പാലച്ചുവടെ ഫ്ളാറ്റിൽ താമസത്തിനെത്തിയത് ഭർത്താവിനും കുടുംബത്തിനുമൊപ്പമെന്ന വ്യാജേന; അയൽക്കാരോട് മിണ്ടാട്ടമില്ലാത്തതുകൊണ്ട് വിശേഷങ്ങളൊന്നും ആരും അറിയില്ല; പുരുഷന്മാർക്കൊപ്പം പാതിരാത്രി വരെ പാട്ടും മേളവുമായി ശല്യമെന്ന പരാതി ഉയർന്നപ്പോൾ അസോസിയേഷനെ അറിയിക്കാതെ ഫ്ളാറ്റു മാറി; ഒടുവിൽ പൊലീസിന്റെ വലയിൽ കുടുങ്ങിയപ്പോൾ ഫോൺ പരിശോധനയിൽ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; മയക്കുമരുന്നുമായി പിടിയിലായ സീരിയൽ നടി അശ്വതി ബാബുവിന് ബന്ധം വമ്പൻ സ്രാവുകളുമായി
ആർ പീയൂഷ്
കൊച്ചി: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ സീരിയൽ നടി അശ്വതി ബാബു ഫ്ളാറ്റിൽ ബിസിനസ് നടത്തിയിരുന്നത് വമ്പന്മാരുമായി. പാലച്ചുവടിലെ ഫളാറ്റിൽ താമസത്തിനെത്തിയത് ഭർത്താവും കുടുംബവുമൊത്ത് എന്ന വ്യാജേനയാണ്. ഭർത്താവില്ലാതെ എത്തിയപ്പോൾ ഗൾഫിലാണ് ജോലി എന്ന് പറഞ്ഞു. അമ്മയ്ക്കും ആങ്ങളയ്ക്കും ഒപ്പം താമസം തുടങ്ങിയ ശേഷം ഡ്രൈവറെ കൂടെ ഫ്ളാറ്റിൽ താമസിപ്പിച്ചു. അടുത്ത് താമസിക്കുന്നവരോടൊന്നും മിണ്ടാറില്ലാത്തതിനാൽ ആരും അവിടേക്കും പോയിട്ടുമില്ല, വിശേഷങ്ങൾ ഒന്നും അറിയിക്കുകയുമില്ല. പാലച്ചുവടുള്ള ഡി.ഡി ഗോൾഡൻ ഗേറ്റിലെ അസോസിയേഷൻ അംഗങ്ങൾ ഇന്നലെ നിരോധിത മയക്കുമരുന്നായ എ.ഡി.എം എയുമായി പൊലീസ് പിടിയിലായ സിനിമാ സീരിയൽ താരം അശ്വതി ബാബുവിനെ പറ്റി പറഞ്ഞതാണ് ഇക്കാര്യം.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് അശ്വതിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. താമസം തുടങ്ങി രണ്ട് മാസമാകുന്നതിന് മുൻപേ അടുത്തുള്ള ഫ്ളാറ്റുകാർക്ക് അശ്വതിയുടെ താമസം ബുദ്ധിമുട്ടുണ്ടാക്കി. കാരണം നിരവധി പുരുഷന്മാരും യുവതികളും ഇവിടെ എത്തി പാതിരാത്രി വരെ പാട്ടും മേളവുമൊക്കെയായിരുന്നു. ഇതിനെ തുടർന്ന് അസോസിയേഷൻ ഇടപെടുകയും ഫ്ളാറ്റിൽ നിന്നും മാറണമെന്നും നിർദ്ദേശിച്ചു. ഇതോടെ അസോസിയേഷൻ അറിയാതെ തന്നെ അതേ അപ്പാർട്ട്മെന്റിലെ മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറുകയായിരുന്നു. ഫ്ളാറ്റ് സ്വന്തയുള്ളവർ അസോസിയേഷനിൽ അറിയിക്കാതെയാണ് അശ്വതിക്ക് ഫ്ളാറ്റ് നൽകിയത്. 496 ഫ്ളാറ്റുകളാണ് ഡി.ഡി ഗോൾഡൻ ഗേറ്റിലുള്ളത്. അതിനാൽ തന്നെ മുഴുവൻ ഫ്ളാറ്റുകളുടെയും നിയന്ത്രണം അസോസിയേഷനില്ല. ഇത് മുതലെടുത്താണ് അശ്വതി ഫ്ളാറ്റിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയത്.
അതേ സമയം പൊലീസ് അശ്വതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി രാഷ്ട്രീയ പ്രവർത്തകർക്ക് യുവതികളെ കാഴ്ചവെച്ചിട്ടുള്ള രേഖകൾ ലഭിച്ചു. കൂടാതെ കോളേജ് പെൺകുട്ടികളുടെ വിവരങ്ങളും അവരുടെ ചിത്രങ്ങളും കണ്ടെടുത്തു. ചില ഉന്നത ബന്ധങ്ങളും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തു വിടാൻ പൊലീസ് തയാറായിട്ടില്ല. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതൽ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്.
ലഹരിമരുന്ന് വാങ്ങുവാനുള്ള പണം അനാശാസ്യത്തിലൂടെയാണ് കണ്ടെത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. നടിയുടെ ഡ്രൈവർക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ല. അടിമയെപോലെയാണ് ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവർ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നത്. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നും വിൽപനയെക്കാൾ ഉപയോഗിക്കുന്നതിനാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവൽ അശ്വതി ബാബുവും (22), സഹായിയും ഡ്രൈവറുമായ കോട്ടയം നാട്ടകം പറയൻതറ ബിനോ ഏബ്രഹാമും (38) ഷാഡോ പൊലീസ് നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച പിടിയിലായത്. അശ്വതി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിന്റെ പാർക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും.തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്നു പാർട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് ഏതാനും ദിവസമായി ഫ്ലാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇവിടെ താമസം തുടങ്ങിയത്. പിടികൂടുമ്പോൾ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. പൊലീസ് ഇവരെയും ചോദ്യം ചെയ്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
അറസ്റ്റിലായ നടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം പൊലീസ് കണ്ടെത്തിയത്. ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങൾ പരിശോധിച്ചു വരികയാണ്. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. മയക്കുമരുന്ന് കേസിന് പിന്നാലെ പെൺവാണിഭം നടത്തി എന്ന കേസും ഇതോടെ പൊലീസ് ചുമത്തും.
വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്.
ഫ്ളാറ്റിൽ താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോൾ നിരവധി പെൺകുട്ടികളെ കൊണ്ടുവന്നിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇവരൊക്കെ സീരിയലിൽ അഭിനയിക്കുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. അതിനാൽ ഫ്ളാറ്റിലുള്ളവർക്ക് സംശയം തോന്നിയിരുന്നില്ല. നടിയുടെ ഫോണിൽ നിന്നും പ്രമുഖരായ പലരുടെയും വിരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. സിനിമാ രംഗത്തും വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവധിപേർ സംഭവത്തിൽ കുടുങ്ങുമെന്ന് ഇതോടെ ഉറപ്പാണ്.
Stories you may Like
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- വിവാഹ തട്ടിപ്പിൽ ഇരയായ നെയ്യാറ്റിൻകരയിലെ 65കാരൻ മറുനാടനോട്
- അശ്വതി അച്ചുവിനെ പുവ്വാർ പൊലീസ് പൊക്കിയ കഥ
- അശ്വതിക്ക് രാത്രി ഏറെ വൈകിയും താത്ക്കാലിക ജാമ്യം ലഭിച്ചു
- എംഡിഎംഎ ഒളിപ്പിച്ചു മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍