കാരാപ്പുഴ ടൂറിസം പദ്ധതി കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി; അഴിമതി ആരോപണം ഉയരുന്നത് ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചറൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ സിഇഒ ജയപാലന് എതിരെ; വെട്ടിപ്പ് നടക്കുന്നത് ടൂറിസം പദ്ധതിയുടെ കരാറുകളിൽ; ലക്ഷങ്ങളുടെ ജോലികൾക്ക് എഴുതിയെടുക്കുന്നത് കോടികൾ; കോർപ്പറേഷൻ ചെയർമാൻ ചുമതല മന്ത്രിക്കായതിനാൽ കെ.കൃഷ്ണൻകുട്ടിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: അഴിമതിയുടെ പ്രകടരൂപമായി കേരളത്തിന്റെ മനസ്സിൽ സ്ഥാനം പിടിച്ച ഡാം പ്രോജക്ട് ആണ് കാരാപ്പുഴ. ഏഴര കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പ്രോജക്ട് 300 കോടി ചെലവിട്ടിട്ടും ഒന്നുമാകാത്ത കഥയാണ് കാരാപ്പുഴ പറഞ്ഞത്. അഴിമതിയുടെ കറവപ്പശു എന്ന് പോലും കാരാപ്പുഴ പദ്ധതി വിശേഷിപ്പിക്കപ്പെട്ടു. ഇപ്പോൾ കാരാപ്പുഴയുടെ ചുവട് പിടിച്ചുള്ള ടൂറിസം പ്രോജക്ടും അഴിമതിയിലേക്ക് തന്നെ നീങ്ങുന്നതായി മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വെളിവാകുന്നു. കോടികളുടെ അഴിമതിയാണ് കാരാപ്പുഴ ഡാം ആൻഡ് സറൗണ്ടിങ്സ് മേക്കിങ് എ ടൂറിസം ഡെസ്റ്റിനി എന്ന പ്രോജക്ടിന്റെ പേരിൽ നടക്കുന്നത്. ടൂറിസം പ്രോജെക്റ്റിന്റെ കരാറിലാണ് കോടികളുടെ അഴിമതി പത്തിവിടർത്തി ആടുന്നത്. വിവിധ സ്റ്റേജുകളിലാണ് ടൂറിസം പദ്ധതി പുരോഗമിക്കുന്നത്.
ഇപ്പോൾ നടക്കുന്നത് മൂന്നാം സ്റ്റേജ് ആണ്. ഒന്നാം സ്റ്റേജ് അഴിമതി ഇല്ലാതെ കടന്നുപോയപ്പോൾ രണ്ടും മൂന്നും സ്റ്റേജുകളിൽ കോടികളുടെ അഴിമതി എന്നാണ് വെളിവാകുന്നത്. പത്ത് ലക്ഷം രൂപയുടെ പ്രോജക്ട് വർക്കുകൾ രണ്ടാം സ്റ്റേജിൽ കഴിഞ്ഞപ്പോൾ ബിൽ തുകയായി മാറിയത് ഒന്നരക്കോടി രൂപ. മൂന്നാം സ്റ്റേജിൽ മാറാൻ പോകുന്നത് രണ്ടര കോടിയിലേറെ രൂപയുടെ ബില്ലാണ്. നിസാര തുകയ്ക്ക് പണികൾ തീർത്ത് വൻതുക അതായത് കോടികൾ ബില്ലായി മാറാൻ പോകുകയാണ്. അഴിമതിയിൽ ഇറിഗേഷൻ വകുപ്പിനോ ഇപ്പോഴത്തെ ഇറിഗേഷൻ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കോ ഒഴിഞ്ഞു മാറാൻ കഴിയില്ല. അഴിമതിക്ക് കുട പിടിക്കുന്ന കിഡ്ക് എന്ന കോർപ്പറേഷൻ ചെയർമാൻ ഇറിഗേഷൻ മന്ത്രി കെ.കൃഷ്ണൻകുട്ടി തന്നെയാണ്. കാരാപ്പുഴ ടൂറിസം പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്ത കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചറൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ എന്ന കമ്പനിയെ ചുറ്റിപ്പറ്റിയാണ് അഴിമതിയാരോപണങ്ങൾ ഉയരുന്നത്.
അഴിമതിയാരോപണങ്ങൾ ഉയരുന്നത് കിഡ്ക് സിഇഒ ആയ ജയപാലൻ നായരെ ചുറ്റിപ്പറ്റി
കിഡ്ക് സിഇഒ ആയ ജയപാലൻ നായരെ ചുറ്റിപ്പറ്റിയാണ് ആരോപണങ്ങൾ ഉയരുന്നത്. കാരാപ്പുഴ ഡാമിനു ചുറ്റുമായി വികസിപ്പിക്കുന്ന ടൂറിസം പ്രോജക്ട് ജോലികൾ ജയപാലൻ നായർ സ്വന്തം ബിനാമികളെ തന്നെയാണ് ഏൽപ്പിക്കുന്നത് എന്നാണു ആരോപണം. ജലവിഭവവകുപ്പ് മന്ത്രി ചെയർമാനായും, എസ് റീമയെ എം ഡി യായും, വിവിധ അണ്ടർ സെക്രട്ടറിമാർ ഡയറക്ടർമാരുമായി പത്ത് കോടി രൂപ പെയ്ഡ് കാപ്പിറ്റലായി കേരളാ സർക്കാർ ഉടമസ്ഥതയിൽ തുടങ്ങിയ കമ്പനിയാണ് കിഡ്ക്.
9.10 .2015 ൽ ഈ നമ്പറിൽ ഇറങ്ങിയ 453/2015 സർക്കാർ ഉത്തരവ് പ്രകാരം സർക്കാരിന്റെ കീഴിലുള്ള വിവിധ ഇറിഗേഷൻ, ടുറിസ്സം ഡെവലപ്പ് മെന്റ് വർക്കുകൾ നേരിട്ട് കിട്ക് നേരിട്ട് എറ്റെടുത്ത് നടത്താം. അങ്ങിനെയാണ് കാരാപ്പുഴ ഡാം കേന്ദ്രീകൃതമായ ടൂറിസം പ്രോജക്ടിന് കിഡ്കിന് അനുമതി നൽകിയത്. കാരാപ്പുഴയിലെ ജനങ്ങൾക്ക് ഈ പ്രൊജക്റ്റിനെ കുറിച്ച് ഒരു പിടിയുമില്ല. ടൂറിസം പദ്ധതിയെക്കുറിച്ച് വിവരാവകാശം ചോദിച്ചാൽ ഇത് ഞങ്ങളുടെ വർക്ക് അല്ല എന്നാണ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ മറുപടി. കിഡ്ക് പക്ഷെ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ബോഡിയാണ് എന്നത് മറച്ചുവെക്കുകയും ചെയ്യും. ഇതിൽ തന്നെ ഒത്തുകളി വ്യക്തമാണ്, കാരാപ്പുഴ വർക്ക് കിഡ്കിന്റെ കയ്യിൽ അമർന്നതോടെ പ്രോജക്ടിൽ സ്വന്തം നോമിനികളെ ജയപാലൻ തിരുകി കയറ്റിയിരുന്നു. ഇറിഗേഷൻ വകുപ്പിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി വിരമിച്ച ആളാണ് ജയഗോപാലൻ..
ജയപാലന്റെ കിഡ്ക് നിയമനം തന്നെ വിവാദമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ആരോപണവിധേയരെ നിയമിക്കരുത് എന്നാണ് സർക്കാർ തീരുമാനം തന്നെ. ഈ തീരുമാനമാണ് ജയപാലന്റെ കാര്യത്തിൽ ആദ്യം തന്നെ കാറ്റിൽപ്പറന്നത്. സർവീസിലിരിക്കെ വിജിലൻസ് അന്വേഷണം നേരിട്ടയാളാണ് ജയപാലൻ. . ഇതറിഞ്ഞുകൊണ്ടാണ് കിഡ്ക് സിഇഒ സ്ഥാനത്ത് ജയപാലനെ നിയമിച്ചത്. ജയപാലനെ നിയമിച്ചപ്പോൾ തന്നെ ഈ നിയമനത്തിന്നെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ജലസേചന വകുപ്പിൽ നിന്നും വിരമിച്ചവരെയാണ് കിഡ്കിൽ ഒരു വിധം എല്ലാ തസ്തികകളിലും നിയമിച്ചിട്ടുള്ളത്. കാരാപ്പുഴ ടൂറിസം പ്രോജക്ട് ജയപാലൻ നായരുടെ കീഴിൽ ആരംഭിച്ചപ്പോൾ തന്നെ തട്ടിപ്പിന്റെ പരമ്പരകൾ തന്നെ കിഡ്കിൽ അരങ്ങേറിയതായാണ് സൂചനകൾ. അതിനായി ഇറിഗേഷൻ വകുപ്പിലെ തന്റെ പഴയ സഹപ്രവർത്തകരെ തന്നെ ജയപാലൻ ഈ ടൂറിസം പ്രൊജക്ടിൽ നിയമിക്കുകയും ചെയ്തു. ഇങ്ങിനെ വന്നവരാണ് വടകര സ്വദേശി കിഷോറും , ബെയ്സലും.
കിഷോറിനെ കാരാപ്പുഴയുടെ ചുമതലയുള്ള കിഡ്കിന്റെ അസ്സിസ്റ്റന്റ് എക്സ്സിക്കുട്ടിവ് എഞ്ചിനിയറായും, ബെയ്സലിനെ സൈറ്റിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനിയർ ആയും നിയമിച്ചു.ഇതോടെ ടൂറിസം പ്രോജക്ട് പൂർണമായും ജയപാലൻ നായരുടെ കൈപ്പിടിയിൽ ഒതുങ്ങുകയും ചെയ്തു. അഴിമതിയുടെ വ്യാപ്തി വലുതാകും വിധം വൻ പദ്ധതികൾ കാരാപ്പുഴ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡാമിന് ചുറ്റും പാർക്ക്, അഡ്വഞ്ചർ ടൂറിസം, വ്യൂ ടവർ, ഉദ്യാനം തുടങ്ങിയവ കാരാപ്പുഴ ഡാം ആൻഡ് സറൗണ്ടിങ്സ് മേക്കിങ് എ ടൂറിസം ഡെസ്റ്റിനിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടികളുടെ തട്ടിപ്പിനാണ് ഈ ടൂറിസം പ്രൊജക്റ്റിലൂടെ അരങ്ങൊരുങ്ങുത് എന്നാണ് ടൂറിസം പ്രൊജക്റ്റിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ വെളിവാക്കുന്നത്.
കരാറുകാരൻ കെ.എസ്.മോഹനൻ ജയപാലന്റെ ബിനാമിയോ?
പ്രോജക്ട് വർക്കുകൾ പൂർണമായും സിഇഒ ജയപാലൻ ബിനാമികൾക്കാണ് നൽകിയിരിക്കുന്നത്. കാരാപ്പുഴ ടൂറിസം പ്രൊജക്റ്റിൽ കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് നടത്തുന്നത് ജയപാലന്റെ സുഹൃത്തും നിരവധി കേസുകളിലെ പ്രതിയുമായ കെ.എസ്.മോഹനനാണ്. ജയപാലന്റെ നോമിനിയാണ് കെ.എസ്.മോഹനൻ എന്ന് വിളിക്കുന്ന ഫുൾ കൈ മോഹനൻ എന്നാണ് ആക്ഷേപം. ഈ മോഹനനെ കണ്ടുകൊണ്ട് തന്നെയാണ് ജയപാലൻ പ്രോജക്ട് മുന്നോട്ടു നീക്കിയത് എന്നാണ് സൂചനകൾ. ജയപാലൻ വയനാട്ടിലെ ബാണാസുര ഡാമിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ ആയി എത്തിയപ്പോൾ മുതൽ മോഹനനുമായി അടുപ്പമുണ്ട്. പരിചയപ്പെടുന്നതും ബിനാമി ബിസിനസ് തുടങ്ങുന്നതും അതിനു ശേഷമാണെന്നാണ് സൂചന.
ഇവർ രണ്ടുപേരും കൂടി ഈ സമയത്തും കോടികളുടെ തട്ടിപ്പുകൾ നടത്തി എന്നും അപ്പോഴുള്ള എക്സ്സിക്യുട്ടിവ് എഞ്ചിനിയറുടെ സഹായം ഇവർക്ക് ലഭിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. കിഡ്കിൽ കോൺട്രാക്ട് വർക്കുകൾ ഏൽപ്പിക്കാൻ കിഡ്കിന്റെ തന്നെ പാനലുണ്ട്. ഈ കോൺട്രാക്റ്റർമാർക്കാണ് വർക്കുകൾ കൊടുക്കുന്നത്. കോൺട്രാക്ടർമാർ പാനലിൽ ഉണ്ടെങ്കിലും വർക്കുകൾ ഇഷ്ടക്കാർക്ക് വീതം വയ്ക്കുകയാണ് ചെയ്യുന്നത്. കിഡ്കിന്റെ കോൺട്രാക്ട് പാനലിൽ ഉൾപ്പെടാൻ തന്നെ ലക്ഷങ്ങൾ കൈക്കൂലിയായി നല്കണമെന്ന് ആക്ഷേപം മുൻപ് തന്നെ ഉയർന്നതുമാണ്. കിഡ്ക് ഇ ടെൻഡർ നടത്തുന്നില്ല. ഇ ടെൻഡർ സുതാര്യമായതിനാൽ അഴിമതിക്ക് കോപ്പില്ലാത്തതാണ് കാരണം. ഇ ടെൻഡർ നൽകാത്തതിന് കാരണം പക്ഷെ വേറെയാണ് പറയുന്നത്. കിഡ്ക് എന്നാൽ സർക്കാർ ജോലികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്ന ബോഡിയാണ്.
അതിനാൽ കിഡ്കിന് ജോലികൾ പാനലിലെ കോൺട്രാക്ടർമാർക്ക് വീതിച്ചു നൽകാം. ഇതുതന്നെയാണ് കിഡ്കിൽ നടക്കുന്നതും. ഇവിടെയാണ് കെ.എഎസ്.മോഹനന്റെ സാന്നിധ്യം ജയപാലൻ നായർക്ക് തുണയാകുന്നത്. കോൺട്രാക്ട് സംബന്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥൻ ഉടക്ക് വയ്ക്കുകയാണെങ്കിൽ മോഹനൻ പ്രത്യക്ഷപ്പെടും. ഉദ്യോഗസ്ഥനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുക. കൈക്കൂലി ആണെങ്കിൽ അങ്ങിനെ, പെണ്ണ് മതിയെങ്കിൽ അങ്ങിനെ. രണ്ടിലും വഴങ്ങിയില്ലെങ്കിൽ മൂന്നാമത് ഭീഷണി വരും. ഇതോടെ ഉദ്യോഗ്സസ്ഥൻ ഒതുങ്ങും. ഒതുക്കാത്തവരെ ഒതുക്കാൻ പ്രത്യേക പാടവമുള്ള കോൺട്രാക്ടർ കൂടിയാണ് മോഹനൻ. ഇതിനായാണ് കിഡ്ക് പാനലിലേക്ക് മോഹനനെ ജയപാലൻ തിരുകി കയറ്റിയത് എന്ന് മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നതാണ്. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി മോഹനനും ജയപാലനും കല്ലുപാടിയിൽ ഒരു വീട് എടുത്തിട്ടുണ്ട്. ഈ വീട് കേന്ദ്രീകരിച്ചാണ് ഇടപാടുകൾ എന്നാണ് ആക്ഷേപം.
കാരപ്പുഴ വർക്കുകൾ വിവിധ സ്റ്റേജുകളിലായാണ് പുരോഗമിക്കുന്നത്. ഫസ്റ്റ് സ്റ്റേജ് വെറും ചെറിയ തുകയ്ക്ക് മാനന്തവാടി സ്വദേശിയായ ഒരു ചെറിയ കോൺട്രാക്ടർക്ക് ആദ്യം നൽകി. ചെറിയ വർക്കുകൾ മറ്റ് ചെറിയ കോൺട്രാക്ട്ടർമാരെ എൽപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ സ്റ്റേജിലാണ് മോഹനൻ എത്തുന്നത്. രണ്ടാമത്തെ സ്റ്റേജ് ഒന്നര കോടി രൂപയ്ക്ക് കെ.എസ്.മോഹനന് നൽകി. ഇതിലാണ് അഴിമതി വന്നത്. വെറും വെറും പത്ത് ലക്ഷത്തിൽ താഴെയുള്ള വർക്കുകൾ പൂർത്തീകരിക്കുകയും ബിൽ തുകയായി ഒന്നര കോടിയിലധികം കൈപ്പറ്റുകയും ചെയ്തു. സൈറ്റ് എഞ്ചിനീയർമാരുടെ ഒത്താശ ഇതിനു പിന്നിലുണ്ട് എന്നാണ് സൂചന. സൈറ്റിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയർ താമസിക്കുന്നത് മോഹനന്റെ വീട്ടിൽ തന്നെയാണ് എന്നാണ് ലഭിക്കുന്ന വിവരം. വർക്കിന്റെ പ്രധാന എഴുത്ത് ജോലികൾ ചെയ്യുന്നതും ഇതേ വീട്ടിൽ വച്ചാണ്.
കിഡ്ക് വയനാട്ടിൽ ഏറ്റെടുത്തത് കോടികളുടെ പ്രോജക്ട് വർക്ക്, പക്ഷെ സ്വന്തമായി ഓഫീസില്ല
കോടികളുടെ വർക്ക് കാരാപ്പുഴ കിഡ്ക് ഏറ്റെടുത്ത് നടത്തുന്നുണ്ടെങ്കിലും കിഡ്കിന് വയനാട്ടിൽ ഓഫീസില്ല. കിഡ്കിന് വയനാട്ടിൽ ഓഫീസില്ലാ എന്ന കാര്യം കിഡ്ക് എംഡി എസ്.രമ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസ് ഇല്ലാത്തതിനാൽ വർക്കിന്റെ എം ബുക്ക് അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും മോഹനന്റെ വീട്ടിൽ തന്നെയാണ് എന്നാണ് സൂചന. ഏതെല്ലാം അഴിമതി സുഗമമാക്കുന്നു. കിഡ്കിന് സ്വന്തമായി ഓഫീസ് വേണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് അവഗണിക്കപെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പദ്ധതിക്ക് വേണ്ടി കറന്റു ചോർത്തലും; കരാറുകാരന്റെ ലക്ഷങ്ങളുടെ ബിൽ അടക്കുന്നത് ഇറിഗേഷൻ വകുപ്പ്
കാരാപ്പുഴ ടൂറിസം പ്രോജക്ട് വർക്കിന് ഇലക്ട്രിസിറ്റി നൽകേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്തമാണ്. സ്വന്തം പണം മുടക്കി കരാറുകാരൻ കറന്റ് വാങ്ങണം എന്നാണ് ചട്ടം. പക്ഷെ കാരാപ്പുഴ ടൂറിസം പദ്ധതിക്ക് വേണ്ട ഇലക്ട്രിസിറ്റി കാരാപ്പുഴ പദ്ധതിയിൽ നിന്ന് നൽകുകയാണ് ചെയ്യുന്നത്. ഈ ഇലക്ട്രിസിറ്റിയാണ് ടൂറിസം പ്രൊജക്റ്റിനു വേണ്ടി ഉപയോഗിക്കുന്നത്. അതിനു കാരാപ്പുഴ ഇറിഗേഷന്റെ പദ്ധതിയുടെ ചാർജുള്ള 'അസ്സിസ്റ്റന്റ് എക്സ്സിക്യൂട്ടിവ് എഞ്ചിനീയറുടെ സഹായമാണ് മോഹനന് ലഭിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ടൂറിസം പദ്ധതിക്ക് വേണ്ടി വരുന്ന ലക്ഷങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ ഇറിഗേഷൻ വകുപ്പിൽ നിന്നാണ് അടയ്ക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടം ഈയിനത്തിൽ മാത്രം ഇറിഗേഷൻ വകുപ്പിന് വരുന്നുമുണ്ട്. എല്ലാത്തിനും പടരുന്നത് അഴിമതിയുടെ മണം തന്നെയാണ്.
(തുടരും)
Stories you may Like
- മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം
- പുല്ലരിയാൻ പോയ സുരേന്ദ്രനെ പുഴയിലേക്ക് വലിച്ചു കൊണ്ടുപോയത് മുതലയോ?
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്