കാന്തപുരത്തിന് മുടികൾ ലഭിച്ച അതേ വ്യക്തിയിൽ നിന്ന് തന്നെ 18 മുടികൾ സ്വന്തമാക്കാൻ എനിക്കും കഴിഞ്ഞു; അഹമ്മദ് ഖസ്റജിയുടെ വീട്ടിൽ കെട്ടു കണക്കിന് മുടികൾ കണ്ണാടി കൂട്ടിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ട് മലയാളികൾ ഞെട്ടിയിട്ടുണ്ട്; തട്ടിപ്പ് കേശത്തിന്റെ അണിയറകളിലൂടെ നടത്തിയ യാത്ര കാന്തപുരത്തിന്റെ മുൻ അനുയായി 'മറുനാടനോട്' വെളിപ്പെടുത്തുന്നു; 'കാന്തപുരവും തിരുകേശ തട്ടിപ്പുകളും' ജിഷാൻ മാഹി എഴുതുന്ന പരമ്പര ഇന്നു മുതൽ
ജിഷാൻ മാഹി
തിരുവനന്തപുരം: ചിലരെ കുറച്ചുകാലത്തേക്ക് പറ്റിക്കാം.എന്നാൽ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവിലല്ലോ. കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ കൈയിലുള്ള തിരുകേശത്തെചൊല്ലിയുള്ള വിവാദവും ഇങ്ങനെ തന്നെയാണ്. ആത്മീയ ചൂഷണങ്ങളെ എക്കാലവും എതിർക്കുന്ന മാധ്യമ ധർമ്മംവെച്ച് മറുനാടൻ മലയാളി ഈ വാർത്ത കൊടുത്തപ്പോഴൊക്കെ, കാന്തപുരത്തിന്റെ അനുയായികൾ കൂട്ടത്തോടെ ഓഫീസിലേക്ക് ഫോൺചെയ്ത് തെറിപറഞ്ഞും, ഫേസ്്ബുക്കിലൂടെയും മറ്റും സൈബർ ലിഞ്ചിങ്ങ് നടത്തുകയും ഞങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുകേശത്തിന്റെ മുഴവൻ ഉള്ളുകള്ളികളും മനസ്സിലാക്കാനും ഈ തട്ടിപ്പിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമം തുടങ്ങിയത്. അതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണ് ഈ പരമ്പര.
മാതാ അമൃതാനന്ദമയിയുടെ അടക്കമുള്ള ആധ്യാത്മിക ചൂഷണങ്ങളുടെ വ്യാപ്തി പുറംലോകമറിഞ്ഞത് അവരുടെ സന്തത സഹചാരിയായ ഗെയിൽ ട്രെഡ്വെൽ എഴുതിയ വിശുദ്ധനരകം എന്ന പുസ്തകത്തിലൂടെയാണ്. അതിന്റെ വിവാദങ്ങൾ ഇപ്പോഴും പൂർണ്ണമായും അവസാനിച്ചിട്ടില്ല. അതായത് കൂടെ നിന്നവർക്ക് മാത്രമേ അകത്തെ ഭീകരത അറിയാൻ കഴിയൂ. ലോകത്തെ ഞെട്ടിപ്പിച്ച പല വെളിപ്പെടുത്തലും ഉണ്ടായത് ഇങ്ങനെയാണ്. പതിനഞ്ചുവർഷമായി കാന്തപുരത്തിന്റെ സന്തതസഹചാരിയായിരുന്നു ജിഷാൻ മാഹി. തിരുകേശം തട്ടിപ്പാണെന്ന് തന്റെ അന്വേഷണങ്ങളിൽനിന്ന് മനസ്സിലായതോടെ ഇദ്ദേഹവുമായുള്ള ബന്ധം വിഛേദിച്ചിരിക്കയാണ് ജിഷാൻ. ഇതുപോലുള്ള ആധ്യാത്മിക ചൂഷണങ്ങൾ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും സമൂഹത്തെ പിറകോട്ടടിപ്പിക്കുകയും ചൂഷണം നടത്തുകയും ചെയ്യുന്നവരെ തുറന്നുകാട്ടുകയുമാണ് തന്റെ ലക്ഷ്യമെന്നും ജിഷാൻ തുറന്നടിക്കുന്നു.
കാന്തപുരവും തിരുകേശത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ഒരു അനുഭവക്കുറിപ്പ്
കേരളത്തിലെ ഒരു കോടിയിൽ താഴെ വരുന്ന മുസ്ലിങ്ങളിൽ 90 ശതമാനവും സുന്നികളാണ്. ഇതിൽ അറിയപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സമസ്ത ഇ കെ വിഭാഗവും, കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എപി വിഭാഗവും. 1989ൽ സമസ്തയിൽ രൂപംകൊണ്ട തർക്കങ്ങൾക്ക് ശേഷം രൂപീകൃതമാവുകയും, പിന്നീടങ്ങോട്ട് നീണ്ട വർഷങ്ങൾ സംഘടനാപരമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായതാണ് എപി -ഇകെ ചരിത്രം .പക്ഷേ ഈ തർക്കങ്ങളുടെ ഒക്കെ പാരമ്യത്തിൽ എത്തിച്ചത് 2005- 2006 കാലഘട്ടങ്ങളിൽ കാന്തപുരം പ്രവാചകൻ മുഹമ്മദ് നബിയുടെതാണെന്ന് പറഞ്ഞുകൊണ്ട് വന്ന (അദ്ദേഹത്തിന്റെ വാദപ്രകാരം) തിരുകേശങ്ങൾ കൊണ്ടാണ്.
തിരുകേശം ആണെന്നും, അല്ല എന്നുമുള്ള വാദങ്ങളും ,ചർച്ചകളും സംവാദങ്ങളും നീണ്ട വർഷങ്ങൾ തന്നെ കടന്നുപോയി. ഈ ചർച്ചകൾ ഏറ്റവും കൊടുമ്പിരികൊണ്ട സമയത്തായിരുന്നു അബൂദാബിക്കാരൻ അഹമ്മദ് ഖസ്റജി മറ്റൊരു കേശം കൂടി കാന്തപുരത്തിന് കൈമാറുന്ന ഘട്ടം. അതിന്റെ പേരിൽ ഒരു 40 കോടിയുടെ പള്ളി പ്രഖ്യാപനവും, കോടികളുടെ പിരിവും പിന്നീട് അത് കോടതി വരെ കാര്യങ്ങൾ കയറി .ഇതിനെ ശക്തമായി പ്രതിരോധിച്ചു കൊണ്ട് സമസ്ത ഇ കെ വിഭാഗവും രംഗത്തുവന്നു. 2015 വരെ ഈ തർക്കങ്ങൾ സ്റ്റേജുകളിലും, പേജുകളിലും, സോഷ്യൽമീഡിയയിലും ഇരുവിഭാഗം സുന്നികളും നിലനിർത്തിപ്പോന്നു.
പിന്നീടങ്ങോട്ട് ഒരു ചെറിയ കാലയളവ് ഒരൽപ്പം ശാന്തത കണ്ടുവെങ്കിലും 2018 ഇരു സുന്നി വിഭാഗങ്ങളും പരസ്പരം ഐക്യപ്പെടുന്നതിന്റെ ഭാഗമായി ഐക്യ ചർച്ചകൾ തകൃതിയായി നടക്കുന്നതിനിടെയാണ് മലപ്പുറത്ത് 'കുണ്ടൂർ ഉറൂസ് 'എന്ന പരിപാടിയിൽ വെച്ച് മറ്റൊരു വെളിപ്പെടുത്തൽ കൂടി കാന്തപുരം മുസ്ലിയാർ നടത്തിയത്. അദ്ദേഹത്തിന് മറ്റൊരു തിരുകേശം മദീനയിൽ നിന്ന് വീണ്ടും ലഭിച്ചു എന്നായിരുന്നു അത്. ഇതോടുകൂടി ശാന്തതയിൽ ആയിരുന്ന സമസ്ത ഇ കെ വിഭാഗം നേതാക്കൾ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. തിരുകേശത്തിന് എതിരായ പ്രതിഷേധം ആയിരുന്നില്ല, മറിച്ച് മുമ്പ് കേരളക്കരയിൽ പ്രഖ്യാപനം നടത്തപ്പെട്ട കേശങ്ങൾ പോലും സ്ഥിരപ്പെടുത്താൻ കഴിയാതെ വീണ്ടും മറ്റൊരു കേശവുമായി വന്ന കാന്തപുരത്തിന്റെ അവ്യക്തതയിൽ പ്രതിഷേധിച്ചു കൊണ്ട് തന്നെ.
കുട്ടിക്കാലം മുതൽക്കുതന്നെ കാന്തപുരം വിഭാഗത്തിന് കൂടെനിന്ന് അവരുടെ നേതാക്കന്മാരുമായി വളരെ നല്ല ബന്ധം അടുത്ത സൂക്ഷിച്ച ഒരു വ്യക്തി എന്ന നിലക്ക് തന്നെ, 2010 കാലഘട്ടം മുതൽക്ക് ഈ കേശവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ അന്വേഷണം ഞാൻ നടത്തുകയുണ്ടായി. അതിനുവേണ്ടി ബോംബെയിൽ വരെ പോയി കാന്തപുരത്തിന് ആദ്യ മുടികൾ സമ്മാനിച്ച ഇഖ്ബാൽ മുഹമ്മദ് ജാലിയവാലയെ വരെ രണ്ടു തവണകളായി നേരിട്ടുകണ്ടു. അദ്ദേഹത്തിന് സാമ്പത്തികമായ ചിലതുകൊടുത്തും സന്തോഷങ്ങൾ വാഗ്ദാനം ചെയ്തതുകൊണ്ട് തന്നെ കാന്തപുരത്തിന് മുടികൾ ലഭിച്ച അതേ വ്യക്തിയിൽനിന്ന് തന്നെ 18 മുടികൾ സ്വന്തമാക്കാൻ ഈ ലേഖകനും കഴിഞ്ഞു.
കേരളത്തിലെ പൊതുസമൂഹത്തെയും വിശിഷ്യ മുസ്ലിങ്ങളെയും ഒരുപോലെ കബളിപ്പിച്ചുകൊണ്ട് മുമ്പോട്ട് നീങ്ങുന്ന കാന്തപുരം അടക്കമുള്ള നേതാക്കൾ ഈ വിഷയത്തിൽ നടത്തിയ കൃത്രിമത്വവും വഞ്ചനയും പൊതുസമൂഹത്തിനു മുമ്പിൽ കൊണ്ടുവരാൻ ലഭിച്ച ഒരവസരം എന്നുള്ള നിലക്ക് മുമ്പ് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഈ വിഷയങ്ങളെ സംബന്ധിച്ച് സ്റ്റേജുകളിലും ,ഫേസ്ബുക്ക് പേജുകളിലും ചില വെളിപ്പെടുത്തലുകൾ ഞാൻ നടത്തിയിരുന്നു. ഇന്ന് കേരളീയ പൊതുസമൂഹം മണ്ഡലത്തിൽ തിരുകേശത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകൾ തുറന്ന് പങ്കുവെക്കാൻ 'മറുനാടൻ മലയാളി' സന്ധമായപ്പോൾ ഇനിയൊട്ടും വൈകിക്കൂടാ എന്ന് വ്യക്തമായ ബോധ്യം വ്യക്തിപരമായി എനിക്കും വന്നു. അതുകൊണ്ടുതന്നെ തുടർന്നങ്ങോട്ട് വ്യക്തമായി ഈ വിഷയത്തിൽ നടന്ന വഞ്ചന, ചൂഷണം എന്നിവ പൊതുസമൂഹത്തിനു മുമ്പിൽ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു.
എന്താണ് തിരുകേശം?
എന്താണ് തിരുകേശം? ഇസ്ലാമിലെ അവസാന പ്രവാചകരായ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുമായി ബന്ധപ്പെട്ട എന്തും മുസ്ലിങ്ങൾക്ക് മഹത്വമേറിയതാണ് .നബിയുടെ വിയർപ്പ്, ഉമിനീർ ,അംഗസ്നാനം ചെയ്യുമ്പോൾ ഉറ്റി വീഴുന്ന ജലത്തുള്ളികൾ ഇതൊക്കെ തന്നെ വളരെ പ്രാധാന്യത്തോടെ ശേഖരിക്കുകയും സൂക്ഷിച്ചുവെക്കുകയും ഒക്കെ ചെയ്ത ചരിത്രങ്ങൾ മുഹമ്മദ് നബിയുടെ പ്രിയപ്പെട്ട അനുചരന്മാരായ സ്വഹാബത്തിൽ നിന്ന് വ്യക്തമായി സ്ഥിരപ്പെട്ടു വന്നതാണ് ( ബുഹാരി ,മുസ്ലിം ).അതിൽ മുസ്ലിംകൾക്ക് ആർക്കും ഒരു തർക്കവുമില്ല ഹജ്ജത്തുൽ വദാഇൽ അബൂത്വൽഹ എന്ന സ്വഹാബിയെ വിളിച്ചുകൊണ്ട് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ഹജ്ജിന്റ വേളയിൽ നീക്കം ചെയ്ത നബിയുടെ പുണ്യ കേശങ്ങൾ ആ സഹാബിയെ വിളിച്ചുകൊണ്ട് അദ്ദേഹത്തിന് കൊടുക്കുകയും അത് മറ്റ് അനുചരന്മാർക്ക് വീതിച്ചു കൊടുക്കാൻ നബി (സ ) കൽപിക്കുകയും ചെയ്തു് .ഇത് വ്യക്തമായി ഹദീസിൽ സ്ഥിരപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ ജീവിതകാലത്തും, പ്രവാചകരുടെ കാലശേഷവും അത് കൈവശം വെച്ചിരുന്ന മുഹമ്മദ് നബിയുടെ അനുചരന്മാർ ചിലർ ഉദാഹരണത്തിന് സ്വഹാബിയായ മുആവിയ (റ) അവരെ പോലുള്ളവർ അവരുടെ വഫാത്ത് ത്തോടു (മരണത്തോട്) കൂടി അത് ശരീരത്തോട് ചേർത്തു വച്ചു ഖബറടക്കം ചെയ്യാൻ വേണ്ടി ബന്ധുക്കളോട് വസ്വിയ്യത്ത് ചെയ്തിരുന്നു. ലോക പ്രശസ്ത ചരിത്രപണ്ഡിതനായ ഹാഫിള് ഇബ്നു കസീർ അദ്ദേഹത്തിന്റെ 'അൽ ബിദായത്തു വന്നിഹായ' ഇത് രേഖപ്പെടുത്തിയതായി കാണാം. മറ്റ് സഹാബികൾ അത് അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ കാലങ്ങൾ കഴിയുന്തോറും തിരുകേശത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടേ ഇരുന്നു ഒരു വിശ്വാസി ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഒന്നായി കരുതുന്ന പ്രവാചകകേശം ഒന്നുകിൽ തന്റെ മരണശേഷം സ്വന്തം ശരീരത്തോട് ചേർത്ത് കബറടക്കാൻ ഇഷ്ടപ്പെട്ടു, അല്ലെങ്കിൽ അത് അവരുടെ അടുത്ത തലമുറക്ക് കൈമാറ്റം ചെയ്തു .അതുകൊണ്ടുതന്നെ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ ചില മുസ്ലിം പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ തിരുകേശത്തെ പറ്റിയുള്ള ചർച്ചകളിൽ ആ കാലഘട്ടത്തിൽ 20 തിരുകേശങ്ങൾ വരെ ഇന്ത്യയിൽ ഉള്ളതായി പരാമർശിക്കപ്പെട്ടിട്ടുണ്ട്.
തിരുകേശ ചർച്ചയിൽ കാന്തപുരത്തിന്റെ രംഗപ്രവേശം
2005 ,2006 കാലഘട്ടത്തിലാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് തിരുകേശം എന്നപേരിൽ 3 മുടികൾ ലഭിക്കുന്നത്. ഈ കേശങ്ങൾ ലഭിച്ച ആദ്യകാലഘട്ടങ്ങളിൽ വലിയ കൊട്ടിഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഇതിന്റെ സ്രോതസ്സിനെ സംബന്ധിച്ചു സമസ്ത ഇ കെ വിഭാഗം നേതാവായിരുന്ന അമ്പലക്കടവ് ഹമീദ് ഫൈസി നേരിട്ട് കാന്തപുരത്തോട് ഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ ഇതിനു തെളിവുണ്ടെന്നും അത് ഫോണിലൂടെ പറയാൻ പറ്റില്ല എന്നും നേരിട്ട് അവിടെ വരണമെന്നും പറഞ്ഞു ഒഴിഞ്ഞുമാറി. പിന്നീട് മറുഭാഗം സുന്നികൾ ഇത് ഒരു ചർച്ചയാക്കി മാറ്റിയപ്പോൾ കാന്തപുരം ആ കാലഘട്ടത്തിൽ പ്രസംഗിച്ചിരുന്നത് 'ഡൽഹിയിൽ നിലകൊള്ളുന്ന ഖുതുബുദ്ധീൻ ഫിർദൗസി വഴിക്ക് മർഹരാ ശരീഫിലെ ബറക്കാത്തി സാദാത്തീങ്ങളിലൂടെ എനിക്ക് ലഭിച്ച തിരുകേശങ്ങൾ' എന്നാണ് പ്രൗഢമായ പേരുകൾ കേട്ടതുകൊണ്ട് തന്നെ സംഘടനക്ക് അകത്തും, പുറത്തുമുള്ള പലരും ഇതൊക്കെ യാഥാർത്ഥ്യങ്ങൾ ആണെന്ന് ധരിച്ചു. പക്ഷേ അന്നും അതിന് വ്യക്തമായ ഉറവിടം തുറന്നു പറയാൻ അദ്ദേഹം തയ്യാറായില്ല.
അങ്ങനെ ആദ്യവട്ടം ലഭിച്ച മൂന്ന് മുടികൾ അദ്ദേഹം കൈവശം വെച്ചിരിക്കെ ആ കാലഘട്ടത്തിൽ യുഎഇയിൽ നിന്ന് വന്ന സമ്പന്നനായ ഒരു അറബി കാന്തപുരത്തിന്റെ കൈകളിലുള്ളത് യദാർഥ തിരുകേശമാണെന്നു വിശ്വസിച്ചുകൊണ്ട് അതിലൊരു കേശം എനിക്ക് വേണം എന്ന് ആവശ്യപ്പെടുന്നു. അതു തട്ടിമാറ്റാൻ കാന്തപുരത്തിനും കഴിഞ്ഞില്ല. കാരണം സാമ്പത്തികമായി കാന്തപുരത്തിന്റെ സ്ഥാപനത്തിന് പലപ്പോഴും താങ്ങും ,തണലുമാണ് ഈ അറബി പ്രമുഖൻ. അങ്ങനെ ഒരു മുടി കാരന്തൂർ മർക്കസിൽ നിന്നും ഗൾഫിലേക്ക് പറന്നു. ഈ മുടി കൊണ്ടുപോയ അറബി പിന്നീട് ഈ മുടിയുടെ കൈമാറ്റ പരമ്പര കാന്തപുരത്തോട് ആവശ്യപ്പെട്ട സമയത്താണ് ആദ്യ ക്ലൈമാക്സ് ഉണ്ടാകുന്നത്. സ്വന്തം ശിഷ്യന്മാരോട് അറബിയുടെ ആവശ്യം ബോധ്യപ്പെടുത്തുകയും അതിനനുസരിച്ച് ഒരു കൃത്രിമ രേഖ നിർമ്മിക്കാൻ കാന്തപുരം ചുമതലപ്പെടുത്തുകയും ചെയ്തു.
ജിഷാൻ മാഹി സംസാരിക്കുന്നു.
വ്യാജമായ കേശത്തിന് വേണ്ടി വ്യാജ സനദ്
ഈ കാര്യങ്ങൾ മർക്കസിലെ മുൻ അദ്ധ്യാപകനും കാന്തപുരത്തിന്റെ പ്രിയ ശിഷ്യനുമായിരുന്ന മലയമ്മ മുഹമ്മദ് സഖാഫി പത്രസമ്മേളനം നടത്തി തന്നെ വെളിപ്പെടുത്തിയിരുന്നു. അതിനുപുറമേ സ്വാലിഹ് സഖാഫി (കാന്തപുരത്തിന്റെ മറ്റൊരു ശിഷ്യൻ) ആ കാലഘട്ടത്തിൽ അദ്ദേഹം ഞാനുമായി സംസാരിക്കുന്ന സമയം ന്യൂസിലൻഡിൽ ആയിരുന്നു. അദ്ദേഹവും ഈ കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. അങ്ങനെയാണ് ആദ്യമായി വ്യാജമായ ഒരു കേശത്തിന് വേണ്ടി വ്യാജ സനദ് നിർമ്മിക്കപ്പെടുന്നത്.
വർഷം തോറും ഈ ഈ കേശങ്ങൾ മുക്കിയ വെള്ളം വിതരണം ചെയ്തുകൊണ്ട് കാന്തപുരം മുമ്പോട്ടുപോയി. അങ്ങനെയാണ് ആദ്യ മുടികൾ കിട്ടി നാലു വർഷങ്ങൾക്കു ശേഷം മർകസ് സമ്മേളനത്തിൽ വെച്ച് അബുദാബികാരനായ ഷെയ്ക്ക് അഹമ്മദ് ഖസ്റജി വലിയ കൊട്ടി ഘോഷങ്ങൾ നടത്തിക്കൊണ്ട് ലക്ഷങ്ങളെ സാക്ഷി നിർത്തി മറ്റൊരു പ്രവാചക തിരുകേശം എന്ന പേരിൽ കാന്തപുരത്തിന് മറ്റൊരു മുടി കൈമാറുന്നത് . യുഎഇയിലെ മുന്മന്ത്രിയുടെ മകനായതുകൊണ്ട് തന്നെ അതിന് വലിയ പ്രചാരം കിട്ടി. മറു വിഭാഗം സുന്നികൾ പോലും കണ്ണ് മിഴിച്ചു പോയ സമയം ആയിരുന്നു യഥാർത്ഥത്തിൽ അത് കാരണം അത് കിട്ടിയ സദസ്സ് ആണെങ്കിൽ ലോകത്തിലെ വിവിധരാജ്യങ്ങളിലെ പണ്ഡിതന്മാർ അണിനിരക്കുന്ന ഒരു വലിയ സദസ്സും.
ആ സദസ്സിൽ വെച്ച് തന്നെ അഹമ്മദ് ഖസ്റജിയുടെ കൂടെവന്ന തിരുകേശത്തിന്റെ കൈമാറ്റ പരമ്പര എന്നപേരിൽ ഒരു സനദ് കൂടി വായിച്ചു രംഗം നന്നായി കൊഴുപ്പിച്ചു .അതുവരെ ധരിച്ചിരുന്നത് അഹമ്മദ് ഖസ്റജി സൂക്ഷിച്ച അദ്ദേഹത്തിന്റെ കൈവശമുള്ള തിരുകേശം അദ്ദേഹം കാന്തപുരത്തിന് കൈമാറി എന്നായിരുന്നുവെങ്കിൽ സാക്ഷാൽ അഹമ്മദിന്റെ വീട്ടിൽ വർഷത്തിൽ രണ്ടുതവണ അദ്ദേഹം നടത്തുന്ന കേശ പ്രദർശനം ആ പരിപാടിയിൽ കേരളത്തിലെ മലയാളി സമൂഹം സംബന്ധിച്ചതോടെയാണ് മറ്റൊരു ക്ലൈമാക്സിലേക്ക് കാര്യങ്ങൾ കടക്കുന്നത്. പോയവർ പോയവർ ഞെട്ടി.കാരണം അവിടെ കെട്ടു കണക്കിന് മുടികൾ ആണ്. പ്രവാചകരുടെ പേരിൽ കണ്ണാടി കൂട്ടിൽ തൂക്കിയിട്ട് നീളം കൂടിയ മുടികൾ സൂക്ഷിക്കപ്പെട്ടിരിക്കയാണ്!.
( തുടരും).
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്