ് നേതാക്കൾ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും രാജസ്ഥാനിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്നു അബ്ദുള്ളക്കുട്ടി പറയുമ്പോൾ അത് മുഖവിലയ്ക്ക് എടുക്കാനോ ഏറ്റുപിടിക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറല്ല. സിപിഎം നേതാക്കൾ ആണെങ്കിൽ അബ്ദുള്ളക്കുട്ടിയുടെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നു. വലിയൊരു രാഷ്ട്രീയ ആരോപണം ഉന്നയിച്ച അബ്ദുള്ളക്കുട്ടിക്കാണെങ്കിൽ ആരോപണവുമായി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയും.
അബ്ദുള്ളക്കുട്ടി തന്നെ കൊണ്ടുവന്ന വലിയൊരു രാഷ്ട്രീയ ആരോപണത്തിന് പക്ഷെ ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകാനാണ് വിധി. പക്ഷെ അബ്ദുള്ളക്കുട്ടി സമയമെടുക്കുകയാണ്. 'ഈ ആരോപണം കയറി കത്തും. ഇപ്പോഴല്ലെങ്കിൽ പിന്നെ. സിപിഎമ്മിൽ നിന്നു തന്നെ അത് പുറത്തു വരും. അതുവരെ കാത്തു നിൽക്കൂ. അബ്ദുള്ളകുട്ടി മറുനാടനോട് പ്രതികരിച്ചു. വാർത്തകൾ പല വഴി വരും. അത് ശരിയല്ലേ? എനിക്ക് കിട്ടിയ വാർത്ത. സിപിഎമ്മിലെ ഒരു വിഭാഗത്തെ തന്നെ വിശ്വാസത്തിൽ എടുത്ത് ഞാൻ ഫെയ്സ് ബുക്കിൽ കുറിപ്പാക്കി. എന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വെറുതെയാകില്ല. സിപിഎമ്മിൽ നിന്നും ഒരു പൊട്ടിത്തെറി തന്നെ ഇതിന്റെ പേരിൽ വരും-അബ്ദുള്ളക്കുട്ടി പറയുന്നു. പക്ഷെ സിപിഎം അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് അവഗണിക്കുകയാണ്.
ഈ കാലത്ത് ഇതുപോലെ ആരോപണം ഉന്നയിച്ചാൽ ആരെങ്കിലും അത് വിശ്വാസത്തിൽ എടുക്കുമോ? ഇത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്-ഉന്നത സിപിഎം നേതാവ് മറുനാടനോട് പറഞ്ഞു. ഇതേ അഭിപ്രായം തന്നെ പങ്കുവയ്ക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനും. രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുകയാണ് ചെയ്തത്. അബ്ദുള്ളക്കുട്ടി പറയുന്നതുപോലെ ആണെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് പരാജയപ്പെടുമായിരുന്നു. രാജസ്ഥാൻ ഭരിക്കാൻ ഇപ്പോൾ കോൺഗ്രസ് ഒരുങ്ങുകയുമാണ്. അപ്പോൾ ഇത്തരം ആരോപണത്തിന് എന്തൊരു വാസ്തവമാണ് ഉള്ളത്-ജയരാജൻ ചോദിക്കുന്നു.
കോൺഗ്രസ് നേതാക്കളും പൊതുവെ വിമുഖതയാണ് അബ്ദുള്ളകുട്ടിയുടെ പ്രസ്താവനയോട് പുലർത്തുന്നത്. സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി രൂപ എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ അബ്ദുള്ളകുട്ടി ആരോപിച്ചത്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി വിജയം സുനിശ്ചിതമാക്കാൻ കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചന എന്നാണ് അബ്ദുള്ളക്കുട്ടി സിപിഎം-ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് പറയുന്നത്. രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ സിപിഎം ശിഥിലമാക്കി എന്നാണ് അബ്ദുള്ളകുട്ടിയുടെ ആരോപണം. ചില മണ്ഡലങ്ങളിലെ കണക്കും അബ്ദുള്ളക്കുട്ടി പുറത്ത് വിടുന്നു.
രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബിജെപിയിലെ ദർവേന്ദ്രകുമാർ കോൺഗ്രസ്സിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ പിടിച്ചത് 2659 വോട്ടുകളാണ്. സിപിഎമ്മിന് ലഭിച്ച വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. ഈ പരാജയം എടുത്തുകാണിക്കുമ്പോൾ സിപിഎം പാർട്ടി കോൺഗ്രസ് നയവും അബ്ദുള്ളകുട്ടി ഉദാഹരിക്കുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം. എന്നാൽ കോൺഗ്രസ് ജയം ഉറപ്പാക്കാൻ ഇവിടെ സിപിഎം ഒന്നും ചെയ്തതുമില്ല. സിപിഎം സ്ഥാനാർത്ഥി പിടിച്ച വോട്ടുകൾ കാരണം ബിജെപിക്ക് രാജസ്ഥാനിൽ ജയം ഉറപ്പായി. അബ്ദുള്ളകുട്ടി പറയുന്നു. പാർട്ടി നയം പ്രകാശ് കാരാട്ട്-പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറ വെച്ചു. ഇതിനു സിപിഎം വലിയ വില കൊടുക്കേണ്ടി വരും-അബ്ദുള്ളകുട്ടി കുറിക്കുന്നു. പക്ഷെ ഞെട്ടിക്കുന്നത് എന്ന് പറഞ്ഞു അബ്ദുള്ളക്കുട്ടി പറയുന്നത് തൽക്കാലത്തെങ്കിലും സിപിഎമ്മിനെയും കോൺഗ്രസിനെയും ഞെട്ടിക്കാതെ കടന്നു പോവുകയാണ്. പക്ഷെ പ്രതീക്ഷ അബ്ദുള്ളക്കുട്ടി നിലനിർത്തുന്നുണ്ട്. സീതാറാം യെച്ചൂരി തന്നെ ഇത് പാർട്ടിയിൽ ഉന്നയിക്കും എന്നാണ് അബ്ദുള്ളകുട്ടിയുടെ പ്രതീക്ഷ. ഇതിനാണ് നിങ്ങൾ കാത്തിരിക്കണം എന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്നത്
Stories you may Like
- കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ ഇങ്ങനെ
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- ചില മതപണ്ഡിതന്മാർക്ക് പിണറായി വിജയന്റെ ഭാഷ; എ പി അബ്ദുള്ളക്കുട്ടി
- ഇഎംഎസ് ഏക സിവിൽകോഡിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍