ശബരിമല വിഷയവും മോദി വിരുദ്ധ തരംഗവും ഉപയോഗപ്പെടുത്തി 12 സീറ്റുകൾ 18 ആക്കാൻ കരുക്കൾ നീക്കി യുഡിഎഫ്; എട്ട് സീറ്റുകളിൽ ഒന്നു പോലും കുറയാതിരിക്കാൻ പദ്ധതികൾ ഒരുക്കി എൽഡിഎഫ്; തിരുവനന്തപുരവും കാസർഗോഡും പാലക്കാടും ശ്രമിച്ച് ഒരെണ്ണം എങ്കിലും ഉറപ്പിക്കാൻ ബിജെപി; വയനാട്ടിലും വടകരയിലും ഒഴികെ എല്ലായിടങ്ങളിലും സിറ്റിങ് എംപിമാർക്ക് യുഡിഎഫ് അവസരം നൽകുമ്പോൾ പ്രമുഖരെ ഇറക്കി പരീക്ഷിക്കാൻ സിപിഎമ്മും ബിജെപിയും; സെൻകുമാർ മുതൽ സുരേഷ് ഗോപി വരെ മത്സരാർത്ഥികളുടെ പട്ടികയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഏറെ പ്രതീക്ഷയോടെയാണ് യുഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കുറഞ്ഞത് പതിനെട്ട് സീറ്റുകളാണ് ലക്ഷ്യം. ഇതിലൂടെ പിണറായി സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കുക. അങ്ങനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുകയൊക്കെയാണ് കോൺഗ്രസ് മുന്നണിയുടെ മനസിലുള്ള മോഹങ്ങൾ. ഇതിന് അനുകൂലമാണ് കാര്യങ്ങൾ. ദേശീയ തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുണ്ടാക്കിയെടുത്ത ഇമേജും മോദി വിരുദ്ധ തരംഗവും ഗുണകരമാകും. ഇതിനൊപ്പം ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ പിണറായി സർക്കാരിനോടുള്ള വിശ്വാസികളുടെ അതൃപ്തിയും കോൺഗ്രസ് വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ തലത്തിൽ കരുത്ത് കാട്ടാൻ സിപിഎമ്മും കരുതലോടെ നീങ്ങുമ്പോൾ അട്ടിമറി സ്വപ്നങ്ങളാണ് ബിജെപിക്കുള്ളത്.
കഴിഞ്ഞ ലോക്സഭയിൽ യുഡിഎഫ് 12 ഇടങ്ങളിലാണ് ജയിച്ചത്. എൽ എഡി എഫ് എട്ടും. ജയിച്ച 12ലും യുഡിഎഫിന് വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് മണ്ഡലങ്ങൾ വെല്ലുവിളിയില്ലാതെ ജയിക്കും. കോട്ടയത്ത് കേരളാ കോൺഗ്രസും നേട്ടമുണ്ടാക്കും. ബാക്കിയിടങ്ങളിൽ അതിശക്തരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കും. വയനാട്ടിൽ എംപിയായിരുന്ന എംഐ ഷാനവാസ് അന്തരിച്ചു. ഇവിടെ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ അവതരിപ്പിക്കും. ഇതിനൊപ്പം വടകരയിലും പുതിയ ആൾ മത്സരിക്കാനെത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായ സാഹചര്യത്തിലാണ് ഇത്. വടകരയിൽ വീണ്ടും മത്സരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനാണ് മുല്ലപ്പള്ളിയുടെ തീരുമാനം. കഴിഞ്ഞ തവണ 8 സീറ്റിൽ എൽഡിഎഫ് ജയിച്ചു. ഈ നമ്പർ നിലനിർത്താനാണ് പിണറായിയും സിപിഎമ്മും ശ്രമിക്കുന്നത്. ബിജെപിക്കും അക്കൗണ്ട് തുറന്നേ മതിയാകൂ.
ശബരിമലയിലെ ജനവികാരം എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഏവരും പ്രതീക്ഷയോടെ കാണുന്നത്. അയ്യപ്പവികാരം വോട്ടായി മാറുമെന്ന് കോൺഗ്രസ് കരുതുന്നു. ഇടത് സർക്കാരിൽ വിശ്വാസികൾക്ക് വിശ്വാസം നഷ്ടപ്പെട്ടത് ബിജെപിയേയും പ്രതീക്ഷയുടെ പുതിയ ലോകത്ത് എത്തിക്കുന്നു. ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഇതിനായി വമ്പൻ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കൊല്ലത്ത് സുരേഷ് ഗോപിയും പത്തനംതിട്ടയിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ആറ്റിങ്ങലിൽ ടിപി സെൻകുമാറും പാലക്കാട് ശോഭാ സുരേന്ദ്രനും കാസർഗോഡ് കെ സുരേന്ദ്രനും സാധ്യതാ പട്ടികയിൽ ഉണ്ട്. ഇതിൽ തിരുവനന്തപുരത്താകും അതിശക്തമായ മത്സരം ബിജെപി കാഴ്ച വയ്ക്കുക.
കഴിഞ്ഞ ആഴ്ച നടന്ന അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനങ്ങൾ കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളേയും സ്വാധീനിക്കും. ശബരിമലയിലേയും സഭാ തർക്കത്തിലേയും കോടതി വിധികൾ കേരളത്തിനേയും മാറ്റി മറിക്കുമെന്നായിരുന്നു വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയിൽ സിപിഎം ഉറച്ച നിലപാട് എടുത്തതെന്ന വാദവും സജീവമായിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ ഫലം കാര്യങ്ങൾ മാറ്റി മറിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവ് കോൺഗ്രസിന് കരുത്തുണ്ടെന്ന് തെളിയിക്കുന്നതാണ് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മുന്നേറ്റം. കർണ്ണാടകത്തിൽ ജനതാദള്ളുമായി കൂട്ടുപിടിച്ച് അധികാരം ഉറപ്പിച്ച രാഹുൽ ഗാന്ധി തന്ത്രവും ഏറെ ചർച്ചയായിരുന്നു. ഇതോടെ ബിജെപിയെ മുഖ്യ ശത്രുവായി കാണുന്ന കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിന് പിന്നിൽ അണിനിരക്കാനാണ് സാധ്യത. ഇതോടെ ന്യൂനപക്ഷവോട്ടുകൾ ലക്ഷ്യമിട്ടുള്ള സിപിഎം തന്ത്രങ്ങളും വെറുതെയാകും. ഇത് കോൺഗ്രസിന് വലിയ ഗുണകരമായി മാറും. ഇത് സിപിഎമ്മിനും അറിയാം. അതുകൊണ്ട് അതിശക്തരെ സ്ഥാനാർത്ഥികളാക്കി സിറ്റിങ് സീറ്റുകൾ നിലനിർത്താനാകും സിപിഎം ശ്രമിക്കുക. ഇതിനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു.
ഭൂരിപക്ഷ സമുദായ വോട്ടുകളായിരുന്നു എന്നും സിപിഎമ്മിന്റെ കരുത്ത്. ഈ വോട്ടുകൾ തന്നെയാണ് പിണറായി വിജയനേയും മുഖ്യമന്ത്രിയാക്കിയത്. അധികാരത്തിലെത്തിയപ്പോൾ പിണറായി തന്ത്രപരമായ നീക്കം നടത്തി. ന്യൂനപക്ഷങ്ങൾക്കൊപ്പം നിലയുറപ്പിക്കാനാണ് പിണറായി ശ്രദ്ധിച്ചത്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ. ക്രൈസ്തവ സഭകളെ അടുപ്പിക്കാനും കരുതലോടെ നീക്കങ്ങൾ നടത്തി. ഇതിനിടെയാണ് ശബരിമലയിലെ യുവതി പ്രവേശന വിധിയെത്തിയത്. ആചാരത്തിന് അപ്പുറം കോടതി വിധിക്കൊപ്പം പിണറായി നിലയുറപ്പിച്ചത് ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കുമ്പോൾ പരിവാറുകാരുടെ നിരന്തര ആക്രമണത്തിന് പിണറായി സർക്കാർ വിധേയമാകും. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളെല്ലാം പിണറായിയുടെ പിന്നിൽ അണിനിരക്കുമെന്നും കരുതി. ദേശീയ തലത്തിൽ അനുദിനം കോൺഗ്രസ് ദുർബലമാകുന്ന സാഹചര്യമാണ് ഇതിന് കാരണം. ഇതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറ്റുന്നത്. കോൺഗ്രസിന് കരുത്ത് തിരിച്ചുവരികെയാണ്. ഇതോടെ ദേശീയ തലത്തിൽ ബിജെപിയെ നേരിടാനുള്ള കരുത്തുള്ള പാർട്ടിയായി കോൺഗ്രസ് മാറി. ഇത് പിണറായിയുടെ സ്വപ്നങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ്.
കേരളത്തിൽ 20 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ 18ലും ഇനി കോൺഗ്രസ് ജയിക്കുന്ന അവസ്ഥവരും. ബിജെപിയും ബിജെപി ഇതര പാർട്ടികളും തമ്മിലാകും 2019ലെ തെരഞ്ഞെടുപ്പ്. ഇതിൽ ബിജെപി ഇതര പാർട്ടികളുടെ നേതൃത്വം ഇനി കോൺഗ്രസിന് തന്നെയാകും. ഇതോടെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് ന്യൂനപക്ഷ വികാരങ്ങൾ സംരക്ഷിക്കപ്പെടാൻ നല്ലതെന്ന ചിന്തര മലയാളികൾക്കിടയിലുണ്ടാകും. അല്ലാത്ത പക്ഷം ദുർബലമായ ബിജെപി ഇതര മുന്നണിയാകും അധികാരത്തിലെത്തുക. ഇത് മാറ്റാൻ ബിജെപി ഇതര വോട്ടുകൾ കോൺഗ്രസിലേക്ക് കേന്ദ്രീകരിക്കും. കേരളത്തിൽ മുസ്ലിം ലീഗും കേരളാ കോൺഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇവർ ഇപ്പോൾ തന്നെ യുഡിഎഫിനൊപ്പമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകും. നിലവിൽ പാലക്കാടും ആലത്തുരും ചിറയിൻകീഴും മാത്രമാണ് സിപിഎമ്മിന്റെ ലോക്സഭയിലെ ഉറച്ച കോട്ടകൾ. ബാക്കിയെല്ലായിടത്തും യുഡിഎഫിന് മുൻതൂക്കം നൽകുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
കാസർഗോഡ്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം നൽകുന്ന വിധത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി മാറാനാണ് സാധ്യത. ആറ്റിങ്ങലിൽ സമ്പത്തിന്റേയും പാലക്കാട് രാജേഷിന്റേും ആലത്തൂരിൽ ബിജുവിന്റേയും വ്യക്തിപരമായ മികവ് സിപിഎമ്മിന് മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ ശബരിമല വിഷയത്തിലെ അടിയൊഴുക്കുകൾ ആറ്റിങ്ങലിനെ പോലും സ്വാധീനിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൂപ്പു കുത്താനാണ് സാധ്യത. ഇത് നിയമസഭയിലും പ്രതിഫലിക്കാൻ ആകുന്ന തരത്തിൽ കോൺഗ്രസിന് ഊർജ്ജമായി മാറും. അങ്ങനെ ന്യൂനപക്ഷ കേന്ദ്രീകരണത്തിലൂടെ തുടർ ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് ഈ ഫലം വലിയ തിരിച്ചടിയായി മാറും.
തിരുവനന്തപുരത്ത് കോൺഗ്രസിനായി മത്സരിക്കുന്നത് ശശി തരൂരാകും. ന്യൂനപക്ഷ വോട്ടുകളെ തന്നിലേക്ക് ആകർഷിക്കാനുള്ള മിടുക്ക് തരൂരിനാകും. കോൺഗ്രസിന് ദേശീയ തലത്തിൽ സാധ്യത കൂടുമ്പോൾ തരൂരിന് കേന്ദ്രമന്ത്രി പദവി പോലും ലഭിക്കാനുള്ള സാധ്യത ഏറെയാണ്. എറണാകുളത്ത് കെവി തോമസിനും ആലപ്പുഴയിൽ കെസി വേണുഗോപാലും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനും കൊല്ലത്ത് എകെ പ്രേമചന്ദ്രനും കേന്ദ്രമന്ത്രിയാകാൻ കഴിയുമെന്ന വികാരം വോട്ടാക്കി മാറ്റാൻ കഴിയും. കോട്ടയത്ത് കേരളാ കോൺഗ്രസിനും സാധ്യത കൂട്ടുന്നതാണ് കോൺഗ്രസുമായുള്ള കൂട്ടുകെട്ട്.
തെക്കൻ കേരളത്തിൽ തിരുവനന്തപുരം, ചിറയിൻകീഴ്, കൊല്ലം, മാവേലിക്കര എന്നീ സീറ്റുകളിൽ ഹിന്ദു വോട്ടുകൾ നിർണ്ണായകമാണ്. ശബരിമലയിലെ വിവാദത്തോടെ വിശ്വാസികളിൽ പലരും ഇടതു പക്ഷത്തിന് എതിരായി. ഈ വികാരവും ലോക്സഭാ വോട്ടിംഗിൽ പ്രതിഫലിക്കും.
മലബാറിൽ മുസ്ലിം ലീഗ് മലപ്പുറത്തെ രണ്ട് സീറ്റിലും ജയിക്കുമെന്ന് ഉറപ്പാണ്. പാലക്കാടും ആലത്തൂരും ഒഴികെ എല്ലായിടത്തും കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതിശക്തമായ മത്സരം കാഴ്ച വച്ചിരുന്നു. കോഴിക്കോടും വടകരയും വിജയിച്ചു. ഇതിൽ എംപി എംകെ രാഘവന്റെ വ്യക്തിമികവ് അടുത്ത തവണയും കോൺഗ്രസിന് കോഴിക്കോട് വിജയമൊരുക്കാൻ പോന്ന ഘടകമാണ്. മുസ്ലിം ലീഗും മുസ്ലീവോട്ടുകളം തന്നെയാണ് ഇവിടേയും നിർണ്ണായകം. ബിജെപിയെ പിടിച്ചു കെട്ടാനുള്ള കരുത്ത് രാഹുലിന് ഉണ്ടെന്ന് വന്നാൽ പരമ്പരാഗത മുസ്ലിം വോട്ടുകൾ യുഡിഎഫിനെ കൈവിടില്ല. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തി മികവിലാണ് കോൺഗ്രസ് ജയിച്ചു പോന്നത്. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി വീണ്ടും മത്സരിച്ചാൽ അവിടേയും ജയം ഉറപ്പാണ്. കണ്ണൂരിലും കാസർഗോഡും ഗ്രൂപ്പ് പോരുകൾ മറന്ന് മത്സരിച്ചാൽ ജയിക്കാനും യുഡിഎഫിനാകും. എംഐ ഷാനവാസിന്റെ മരണത്തോടെ ഒഴിവു വന്ന വയനാട് കോൺഗ്രസിന്റെ ഉറച്ച കോട്ടയും.
തൃശൂരിൽ സിപിഐയുടെ ജയദേവനാണ് ലോക്സഭാ അംഗം. ജയദേവന് വ്യക്തിപരമായി ഏറെ വോട്ടുകൾ തൃശൂരിലുണ്ട്. എങ്കിലും ശബരിമല വിഷയത്തിലെ വിശ്വാസികളുടെ രോഷം തൃശൂരിൽ പ്രതിഫലിക്കാൻ സാധ്യത ഏറെയാണ്. ഇത് സംഭവിച്ചാൽ തൃശൂരിലും ഇടതിന് അടിതെറ്റും. മികച്ചൊരു സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസിന് കഴിഞ്ഞാൽ അവിടേയും ജയിക്കാം. ചാലക്കുടിയിൽ ഇന്നസെന്റ് ഇനി മത്സരിക്കാനുള്ള സാധ്യത കുറവാണ്. ഇവിടേയും മികച്ച സ്ഥാനാർത്ഥിയുണ്ടെങ്കിൽ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ കോൺഗ്രസിന് ജയിക്കാം. അങ്ങനെ കേരളത്തിൽ കോൺഗ്രസിന് കരുത്ത് കാട്ടാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് തുറന്നിടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്