Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരുണ്യത്തിന്റെ കരങ്ങളെ അറുപത് വർഷങ്ങൾക്കിപ്പുറം ആദരിച്ച് അറബ് നാട്; ദുബായിലെ ആദ്യ സ്വദേശി നഴ്‌സിനെ ആദരിച്ചത് ഹംദാൻ മെഡിക്കൽ പുരസ്‌കാര ചടങ്ങിൽ; ദുബായ് ഉപഭരണാധികാരി പുരസ്‌കാരം സമ്മാനിച്ചതിന് പിന്നാലെ ആദ്യകാലത്ത് പ്രവർത്തിച്ചത് ഇന്ത്യൻ ഡോക്ടർക്കൊപ്പമെന്നും ഹുസൈൻ

കാരുണ്യത്തിന്റെ കരങ്ങളെ അറുപത് വർഷങ്ങൾക്കിപ്പുറം ആദരിച്ച് അറബ് നാട്; ദുബായിലെ ആദ്യ സ്വദേശി നഴ്‌സിനെ ആദരിച്ചത് ഹംദാൻ മെഡിക്കൽ പുരസ്‌കാര ചടങ്ങിൽ; ദുബായ് ഉപഭരണാധികാരി പുരസ്‌കാരം സമ്മാനിച്ചതിന് പിന്നാലെ ആദ്യകാലത്ത് പ്രവർത്തിച്ചത് ഇന്ത്യൻ ഡോക്ടർക്കൊപ്പമെന്നും ഹുസൈൻ

മറുനാടൻ ഡെസ്‌ക്‌

ദുബായ് : സ്വദേശി നഴസിനെ ആദരിച്ച് കാരുണ്യത്തിന്റെ മണ്ണ്. ദുബായിലെ ആദ്യ നഴ്‌സായ ഹുസൈൻ റാഇദിനെയാണ് സ്വന്തം നാട് ആദരിച്ചത്. ഹംദാൻ മെഡിക്കൽ പുരസ്‌കാര ചടങ്ങിലായിരുന്നു ആതുര സേവനത്തിന്റെ പര്യായമായ കരങ്ങളിലേക്ക് പുരസ്‌കാരം ലഭിച്ചത്.ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമാണ് ഹുസൈനിന് പുരസ്‌കാരം നൽകി ആദരിച്ചത്.

നീണ്ട 60 വർഷമാണ് ഹുസൈൻ ആതുര സേവന രംഗത്ത് പ്രവർത്തിച്ചത്. രോഗികളുടെ ഏക ആശ്രയമായിരുന്ന ഇന്ത്യൻ ഡോക്ടറോടൊപ്പമാണ് ആദ്യകാലത്ത് പ്രവർത്തിച്ചതെന്ന് ഹുസൈൻ ഓർക്കുന്നു. 1951ൽ 16-ാം വയസ്സിലായിരുന്നു അത്. സഹായിയാകാമോ എന്നു ചോദിച്ചപ്പോൾ സന്തോഷത്തോടെ ഒപ്പം കൂടുകയായിരുന്നു.

ദെയ്‌റയിൽ മരത്തടികൊണ്ടു തട്ടിക്കൂട്ടിയ മുറിയായിരുന്നു ക്ലിനിക്ക്. യുഎഇയിലെ പഴയകാല ഡോക്ടർമാർക്കും ഹെൽത്ത് അഥോറിറ്റി തലവന്മാർക്കും ഹുസൈൻ സുപരിചിതനാണ്. സ്‌പെഷ്യൽറ്റി ആശുപത്രികളും ക്ലിനിക്കുകളും ഇല്ലാത്തകാലത്ത് തെരുവോരങ്ങളിലാണ് പ്രതിരോധ കുത്തിവയ്പും മറ്റും നൽകിയിരുന്നത്. 2010ൽ വിരമിച്ച ഹുസൈൻ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP