ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ചെന്നൈയിലെ കാനറാ ബാങ്കിൽ നിന്നും തട്ടിച്ചത് 19 കോടി; മുംബൈയിൽ കോടികൾ നഷ്ടമായത് ബോളിവുഡ് താരങ്ങളടക്കം ആയിരങ്ങൾക്ക്; രാഖി സാവന്തിന് മാത്രം പോയത് രണ്ട് കോടി; തട്ടിപ്പുകളെല്ലാം നടത്തിയത് കാമുകനായ സുഹാസ് ചന്ദ്രശേഖറുമായി ചേർന്ന്: ദന്ത ഡോക്ടറായി മാന്യമായി ജീവിക്കാനുള്ള സാഹചര്യങ്ങളെല്ലാം മുന്നിലുണ്ടായിട്ടും ലീന തിരഞ്ഞെടുത്തത് തട്ടിപ്പിന്റെ വഴികൾ; ബ്യൂട്ടിപാർലറിലെ വെടിവെയ്പ്പിനു പിന്നാലെ നടി ലീനാ മരിയയുടെ മുൻകാല തട്ടിപ്പു കഥകളും വീണ്ടും ചർച്ചയാകുന്നു
മറുനാടൻ ഡെസ്ക്
കൊച്ചി: സിനിമയിൽ വേണ്ടത്ര തിളങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിൽ വരെ പ്രശസ്തയായ നടിയാണ് ലീനാ മരിയാ പോൾ. ഒരു കാലത്ത് സിനിമയിലെ താര റാണിയാകണമെന്ന് ആഗ്രഹിച്ച് മോഡലിങ് രംഗത്തിലൂടെ സിനിമയിലേക്ക് ലീന കാലെടുത്തു വെച്ചു. എന്നാൽ പിന്നീട് തട്ടിപ്പിന്റെ താരറാണിയായാണ് ലീന ബോളിവുഡിലും മലയാളികളുടെ മനസ്സിലും ഇടംപിടിച്ചത്. കാമുകൻ സുഹാസ് ചന്ദ്രശേഖറുമായി ചേർന്നായിരുന്നു ലീനയുടെ തട്ടിപ്പുകളെല്ലാം.നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ ജനിച്ചിട്ടും ദന്ത ഡോക്ടറായിട്ടും അത്യാഡംബര ജീവിതത്തിനായാണ് ലീന കാമുകനുമായി ചേർന്ന് തട്ടിപ്പുകളെല്ലാം നടത്തിയത്.
ജന്മനാ തട്ടിപ്പുകാരനായ സുഹാസുമായി പ്രണയത്തിലായതോടെയാണ് ലീന തട്ടിപ്പിന്റെ രാജകുമാരിയായി മാറിയത്. തമിഴ്നാട്ടിൽ ടിടിവി ദിനകരന് രണ്ടില ചിഹ്നം ലഭിക്കാനായി ഇടനിലക്കാരനായി പ്രവർത്തിച്ച വ്യക്തിയാണ് സുഹാസ് ചന്ദ്രശേഖർ എന്ന ആൾ രൂപം. സിനിമാ മോഹം തലയ്ക്ക് പിടിച്ച ലീന പിന്നീട് ഇയാളുമായി അടുപ്പത്തിലാവുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായും പിന്നീട് സുഹാസിന്റെ തട്ടിപ്പിന്റെ പങ്കാളിയായി മാറുകയും ആയിരുന്നു. ഇതോടെ സുഹാസിനെയും വെല്ലുന്ന തട്ടിപ്പുകാരിയായി ലീന മാറുകയും ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ചെന്നൈയിൽ കാനറാ ബാങ്കിനെ കബളിപ്പിച്ച് 19 കോടി രൂപ തട്ടിയെടുത്തതോടെയാണ് ലീനാ മരിയാ പോളിന്റെ പേരുകൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.
കുറ്റകരമായ ഗൂഢാലോചന, വഞ്ചന, ആയുധം കൈവശം വെക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്ത ഡെന്നൈ പൊലീസ് ഡൽഹിയിലെ ഫാം ഹൗസിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ വിലമതിക്കുന്ന 81 വാച്ചുകൾ ഒമ്പത് ആഡംബര കാറുകളും അന്ന് ഇവരുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തു. 2013ലായിരുന്നു സംഭവം. കേസിൽ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് സ്വാധീനം ഉപയോഗിച്ച് ലീന പുറത്തിറങ്ങി. പിന്നീട് 2015ലാണ് വീണ്ടും ലീനാ മരിയാ പോളിന്റെ പേര് വാർത്താ കോളങ്ങളിൽ നിറയുന്നത്. ലീന നടത്തിയ തട്ടിപ്പുകളുടെ കഥയറിഞ്ഞ പൊലീസും വാ പൊളിച്ചിരുന്നു പോയി. കോടികളുടെ തട്ടിപ്പായിരുന്നു മുംബൈ കേന്ദ്രീകരിച്ച് ലീന നടത്തിയത്. മുംബൈയിൽ ലീനാ മരിയാ പോളിന്റെ തട്ടിപ്പിനിരയായവരിൽ കൂടുതലും ബോളിവുഡ് താരങ്ങളായിരുന്നു. ലീനയുടെ തട്ടിപ്പിൽ രാഖി സാവന്തിന് മാത്രം നഷ്ടമായത് രണ്ട് കോടി രൂപയായിരുന്നു. ലീനയുടെ സുഹൃത്ത് ചന്ദ്രശേഖറാണ് പണം നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിച്ച് സമീപിച്ചതെന്നും ഇരുവരുടെയും ആഡംബരജീവിതം കണ്ടപ്പോൾ വിശ്വാസം തോന്നിയതായും രാഖി പറഞ്ഞു. അങ്ങനെ രണ്ട് കോടി രൂപ നഷ്ടമായി.
'ലയൺ ഓക് ഇന്ത്യ' എന്നപേരിൽ തുടങ്ങിയ നിക്ഷേപസ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2014-15ൽ ആയിരത്തിൽ പരം പേരാണ് മുംബൈയിൽ ഇവരുടെ തട്ടിപ്പിനിരയായത്. മുംബൈ നഗരത്തിലെ പല പ്രമുഖ ഡോക്ടർമാരും തട്ടിപ്പിനിരയായിട്ടുണ്ട്. ലീനാ പോൾ, ചന്ദ്രശേഖർ എന്നിവരോടൊപ്പം ബോളിവുഡ് ഗാന രചിതാവ് ഹസ്രത്ത് ജയ്പുരിയുടെ മകൻ അക്തർ (55), അക്തറിന്റെ മകൻ അദിൽ (22), ബന്ധു നസീർ ജയ്പുരി, സൽമാൻ റിസ്വി (28) എന്നിവരും അറസ്റ്റിലായിരുന്നു. നിക്ഷേപകരെ ആകർഷിക്കാൻ ഇവരും പങ്കാളികളായി. ഹസ്രത്ത് ജയ്പുരിയുടെ മകൻ എന്നത് അക്തറിന് നിക്ഷേപകരുടെയിടയിൽ വിശ്വാസ്യത ഉണ്ടാക്കാൻ സഹായിച്ചു. ബോളിവുഡിനെ തട്ടിപ്പിനിരയാക്കാനുള്ള തന്ത്രമായിരുന്നു ഇത്. ചന്ദ്രശേഖറും ലീനയും ചെന്നൈയിൽ 19 കോടിയുടെ തട്ടിപ്പുകേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് മുംബൈയിലെത്തിയത്.
ചന്ദ്രശേഖറും ലീനയും താമസിച്ചിരുന്ന ഗോരേഗാവിലെ ഇമ്പീരിയൽ ഹൈറ്റസിലെ ഫ്ലൂറ്റിന്റെ വാടക മാസം 75,000 രൂപയായിരുന്നു. ഇരുവരുടെയും പക്കൽനിന്ന് 6.5 കോടിയുടെ സ്വത്ത് പിടികൂടിയിട്ടുണ്ട്. 117 ആഡംബരവാച്ചുകൾ, 12 സെൽഫോണുകൾ, ഒമ്പത് ആഡംബരകാറുകൾ എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
എന്നാൽ പിന്നീട് തട്ടിപ്പിന്റെ എല്ലാം ഉത്തരവാദിത്തം സുഹാസിന്റെ പേരിലിട്ട് തടിതപ്പാൻ ശ്രമിച്ചെങ്കിലും അതു പൊളിഞ്ഞു. തൃശൂരുകാരിയാണു ലീന. ആഢ്യ കുടുംബത്തിലാണു ജനിച്ചത്. ദുബായിൽ എൻജിനിയറാണ് അച്ഛൻ. രണ്ടു സഹോദരിമാരിൽ ഒരാൾ ഡോക്ടറാണ്. ലീന ദന്തഡോക്ടറും. എന്നാൽ ജീവിക്കാൻ നല്ല സാഹചര്യം മുന്നിലുണ്ടായിട്ടും സിനിമാ മോഹം തലയ്ക്ക് പിടിച്ച ലീന പിന്നീട് തട്ടിപ്പിന്റെ താരറാണിയായി മാറുക ആയിരുന്നു.
ഹിന്ദി സിനിമയിലെ പ്രശസ്തനായ സംവിധായകൻ എന്നു പറഞ്ഞാണു സുഹാസ് തന്നെ പരിചയപ്പെട്ടതെന്ന് ലീന പറയുന്നു. ബംഗളുരുവിലെ ഒരു ജൂവൽറി ഉടമയെയും പരിചയപ്പെടുത്തി. ഈ ജുവൽറിയുടെ പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു. നേരിൽ കാണണമെന്ന് ഇൻർനെറ്റിലൂടെ ക്ഷണിച്ചു. ബോംബെയിലെ ഒരു മോഡൽ സുന്ദരി എന്റെ അടുത്ത സുഹൃത്തായിരുന്നു. അവരുടെ കാമുകനും സുഹാഷ് ചന്ദ്രശേഖറും ഉറ്റസുഹൃത്തുക്കളായിരുന്നു. ഒടുവിൽ ബോംബെയിലെ പ്രസ്തുത സുഹൃത്തിന്റെ വീട്ടിൽവച്ച് ഞാൻ ആദ്യമായി സുഹാസിനെ പരിചയപ്പെട്ടു. അതോടൊപ്പം എന്നെ ബോളിവുഡിലെ നായികാപദവിയിലേക്ക് ഉയർത്താമെന്നും അയാൾ വാഗ്ദാനം ചെയ്തു. വളരെ മാന്യമായ ഇടപെടലായിരുന്നു അയാളുടെ ഭാഗത്തുനിന്നും എനിക്ക് ലഭിച്ചത്. പക്ഷേ അയാളുടെ ഉള്ളിൽ ഒരു കൊടിയ മൃഗം പതിയിരിപ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. മാത്രമല്ല, അയാളുടെ യഥാർത്ഥ മുഖമായിരുന്നില്ല ഞാൻ കണ്ടതും. എന്തായാലും ഹിന്ദി സിനിമയുടെ ഒരു സംവിധായകൻ കൂടിയാണല്ലോ അയാൾ? എന്ന നിലയ്ക്ക് ഞാൻ അയാളുമായി അടുത്തുതുടങ്ങി.
ഇതിനിടെ ഒരു തമിഴ്നടനും ഒരു നൃത്തസംവിധായകനും കൂടി സുഹാഷിനെ സന്ദർശിക്കാൻ മിക്കപ്പോഴും വരാറുണ്ടായിരുന്നു. ഇതെന്റെ ഊഹം ബലപ്പെടുത്താൻ സഹായിക്കുകയുണ്ടായി. സുഹാസിൽ ഞാൻ ഏറ്റം വിശ്വാസമർപ്പിക്കുകയും ചെയ്തു. ഇതിനിടെ പലപ്പോഴും ഞാൻ സുഹാസുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുണ്ടായി. 2010 മുതൽ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചുപോന്നു. ചുരുക്കം ഹിന്ദി സിനിമയിൽ നായികയാകാൻ കൊതിച്ച ഞാൻ ഒടുവിൽ അയാളുടെ നായികയായിത്തീരുകയാണുണ്ടായത്. പക്ഷേ ഈ ബന്ധത്തിന് ഒരു സാധുത വേണമല്ലോ? നിയമപരമായി വിവാഹിതരാകാൻ ഞാൻ അയാളെ നിരന്തരം പ്രേരിപ്പിച്ചു. പക്ഷേ അയാൾ അപ്പോഴൊക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വഴുതിമാറുകയാണ് ചെയ്തത് തുടങ്ങിയ വെളിപ്പെടുത്തലുകൾ ലീന സിനമാ മംഗളത്തിലൂടെ നടത്തി.
അയാളെന്നെ വിവാഹം വിവാഹം കഴിക്കുമെന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നത് നിമിത്തം, കിടപ്പറയിൽ ഒരു യഥാർത്ഥ ഭാര്യയുടെ സമീപനവും സഹകരണവുമാണ് എന്നിൽനിന്നും ഉണ്ടായത്. ഞാൻ ഗർഭം ധരിച്ചു. രണ്ടുമാസമായപ്പോഴേയ്ക്കും അയാളുടെ ഭീഷണി മൂലം എനിക്ക് ഗർഭം അലസിപ്പിക്കേണ്ടതായി വന്നു. ''നമുക്ക് കുഞ്ഞുങ്ങൾ വേണം. നിന്നെക്കാൾ ആഗ്രഹം എനിക്കുണ്ട്. പക്ഷെ എനിക്ക് കുറച്ചുകൂടി സമയം വേണം.' അയാൾ ഇടയ്ക്കിടെ ഇങ്ങനെ പറയുമായിരുന്നു. രണ്ടാംതവണയും ഗർഭം ധരിച്ചപ്പോൾ, അതും അലസിപ്പിച്ചേ മതിയാകൂ എന്നയാൾ ശാഠ്യം പിടിച്ചു. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ എന്റെ രണ്ടാമത്തെ കുഞ്ഞിനെയും ഞാൻ കൊല്ലുകയായിരുന്നു. അപ്പോഴൊക്കെ എന്റെ ഹൃദയം തേങ്ങുകയായിരുന്നു. എന്റെ ആത്മനൊമ്പരം ദൈവത്തിനു മാത്രമേ അറിയുമായിരുന്നുള്ളൂ. ഇപ്പോഴും ഞാൻ ഗർഭിണിയാണ്. അതെ. എന്റെ ഋതുകാലങ്ങൾ മൂന്നാംതവണയും തെറ്റിക്കഴിഞ്ഞിരിക്കുന്നു. ഞാൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ മൂന്നാമത്തെ കുഞ്ഞിനെയും ഗർഭഛിദ്രം ചെയ്തു...
19 കോടി രൂപ വ്യാജരേഖകൾ ചമച്ച് ബാങ്കിൽനിന്നും തട്ടിയെടുത്ത് ഒളിവിൽ പോയ നടി ലീനയെ ഡൽഹിയിലെ ഒളിസങ്കേതത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽനിന്ന് ലീനയുടെ പ്രതികരണം അമ്പരപ്പിക്കും വിധമുള്ളതായിരുന്നു. മറ്റുള്ളവരെ വഞ്ചിച്ചും ചതിച്ചും കോടാനുകോടികൾ സമ്പാദിച്ചതുപോലെ സുഹാസ് ചന്ദ്രശേഖരൻ എന്നെയും വഞ്ചിക്കുകയും ചതിക്കുകയുമാണുണ്ടായത് ലീന പറഞ്ഞു. ''അയാളൊരു ആഗോള ക്രിമിനൽ ആണെന്നറിഞ്ഞിട്ടും ഒരു പെരുങ്കള്ളനാണെന്നറിഞ്ഞിട്ടും ഒരു മാന്ത്രിക ശക്തിയെന്നോണം അയാളിൽ ഞാൻ ആവാഹിച്ചു പോകുകയാണുണ്ടായത്. ഞാനൊരു അഗാധ ഗർത്തത്തിന്റെ വക്കിലാണെന്ന് തത്സമയം ചിന്തിച്ചിരുന്നില്ല.- ലീന പറഞ്ഞു.
Stories you may Like
- 'ചതി'യുടെ കഥ പറഞ്ഞ് ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി
- ബ്യൂട്ടി പാർലർ ഉടമയെ ചതിച്ചത് ആര്? വേണ്ടത് ശക്തമായ അന്വേഷണം
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- രണ്ടര മാസം ജയിലിൽ; ബ്യൂട്ടി പാർലർ ഉടമയിൽ നിന്നും പിടിച്ചത് ലഹരിമരുന്നല്ല
- ജാമ്യ ഹർജിയിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്