കാന്തപുരം നടത്തുന്നത് അധോലോകം എത്രയോ പിന്നിൽ എന്ന് പറയിപ്പിക്കുന്ന ആത്മീയ ചൂഷണം; മുടി സൂക്ഷിക്കാനുള്ള പള്ളിക്കെന്ന പേരിൽ പിരിച്ചത് കോടികൾ; അവസാനം കോടതി ചോദിച്ചപ്പോൾ പറഞ്ഞത് അങ്ങനെ ഒരു പിരിവ് എടുത്തിട്ടില്ലെന്നും; പൊതുവേദിയിലെ പരിശോധനയ്ക്ക് എന്തുകൊണ്ട് കാന്തപുരം തയ്യാറാകുന്നില്ല? മുടിയിൽ ഉള്ള ചില വൈരുധ്യങ്ങളും കാന്തപുരത്തിന് മറുപടി പറയാൻ കഴിയാത്ത ഭാഗങ്ങളും; തിരുകേശ തട്ടിപ്പിന്റെ ഉള്ളറകൾ തേടിയുള്ള ജിഷാൻ മാഹിയുടെ പരമ്പര അവസാന ഭാഗം
ജിഷാൻ മാഹി
ചിലരെ കുറച്ചുകാലത്തേക്ക് പറ്റിക്കാം.എന്നാൽ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവിലല്ലോ. കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ കൈയിലുള്ള തിരുകേശത്തെചൊല്ലിയുള്ള വിവാദവും ഇങ്ങനെ തന്നെയാണ്. ആത്മീയ ചൂഷണങ്ങളെ എക്കാലവും എതിർക്കുന്ന മാധ്യമ ധർമ്മംവെച്ച് മറുനാടൻ മലയാളി ഈ വാർത്ത കൊടുത്തപ്പോഴൊക്കെ, കാന്തപുരത്തിന്റെ അനുയായികൾ കൂട്ടത്തോടെ ഓഫീസിലേക്ക് ഫോൺചെയ്ത് തെറിപറഞ്ഞും, ഫേസ്ബുക്കിലൂടെയും മറ്റും സൈബർ ലിഞ്ചിങ്ങ് നടത്തുകയും ഞങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുകേശത്തിന്റെ മുഴവൻ ഉള്ളുകള്ളികളും മനസ്സിലാക്കാനും ഈ തട്ടിപ്പിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമം തുടങ്ങിയത്. ജിഷാൻ മാഹിയുടെ പരമ്പരയുടെ അവസാന ഭാഗം
മുടിയിൽ ഉള്ള ചില വൈരുധ്യങ്ങളും കാന്തപുരത്തിന് മറുപടി പറയാൻ കഴിയാത്ത ഭാഗങ്ങളും
1. ഖുതുബുദ്ധീൻ ഫിർദൗസി വഴിക്ക് ആണ് ആദ്യ മുടി വന്നതെന്ന് കാന്തപുരം ആദ്യഘട്ടത്തിൽ പ്രസംഗിച്ചു. പിന്നീട് കോട്ടക്കലിൽ നിന്ന് സനദ് വായിച്ചപ്പോൾ ആ പറയപ്പെട്ട വ്യക്തി സനദിൽ ( പരമ്പരയിൽ ) തന്നെ ഇല്ല .
2. വായിച്ച സനദിൽ ജാലിയവാല കഴിഞ്ഞാൽ പിന്നീട് പറയുന്ന പേർ അബ്ദുൽ ഖാദർ ജീലാനി എന്നാണ്. ജാലിയാവാലക്ക് അദ്ദേഹത്തെ അറിയില്ല എന്നതാണ് മറ്റൊരു രസാവഹമായ കാര്യം. ജാലിയവാലയുടെ വാദപ്രകാരം അയാളുടെ പിതാ മഹൻ വഴിയാണ് മുടികൾ ലഭിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് അല്ലങ്കിൽ പിതാവിന്റെ പിതാവിന്റെ പേരോ അബ്ദുൽഖാദിർ ജീലാനി എന്നതല്ല.
3. കാന്തപുരം വായിച്ച സനദ് അവസാനം പോയി മുട്ടുന്നത് ഖലീഫയായ അലി ബിൻ അബീത്വാലിബ് ( റ ) എന്ന മഹാനിലാണ്. ജാലിയവാല പറയുന്നത് അദ്ദേഹത്തിന്റെ കുടുംബപരമ്പര പോയി അവസാനിക്കുന്നത് ഒന്നാം ഖലീഫ യായ അബൂബക്കർ സിദ്ദീഖ് എന്ന മഹാനിലേക്കാണ്.അത്കൊണ്ട് തന്നെ ഇത് രണ്ടും വൈരുധ്യങ്ങൾ ആണ് .
4. നാൽപ്പതോളം വരുന്ന സനദിൽ പരമ്പരയിൽ കാന്തപുരം വായിച്ച പേരുകളിൽ ബഹുഭൂരിപക്ഷവും ചരിത്രത്തിൽ വളരെ പ്രസിദ്ധരായ ആളുകളാണ്. അവരുടെയൊക്കെ ചരിത്രം വളരെ വ്യക്തമായി ഇന്നും രേഖപ്പെട്ടുകിടക്കുന്നുണ്ട് ജാലിയവാലയുടെ കൈകളിൽ പതിനായിരക്കണക്കിന് മുടികൾ ഉണ്ട്. കാന്തപുരം വായിച്ച സനദിൽ ആകട്ടെ ഇമാം ജുനൈദുൽ ബാഗ്ദാദി ഇമാം മുഹിയുദീൻ ഷെയ്ഖ് തുടങ്ങിയ ഉന്നതരായ ആളുകളുണ്ട്. പക്ഷേ അവരുടെ ആരുടേയും ചരിത്രത്തിൽ പതിനായിരങ്ങൾ പോയിട്ട് 100 തിരുകേശങ്ങൾ പോലും സൂക്ഷിച്ചതായി ചരിത്രത്തിൽ കാണാൻ നമുക്ക് കഴിയുന്നില്ല.
5. കാശ്മീരിലെ ബാൽ മസ്ജിദ് തുടങ്ങി ഇന്ത്യയിലെ പല സ്ഥലങ്ങളും പതിനായിരക്കണക്കിന് തിരുകേശങ്ങൾ അല്ലെങ്കിൽ നൂറുകണക്കിന് തിരുകേശങ്ങൾ പോലും ഇല്ലാതെ തന്നെ കേവലം ഒന്ന് അല്ലെങ്കിൽ രണ്ട് തിരുകേശങ്ങൾ സൂക്ഷിച്ചതിന്റെ പേരിൽ തന്നെ നൂറ്റാണ്ടുകളായി പ്രസിദ്ധമായവയാണ്.അതേസമയത്ത് പതിനായിരക്കണക്കിന് കെട്ടു മുടികൾ സൂക്ഷിച്ച സാക്ഷാൽ ജാലിയവാലയുടെ പേര് 2005നു മുമ്പ് കേരളസമൂഹം കേട്ടിട്ടു പോലുമില്ല എന്നതാണ് വസ്തുത.
6. കാന്തപുരത്തിന് മുടികൾ കൊടുത്ത ജാലിയവാല അതുപോലെ അബുദാബി സ്വദേശി അഹമ്മദ് ഖസ്റജി ഇവരൊക്കെ പറയുന്നു തിരുകേശത്തിന് നിഴൽ ഉണ്ടാവില്ല, അത് കത്തുക ഇല്ല എന്നും. ഞാൻ പലവട്ടം സംശയം വന്നപ്പോൾ കത്തിച്ചു നോക്കിയെന്നും അത് കത്തിയില്ല എന്നും സാക്ഷാൽ ഖസ്രജി പറഞ്ഞ വാക്കുകൾ കാന്തപുരം ഗ്രൂപ്പിലെ പല പ്രമുഖരും കേരളക്കരയിൽ തന്നെ പരസ്യമായി പ്രസംഗിച്ചതാണ്. സാക്ഷാൽ കാന്തപുരം തന്നെ പറയുന്നു തിരുകേശം കത്തുകയില്ല അതിന് നിഴൽ ഉണ്ടാകുകയില്ലെന്നും. അതേസമയത്ത് അഹമ്മദ് ഖസ്റജി മുടികൾ പ്രദർശിപ്പിച്ച വീഡിയോയിൽ തന്നെ അതിന് നിഴൽ വളരെ വ്യക്തമായി കാണുന്നുണ്ട്.
7. കാന്തപുരത്തിന്റെ കൈകളിലെ മുടികൾ സംബന്ധിച്ച് കാന്തപുരം പറയുന്നു...അതിന് ഇതളുകൾ മൊട്ട് ഇട്ടു എന്ന്. അതുപോലെ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ മുസ്ലിയാർ പറയുന്നു. ഞങ്ങൾ നിഴൽ പരിശോധന നടത്തി, അതിന് നിഴൽ ഇല്ല എന്ന്. പിന്നെ എന്തുകൊണ്ടാണ് ഇകെ വിഭാഗം അടക്കമുള്ള മറുഭാഗം ഇത് ഒന്ന് പൊതുജനസമക്ഷം ഇതിന്റെ സംശയ ദൂരീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ കാന്തപുരത്തിനും കൂട്ടർക്കും അതിനു കഴിയാത്തത്്?
8. മുടികൾക്ക് നിഴലില്ല എന്ന് പറയുന്നവർക്ക് അത് കത്തില്ല എന്ന് വാദിക്കുന്നവർക്ക് ഞങ്ങൾ പരിശോധന നടത്തിയിട്ടുണ്ട് എന്ന് പറയുന്നവർക്ക് എന്തുകൊണ്ട് ഒരു മൂന്നാം കക്ഷിയുടെ മുമ്പിൽ ഇത് വെളിപ്പെടുത്തി കൊടുക്കാൻ സാധിക്കുന്നില്ല?
9. ചരിത്രത്തിന്റെ പിന്തുണ ഈ വിഷയത്തിലും കാന്തപുരത്തിന് അനുകൂലമല്ല. മുമ്പ് പല ഘട്ടങ്ങളിലും ഇസ്ലാമിക ചരിത്രത്തിൽ ഇതുപോലുള്ള സംശയങ്ങൾ വന്ന സമയത്ത് ഇത്തരം പരിശോധനകൾ നടത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അങ്ങനെ പരിശോധിച്ച ഒന്നായിരുന്നു ഔറംഗസീബ് കാലത്തു ഉണ്ടായിരുന്ന തിരുകേശം പരിശോധന നടത്തിയതായി കാന്തപുരം വിഭാഗത്തിലുള്ള മറ്റൊരു പ്രമുഖൻ മമ്പീതി. അദ്ദേഹം പരസ്യമായി പ്രസംഗിച്ചത് കാണുക.
നടന്നത് കോടിയുടെ പിരിവ്
ഇനി അടുത്തതായി നമുക്ക് കാണാം ഡമസ്കസിൽ നൂറുകണക്കിന് വർഷങ്ങൾക്കുമുമ്പ് ഇത്തരത്തിലുള്ള സംശയങ്ങൾ വന്നപ്പോൾ അന്നുണ്ടായിരുന്ന രാജാവ് ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള പണ്ഡിതന്മാരെ ഒരുമിച്ചുകൂട്ടുകയും തിരുകേശങ്ങൾ ഉണ്ടെന്നു വാദങ്ങൾ ഉന്നയിക്കുന്ന കേശങ്ങൾ ആ കാലഘട്ടത്തിലുള്ള പണ്ഡിതന്മാർ തീരുമാനമെടുത്തു അതിന് നിഴൽ പരിശോധന നടത്തുകയും, നിഴലില്ല എന്നു ബോധ്യപ്പെട്ട കേശങ്ങൾ തിരുകേശങ്ങൾ ആയി അംഗീകരിച്ചുവെന്നും കാന്തപുരം വിഭാഗം തന്നെ അംഗീകരിക്കുന്ന 'ഇമാം കുർദി അദ്ദേഹത്തിന്റെ തബറുക് സഹാബ' എന്ന ഗ്രന്ഥത്തിൽ വ്യക്തമായി രേഖപ്പെടുത്തി വച്ചു.
ഇതുപോലെ ചില സംശയം വന്ന ഘട്ടങ്ങളിൽ തിരുകേശങ്ങൾ കത്തിച്ചു നോക്കി അത് സ്ഥിരപ്പെടുത്തിയത് ആയി പല ചരിത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. ആകയാൽ പരിശോധന നടത്താൻ പാടില്ല എന്ന കാന്തപുരത്തിന്റെ വാദം കേവലം രക്ഷപ്പെടൽ തന്ത്രം മാത്രമാണ്. ഒരു വസ്തുവിന്റെ നിഴൽ പരിശോധന നടത്തുന്നതിന് ഇസ്ലാമിക ശരീഅത്തിൽ യാതൊരു തടസ്സവുമില്ല. അങ്ങനെ നിഴൽ പരിശോധനകൾ നടന്ന സംഭവങ്ങളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട. പിന്നെ കാന്തപുരം ഭയക്കുന്നത് ആരെ?
ഇതിൽ നാം ചൂണ്ടിക്കാണിച്ച ഒരു വസ്തുത പോലും കാന്തപുരത്തിനോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മറ്റു പണ്ഡിതന്മാർക്കോ ഖണ്ഡിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് മറ്റൊരു വസ്തുത. പാവപ്പെട്ട സമൂഹത്തെ ഇല്ലാക്കഥകൾ പറഞ്ഞുകൊണ്ട് വ്യക്തമായി ചൂഷണം ചെയ്യുന്നതാണ് കാണുന്നത്. കോടിക്കണക്കിന് രൂപ ഇത് സൂക്ഷിക്കാനെന്ന പേരിൽ ഒരു പള്ളിനിർമ്മാണം വാഗ്ദാനം ചെയ്തുകൊണ്ട് കയ്യും കണക്കുമില്ലാത്ത രീതിയിൽ പിരിവ് എടുത്തുകൊണ്ട് ധനസമാഹരണം നടത്തുകയും അവസാനം കോടതി അതിന് വിശദീകരണം ചോദിച്ചപ്പോൾ കാന്തപുരം നൽകിയ സത്യവാങ്മൂലത്തിൽ എഴുതി കൊടുത്തിട്ടുള്ളത് അങ്ങനെ ഒരു പിരിവ് ഞങ്ങൾ എടുത്തിട്ടില്ല എന്നാണ്. വ്യക്തമായി പൊതുസമൂഹത്തിനു മുമ്പിൽ കണ്ട ഒരു വസ്തുത പോലും നിയമത്തിനുമുമ്പിൽ രക്ഷപ്പെടാൻ വേണ്ടി പച്ചക്കള്ളം പറഞ്ഞ അദ്ദേഹം എങ്ങനെ ഒരു ഇസ്ലാമിക പണ്ഡിതനായ ഞെളിഞ്ഞു നടക്കുന്നു എന്നതാണ് അത്ഭുതം.
വ്യക്തിഹത്യകൊണ്ടും തെറികൊണ്ടും തോൽപ്പിക്കാനാവില്ല
ഈ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയും അണികൾ ഭീഷണിപ്പെടുത്തിയുമാണ് കാര്യങ്ങൾ മുൻപോട്ട് പോയിക്കൊണ്ടിരുന്നത്. വ്യക്തിപരമായി ബന്ധപ്പെട്ട പലരും കാര്യങ്ങൾ ബോധ്യപ്പെട്ടു മനസ്സിലാക്കുന്നു എന്നുള്ളതുകൊണ്ടുതന്നെ ഇനി ഞാനുമായി ബന്ധപ്പെടാൻ പാടില്ല എന്ന് ഇവരുടെ നേതാക്കന്മാർ പ്രസംഗിച്ചു. യഥാർത്ഥത്തിൽ ഇവരുടെ നേതാക്കന്മാർക്ക് തന്നെ ഇതിൽ വിശ്വാസം ഇല്ല എന്നുള്ളതിന് ഡസൻകണക്കിന് ശബ്ദരേഖകൾ ഇന്നും എന്റെ കയ്യിൽ സൂക്ഷിച്ചു ഇരിപ്പുണ്ട്. ഇത് ചർച്ചക്ക് വന്നാൽ പൊതുസമൂഹത്തിനു മുമ്പിൽ ഇനിയും നാണംകെടും എന്നുള്ളതുകൊണ്ടുതന്നെ ഇത്തരമൊരു ചർച്ച നടത്തൽ ഒരു നല്ല കാര്യമല്ല എന്ന് പാവപ്പെട്ട അണികളെ പറഞ്ഞു പറ്റിക്കുകയാണ് ഈ നേതൃത്വം ഇപ്പോഴും ചെയ്യുന്നത്.
ഈ ലേഖനം പ്രസിദ്ധീകരിച്ച് വരുന്നതോടുകൂടി ഇനിയും എനിക്ക് വ്യക്തിപരമായി തെറി അഭിഷേകങ്ങളുടെ മാലപ്പടക്കങ്ങൾ വരും എന്നുള്ള ഉറച്ച ബോധ്യമുണ്ട്. പക്ഷേ ഇനി വരുന്ന ഒരു തലമുറയെങ്കിലും ഈ തട്ടിപ്പിനെതിരെ ബോധവാന്മാർ ആകേണ്ടതുണ്ട് എന്നുള്ള ഒന്നുകൊണ്ടുമാത്രമാണ് ഇതിനെതിരെ വീണ്ടും രംഗത്ത് ഇറങ്ങാൻ കാരണം. ഇവരുടെ നേതാക്കന്മാർക്ക് പോലും ഇതിൽ വിശ്വാസമില്ല എന്ന് 2013 മുതൽക്ക് ആവർത്തിച്ച് പറയുന്നതാണ്. ഈ വിഷയത്തിൽ ഒരു തുറന്ന ചർച്ചക്ക് എന്നും ഒരുക്കമാണെന്ന് അറിയിച്ചതാണ്. പക്ഷേ അതിനൊന്നും തയാറാകാതെ പ്രവാചക തിരുകേശങ്ങൾ തള്ളിപ്പറയുന്നവർ പിഴച്ചുപോയി എന്നു പറഞ്ഞു അണികളെ സമാധാനിപ്പിക്കുക ആണ് ഇവർ ചെയ്യുന്നത്. അത് ശരിയാണ് പ്രവാചക തിരുകേശങ്ങൾ ഒരിക്കലും തള്ളിപ്പറയാൻ ഒരു മുസ്ലിമിന് കഴിയില്ല. പക്ഷേ തിരുകേശങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നാൽ അതിനെതിരെ പ്രതികരിക്കേണ്ടതും ഒരു വിശ്വാസിയുടെ ബാധ്യതയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള പ്രവർത്തനം വീണ്ടും തുടരുന്നു. സംഘടനാ പിൻബലവും, സമ്പത്തും, രാഷ്ട്രീയ മേൽക്കോയ്മയും ഉപയോഗപ്പെടുത്തി സത്യത്തെ തേച്ചരച്ചു കളയാനാണ് കാന്തപുരവും കൂട്ടരും ശ്രമിക്കുന്നത്. സത്യമെന്നും സത്യമായി നിലകൊള്ളുമെന്ന് ഉറച്ച വിശ്വാസമുണ്ട് അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾ ഇനിയും തുടരും. ഈ വ്യാജങ്ങൾ കാന്തപുരവും കൂട്ടരും കയ്യൊഴിയുന്നത് വരെ. ഏറ്റവും ചുരുങ്ങിയ രൂപത്തിലാണ് ഇത് ഇവിടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. സുദീർഘമായി ആരംഭംമുതൽ എഴുതാൻ ഒരുങ്ങുകയാണെങ്കിൽ ഒരുപക്ഷേ ഒരുപാട് എപ്പിസോഡുകൾ തന്നെ വേണ്ടി വന്നേക്കാം. ഈ കള്ളക്കളികൾ അറിഞ്ഞ് എന്റെ ഒരു സുഹൃത്ത് ഇതിനെപ്പറ്റി മുമ്പു പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഞാനോർക്കുകയാണ്. 'അധോലോകം ഒക്കെ ഇവരുടെ എത്രയോ പിന്നിൽ' പണ്ഡിത വേഷധാരികളായ നടന്നുകൊണ്ട് ആത്മീയതയുടെ പേരിൽ പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് വിരാജിക്കുന്ന ഒരു കൂട്ടം കേവലം വേഷധാരികൾ അത്തരത്തിലുള്ള കേവലം പണ്ഡിത വേഷധാരികൾ ആയിരിക്കും ആകാശത്തിനു കീഴിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗമെന്ന പ്രവാചകരുടെ ഒരു പ്രവചനം കൂടി ഓർത്തു പോവുകയാണ്. അതെ സമയം ഇത് വായിച്ചുകൊണ്ട് ഒരാൾക്കെങ്കിലും സത്യം ബോധ്യപ്പെട്ടാൽ ഇതിനുവേണ്ടി നടത്തിയ അധ്വാനം ശ്രമകരമാണെന്ന് വിശ്വസിക്കുന്നു .
(അവസാനിച്ചു)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്