എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഭൂമിയിലെ നരകമോ? ക്രെഡിറ്റ് കാർഡുകാർ കാണിക്കുന്നത് സൈബർ ഗുണ്ടായിസം; രണ്ടായിരം രൂപ അടയ്ക്കാൻ വൈകിയപ്പോൾ ബാങ്ക് തന്നെ മാനസികമായി തകർക്കാൻ ശ്രമിച്ചതായി പ്രമുഖ സംവിധായകൻ പ്രമോദ് പപ്പൻ; പണം അടയ്ക്കാം എന്ന് പറഞ്ഞിട്ടും സെക്കന്റ്സുകളുടെ ഇടവേളയിൽ വന്നത് നൂറോളം കോളുകൾ; ഇങ്ങനെ കോൾ വന്നാൽ ഫോൺ പിന്നെ ഉപ്പിലിടാൻ മാത്രമേ കഴിയൂ എന്ന് പ്രമോദ് പപ്പൻ; ഒടുവിൽ തടിയൂരിയത് മുഴുവൻ കാശും തിരിച്ചടച്ച്
എം മനോജ് കുമാർ
തിരുവനന്തപുരം: ഭൂമിയിലെ സ്വർഗങ്ങൾ പലതുണ്ട്. പക്ഷെ ഭൂമിയിലെ നരകം എന്താണെന്ന് ചോദിച്ചാൽ എച്ച്ഡിഎഫ്സി ക്രഡിറ്റ് കാർഡ് എന്ന് പറയേണ്ടി വരും. കാശടയ്ക്കുന്നത് വൈകുന്ന എച്ച്ഡിഎഫ്സി ക്രഡിറ്റ് കാർഡ് വരിക്കാരുടെ ദിനങ്ങൾ എച്ച്ഡിഎഫ്സി ഇപ്പോൾ നരകതുല്യമാക്കിക്കൊണ്ടിരിക്കുകയാണ്. സൈബർ ഗുണ്ടകളെപ്പോലെയാണ് കാർഡ് ഉപഭോക്താക്കളോട് ഇപ്പോൾ എച്ച്ഡിഎഫ്സി ക്രഡിറ്റ് പെരുമാറുന്നത്. വെറും രണ്ടായിരം രൂപ അടക്കാൻ വൈകിയപ്പോൾ പ്രമുഖ സംവിധായകൻ പ്രമോദ് പപ്പന് മുന്നിലും എച്ച്ഡിഎഫ്സി പ്രദർശിപ്പിച്ചത് സൈബർ ഗുണ്ടായിസം.
പ്രമോദ് പപ്പന് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം പ്രമോദ് പപ്പന്റെ ഫോൺ നെറ്റ് വർക്ക് ഒരു ദിവസം എച്ച്ഡിഎഫ്സി സൈബർ ഗുണ്ടകൾ ഉപയോഗശൂന്യമാക്കി കളഞ്ഞു. കമ്പ്യൂട്ടർ നിയന്ത്രിത കോളുകൾ നിരന്തരം ഉപയോഗിച്ചാണ് ഇവർ ഫോൺ നെറ്റ് വർക്ക് ജാമാക്കി കളഞ്ഞത്. സെക്കന്റ്സിന്റെ ഇടവേളകളിൽ തുരുതുരെ ഫോൺ. അത് വന്നുകൊണ്ടേയിരുന്നു. ഒരു പ്രമുഖ സംവിധായകനെ ബന്ധപ്പെടാൻ ആ സമയങ്ങളിൽ സിനിമാ രംഗത്ത് ഉള്ളവർക്ക് പോലും കഴിയാത്ത അവസ്ഥ. പ്രമോദ് പപ്പനും ആരെയും വിളിക്കാൻ കഴിയാത്ത അവസ്ഥ. ഗതികെട്ട് എച്ച്ഡിഎഫ്സി എന്ന മാരണത്തിൽ തന്നെ കൊണ്ട് ചാടിച്ച ബാങ്ക് മാനേജറെ ടെലി കോൺഫെറൻസിൽ ഇരുത്തി കമ്പ്യൂട്ടർ നിയന്ത്രിത ഫോൺ സംവിധാനം ഓപ്പറെറ്റ് ചെയ്ത ആളെ തന്നെ വിളിച്ചാണ് ഈ സൈബർ ഗുണ്ടായിസം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് എന്ന മാരണം പ്രമോദ് പപ്പൻ ആവശ്യപ്പെട്ടു നൽകിയതല്ല.
സാർ ഇത് വാങ്ങണം എന്ന് പറഞ്ഞ് തന്റെ ടാർജറ്റ് തികയ്ക്കാൻ എച്ച്ഡിഎഫ്സിക്കാർ തന്നെ നിർബന്ധിച്ച് ഏൽപ്പിച്ചതാണ്. ആ കാർഡ് അങ്ങിനെ പ്രമോദ് പപ്പൻ ഉപയോഗിച്ചിരുന്നില്ല. വല്ലപ്പോഴും പെട്രോൾ അടിക്കാൻ മാത്രമാണ് ഉപയോഗിച്ചത്. കാർഡ് ഉപയോഗിക്കാതിരുന്നത് കാരണമുള്ള ചാർജ് അടക്കം രണ്ടായിരം ആയെന്നു അവർ വിളിച്ച് പറഞ്ഞപ്പോഴാണ് പ്രമോദ് പപ്പൻ പറയുന്നത്. സമയം കഴിഞ്ഞതിനാൽ നേരിട്ട് ബാങ്കിൽ വന്നു കാശ് അടയ്ക്കണം എന്ന് പറഞ്ഞു. നേരിട്ട് പോകാൻ അസൗകര്യം കാരണം കഴിഞ്ഞില്ല. പിന്നീടാണ് സൈബർ ഗുണ്ടായിസമായി എച്ച്ഡിഎഫ്സി അവതരിച്ചത്. ഇനി എന്താണ് സംഭവിക്കുന്നത് എന്നത് പ്രമോദ് പപ്പൻ തന്നെ പറയുന്നു: ബാലൻസ് കാശ് അടയ്ക്കാം എന്ന് പറഞ്ഞപ്പോൾ അത് കോൾ വിളിച്ച ആൾക്ക് ബോധ്യമായില്ല. അവൻ ഉടൻ വേറെ നമ്പറിൽ നിന്ന് വിളിച്ചു. പിന്നെ സൈബർ ഗുണ്ടായിസമായി സെക്കന്റുകളുടെ ഇടവേളകളിൽ കോളുകൾ വന്നു കൊണ്ടിരുന്നു. ഇൻ കമിംഗോ ഔട്ട് ഗോയിംഗോ ആയി കോളുകൾ പോവാത്ത അവസ്ഥ. പത്തു നൂറു കോളുകൾ ആണ് വന്നത്.
പിന്നെ ടെലി കോൺഫറൻസിൽ എച്ച്ഡിഎഫ്സി മാനേജരെ വിളിച്ചു. ബാങ്ക് മാനേജർ ടെലി കോൺഫറൻസിൽ കാശ് അടയ്ക്കും എന്ന് പറഞ്ഞതോടെ സൈബർ ഗുണ്ടായിസം കാണിച്ച എച്ച്ഡിഎഫ്സി സ്റ്റാഫ് കോളുകൾ നിർത്തി. ബാങ്ക് മാനേജറോട് എച്ച്ഡിഎഫ്സി കാർഡ് സ്റ്റാഫ് പറഞ്ഞത് അത് കമ്പ്യൂട്ടർ നിയന്ത്രിത കോൾ ആണെന്നാണ്. 'ഇങ്ങിനെ കമ്പ്യൂട്ടർ നിയന്ത്രിത കോൾ വന്നാൽ പിന്നെ ആ ഫോൺ ഉപ്പിലിടാൻ മാത്രമേ കഴിയൂ-പ്രമോദ് പപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ബാങ്ക് മാനേജറുമായുള്ള സംസാരത്തിനു ശേഷം ബാങ്കിൽ പോയി പ്രമോദ് പപ്പൻ ആദ്യം ചെയ്തത് എച്ച്ഡിഎഫ്സി ക്രഡിറ്റ് കാർഡ് എന്ന മാരണം മുഴുവൻ കാശുമടച്ച് തിരിച്ചു കൊടുക്കുകയാണ് ഉണ്ടായത്. കാർഡ് ക്ലോസ് ചെയ്യുമ്പോൾ ഒരു കാര്യം കൂടി പറഞ്ഞു.
ഈ കാർഡ് എന്ന മാരണം ദയവുചെയ്ത് ആർക്ക് മുന്നിലും അടിച്ചേൽപ്പിക്കരുത്. അവർ വെള്ളം കുടിക്കും. .'ശല്യം സഹിക്കവയ്യാതെയായിരുന്നു. അൻപത് ദിവസം കഴിഞ്ഞാൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകാർ കാത്തിരിക്കുകയാണ് അമ്പൊത്തൊന്നാം ദിവസത്തിനായി. ബ്ലേഡുകാർ പോലും ഇത്ര മോശമായി പെരുമാറില്ല. ബ്ലേഡുകാർപോലും ഇവരെ അപേക്ഷിച്ച് എത്രയോ മര്യാദക്കാരാണ്. ഈ രണ്ടായിരം എന്ന് പറഞ്ഞു എത്രയോ ഹിഡൻ ചാർജുകൾ ഈ കാർഡിന്റെ പേരിൽ അവർ അക്കൗണ്ടിൽ നിന്നും എടുത്തുപോയിട്ടുണ്ട്. നമ്മൾ അത് നോക്കുന്നില്ല. വലിയ ചതിയാണ് എച്ച്ഡിഎഫ്സിക്കാർ ചെയ്തത്.
ഊറ്റുക എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. ഇതാണ് ശരിയായ ഊറ്റൽ. അകമ്പടിയായി സൈബർ ഗുണ്ടായിസവും. നമ്മൾ അറിയാത്ത ഒരുപാടു ചാർജസ് വരുന്നുണ്ട് ക്രഡിറ്റ് കാർഡിൽ. പൈസ് പോയ വഴി കാണില്ല. ഇനി പൈസ പോയത് പോട്ടെ എന്ന് വയ്ക്കാം. മാനസികമായി അനുഭവിക്കേണ്ടി വരുന്ന സൈബർ അറ്റാക്ക്. ആര് അതിന്റെ റെസ്പോൺസിബിലിറ്റി ഏറ്റെടുക്കും. ഒരു മനുഷ്യനെ അവൻ അറിയാതെ മാനസികമായി പാടെ തകർക്കുകയാണ്. ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്-പ്രമോദ് പപ്പൻ പറയുന്നു. പൊതുവേ ക്രെഡിറ്റ് കാർഡുകൾക്ക വില്ലൻ പരിവേഷമാണ്. ഏത് രീതിയിൽ ഉപയോഗിച്ചാലും വലിയ പിഴവ് വരും. പ്രമോദ് പപ്പൻ പറയുന്നത് പോലെ അമ്പത്തൊന്നാമത് ദിവസം എച്ച്ഡിഎഫ്സിക്കാർ കാത്തിരിക്കും. ഇടപാടുകാരന്റെ അന്ത്യകൂദാശ കഴിപ്പിക്കാൻ.
വൻ പലിശയാണ് ഡേറ്റ് മുടങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് കമ്പനിക്കാർ ഈടാക്കുന്നത്. തലവെച്ചു കൊടുത്താൽ ഊരാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും. ഇങ്ങിനെ ഊരാൻ ശ്രമിക്കുന്നവരാണ് ഒരു കാർഡിനെ കടം അടയ്ക്കാൻ മറ്റൊരു കാർഡ് കൂടി സ്വന്തമാക്കുന്നത്. ചെന്ന് ചാടിയ കെണി ഒന്നുകൂടി ബലപ്പെടുത്തുന്ന അനുഭവമാണ് ഇതുകൊണ്ടുണ്ടാകുന്നത്. പ്രമോദ് പപ്പന്റെ അനുഭവം എല്ലാവർക്കും ഒരു പാഠമാണ്. പടമെടുക്കാൻ . ആശിച്ച് ആശിച്ച് സിനിമാ സംവിധായകനാകാൻ സമയം ഒത്തുവന്നപ്പോൾ പടത്തിന്റെ പൂജാ വേളയിൽ സംവിധായകൻ പ്രമുഖ ഹാസ്യ നടനോട് അനുഗ്രഹം തേടുന്നു. നടൻ പറയുന്നു.
രക്ഷപെടാൻ ആണെങ്കിൽ അതിനുള്ള അവസരം പൂജയ്ക്ക് മുൻപാണ്. പൂജ കഴിഞ്ഞാൽ രക്ഷപ്പെടാൻ പ്രയാസമാകും. രക്ഷപ്പെടണമെങ്കിൽ പൂജയ്ക്ക് മുൻപ് തന്നെ രക്ഷപ്പെടണം. ഇതുപോലെ തന്നെയാണ് ക്രെഡിറ്റ് കാർഡും. കാർഡ് നിങ്ങളെ അടിച്ചേൽപ്പിക്കാൻ ബാങ്കിലെ കോൺട്രാക്റ്റ് സ്റ്റാഫ് ശ്രമിക്കുമ്പോൾ ആ ഓഫറിൽ തല കൊടുക്കും മുൻപ് തന്നെ രക്ഷപ്പെടണം. അല്ലെങ്കിൽ പിന്നെ രക്ഷപ്പെടൽ അസാധ്യമാകും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍