പിഎസ് സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് ലോട്ടറി കച്ചവടവും തട്ടുകടയും നടത്തുന്നവർ ഒരുഭാഗത്ത്; മറുഭാഗത്ത് ഒരുസുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞതോടെ വഴിയാധാരമായവർ; ഇനിയൊരു തൊഴിൽ യോഗ്യതയ്ക്ക് പ്രായം അധികമായവർ; കോടതി വിധി ഒരുകൂട്ടർക്ക് കച്ചിത്തുരുമ്പാകുമ്പോൾ മറ്റൊരുകൂട്ടർക്ക് നിലയില്ലാക്കയവും; പോംവഴികൾ ഒന്നും കാണാതെ സർക്കാരും കെഎസ്ആർടിസിയും
ആർ പീയൂഷ്
തിരുവനന്തപുരം: എംപാനൽ ജീവനക്കാരുടെ ജോലി പോയതിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും, മലയാളികൾ ഒന്നടങ്കം അവരുടെ നൊമ്പരത്തിൽ പങ്കു ചേരുമ്പോഴും, അർഹതയുണ്ടായിട്ടും ജോലി ചെയ്യാൻ പറ്റാതെ വിഷമിക്കുന്ന നിരവധിപേരാണ് പുറത്തു കാത്തു നിൽക്കുന്നത്. പലരും പി.എസ്.സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയും അവസാനം നിത്യവൃത്തിക്കായി ലോട്ടറി വിൽപ്പന നടത്തി വരുന്നവർ പോലുമുണ്ട്. അവരുടെ സങ്കടങ്ങളും ഈ ഘട്ടത്തിൽ കാണണം. നിരവധി പേരാണ് ജോലി എന്ന സ്വപ്നവുമായി കാത്തിരിക്കുന്നത്. അതിനിടയിൽ പലരുടെയും ജീവിതം നരക തുല്യമായി. അതിലൊരാളാണ് കൊട്ടാരക്കരക്കാരനായ റാഫി.
കെ.എസ്.ആർ.ടി.സി കണ്ടക്ടറായി പി.എസ്.സിയുടെ അഡൈ്വസ് മെമോ കിട്ടിയെന്നറിഞ്ഞ് ഗൾഫിലെ ജോലി ഉപേക്ഷിച്ചാണ് കൊട്ടാരക്കര കുന്നിക്കോട് റാഫി മൻസിലിൽ റാഫി നാട്ടിലെത്തിയത്. 2010ലായിരുന്നു പി.എസ്.സി പരീക്ഷ. 2016 ഡിസംബറിൽ അഡൈ്വസ് മെമോ കിട്ടി. അതോടെ മരുഭൂമിയിൽ നിന്നു രക്ഷപ്പെട്ടെന്നു കരുതി നാട്ടിലെത്തി. അന്നു മുതൽ നിയമന ഉത്തരവിനായി കാത്തിരുന്നെങ്കിലും കിട്ടിയില്ല. ജീവിക്കാൻ വേറെ മാർഗമില്ല. ഒടുവിൽ ലോട്ടറി കച്ചവടത്തിനിറങ്ങുകയായിരുന്നു. പഴയൊരു മാരുതി കാറിൽ സഞ്ചരിച്ചാണ് കച്ചവടം. എത്രപേരോട് കൈനീട്ടി യാചിച്ചാലാണ് ഒരു ടിക്കറ്റ് വിറ്റു പോകുന്നത്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്. രണ്ടു മാസം സെക്രട്ടേറിയറ്റ് നടയിൽ താനുൾപ്പെടെയുള്ളവർ സമരം കിടന്നപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. കോടതിയിൽ പോയാൽ അവിടുന്ന് ശമ്പളം തരുമെന്നാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ പറഞ്ഞത്. തങ്ങൾ ആർക്കും എതിരല്ല. തങ്ങളെ നിയമിച്ച ശേഷം എംപാനലുകാരെ നിയമിച്ചോട്ടെ റാഫി പറയുന്നു.
റാഫിയെപോലെ നിയമന ഉത്തരവ് കിട്ടിയ കാസർഗോഡ് സ്വദേശി അരുൺ ഇപ്പോൾ തട്ടുകട നടത്തുകയാണ്. ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെടുത്തിരുന്ന ഇയാൾ പി.എസ്.സിയുടെ നിയമന ഉത്തരവ് കിട്ടിയതോടെ ജോലിയിൽ നിന്നും നിർബന്ധിതമായി ഒഴിവായി നാട്ടിലെത്തിയതാണ്. എന്നൽ വർഷം രണ്ട് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. വിദേശത്തെ സ്വപ്ന തുല്യമായ ജോലി ഉപേക്ഷിച്ച വിഷമത്തിലാണ് അരുൺ ഇപ്പോൾ. വീട്ടിലെ അവസ്ഥ ദയനീയമായതോടെ ഉള്ള പണമെല്ലാം നുള്ളി പെറുക്കി ഒരു തട്ടുകട ഇടുകയായിരുന്നു. ഇതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ജീവിക്കുകയാണിപ്പോൾ. അതിനിടയിലാണ് ഉടൻ കണ്ടക്ടർമാരെ നിമിക്കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഇപ്പോൾ അതിന്റെ സന്തോഷത്തിലാണ് അരുൺ. 199 -ാമത്തെ ലിസ്റ്റിലാണ് അരുൺ. അതിനാൽ വേഗം തന്നെ നിയമന ഉത്തരവ് ലഭിക്കും.
അരുണിനെ പോലെയും റാഫിയെ പോലെയും ഇതുപോലെ ഉള്ള വേദന നിറഞ്ഞ കഥകൾ പറയാൻ പി.എസ്.സി ലിസ്റ്റിലുള്ള നിരവധിപേർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. അവർക്കൊക്കെ ഏറെ ആശ്വാസം നൽകുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ ഇതുവരെ കണ്ണീരും ദുരിതവുമായി കഴിഞ്ഞ അവർക്കൊക്കെ ഇതൊരാശ്വാസം തന്നെയാണ്. പി. എസ്. സി റാങ്ക് ലിസ്റ്റ് വന്നപ്പോൾ തന്നെ സർക്കാർ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ നിരവധി കുടുംബങ്ങളുടെ ജീവിതം ഇങ്ങനെ തകിടം മറിയില്ലായിരുന്നു.
ഒരുവശത്ത്, ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞതോടെ ജീവിതം തകിടം മറിഞ്ഞ് നിരാലംബരായവർ.. മറുവശത്ത്, പി. എസ്. സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച് അഡൈ്വസ് മെമോ കിട്ടിയതോടെ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് ഓടി എത്തി പെരുവഴിയിലായവർ. ഇനിയൊരു തൊഴിലിടം കണ്ടെത്താൻ കഴിയാത്തവിധം പ്രായം ഇരുകൂട്ടരെയും പിടികൂടിയിരിക്കുന്നു. പുറത്തു പോകേണ്ടിവരുന്ന എംപാനൽ കണ്ടക്ടർമാരുടെ മിക്കവരുടെയും കുടുംബം കഴിഞ്ഞു പോകുന്നത് ഈ ഒറ്റ വരുമാനത്തിലാണ്. മറുവശത്ത് പി.എസ്.സി റാങ്ക് ജേതാക്കൾക്ക് അവകാശപ്പെട്ടതാണ് ജോലി.
ജീവിതത്തിന്റെ നല്ലകാലം മുഴുവൻ കെ.എസ്.ആർ.ടി.സിയിൽ ചെലവഴിച്ച് അകാലത്തിൽ രോഗങ്ങളെ കൂട്ട് പിടിച്ചവരാണ് ഞങ്ങൾ. ചോരയും നീരും ഊറ്റിയെടുത്തപ്പോൾ ഒടുവിൽ ചണ്ടിപോലെ ഞങ്ങളെ വലിച്ച് താഴെയിട്ടു. ദൂരയാത്രകളും ഓവർ ടൈം ജോലിയും ആരും പോവാത്ത റൂട്ടുമെല്ലാം എന്നും എംപാനൽകാർക്ക് മാത്രം വിധിക്കപ്പെട്ടവയായിരുന്നു. പക്ഷെ ഇന്ന് പുറത്ത് പോവുന്നതും ഞങ്ങൾ തന്നെ. വർഷങ്ങളോളമായി എംപാനൽ കണ്ടക്ടറായി ജീവിതം തള്ളിനീക്കി ഒടുവിൽ ചൊവ്വാഴ്ച രാവിലെ മുതൽ കെ.എസ്.ആർ.ടി.സി യുടെ പടിയിറങ്ങേണ്ടി വന്ന എംപാനൽ കണ്ടക്ടർമാരുടെ വാക്കുകളാണിത്.
വർഷങ്ങളായി പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ തഴയണമെന്നല്ല, അവരൊടൊപ്പം ഞങ്ങളേയും പരിഗണിച്ചിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ച് പോവുകയാണ്. മറ്റൊരു വരുമാനവുമില്ല. കുട്ടികളുടെ വിദ്യാഭ്യാസം ദൈനം ദിന ചെലവുകൾ വരും ദിവസങ്ങളിൽ എന്ത് ചെയ്യണമെന്നറിയില്ല. അവരുടെ മുന്നിൽ പണിപോയെന്നും പറഞ്ഞ് നിൽക്കാൻ കഴിയുന്നില്ല. കണ്ണീർ അടക്കാൻ കഴിയാതെ ജോലി നഷ്ടപ്പെട്ടവർ നിസ്സഹായതയോടെ പറയുന്നു.
കോടതി നിർദ്ദേശ പ്രകാരം എം.പാനൽ ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയതോടെ നിരവധി പേരുടെ കണ്ണീരാണ് കഴിഞ്ഞ ദിവസം മുതൽ വിവിധ ഡിപ്പോകളിൽ നിന്നും കാണാൻ കഴിയുന്നത്. പലരും എട്ടും ഒമ്പതും പത്തും വർഷം തികച്ചവർ. ഇനിയെന്ത് എന്നത് ഇവർക്ക് മുന്നിൽ ചോദ്യചിഹ്നമായി ഉയരുമ്പോൾ കോടതി വിധി നടപ്പാക്കിക്കൊണ്ടുള്ള പിരിച്ച് വിടൽ നടപടികൾ പൂർത്തിയാക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി
വർഷങ്ങളായി പി.എസ്.സി പരീക്ഷ എഴുതി ഇനിയൊരു പോരാട്ടത്തിന് ബാല്യമില്ലാത്തവർ നിയമനം കാത്ത് പുറത്ത് കാത്ത് നിൽക്കുന്നുണ്ടെങ്കിലും ആരുടെയൊപ്പം നിൽക്കണമെന്ന ആശങ്കയിലാണ് കെ.എസ്.ആർ.ടി.സിയും സർക്കാരും. കെ.എസ്.ആർ.ടി.സിയുടെ ഉത്തരമേഖലയിൽ നിന്ന് മാത്രം ഏകദേശം 850 എംപാനൽ ജീവനക്കാരെ ഇന്നലെ മുതൽ പിരിച്ച് വിട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് കെ.എസ്.ആർ.ടി.സി.യുടെ ദൈനം ദിന സർവീസിനെ വലിയ തോതിൽ ബാധിച്ചെങ്കിലും മറ്റൊരു പോംവഴി കെ.എസ്.ആർ.ടി.സിയുടേയും സർക്കാരിന്റേയും മുന്നിലുമില്ല. വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൂടുതൽ ഗൗരവത്തോടെ കൊണ്ട് വരാൻ 20-ാം തീയതി മുതൽ പിരിച്ച് വിടപ്പെട്ട ജീവനക്കാരും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ചിനും ഒരുങ്ങുന്നുണ്ട്. 20-ാം തീയതി ആലപ്പുഴയിലെ ഉദ്ഘാടനത്തിന് ശേഷം 25-ാം തീയതി തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് മാർച്ച്. രണ്ടാം തീയതി സുപ്രീം കോടതി അവധിക്ക് ശേഷം വീണ്ടും ചേരുമ്പോൾ കോടതിയെ സമീപിക്കാനും ബന്ധപ്പെട്ടവർ ഒരുങ്ങുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍