എംപാനലുകാർക്കെതിരെ കോടതിയിൽ പോയ പാലക്കാട് സ്വദേശിയുടെ പിന്നിൽ സ്വകാര്യ ബസ് ലോബിയോ? ഡ്രൈവർമാരെയും മെക്കാനിക്കുകളും എംപാനലായി തുടരുമ്പോൾ കണ്ടക്ടർമാർക്ക് മാത്രം എന്തേ അയിത്തം? കെഎസ്ആർടിസിക്ക് സുപ്രീംകോടതിയിൽ അപ്പീലിന് പോകാൻ പോലും അനുവദിക്കാതെ ധൃതികാട്ടിയത് എന്തിന് വേണ്ടി? വിധി പ്രഖ്യാപിച്ച ബെഞ്ചിൽ എംപാനലുകാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്നു മൂന്ന് വർഷം മുമ്പ് ചോദിച്ച ജഡ്ജിയും: കോടതിവിധി സഹായിക്കുക കുത്തുപാളയെടുത്ത കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെഎസ്ആർടിസിയെ മുന്നോട്ടു ചലിപ്പിക്കുന്നത് എംപാനൽ ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും അടങ്ങുന്നവരാണ്. സ്ഥിരം നിയമനം ലഭിച്ചവർ അവധിയും കാര്യങ്ങളുമായി പണിയെടുക്കാതെ തട്ടിക്കൂട്ടി മുന്നോട്ടു പോകുമ്പോൾ സർവീസുകൾ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ഈ വിഭാഗം ജീവനക്കാർ. സ്ഥിരം ജീവനക്കാരുടെ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ ഇത്രയും കാലം കോർപ്പറേഷനെ സേവിക്കുകയായിരുന്നു ഇക്കൂട്ടർ. എന്നാൽ, തികച്ചും അപ്രതീക്ഷിതമായാണ് അവർക്ക് കോടതിയിൽ നിന്നും പ്രഹരം ഏൽക്കേണ്ടി വന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം 3861 എം പാനൽ കണ്ടക്ടർമാരെ ഒറ്റയടിക്ക് പിരിച്ചു വിടേണ്ട സാഹചര്യം വന്നു. ഒറ്റയടിക്ക് ഇവരുടെ ജീവിത സാഹചര്യവും ഇല്ലാതാകുന്ന അവസ്ഥ വരും. എന്നാൽ, ജീവനക്കാരെ പോലെ തന്നെ കോടതി തീരുമാനം കോർപ്പറേഷനെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഒറ്റയടിക്ക് ഇത്രയും കണ്ടക്ടർമാരെ പിരിച്ചു വിടുന്നതോടെ സർവീസുകൾ മുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്നലെ മുതൽ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങിയതോടെ കോർപ്പറേഷനെ തുറിച്ചു നോക്കുന്നത് വൻ പ്രതിസന്ധി തന്നെയാണ്.
3861 എം പാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനാണ് കോടതി നിർദ്ദേശം. പകരം പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്താനും നിർദേശമുണട്. ഇങ്ങനെ വരുമ്പോൾ പുതുതായി നിയമിക്കുന്നവരെ ഒറ്റയടിക്ക് ഡ്യൂട്ടി ഏൽപ്പിക്കാൻ സാധിക്കില്ല. ഇവർക്ക് ആവശ്യമായ പരിശീലനവും മറ്റും നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ ഉടനടി ഡ്യൂട്ടിക്ക് ഏൽപ്പിക്കാൻ ജീവനക്കാർ ഇല്ലാതാകും. ഈ സാഹചര്യത്തിൽ സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്ന അവസ്ഥയാണ് കെഎസ്ആർടിസിയിൽ ഉണ്ടാകാൻ പോകുന്നത്. ശബരിമല തീർത്ഥാടന കാലമായതിനാാൽ നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് അടക്കം നിരവധി പൊതുഗതാഗത സർവീസുകൾ റദ്ദാക്കപ്പെടുന്ന അടിയന്തിര സ്ഥിതിയാണ് ഇവിടെയുള്ളത്.
അതേസമയം പിരിച്ചുവിടതൽ തീരുമാനത്തിനെതിരെ ജീവനക്കാരിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തിടുക്കത്തിലുള്ള ഹൈക്കോടതി നീക്കത്തിനു പിന്നിൽ മദ്ധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും സ്വകാര്യ ബസി ലോബിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. പിഎസ് സി വഴി നിയമനം ലഭിക്കേണ്ട പാലക്കാട്ടുകാരൻ കണ്ടക്ടറുടെ പിന്നിൽ കളിക്കുന്നത് പാലക്കാട്ടെ സ്വകാര്യ ബസ് ലോബിയാണെന്നും കെഎസ്ആർടിസി യൂണിയനുകൾ ആരോപിക്കുന്നു. കെഎസ്ആർടിസിയിൽ നിലവിൽ 6812 എം പാനൽ ജീവനക്കാരുണ്ടായിരിക്കെ 3861 എം പാനൽ കണ്ടക്ടർമാരെ മാത്രം പകരം ജീവനക്കാരെ പിഎസ് സിയിൽ നിന്നും നിയമിക്കുന്നതിന് പോലും സാവകാശം നൽകാതെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നിയമങ്ങൾ പാലിക്കാതെ ആണെന്നും ആക്ഷേപമുണ്ട്. എന്നാൽ കോടതി ഉത്തരവ് അനുസരിക്കാതിരിക്കാൻ കോർപ്പറേഷനും സാധിക്കില്ല.
കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിടേണ്ട 3861 എം പാനൽ കണ്ടക്ടർമാരിൽ 1700 പേരും എറണാകുളം സോണിനു കീഴിൽ ആലപ്പുഴ മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ 1000ലധികം കെഎസ്ആർടിസി ദീർഘദൂര സർവീസുകളിലാണ് പണിയെടുക്കുന്നത്. മലബാർ മേഖലയിൽ മാത്രം 1000 ലധികം എംപാനൽ കണ്ടക്ടർമാരാണ് പുറത്താക്കപ്പെടുന്ന്. ഇതോടെ കെഎസ്ആർടിസി മദ്ധ്യ വടക്കൻ സോണുകളിലെ 1500ൽ പരം ദീർഘദൂര സർവീസുകൾ ഇന്നു മുതൽ റദ്ദാക്കപ്പെട്ടു. ഇന്ന് ഉച്ചയോടെ പലയിടത്തും സർവീസുകൾ മുടങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇങ്ങെനെ സർവീസ് മുടങ്ങിയതാകട്ടെ സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടിലാണ്. ഇതിന്റെ ഭാഗമായി വരുമാനം കുത്തനെ കൂടുന്നത് ഈ മേഖലയിലെ സ്വകാര്യ ബസുടമകൾക്കാകും. പാലക്കാട്ട് കേന്ദ്രീകരിച്ചുള്ള ഒരു ലോബിയാണ് കേസിനു പിന്നിലുള്ളതെന്നും യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു. ആന്റണി സിജോ എന്ന പാലക്കാട്ടുകാരനാണ് എം പാനലിനെതിരെ കേസ് ഫയൽ ചെയ്തത്. 15-10-2018 ൽ സിംഗിൾ ബെഞ്ച് ഈ കേസ് ഡിസമിസ് ചെയ്തു. അതിനെതിരെ വന്ന അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കെഎസ്ആർടിസിക്ക് മറുപടി കൊടുക്കാനുള്ള സമയം പോലും അനുവദിക്കാതെ 861 എംപാനൽ കണ്ടക്ടർമാരെ പകരം തൊഴിലാളികളെ നിയമിക്കാതെ തന്നെ പിരിച്ചുവിടാനുള്ള ഉത്തരവിട്ടത്. ഇത് അസ്വാഭാവികമാണെന്നും അട്ടിമറിയുണ്ടെന്നും ജോലി നഷ്ടമായവർ വേദനയോടെ പറയുന്നു.
കെഎസ്ആർടിസിയിൽ എംപാനലായ മറ്റൊരു 2950 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇവരിൽ ഡ്രൈവർമാരും മെക്കാനിക്കുമാരും അടക്കമള്ളവർ വരും. എന്നിട്ടും കണ്ടക്ടർമാരെ മാത്രമാണ് പിരിച്ചു വിടാൻ തീരുമാനിച്ചത്. ഇതിന് പിന്നിൽ, സ്വകാര്യ ലോബിയുടെ കരങ്ങൾ സംശയിക്കുന്നവരുമുണ്ട്. നിലവിൽ ലൈനിൽ പോകുന്ന കണ്ടക്ടർമാരെ മാത്രം പിരിച്ചുവിടുന്നതിന് പിന്നിൽ കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി റദ്ദാക്കാൻ ഇടയാക്കുമെന്നാണ് ആക്ഷേപം. പകരം കണ്ടക്ടർമാരെ കിട്ടാതെ തന്നെ ആയിരക്കണക്കിന് കെഎസ്ആർടിസി ദീർഘ ദൂര സർവീസുകളും ശബരിമല സ്പെഷ്യൽ സർവീസുകളും നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകളടക്കം റദ്ദാക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
എം പാനൽ ജീവനക്കാർ സംസ്ഥാനത്തെ 97 യൂണിറ്റുകളിലായിട്ടാണ് ജോലി ചെയ്തിരുന്നത്. ചുരുക്കത്തിൽ കോർപ്പറേഷനെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. ഈ സാഹചര്യത്തിലേയ്ക്ക് കെഎസ്ആർടിസിയെ വലിച്ചിഴച്ച് ഹൈക്കോടതി വിധി പ്രഖ്യാപിച്ച അതേ ജഡ്ജി തന്നെ 2015 ൽ എം പാനൽ ജീവനക്കാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്ന് മറ്റൊരു ജഡ്ജിമെന്റിൽ ചോദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറപ്പെടുവിച്ച വിധിയിലാകട്ടെ സുപ്രീം കോടതിയിൽ അപ്പീൽ പോലും നൽകാനുള്ള സാവകാശം പോലും നൽകിയില്ല. മുമ്പാകട്ടെ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ കെഎസ്ആർടിസി ഹൈക്കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടുകയുണ്ടായി. 6-12-18ൽ കെഎസ്ആർടിസി ആവശ്യപ്പെട്ട സമയം ഹൈക്കോടതി അനുവദിച്ചില്ലെന്നു മാത്രമല്ല ഒരാഴ്ചക്കകം 3726 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. സാവകാശമൊന്നും നൽകിയതുമില്ല.
3726 എംപാനൽ കണ്ടക്ടർമാരെ പോലെ തന്നെ 1900 ഡ്രൈവർമാരും, 400 ക്ലാർക്കുമാരും 500 മെക്കാനിക്കുമാരും 200 ൽ പരം വർക്ക്ഷോപ്പ് ജീവനക്കാരും 4 അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർമാരും എംപാനൽ ആയി കെഎസ്ആർടിസിയിൽ ഇപ്പോഴും പണിയെടുക്കുന്നുണ്ടെന്നും അവരുടെ കാര്യത്തിൽ ഹൈക്കോടതി ഇരട്ടത്താപ്പ് കാണിച്ചതായും അവർ ഉന്നത സ്ഥാനീയരുടെ ബന്ധുക്കളായതിനാൽ അവരെ പിരിച്ചുവിടാതെ സംരക്ഷിക്കുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 3861 എംപാനൽ കണ്ടക്ടർാരെ പിരിച്ചുവിടാൻ ഹൈക്കോടതി കാണിക്കുന്ന അത്യുൽഹാസം തന്നെ ഈ നിയമത്തിൽ മറിച്ചൊരു സുപ്രീം കോടതി വിധിയുണ്ടെന്നറിഞ്ഞിട്ടാണെന്നും പിരിച്ചുവിടപ്പെടുന്ന എംപാനൽ കണ്ടക്ടർമാരിൽ 95 പേർ കേസിൽ കക്ഷി ചേരാനായി നൽകിയ അപേക്ഷ നീക്കത്തിലൂടെ ഹൈക്കോടതി ജഡ്ജി പരിഗണിക്കാതിരുന്നത് ഇക്കാര്യത്തിൽ എന്തൊക്കെയോ ഗൂഢാലോചന ഈ കേസിനു പിന്നിലുണ്ടെന്ന് ആരോപിക്കുന്നു.
3861 എം പാനൽ കണ്ടക്ടർമാരെ മറ്റു ബദൽ സംവിധാനങ്ങളില്ലാതെ 24 മണിക്കൂറിനുള്ളിൽ പിരിച്ചു വിടാൻ കെഎസ്ആർടിസിയുടെ ശബരിമല സ്പെഷ്യൽ സർവ്വീസുകളെയും ക്രിസ്തുമസ് അവധി സർവ്വീസുകളെയും സാരമായി ബാധിക്കും. 1500 രൂപ ദീർഘദൂര സർവ്വീസുകളെങ്കിലും സംസ്ഥാന മേഖലയായി റദ്ദാക്കപ്പെട്ട തിരുവനന്തപുരം കൊല്ലം തൃശ്ശൂർ ജില്ലകളിലെ പരീക്ഷ ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ എത്താനാവില്ല. കാരണം അവിടെയൊക്കെ സർവ്വീസ് നടത്തുന്നത് എം പാനൽ കണ്ടക്ടർമാരാണ്.
മധ്യകേരളത്തിലെ ഏഴ് ജില്ലകളിലെ കെഎസ്ആർടിസി ബസുകൾ റദ്ദാക്കുന്നതോടെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വരുമാനം കുത്തനെ കൂട്ടിയെന്നും കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥ ലോബിയാണ് 2016 ലെ സുപ്രീം കോടതി ഉത്തരവ് പൂഴ്ത്തി വച്ച് 30% കെഎസ്ആർടിസി സർവ്വീസുകൾ റദ്ദാക്കുന്ന സാഹചര്യമൊരുക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ 5500 സർവ്വീസ് നടത്താൻ 24887 ഓപ്പറേറ്റിങ് വിഭാഗം ഡ്രൈവർ കണ്ടക്ടർ മാത്രമാണ് കെഎസ്ആർടിസിയിലുള്ളത്. ഇതിന്റെ കൂടെയായിരുന്നു 3861 എം പാനൽ കണ്ടക്ടർമാരും 1885 എം പാനൽ ഡ്രൈവർമാരും. എം പാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയുടെ 80% ദീർഘദൂര സർവ്വീസുകളും സൂപ്പർ ക്ലാസ്സ് സർവ്വീസുകളും ഓടിക്കുന്നത്.
ഇപ്പോഴത്തെ കോടതി വിധിയോടെ വലിയ തിരിച്ചടിയാണ് കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. പിഎസ് സി വഴിയുള്ള നിയമനം നടത്തിയാൽ അത് വലിയ സാമ്പത്തിക ബാധ്യത ക്ഷണിച്ചുവരുത്തുന്നതാകും. ഇത് കോർപ്പറേഷന്റെ നട്ടെല്ലൊടിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്