കവിയൂർ അനഘയെ മരണത്തിന് 20 ദിവസം മുമ്പ് വരെ പീഡിപ്പിച്ചതാരൊക്കെ? അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേത്? രണ്ടാം തുടരന്വേഷണ റിപ്പോർട്ടിന് കടകവിരുദ്ധമായി പുതിയ റിപ്പോർട്ട്; രണ്ടു കുട്ടികളുടെ കഴുത്തിൽ ഞെക്കിയത് പിതാവെന്ന് പുതിയ റിപ്പോർട്ട്; വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം
പി നാഗരാജ്
തിരുവനന്തപുരം: കവിയൂർ കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം. നാരായണൻ നമ്പൂതിരി ഫാനിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭനയും മക്കളായ അനഘയും അഖിലയും അക്ഷയും കിടക്കയിലും മറ്റുമായി കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. പാൽക്കഞ്ഞിയിൽ കീടനാശിനിയായ ക്ലാസിക് 20, റോബാൻ ഇനത്തിൽ പെട്ട ദ്രാവകം കലർത്തി നാലു പേരും കഴിച്ചതായും നമ്പൂതിരി തൂങ്ങി മരിച്ചതായും ആണ് കേസ്. കീടനാശിനിയിലടങ്ങിയ ക്ലോർപിറൈഫോസ് എന്ന വിഷമാണ് മരണകാരണമെന്നാണ് സിബിഐ കണ്ടെത്തൽ. കീടനാശിനിയുടെ ഉറവിടമോ വാങ്ങിയ കട സംബന്ധിച്ചോ വിവരം ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ശോഭനയും അനഘയും പാൽ കഞ്ഞി കഴിച്ച് മരിച്ചതായും അഖിലയുടെയും അക്ഷയുടെയും കഴുത്തിൽ ശക്തിയായി ഞെരുക്കി അമർത്തിയ പാടുകളും കണ്ടെത്തിയിരുന്നു.
കുട്ടികളുടെ കഴുത്തിൽ കാണപ്പെട്ട വിരലടയാളവും നാരായണൻ നമ്പൂതിരിയുടെ കൈ വിരലടയാളങ്ങളും തിരുവല്ല പൊലീസ് എടുത്തിരുന്നില്ല. അതിനാൽ തന്നെ പിതാവാണ് കഴുത്തുഞെരിച്ചതെന്ന സിബിഐയുടെ മുൻ റിപ്പോർട്ട് കോടതി തള്ളിയാണ് മൂന്നാം തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 2012 മാർച്ച് 30നാണ് മുൻ സിബിഐ ജഡ്ജി ടി.എസ്പി.മൂസത് തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 2004 സെപ്റ്റംബർ 27 രാത്രിയിലാണ് നാരായണൻ നമ്പൂതിരിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തത്. സെപ്റ്റംബർ 29 ന് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ.സരിതയാണ് 5 മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം നടത്തിയത്.
അനഘയുടെ കന്യാ ചർമ്മം പഴക്കമുള്ളതും കീറിയ മുറിവുള്ളതായും ഡോക്ടർ കണ്ടെത്തി പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിൽ വിവരം രേഖപ്പെടുത്തി. സ്വകാര്യ ഭാഗത്ത് രണ്ട് കൈവിരൽ കടത്താവുന്ന വിടവുള്ളതായും രേഖപ്പെടുത്തി. അമിതമായ ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായതാണ് ഇത് കാണിക്കുന്നതെന്ന് 2012 ലെ തുടരന്വേഷണ ഉത്തരവിൽ സിബിഐ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ ഉദ്യോഗസ്ഥർ ഡോക്ടറെ കണ്ട് ചോദിച്ചതിൽ ഇത് ലൈംഗിക ബന്ധത്തിലൂടെയാകാമെന്നും കന്യാചർമ്മത്തിലെ കീറിയഭാഗത്തെ മുറിവുണങ്ങാൻ 15 മുതൽ 20 ദിവസങ്ങൾ വരെ സാധാരാണയായി സമയം എടുക്കുമെന്നും ഡോക്ടർ മൊഴി നൽകി. കെമിക്കൽ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയതിനാൽ സാദ്ധ്യമായ ലൈംഗിക ബന്ധ ദിവസം കൃത്യമായി പറയാൻ തനിക്ക് സാധിക്കില്ലെന്നാണ് 2005 ജൂൺ 9 ന് ഡോക്ടർ സിബിഐക്ക് മൊഴി നൽകിയത്. എന്നാൽ ഇത് സംബന്ധിച്ച് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുകയോ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയോ ചെയ്യാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ലൈംഗിക ബന്ധ സംഭവങ്ങളിൽ ബന്ധത്തിന് ശേഷം പുരുഷ ബീജക്കറ 3 മുതൽ 9 ദിവസം വരെ സ്ത്രീ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കും. ഈ വസ്തുത സൂചിപ്പിക്കുന്നത് അനഘ മരണത്തിന് 2 മുതൽ 3 ദിവസം മുമ്പോ പരമാവധി 9 ദിവസങ്ങൾക്ക് മുമ്പോ ആകാം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് എന്ന നിഗമനത്തിൽ കോടതി എത്തി. അതിനാൽ അനഘയുടെ മരണത്തിന്24 മണിക്കൂർ മുമ്പ്മുതൽ 3 ദിവസം വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്ന രണ്ടാം തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ കോടതി തള്ളിയിരുന്നു.
ആത്മഹത്യ ചെയ്ത രാത്രിയിൽ പിതാവ് മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടാം തുടരന്വേഷണ റിപ്പോർട്ടിൽ പറഞ്ഞ്. ബാലിശവും അടിസ്ഥാന രഹിതവുമായ ഈ വാദവും തള്ളിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി അനഘ തന്നോട് പറഞ്ഞതായുള്ള യാതൊരു മൊഴിയും കൂട്ടുകാരിയായ രമ്യാ രാജന്റെ മൊഴിയിലില്ല. കിളിരൂർബ കവിയൂർ പീഡനങ്ങളെ സംബന്ധിച്ച് ഹൈക്കോടതിക്ക് ലഭിച്ച കത്ത് സിബിഐക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം സിബിഐ സമർപ്പിച്ച 23 പേജുള്ള മൂന്നാം തുടരന്വേഷണ റിപ്പോർട്ടിൽ ഈ കത്ത് സി ബി ഐ ബോധപൂർവ്വം മറച്ചുവെച്ച് എങ്ങനെയും അന്വേഷണം അവസാനിപ്പിച്ച് കൈ കഴുകി.
ഇതോടെ അനഘയെ പലതവണ പീഡിപ്പിച്ചവരാരൊക്കെയെന്നും അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേതാണെന്നുമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബാക്കിയാക്കിയാണ് 5 അംഗ കുടുംബം ഈ ലോകത്തോട് വിട പറഞ്ഞത്. പീഡിപ്പിച്ചവർക്ക് കൈ വിലങ്ങ് വീഴുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.നിയമത്തിന്റെ കരങ്ങളിൽ നിന്നും നിയമ വ്യവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് നിൽക്കുന്ന ഇവർ സ്വൈരമായി സമൂഹത്തിൽ വിഹരിക്കുമ്പോൾ ഇരക്കും കുടുംബത്തിനും നീതി ലഭിക്കാൻ തിരുവനന്തപുരം സിബിഐ കോടതിയെയാണ് നാരായണൻ നമ്പൂതിരിയുടെ സഹോദരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കുടുംബവും ആശ്രയിച്ചിരിക്കുന്നത്.
ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയുടെ സ്ക്രീൻ ടെസ്റ്റ് എന്ന് വിശ്വസിപ്പിച്ച് കിളിരൂർ- കവിയൂർ പെൺകുട്ടികളെ ലതാനായർ കൊണ്ടുപോയെന്നും കുമരകത്തുള്ള ഒരു എംഎൽഎയുടെ ഹൗസ് ബോട്ടിൽ വച്ച് മന്ത്രി പുത്രന്മാർക്ക് കാഴ്ചവെച്ചുവെന്നുമാണ് ആരോപണം ഉണ്ടായിരുന്നത്. സിനിമാ-സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് രണ്ടു പെൺകുട്ടികളെയും പലർക്കും കാഴ്ചവെച്ച് ലതാനായർ പണമുണ്ടാക്കിയെന്നും ആരോപണം ഉണ്ടായിരുന്നു.ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ 2005 ൽ ഹൈക്കോടതിയാണ് കിളിരൂർ - കവിയൂർ സെക്സ് റാക്കറ്റ് കേസ് സിബിഐക്ക് കൈമാറിയത്.തിരുവല്ല പൊലീസ് 2004 സെപ്റ്റംബർ 28ന് കൂട്ട ആത്മഹത്യ എന്ന നിലയിൽ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് 2005 ജനുവരി 29 ന് സിബിഐ റീ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കല്ലൂപ്പാറ പുതുച്ചേരി പൂന്തല ഹൗസിൽ രാമചന്ദ്രൻ നായർ ഭാര്യ ലതാനായരെ (45) മാത്രം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2005 നവംബർ 29 നാണ് സിബിഐ ഡിവൈഎസ്പി എൻ.സുരേന്ദ്രൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.കുറ്റപത്രത്തിലെ പന്ത്രണ്ടാം കോളത്തിൽ കൊലപാതകത്തിനും ആത്മഹത്യാ പ്രേരണക്കും തിയായ തെളിവില്ലാത്തതിനാൽ കുറ്റം ചുമത്താനാകാത്ത പ്രതികൾ എന്നു ചൂണ്ടിക്കാണിച്ച് 2 മുതൽ 7വരെ പ്രതികളെ കൂടുതൽ പ്രതികളായി പ്രതിസ്ഥാനത്ത് ചേർത്തിട്ടുണ്ട്.മരണപ്പെട്ട സോമശേഖരൻ പിള്ള (53), കവിയൂർ ഞാൾ ഭാഗം മേലേട്ട് വീട്ടിൽ ശ്രീധരൻപിള്ള മകൻ രഘു, കവിയൂർ പടിഞ്ഞാറ്റുചേരിയിൽ പുതുച്ചേരി മല വീട്ടിൽ ഓമനക്കുട്ടൻ എന്ന പ്രഭാകരൻ നായർ (42), കവിയൂർ ഞാൾ ഭാഗം കൈലത്ത് വടക്കേവീട്ടിൽ നാരായണൻ പിള്ള മകൻ മണിക്കുട്ടൻ എന്ന സുബാഷ് (28), കവിയൂർ പടിഞ്ഞാറേ നട പിഷാരത്ത് വീട്ടിൽ ശങ്കര വാര്യർ മകൻ ഗിരീഷ് കുമാർ (29), മരണപ്പെട്ട നാരായണൻ നമ്പൂതിരി എന്നിവരെയാണ് 2 മുതൽ 7വരെ പ്രതിസ്ഥാനത്ത് ചേർത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍