ഫെമിനിസമില്ല.. മീടൂവില്ല.. ഒന്നുമില്ല... പേരിന് മാത്രം ഇത്തിരി കമ്മ്യൂണിസവും പ്രണയവുമുണ്ട്; എന്നിട്ടും വായനക്കാർ പുസ്തകവുമായി പുഴയിലൂടെയെന്നവണ്ണം ഒഴുകിപ്പോകുന്നു: എം.മുകുന്ദൻ എഴുതിയ പോലെ പി.വി.കുട്ടന്റെ 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്' വേറിട്ടുനിൽക്കുന്നത് ഇങ്ങനെ; എം.എസ്.സനിൽ കുമാറിന്റെ ആസ്വാദനം
എം.എസ്.സനിൽ കുമാർ
അഞ്ജനപ്പുഴ ഇപ്പോൾ ഒഴുകിയിറങ്ങുന്നത് കുട്ടന്റെ ഹൃദയത്തിലൂടെയാണ്. ഓർമ്മകളുടെ തെളിനീരുറവകളിൽ നിന്ന് അതങ്ങനെ ശാന്തമായി ഒഴുകിത്തുടങ്ങുന്നു. കാലങ്ങൾക്ക് പുറകിലെ കാഴ്ച്ചയും കേൾവിയും അനുഭവങ്ങളും നിറയുകയാണ് ഈ പുഴയൊഴുക്കിൽ. കുട്ടൻ ആ പുഴയിലെ സഞ്ചാരിയാകുമ്പോൾ നമുക്ക് അഞ്ജനപ്പുഴയിലേക്ക് പടവുകളിറങ്ങാം.. മിത്തുകളും ഐതീഹ്യങ്ങളും ഓർമ്മച്ചിത്രങ്ങളും മുത്തുമണികളായി പുഴയിലൊഴുകിവരുന്നുണ്ട് ഇവിടെ. അനുഭവങ്ങളുടെ ഇഴകളിൽ കോർത്തൊരു സ്വപ്നയാത്ര... അതാണ് കുട്ടന്റെ പുസ്തകം 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്'.
ഉത്തരമലബാറിന്റെ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പ് പ്രതിഫലിപ്പിക്കുന്ന കുറിപ്പുകൾ. കണ്ണൂരിലെ ഉൾനാടൻ ഗ്രാമങ്ങളുടെ വിശുദ്ധിയും ജീവിതവും സംസ്കാരവും രാഷ്ട്രീയവും എല്ലാം ചേർത്ത് ഓർമ്മകളിലൂടെ ഒരുയാത്ര. അവതാരികയിൽ എം. മുകുന്ദൻ എഴുതിയ പോലെ വലിയ തത്വചിന്തയില്ല. തീ പിടിപ്പിക്കുന്ന പ്രത്യയശാസ്ത്ര വിചാരങ്ങളില്ല. പ്രതിരോധ നിർമ്മിതികളില്ല. ഫെമിനിസമില്ല.. മീടൂവില്ല.. ഒന്നുമില്ല... പേരിന് മാത്രം ഇത്തിരി കമ്മ്യൂണിസവും പ്രണയവുമുണ്ട്. എന്നിട്ടും ഈ പുസ്തകം നമ്മളെ കൂടെക്കൊണ്ടുപോകുന്നു. വായനക്കാർ പുസ്തകവുമായി പുഴയിലൂടെയെന്നവണ്ണം ഒഴുകിപ്പോകുന്നു. ഈ ഒരു അനുഭവമാണ് കുട്ടന്റെ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. 24 രചനകളാണ് പുസ്തകത്തിലുള്ളത്. രചനകൾ മാത്രം... കഥകളല്ല. ലേഖനങ്ങളല്ല.. കവിതകളുമല്ല. അതൊന്നുമല്ല. എന്നാൽ ഇതെല്ലാം ഈ രചനകളിൽ ഉണ്ടുതാനും.
ഉത്തര കേരളത്തിലെ ഒരുഗ്രാമമാണ് അഞ്ജനപ്പുഴ. അതൊരു പുഴകൂടിയാണ്. ഈ കൊച്ചുനാടിന്റെ കഥപറയുകയാണ് പി.വി. കുട്ടൻ. വെളിച്ചമില്ലാത്ത, ഇരുട്ടുമൂടിയ വഴികൾ. പകൽപോലും കൂളികൾ സഞ്ചരിച്ചിരുന്ന നാട്ടിടവഴികൾ. മുടിയഴിച്ചിട്ട് നിലാവത്ത് നിറഞ്ഞൊഴുകുന്ന യക്ഷികൾ ... മാതമംഗലം മുച്ചിലോട്ടുകാവിൽ നിന്ന് വരുന്ന ഏളത്ത്.. നാട്ടുദൈവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നിഗൂഢ സൗന്ദര്യം... അഞ്ജനപ്പുഴയിൽ കടന്നുപോയ കാലം അനാവൃതമാകുന്നു. വേണമെങ്കിൽ നമുക്കീ പുസ്തകത്തെ ആത്മകഥയെന്ന് വിളിക്കാം.. പക്ഷേ കുട്ടൻ ചെറുപ്പക്കാരനാണ്. ആത്മകഥയെഴുതാനുള്ള പ്രായമായില്ലെന്ന് തോന്നാം. ഒരുനാടിന്റെ ആത്മകഥയെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതാകും നല്ലത്. നാട് അതിന്റെ സ്വന്തം കഥ പറയുകയാണ് ഇവിടെ.
പുഴയുടെ പേരുള്ള ഒരു നാട്ടുമ്പുറം. ആ നാട്ടുമ്പുറത്തെ ജീവിതമാണ് പുസ്തകത്തിൽ. അവിടുത്തെ ചെറിയ മനുഷ്യർ. പക്ഷി മൃഗാദികൾ. കുന്നും പുഴയും പാടവും. ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം പുസ്തകത്തിലൂടെ അധ്യായങ്ങളായി ഒഴുകുന്നു. അഞ്ജനപ്പുഴയിൽ ഇപ്പോൾ വെളിച്ചമെത്തി. നാട്ടിലാകെ വീടുകൾ നിറഞ്ഞു. കൂളികളും യക്ഷികളും അഞ്ജനപ്പുഴ വിട്ടുപോകാൻ തുടങ്ങി. എല്ലാം ഇല്ലാതെയായി. ഒന്നുമില്ലാക്കാലത്ത് ഓർമ്മകൾക്കപ്പുറത്ത് തനിച്ച് നിൽക്കുകയാണ് കുട്ടൻ ഇപ്പോൾ.. ഓർമ്മകളുടെ അങ്ങേത്തലക്കൽ നിന്ന് അഞ്ജനപ്പുഴ ഒഴുകിത്തുടങ്ങുമ്പോൾ യദുക്കുട്ടൻ എന്ന താനെങ്ങനെ വെറും കുട്ടനായി എന്ന കഥ പറഞ്ഞു തുടങ്ങുന്നു.. പിന്നെ സൗഹൃദം.. കലപ്പാപെട്ടിയിലെ കറുപ്പസാമി ഒഴുകിയെത്തി. പുഴയൊഴുകുംവഴി മാതമംഗലം വിജയാ ടാക്കീസ്.. പിന്നെ പ്രണയം.. ചാറ്റൽമഴയത്ത് മാടായിയിലെ കാക്കപ്പൂവുകളുടെ ഇടയിലൂടെ അവർ നടക്കും.. പ്രണയത്തിന്റെ മഴയിറമ്പിൽ എന്നോ അവൾ അവനെ വിട്ടുപോയി. ദൈവക്കോലങ്ങളുടെയും കോമരങ്ങളുടെയും എഴുന്നള്ളത്തും കടന്ന് മുന്നോട്ടൊഴുകുമ്പോൾ ഇത്തിരി രാഷ്ട്രീയവും വഴിയരികിലുണ്ട്. അവിടെ എസ്.എഫ്.ഐ പ്രവർത്തകരെയും സഖാക്കൾ ടി.വി. രാജേഷിനെയും കെ.കെ. രാഗേഷിനെയും എ.എൻ. ഷംസീറിനെയുമൊക്കെ നമ്മൾ കണ്ടുമുട്ടുന്നു.
കുട്ടന്റെ മനസ്സിനെ തൊട്ടുണർത്തിയ ഓർമ്മകളും മനസ്സിൽ താലോലിച്ചിരുന്ന സ്വകാര്യ സമ്പാദ്യങ്ങളും അഞ്ജനപ്പുഴയിൽ നിറയുന്നുണ്ട്. ഓളങ്ങളായി എത്തിയ ഓർമ്മകളെ അഞ്ജനപ്പുഴയിലേക്ക് ഒഴുക്കിവിടുകയാണ് കുട്ടൻ. ഇന്നലെകളുടെ രേഖയാണ് കുട്ടന്റെ പുസ്തകം. എഴുത്തുകാരന്റെ വിചാരങ്ങളും വാക്കുകളുമാണ് ഈ രേഖകളുടെ ഉടമസ്ഥർ. പുതിയകാലത്തെ തലമുറകൾക്ക് കൈമോശം വന്ന ഗ്രാമീണ സൗഭാഗ്യങ്ങളുടെ പട്ടിക നമുക്ക് ഇവിടെ കാണാം. ഇന്നലെ എന്നത് ഇന്നിന്റെ ഓർമ്മമാത്രമാണെന്നും നാളെ എന്നത് ഇന്നിന്റെ കേവലസ്വപ്നം മാത്രമാകുന്നുവെന്നും ഓർമ്മിപ്പിക്കുകയാണ് കുട്ടൻ. ആത്മാന്വേഷണത്തിന്റെ വഴികളിൽ പോയ കാലത്തെ അഞ്ജനപ്പുഴ പുനഃസൃഷ്ടിക്കുന്നു.
കൈരളി ടി.വിയുടെ മലബാർ മേഖലാ തലവനാണ് പി.വി. കുട്ടൻ. കഴിഞ്ഞ പത്തുപന്ത്രണ്ടുവർഷമായി ദൃശ്യഭാഷയിൽ സഞ്ചരിക്കുമ്പോഴും കുട്ടന്റെ മനസ്സ് എഴുത്തിന്റെ മേച്ചിൽ പുറങ്ങളിലായിരുന്നു. മനസ്സിൽ സ്ഫുടം ചെയ്തെടുത്ത ഓർമ്മകളുടെ കരുത്തിൽ നിന്ന് അഞ്ജനപ്പുഴ പിറവിയെടുത്തു. ആ പുഴയൊഴുക്കിൽ കുട്ടന്റെ പുസ്തകം ഉറവെടുത്തു. നമുക്ക് വായിക്കാം. അഞ്ജനപ്പുഴ ഒഴുകിയെത്തിയ വഴികൾ. പടവുകളിറങ്ങാം ആ അഞ്ജനപ്പുഴയിലേക്ക്.
ജനുവരി ആദ്യവാരം കണ്ണൂരിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും..
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍