വർഷങ്ങളോളം ജോലി എടുത്ത സ്ഥാപനം ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയപ്പോൾ സമ്മാനമായി നൽകിയത് പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ്; മൂന്ന് മണിയോടെ സർവ എംപാനലുകാരും കണ്ണു തുടച്ചു വീട്ടിലേക്ക് പോയി; ഒട്ടേറെ റൂട്ടുകളിൽ ഒട്ടും പൂർത്തിയാക്കാതെ ബസുകൾ നിലച്ചു; 1500ൽ അധികം റൂട്ടുകളിൽ നാളെ മുതൽ കെഎസ്ആർടിസി ഓടില്ല: എംപാനലുകാരെ പിരിച്ചു വിട്ടുകൊണ്ടുള്ള കോടതിയുടെ ഇടപെടൽ ആകെ തകർന്ന് കെഎസ്ആർടിസി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വർഷങ്ങളോളം അന്നം നൽകിയ ജോലി ഒരു സുപ്രഭാതത്തത്തിൽ കോടതി ഉത്തരവിലൂടെ നഷ്ടമായതോടെ ഇനി എന്താണ് തങ്ങളുടെ ഭാവി എന്നറിയാത്താ അവസ്ഥയിലാണ് എംപാനൽ ജീവനക്കാർ. പത്ത് വർഷത്തിന് അടുത്ത് ചെയ്തിരുന്ന ജോലിലാണ് കോടതി ഇടപെടലിലൂടെ നഷ്ടമായിരിക്കുന്നത്. കോടതി വിധിയെ മറികടക്കാൻ വേണ്ടി കോർപ്പറേഷൻ ഇടുമെന്ന് പ്രതീക്ഷയിലാണ് പലരും. എന്നാൽ, അതിനുള്ള സാവകാശം പോലും പലർക്കും ലഭിച്ചില്ല. ഇന്നലെ വൈകുന്നേരവും ഇന്നുമായി ഡ്യൂട്ടി കഴിഞ്ഞഉ മടങ്ങിയപ്പോൾ പലർക്കും സമ്മാനമായി ലഭിച്ചത് ജോലിയിൽ നിന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവായിരുന്നു. ഇന്ന് മൂന്ന് മണിയോടെ പലർക്കും പിരിഞ്ഞു പോകാനുള്ള നോട്ടീസ് ലഭിച്ചു. ഇതോടെ കണ്ണീരും തുടച്ച് വീട്ടിലേക്ക് പോകേണ്ട അവസ്ഥയായിരുന്നു ജീവനക്കാർക്ക്.
3861 എം പാനൽ കണ്ടക്ടർമാരെ മറ്റു ബദൽ സംവിധാനങ്ങളില്ലാതെ 24 മണിക്കൂറിനുള്ളിൽ പിരിച്ചു വിടാനാണ് ഹൈക്കോടതിയിൽ നിന്നും ലഭിച്ച നിർദ്ദേശം. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശം പോലും ലഭിക്കാതെ വന്നതോടെ പിരിച്ചുവിടൽ കോർപ്പറേഷനെ ബാധിച്ചു തുടങ്ങി. ഇന്ന് ഉച്ചയോടെ പല ഡിപ്പോകളിലും സർവീസുകൾ നിലയ്ക്കുന്ന അവസ്ഥ ഉണ്ടായി. കണ്ടക്ടർമാരുടെ അഭാവം എളുപ്പം പരിഹരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ നാളെ മുതൽ കൂടുതൽ സർവീസുകൾ നിലയ്ക്കുന്ന അവസ്ഥ ഉണ്ടാകുന്നതോടെ വരുമാന നഷ്ടത്തിലേക്കും കോർപ്പറേഷൻ നീങ്ങും.
കെഎസ്ആർടിസിയുടെ ശബരിമല സ്പെഷ്യൽ സർവ്വീസുകളെയും ക്രിസ്തുമസ് അവധി സർവ്വീസുകളെയും സാരമായി ബാധിക്കുന്നതാണ് കോടതി വിധിയെ തുടർന്നുള്ള പിരിച്ചുവിടൽ. 1500 ഓളം ദീർഘദൂര സർവ്വീസുകളെങ്കിലും സംസ്ഥാന മേഖലയായി റദ്ദാക്കപ്പൊടാൻ ഇടയുണ്ട്. ഇന്ന് തന്നെ സർവീസ് മുടങ്ങിയതു മൂലമുള്ള നഷ്ടം കോർപ്പറേഷനുണ്ടായി. തിരുവനന്തപുരം കൊല്ലം തൃശ്ശൂർ ജില്ലകളിലെ പരീക്ഷ ദിവസങ്ങളിൽ പോലും സർവീസ് മുടങ്ങുന്ന നിലയിലേക്കാണ് നാളെ മുതൽ കാര്യങ്ങൾ നീങ്ങുന്നത്. ഇവിടങ്ങളിലൊക്കെ സർവീസ് നടത്തുന്നത് എംപാനൽ കണ്ടക്ടർമാരാണ്.
മലബാർ മേഖലയിൽ സർവീസ് മുടങ്ങാനുള്ള സാധ്യതയും ഏറെയാണ്. ഇവിടങ്ങളിൽ നിന്നും മാത്രം ആയിരത്തോളം എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടു കഴിഞ്ഞു. ഇങ്ങനെ കെസ്ആർടിസിക്കുണ്ടാകുന്ന സർവീസ് മുടങ്ങുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതായിരിക്കും. മധ്യകേരളത്തിലെ ഏഴ് ജില്ലകളിലെ കെഎസ്ആർടിസി ബസുകൾ റദ്ദാക്കുന്നതോടെ സ്വകാര്യ ബസുകൾക്ക് ഇത് ചാകരയാകും. അവസരം മുതലെടുക്കാൻ അവർ തയ്യാറെടുപ്പുകൾ നടത്തിയിരിക്കയാണ്. നിലവിൽ 5500 സർവ്വീസ് നടത്താൻ 24887 ഓപ്പറേറ്റിങ് വിഭാഗം ഡ്രൈവർ കണ്ടക്ടർ മാത്രമാണ് കെഎസ്ആർടിസിയിലുള്ളത്. ഇതിന്റെ കൂടെയായിരുന്നു 3861 എം പാനൽ കണ്ടക്ടർമാരും 1885 എം പാനൽ ഡ്രൈവർമാരും. എം പാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയുടെ 80% ദീർഘദൂര സർവ്വീസുകളും സൂപ്പർ ക്ലാസ്സ് സർവ്വീസുകളും ഓടിക്കുന്നത്.
ഇവരിൽ കണ്ടക്ടർമാരെ പിരിച്ചു വിടുന്നതോട നഷ്ടത്തിന്റെ തോതും വലുതാകും. അതേസമയം മറ്റു ജീവിതമാർഗ്ഗമില്ലാത്ത ജീവനക്കാർ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാൽ 10 വർഷത്തിലധികമായി താൽക്കാലിക ജോലി ചെയ്തിരുന്ന ജീവനക്കാർ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ജോലി നഷ്ട്പ്പെട്ട എല്ലാവരും ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. ജീവിതത്തിന്റെ പകുതിയിലധികവും കോർപ്പറേഷന് വേണ്ടി ഹോമിച്ചവരാണിവർ. പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മറ്റൊരു ജോലിക്കു ശ്രമിക്കാനുമാകില്ല. കൂടാതെ ബസിൽ ജോലി ചെയ്ത വകയിൽ ഒട്ടുമിക്ക പേർക്കും പലവിധമായ രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. ഡിസ്ക്കിന് അകൽച്ചയും കിഡ്നി സംബന്ധമായ രോഗങ്ങളും മറ്റുമാണ് കൂടുതലും. ഇത്രകാലം ജോലി ചെയ്തിട്ടും നിർദാക്ഷണ്യം പറഞ്ഞയച്ച നടപടി ഇനിയും ഉൾക്കൊള്ളാൻ ആയിട്ടില്ല ഇവർക്ക്. തിരിച്ചെടുക്കാനുള്ള വിധിക്കായി കോടതിയെ സമീപിക്കാനിരിക്കുകയാണ് ജീവനക്കാർ.
അതേ സമയം എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാൻ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ചൊവ്വാഴ്ച എംഡി നേരിട്ടെത്തി സത്യവാങ്മൂലം നൽകണമെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 3,861 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഇന്നു മുതൽ നിയമന ശുപാർശ നൽകിത്തുടങ്ങും. ഇന്നു തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്നു ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
2013 മെയ് ഒൻപതിനാണ് റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചത്. ആദ്യ നിയമന ശുപാർശ നടന്നത് 2013 സെപ്റ്റംബർ അഞ്ചിനായിരുന്നു. 9,300 പേർക്ക് ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ നൽകി. ഇവരിൽ 3,808 പേർക്ക് കെഎസ്ആർടിസി വൈകാതെ നിയമനം നൽകി. എന്നാൽ 5,492 പേർ നിയമന ഉത്തരവിനായുള്ള കാത്തിരിപ്പ് വർഷങ്ങളോളം തുടർന്നു. മൂന്നു വർഷത്തോളമായപ്പോഴാണ് ഇവർക്കെല്ലാം നിയമന ഉത്തരവ് ലഭിച്ചത്. ലിസ്റ്റിലെ അവസാന നിയമന ശുപാർശ നടന്നത് 2016 ഡിസംബർ 31നായിരുന്നു. 4,051 പേർക്കാണ് അന്ന് നിയമന ശുപാർശ നൽകിയത്. ഇവരിൽ ഒരാൾക്ക് പോലും നിയമന ഉത്തരവ് നൽകാൻ കെഎസ്ആർടിസി തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോൾ അനുകൂല വിധി ലഭിച്ചതും.
ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാനിടയില്ല. നിയമന ശുപാർശ ലഭിക്കുന്നവരിൽ വലിയൊരു ശതമാനം കെഎസ്ആർടിസിയിൽ ജോലിയിൽ കയറാറില്ലെന്നതാണ് കാരണം. ജോലിയിൽ പ്രവേശിക്കുന്നവരാകട്ടെ മികച്ച മറ്റു ജോലികൾ ലഭിക്കുമ്പോൾ ജോലി ഉപേക്ഷിക്കാറുണ്ട്. കണ്ടക്ടർ ലിസ്റ്റിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. എന്നാൽ, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്നു കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ 10,000 കണ്ടക്ടർമാരുണ്ടെങ്കിലും താൽക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് വടക്കൻ കേരളത്തിൽ സർവീസുകൾ മുടങ്ങുന്നതിനു കാരണമാകും. പുതിയ കണ്ടക്ടർമാർ പരിശീലനം പൂർത്തിയാക്കുന്നതിനു സമയമെടുക്കും. പ്രതിദിനം 500 സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് കെഎസ്ആർടിസി യൂണിയനുകൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍