ജീവിക്കാൻ മറ്റുജോലികൾ അറിയില്ല; പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മറ്റൊരുജോലിക്ക് ശ്രമിക്കാനാവില്ല; ബസിൽ ജോലി ചെയ്ത വകയിൽ കൂട്ടായി രോഗങ്ങളും; മുന്നിൽ തെളിഞ്ഞുകാണുന്നത് മരണം മാത്രം; പെട്ടെന്നൊരുനാൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ തച്ചങ്കരിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് കെഎസ്ആർടിസി എംപാനൽ ജീവനക്കാർ; എല്ലാവരുടെയും കൈകൾ കൂട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് സിഎംഡി; വിധിക്കെതിരെ അപ്പീൽ നൽകുമെന്നും തിരിച്ചെടുക്കാൻ വഴികൾ നോക്കുമെന്നും ഉറപ്പ്
ആർ പീയൂഷ്
തിരുവനന്തപുരം: ജോലിയിൽ നിന്നും പിരിച്ചു വിട്ടതോടെ ഹൃദയം തകർന്ന് കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാർ. ജീവനക്കാർ കെ.എസ്.ആർ.ടി.സി സിഎംഡി ടോമിൻ ജെ തച്ചങ്കരിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ജീവിക്കാൻ മറ്റു ജോലികൾ അറിയില്ല എന്നും ഇനി മുന്നിൽ മരണം മാത്രവുമാണ് എന്ന് പറഞ്ഞാണ് ജീവനക്കാർ സിഎംഡിക്ക് മുന്നിൽ വിതുമ്പിയത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എന്ന് വിശദീകരിച്ച് എംപാനൽ ജീവനക്കാരോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ജീവനക്കാർ അദ്ദേഹത്തിന്റെ ചുറ്റും കൂടിയത്. വിതുമ്പി കരഞ്ഞ ജീവനക്കാരന്റെ കൈകൾ കൂട്ടി പിടിച്ച് കോടതി ഉത്തരവിനെതിരെ മാനേജ്മെന്റ് അപ്പീലിന് പോകുമെന്നും താമസിയാതെ തന്നെ എല്ലാവരെയും തിരിച്ചെടുക്കാൻ കോടതി വിധി വാങ്ങുമെന്നും തച്ചങ്കരി പറഞ്ഞു. ഇപ്പോൾ ഒരു അവധിക്ക് പോകുന്ന പോലെ കരുതിയാൽ മതിയെന്നുമാണ് അദ്ദേഹം ജീവനക്കാരോട് പറഞ്ഞത്.
ഇന്ന് രാവിലെ പത്തരയോടെ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ വച്ചായിരുന്നു പിരിച്ചുവിട്ട എംപാനൽ ജീവനക്കാരോട് സിഎംഡി സംസാരിച്ചത്. ഇതൊരു അന്തിമ വിധിയല്ലെന്നു താൽക്കാലിക ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സിഎംഡി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. സർക്കാർ തീരുമാനം എംപാനൽകാരെ പിരിച്ചുവിടണ്ട എന്നാണ്. അതിനുവേണ്ടിയാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. ഇതു താൽക്കാലിക നടപടിയാണ്. താൽക്കാലിക ജീവനക്കാർ നിരാശരാകരുതെന്നും തച്ചങ്കരി പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല വിധിയുണ്ടായാൽ മുഴുവൻപേരെയും തിരിച്ചെടുക്കുമെന്നും എം.ഡി ടോമിൻ തച്ചങ്കരി ഉറപ്പുനൽകി.
എന്നാൽ 12 വർഷത്തിലധികമായി താൽക്കാലിക ജോലി ചെയ്തിരുന്ന ജീവനക്കാർ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ജോലി നഷ്ട്പ്പെട്ട എല്ലാവരും ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. ജീവിതത്തിന്റെ പകുതിയിലധികവും കോർപ്പറേഷന് വേണ്ടി ഹോമിച്ചവരാണിവർ. പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മറ്റൊരു ജോലിക്കു ശ്രമിക്കാനുമാകില്ല. കൂടാതെ ബസിൽ ജോലി ചെയ്ത വകയിൽ ഒട്ടുമിക്ക പേർക്കും പലവിധമായ രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. ഡിസ്ക്കിന് അകൽച്ചയും കിഡ്നി സംബന്ധമായ രോഗങ്ങളും മറ്റുമാണ് കൂടുതലും. ഇത്രകാലം ജോലി ചെയ്തിട്ടും നിർദാക്ഷണ്യം പറഞ്ഞയച്ച നടപടി ഇനിയും ഉൾക്കൊള്ളാൻ ആയിട്ടില്ല ഇവർക്ക്. തിരിച്ചെടുക്കാനുള്ള വിധിക്കായി കോടതിയെ സമീപിക്കാനിരിക്കുകയാണ് ജീവനക്കാർ.
അതേ സമയം എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാൻ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ചൊവ്വാഴ്ച എംഡി നേരിട്ടെത്തി സത്യവാങ്മൂലം നൽകണമെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 3,861 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഇന്നു മുതൽ നിയമന ശുപാർശ നൽകിത്തുടങ്ങും. ഇന്നു തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്നു ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
2013 മെയ് ഒൻപതിനാണ് റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചത്. ആദ്യ നിയമന ശുപാർശ നടന്നത് 2013 സെപ്റ്റംബർ അഞ്ചിനായിരുന്നു. 9,300 പേർക്ക് ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ നൽകി. ഇവരിൽ 3,808 പേർക്ക് കെഎസ്ആർടിസി വൈകാതെ നിയമനം നൽകി. എന്നാൽ 5,492 പേർ നിയമന ഉത്തരവിനായുള്ള കാത്തിരിപ്പ് വർഷങ്ങളോളം തുടർന്നു. മൂന്നു വർഷത്തോളമായപ്പോഴാണ് ഇവർക്കെല്ലാം നിയമന ഉത്തരവ് ലഭിച്ചത്. ലിസ്റ്റിലെ അവസാന നിയമന ശുപാർശ നടന്നത് 2016 ഡിസംബർ 31നായിരുന്നു. 4,051 പേർക്കാണ് അന്ന് നിയമന ശുപാർശ നൽകിയത്. ഇവരിൽ ഒരാൾക്ക് പോലും നിയമന ഉത്തരവ് നൽകാൻ കെഎസ്ആർടിസി തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോൾ അനുകൂല വിധി ലഭിച്ചതും.
ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാനിടയില്ല. നിയമന ശുപാർശ ലഭിക്കുന്നവരിൽ വലിയൊരു ശതമാനം കെഎസ്ആർടിസിയിൽ ജോലിയിൽ കയറാറില്ലെന്നതാണ് കാരണം. ജോലിയിൽ പ്രവേശിക്കുന്നവരാകട്ടെ മികച്ച മറ്റു ജോലികൾ ലഭിക്കുമ്പോൾ ജോലി ഉപേക്ഷിക്കാറുണ്ട്. കണ്ടക്ടർ ലിസ്റ്റിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. എന്നാൽ, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്നു കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ 10,000 കണ്ടക്ടർമാരുണ്ടെങ്കിലും താൽക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് വടക്കൻ കേരളത്തിൽ സർവീസുകൾ മുടങ്ങുന്നതിനു കാരണമാകും. പുതിയ കണ്ടക്ടർമാർ പരിശീലനം പൂർത്തിയാക്കുന്നതിനു സമയമെടുക്കും. പ്രതിദിനം 500 സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് കെഎസ്ആർടിസി യൂണിയനുകൾ പറയുന്നത്.
മുഴുവൻ എംപാനൽ കണ്ടക്ടർമാരേയും പിരിച്ചുവിട്ട് പിഎസ്സി ശുപാർശ ചെയ്തവരെ തിങ്കളാഴ്ചയ്ക്കകം നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്. എന്നാൽ രാവിലെ കേസ് പരിഗണിച്ചപ്പോഴും ഉത്തരവിറങ്ങാത്തതിനെ കോടതി അതിരൂക്ഷമായി വിമർശിച്ചു. ഒരു എംപാനലുകാരനും ജോലി ചെയ്യുന്നില്ലെന്ന് അടുത്തദിവസം എംഡി നേരിട്ടെത്തി സത്യവാങ്മൂലം നൽകണം. അല്ലാത്തപക്ഷം പ്രത്യാഘാതം അനുഭവിക്കാൻ തയാറാകണം.
കോടതിയെയും ജനങ്ങളെയും കെഎസ്ആർടിസി വിഡ്ഢികളാക്കുകയാണന്നും ഉന്നതപദവിയിൽ ഇരിക്കുന്നവരെയും നീക്കാൻ കോടതിക്ക് അറിയാമെന്നുമെന്നും കോടതി രൂക്ഷമായി വിമർശിച്ചു. അതേസമയം, കെഎസ്ആർടിസിയുടെ പ്രവർത്തനം സ്തംഭനത്തിലേക്കാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. മലബാറിൽ ഉൾപ്പെടെ നിരവധി സർവീസുകൾ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാൻ ദിവസങ്ങൾ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി പറഞ്ഞ വാക്കുകൾ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ. ഉച്ചയ്ക്ക് ശേഷമുള്ള കെ.എസ്.ആർ.ടി.സി ഷെഡ്യൂളിൽ പകുതിയിലധികവും മുടങ്ങി. ഇന്ന് ഉച്ചയോടെ പിരിച്ചുവിടൽ ഉത്തരവ് കൈയിൽ കിട്ടിയതോടെ ബസുകൾ അതാത് ഡിപ്പോകളിൽ ട്രിപ്പ് അവസാനിപ്പിച്ചു. വൈകുന്നേരമാണ് കൂടുതൽ യാത്രാ ബുദ്ധിമുട്ടനുഭവപ്പെടാൻ പോകുന്നത്. ഗ്രാമങ്ങളിലേക്കുള്ള സർവ്വീസുകൾ മുടങ്ങുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. എന്നാൽ ട്രിപ്പുകൾ മുടങ്ങാതിരിക്കുവാനുള്ള നടപടികൾ ആരംഭിച്ചതായി സിഎംഡി മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- പൊലീസ് കുപ്പായം ഊരാൻ തച്ചങ്കരി; സംഭവിച്ചതെല്ലാം ഡിജിപി തുറന്നു പറയുമോ?
- ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ലെന്ന് ബിജു പ്രഭാകർ
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- പൊലീസ് കുപ്പായം ഐപിഎസുകാരൻ ഊരുന്നത് പാട്ടും കഥയുമായി
- ബിജു പ്രഭാകറിനെ മാറ്റും; കെ എസ് ആർ ടി സിയിലെ പകരക്കാരനെ മുഖ്യമന്ത്രി തീരുമാനിക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍