ഇതിലും വലിയ കോമ്പോ തട്ടിപ്പ് സ്വപ്നങ്ങളിൽ മാത്രം! തമിഴ്നാട്ടിലെ പാവങ്ങൾക്ക് സർക്കാർ കൊടുക്കുന്ന വസ്ത്രങ്ങൾ എങ്ങനെ കല്യാൺ സിൽക്സിൽ എത്തുന്നു? കോമ്പോ ഓഫറിലൂടെ പാലക്കാട്ടെ ഷോറൂമിൽ വിറ്റഴിച്ചത് 'സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി' പ്രകാരം സാധാരണക്കാർക്ക് നൽകുന്ന സൗജന്യ വസ്ത്രങ്ങൾ; തമിഴ്നാട് സർക്കാറിന്റെ മുദ്രയോട് കൂടിയ സാരികൾ എങ്ങനെ കല്യാണിന് കോമ്പോ ഓഫർ ഉത്സവമായി? കള്ളക്കളിയുടെ തെളിവുകൾ പുറത്തുവിട്ട് മറുനാടൻ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ക്രിസ്തുമസ് - പുതുവത്സര വിൽപ്പനയുടെ തകൃതിയിലാണ് വസ്ത്രവിപണി. പല വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഓഫറുകളെന്ന് പേരിട്ട വസ്ത്ര വിതരണം തുടങ്ങിക്കഴിഞ്ഞു. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ കല്യാൺ സിൽക്സിലും ഓഫറുകൾ നിരവധിയാണ്. വസ്ത്രവിൽപ്പന പൊടിപൊടിക്കാൻ വേണ്ടി കോമ്പോ ഓഫറുമായാണ് കല്യാൺ സിൽക്സ് രംഗത്തെത്തിയത്. ഇതിനായി ബ്രാൻഡ് അംബാസിഡർ പൃഥ്വിരാജിനെ അണി നിരത്തി കൊണ്ട് പരസ്യവും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 'ഇതിലും വലിയ കോമ്പോ ഓഫർ സ്വപ്നങ്ങളിൽ മാത്രം' എന്ന പരസ്യ വാചകവുമായാണ് പരസ്യം.
എന്തായാലും പരസ്യം പോലെ ഇതിലും വലിയ കോമ്പോ തട്ടിപ്പ് സ്വപ്നങ്ങളിൽ മാത്രമാണോ എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ്. ഇങ്ങനെ ചോദിക്കേണ്ടി വരുന്നത് കല്യാൺ ഷോറൂമുകളിൽ വിൽക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ടാണ്. തമിഴ്നാട് സർക്കാർ ദീപാവലി-പൊങ്കൽ വിശേഷ ദിനങ്ങളോടനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത സാരികൾ കല്യാൺ സിൽക്സിന്റെ പാലക്കാട് ഷോറൂമിൽ വിറ്റ നടപടിയാണ് വിവാദമാകുന്നത്. ഇതോടെ വിവിധ ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു. തമിഴ്നാട് സർക്കാർ പാവങ്ങൾക്ക് വേണ്ടി നൽകുന്ന വസ്ത്രങ്ങൾ എങ്ങനെ കല്യാൺ സിൽക്സിൽ എത്തുന്നു? മാത്രമല്ല, ഇതിന് പിന്നിലെ ഇടപാടുകൾ എന്തൊക്കെയാണ് എന്നു കൂടി വ്യക്തമാക്കേണ്ട കാര്യം സ്ഥാപനത്തിനുണ്ട്.
മലയാളത്തിലെ പ്രിയ നടൻ പൃഥ്വിരാജിനെ മുൻനിർത്തി ചെയ്യുന്ന പരസ്യം പ്രകാരമാണ് കോമ്പോ ഓഫർ. 299 രൂപയ്ക്ക് മൂന്നു സാരികളാണ് നൽകുന്നത്. ഇങ്ങനെ വിറ്റഴിക്കുന്ന സാരികൾ ആകട്ടെ തമിഴ്നാട് സർക്കാർ ജനങ്ങൾക്ക് സൗജന്യമായി കൊടുത്ത സാരികളും. ഇതാണ് ഓഫറുകളുടെ പേരിൽ വിറ്റഴിക്കുന്നത്. പരസ്യത്തിൽ പറയുന്നതുപോലെ ഇതിലും വലിയ ഓഫർ സ്വപ്നത്തിൽ മാത്രമാണെന്ന് പറയേണ്ടിയും വരും. എന്നാൽ, എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തിരയുമ്പോൾ ചെന്നെത്തുന്നത് തമിഴ്നാട് സർക്കാറിന്റെ മുദ്രയിലേക്കാണ്. തമിഴ്നാട് സർക്കാർ പാവങ്ങൾക്ക് നൽകാൻ മുദ്രപതിച്ച സാരികളാണ് കല്യാണിൽ വിറ്റഴിക്കുന്നത്.
പാലക്കാടുള്ള കല്യാൺ സിൽക്സിന്റെ ഷോറൂമിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബർ മാസം ആറിന് ബിൽ നമ്പർ. 35635 പ്രകാരം കോഡ് നമ്പർ 181319594, 181320478, 181318857 പ്രകാരം എം.ആർ.പി. 127 രൂപ വിലയിട്ട സാരികൾ ഒന്നിന് 99.67 രൂപ പ്രകാരം മൂന്നെണ്ണം 299.01 രൂപക്ക് വിറ്റതിന്റെ രേഖകൾ മറുനാടൻ പുറത്തുവിടുകയാണ്. GST NO:32AABCK5929J1ZH ഇന്ത്യൻ സമയം 1:36 PMനാണ് ഈ ബിൽ അടിച്ചിരിക്കുന്നത്. ഈ ബില്ലിന്മേലുള്ള അന്നേ ദിവസത്തെ ക്യാഷ് കളക്ഷൻ സ്ലിപ്പും വാർത്തക്കൊപ്പം ഞങ്ങൾ നൽകുന്നു.
പാലക്കാടുള്ള ഉപഭോക്താവ് ഞങ്ങൾക്ക് അയച്ചുതന്ന ബില്ലിലെ കോഡ് നമ്പർ 181319594, 181320478, 181318857 കോട്ടൻ സാരികളുടെ ചിത്രങ്ങളാണ് ഞങ്ങൾ ഈ വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തിൽ തമിഴ് എഴുത്തും മുദ്രയുമൊക്കെ പതിപ്പിച്ച സാരികൾ കാണാം. തമിഴ്നാട് സർക്കാർ ദീപാവലി-പൊങ്കൽ വിശേഷ ദിനങ്ങളോട് അനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത ഈ സാരികളിന്മേൽ തമിഴിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: 'സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി' സംഘത്തിന്റെ റജി.നമ്പർ: ടൈപ്പ്; ബാച്ച് നമ്പർ: കോപ്ട്ടെക്സ്.
ഇതോടെയാണ് എങ്ങനെ തമിഴ്നാട സർക്കാർ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന വസ്ത്രം കല്യാൺ പോലൊരു സ്ഥാപനത്തിൽ കോമ്പോ ഓഫറിൽ വിൽക്കുന്നത് എന്ന ചോദ്യം ഉയർന്നത്. കല്യാൺ സിൽക്സ് വസ്ത്രങ്ങൾ സാധാരണക്കാർക്ക് എത്തിക്കാൻ ചുമതലപ്പെടുത്തിയ സംഘങ്ങൾ വഴി സ്വന്തമാക്കി എന്നു കരുതേണ്ടി വരും. 'സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി' പ്രകാരമുള്ള സാരികൾ എങ്ങനെ കല്യാൺ സിൽക്സ് ഉടമ സ്വന്തമാക്കി എന്നതിന് വിശദമായ അന്വേഷണം വേണ്ടിവരും.
ഒരു പക്ഷെ തമിഴ്നാട് സർക്കാർ മുഖാന്തിരമാവാം അതുമല്ലെങ്കിൽ തമിഴ്നാട് സർക്കാരിന ുവേണ്ടി ഈ മുണ്ടുകളും സാരികളും നിർമ്മിച്ചു നൽകിയ തുണി മില്ലുകൾ വഴിയാവാം ഇവ കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിയതെന്നും വാദങ്ങൾ ഉയരുന്നുണ്ട്. രണ്ട് വഴിക്കായാലും ഇവിടെ അഴിമതിയുടെ നിഴൽ ഉണ്ടുതാനും. അതേസമയം വിൽപ്പന നടത്തിയിരിക്കുന്നത് നിയമവിധേയമായി തന്നെയാണ്. എംആർപി രേഖപ്പെടുത്തിയും നിയമപ്രകാരമുള്ള നികുതികളും ചമുത്തിയാണ് വസ്ത്രവിൽപ്പന. ഇങ്ങനെ വിൽക്കുന്ന വസ്ത്രങ്ങളിൽ എങ്ങനെ സർക്കാർ മുദ്രവന്നുവെന്ന് പറയേണ്ടി വരും.
തമിഴ്ഭാഷാ സ്വാധീനമുള്ള പാലക്കാട് ജില്ലയിൽ തന്നെ സൗജന്യ മുണ്ട് - സാരി വിതരണ പദ്ധതിയുടെ വസ്ത്രങ്ങൾ വിതരണം ചെയ്യാൻ തീരുമാനിച്ച കല്യാണിന്റെ തൊലിക്കട്ടി സമ്മതിച്ചേ മതിയാകൂ എന്നാണ് ഉയരുന്ന ആക്ഷേപം. പാവങ്ങൾക്ക് നൽകുന്ന വസ്ത്രങ്ങള്‍ അവരിലേക്ക് എത്തുന്നുണ്ടോ എന്ന ആശങ്കയും ഇതോടെ ഉയരുന്നുണ്ട്. തൃശൂർ അടക്കം കല്യാൺ സിൽക്സിന്റെ മറ്റു ഷോറൂമുകളിലും കോമ്പോ ഓഫർ പ്രകാരം വിൽപ്പന നടക്കുന്നുണ്ട്. ഇങ്ങനെ വിറ്റതും തമിഴ്നാട് ലേബൽ ഒട്ടിച്ച വസ്ത്രങ്ങളാണോ എന്നാണ് ഇനി അറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍