വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
എം മാധവദാസ്
തിരുവനന്തപുരം: ഓരോ വർഷം കഴിയന്തോറും കൂടുതൽ കൂടുതൽ താര കേന്ദ്രീകൃതമാവുകയാണ് മലയാള സിനിമ. ന്യൂജനറേഷൻ തരംഗം വഴി ആദ്യകാലത്ത് ഈ പ്രവണതക്ക് ചില തിരിച്ചടികൾ നേരിട്ടെങ്കിലും ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് പഴയ പടിതന്നെയാണ്. വാണിജ്യ സിനിമയെ എ ടു ഇസഡ് നിയന്ത്രിക്കുന്നത് താരങ്ങൾ തന്നെയാണ്. വന്നുവെന്ന് എത്ര താരങ്ങൾ ഉണ്ടോ അത്രയും ശക്തമാണ് മലയാള സിനിമാ വിപണിയെന്ന ധാരണയും വന്നിരിക്കുന്നു. താരപ്രഭയെ മാർക്കറ്റ് ചെയ്താണ് ഒടിയൻ പോലുള്ള ചിത്രങ്ങൾ ലോക വ്യാപകമായി റിലീസ് ചെയ്തതും, ആദ്യ ദിനങ്ങളിൽ പണം വാരിയതും.
എല്ലാവർഷങ്ങളും പോലെ തന്നെ ശക്തമായ താര മൽസരം നടന്ന വർഷം തന്നെയാണ് കടന്നുപോവുന്നതും. മൊത്തം കണക്കുനോക്കുമ്പോൾ വീണ്ടും മോഹൻലാൽ എന്ന നടനുചുറ്റുമാണ് വിപണിമൂല്യം ഇരിക്കുന്നതെന്ന് വ്യക്തമാണ്. പക്ഷേ അപ്പോളും സുഡാനി ഫ്രം നൈജീരിയ പോലുള്ള, ജോസഫ് പോലുള്ള കൊച്ചു ചിത്രങ്ങളെയും പ്രേക്ഷകർ കൈയാഴിയുന്നുമില്ല. സൗബിൻ ഷാഹിനെയും, ജോജുജോർജിനെയും നായകരാക്കിയാലും സിനിമ വിജയിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. അതായത് വലിയ സിനിമകളെപ്പോലെ ചെറിയ സിനിമക്കും സ്പേസ് ഉണ്ടെന്നത് ആശ്വാസകരം.
വിപണിയുടെ താരം ലാലേട്ടൻ തന്നെ
എന്തൊക്കെ പറഞ്ഞാലും മലയാള സിനിമാ വിപണിയിലെ താരം ഇപ്പോളും മോഹൻലാൽ തന്നെയാണ്. നീരാളി, ഡ്രാമ, ഒടിയൻ എന്നീ മൂന്ന് ചിത്രങ്ങളാണ് ലാലിനെ നായകനാക്കി ഈ വർഷം ഇറങ്ങിയത്. ഒപ്പം കായംകുളും കൊച്ചുണ്ണിയിലെ പഞ്ച് വേഷവും ലാൽ ചെയ്തു. ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഹൈപ്പ് തന്നെ ലാലേട്ടന്റെ താരപ്രഭയെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. വെറും രണ്ടുദിവസംകൊണ്ട് ഒരു ചിത്രത്തെ അമ്പതുകോടി ക്ലബിലെത്തിക്കാൻ മാറ്റാർക്കാണ് കഴിയുക.
നൂറുകോടി ക്ലബിലെത്തിയെന്ന് അവകാശപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെയും ഹൈലൈറ്റ് മോഹൻലാലിന്റെ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രമാണ്. നിവിൻ പോളി പലപ്പോഴും മോഹൻലാലിന്റെ മുന്നിൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ആയിപ്പോവുകയയായിരുന്നു. നീരാളി മാത്രമാണ് പോയവർഷം വിപണിയിൽ ഏശാതെപോയ ലാൽ ചിത്രം. രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമക്ക് ആവറേജ് കളക്ഷൻ മാത്രമേ ഉണ്ടായിരുന്നെങ്കിലും ഉണ്ടായിരുന്നെങ്കിലും, താരമമ്യേന കുറഞ്ഞ മുടക്കുമുതലും ഉയർന്ന സാറ്റലൈറ്റ് റൈറ്റും ചിത്രത്തെ ലാഭമാക്കുമെന്നാണ് നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ പറയുന്നത്. പക്ഷേ ചിത്രത്തിലെ ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പഴയ മോഹൻലാലിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നമ്പറുകൾ പുനസൃഷ്ടിക്കയാണ് ഡ്രാമയിലൂടെ രഞ്ജിത്ത് ചെയ്തത്. ഹിറ്റായി മാറിയ മകൻ പ്രണവ് മോഹൻലാലിന്റെ ആദി എന്ന ചിത്രത്തിലും ലാലിന്റെ മുഖം വന്നുപോയി.
നടനെന്ന നിലക്ക് ലാലിനെ വെല്ലുവിളിക്കാൻ തക്ക കഥാപാത്രങ്ങൾ ഒന്നും വന്നില്ലെങ്കിലും കിട്ടിയ വേഷങ്ങൾ മനോഹരമാക്കി താൻ തന്നെയാണ് പ്രേക്ഷകരുടെ പ്രിയ താരമെന്ന് ലാൽ ഒരിക്കൽകൂടി തെളിയിച്ച വർഷമായിരുന്നു കടന്നുപോയത്. വൻ പ്രതീക്ഷയുമായെത്തിയ ഒടിയൻ എന്ന ചിത്രത്തിന് ഫാൻസിന്റെപോലും പൂർണ പിന്തുണ കിട്ടാതിരുന്നപ്പോഴും, ആ കഥാപാത്രത്തെ ലാൽ അല്ലാതെ മറ്റാരുചെയ്താലും ഇതിലും നന്നാവില്ല എന്ന പൊതു വിവരണമാണ് എല്ലാം കീറിമുറിക്കുന്ന നവമാധ്യമങ്ങളിൽപോലും ഉണ്ടായത്. 58കാരനായ ഒരു മധ്യവയസ്ക്കാനാണ് ഇതെന്ന് ഒടിയൻ മാണിക്ക്യന്റെ യൗവനകാലം കണ്ടാൽ പറയുമോ. അതാണ് ശരിക്കുള്ള ലാലിസം.
മമ്മൂട്ടിക്ക് ആശ്വസിക്കാൻ അബ്രഹാമിന്റെ സന്തതികൾ മാത്രം
സ്ട്രീറ്റ്് ലൈറ്റ്സ്, പരോൾ, അങ്കിൾ, അബ്രാഹാമിന്റെ സന്തതികൾ, കുട്ടനാടൻ ബ്ലോഗ് എന്നിവയാണ് 2018ൽ മമ്മൂട്ടിയുടേതായി ഇറങ്ങിയ മലയാള ചിത്രങ്ങൾ. ഇതിൽ 50 കോടി ക്ലബിലെത്തിയ അബ്രാഹമിന്റെ സന്തതികൾ മാത്രമാണ് ബോക്സോഫീസിൽ ഗുണം ചെയതത്. എന്തിനുവേണ്ടിയാണ് ഇങ്ങനെ ഒരു പടം എടുത്തതെന്ന് സംവിധായകനുപോലും വിശദീകരിക്കാൻ കഴിയാത്ത ചിത്രങ്ങളായിരുന്നു സ്ട്രീറ്റ് ലൈറ്റ്സും, പരോളും, കുട്ടനാടൻ ബ്ലോഗും. ഈ ചവറുകളെ അർഹിക്കുന്ന അവഗണയോടെ ജനം തള്ളുകയും ചെയതു. ജോയ്മാത്യു എഴുതി ഗിരീഷ് ദാമോധർ സംവിധാനം ചെയ്ത അങ്കിൾ ആവറേജ് കളക്ഷൻ നേടി മുടക്കുമുതൽ തിരിച്ചുപിടിച്ചു.പക്ഷേ എന്തിനാണ് 67 വയസ്സുള്ള ഈ നടൻ തന്റെ അഭിനയ ജീവിതത്തിന്റെ സയാഹ്നത്തിലും ഇത്തരം ചിത്രങ്ങൾ കമ്മിറ്റ് ചെയ്യുന്നത് എന്ന സംശയം അപ്പോഴും ബാക്കിയാണ്. എന്റെ മമ്മൂക്ക അൽപ്പമൊന്ന് സെലക്റ്റീവാകൂ എന്നേ ഈ അവസരത്തിൽ പറയാൻ കഴിയൂ.
അതേസമയം മമ്മൂട്ടിക്ക് മലയാളത്തേക്കാൾ കീർത്തികിട്ടിയത് തമിഴ് ചിത്രമായ പേരൻപിലുടെയാണ്. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം വൻ കൈയടി കിട്ടിയ ഈ പടം, മെഗാ സ്റ്റാറിന് വീണ്ടും ദേശീയ അവാർഡ് കൊണ്ടുത്തരുമെന്നും കരുതുന്നവർ നിരവധിയാണ്.
പ്രേക്ഷകരുടെ താരമായി ഫഹദ്
ഈ വർഷത്തെ പ്രേക്ഷകരുടെ താരം ആരായിരുന്നെന്ന് ചോദിച്ചാൽ നിഷ്പ്രയാസം പറയാൻ കഴിയുക ഫഹദ് ഫാസിൽ എന്നാണ്. കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ എന്നീ മൂന്നുചിത്രങ്ങളും വിജയമായി. ഇതിൽ മൂന്നിലെയും അഭിനയത്തിന്റെ വ്യത്യസ്തകൾ നോക്കിയാൽ അറിയാം, അമ്പരന്നുപോകുന്നതാണ് ഫഹദിന്റെ ആ റേഞ്ച്. വേണു സംവിധാനം ചെയയ്ത കാർബൺ ക്ലൈമാക്സിലെ ജാട മാറ്റിവെച്ചിരുന്നുവെങ്കിൽ വൻ വിജയം ആയെനെ. അമൽ നീരദിന്റെ വരത്തൻ 30 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തിട്ടുണ്ട്.
ചുരുങ്ങിയ ചെലവിൽ എടുത്ത സത്യൻ അന്തിക്കാട് ചിത്രമായ 'ഞാൻ പ്രകാശൻ' നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. ഇനീഷ്യൽ റിപ്പോർട്ടുകളുടെ അടിസ്്ഥാനത്തിൽ ചിത്രം അമ്പത്്കോടി ക്ലബിൽ കയറാൻ സാധ്യതയുണ്ട്. ഫഹദിന്റെ വൺമാൻഷോ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം ഈ നടന്റെ അഭിനയപാടവത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ചിത്രം പിടിച്ചുനിൽക്കുന്നത്.
ടൊവീനോ എന്ന മിനിമം ഗ്യാരണ്ടി
കലാമൂല്യമുള്ള കൊച്ചു ചിത്രങ്ങൾ ഇറക്കി വിജയപ്പിക്കാൻ ടൊവീനോ തോമസ് എന്ന യുവാതാരത്തെപ്പോലെ മിടുക്കൻ വേറെയില്ല. മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെപേര് എന്നീ ഈവർഷം ഇറങ്ങിയ ടൊവീനോയുടെ നാല് ചിത്രങ്ങളും മുടക്കുമുതൽ തിരിച്ചുപടിച്ചും. ഇതിൽ തീവണ്ടി 25കോടിക്കടുത്ത് കളക്റ്റ്ചെയ്തതായി റിപ്പോർട്ടുളുണ്ട്. ക്രിസ്മസിന് ഇറങ്ങിയ 'എന്റെ ഉമ്മാന്റെപേരും' ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നുത്. സൂപ്പർ താരങ്ങൾക്കുപോലും മിനിമം ഗ്യാരണ്ടി ഉറപ്പിക്കാൻ കഴിയാത്ത ഇക്കാലത്ത്, മലയാള ചലച്ചിത്രലോകത്തെ വണ്ടൻബോയ് തന്നെയാണ് ടൊവീനോ.
പ്രതീക്ഷ നിലനിർത്തി നിവിൻ
ഹേയ്ജൂഡ് എന്ന സിനിമയിലെ സ്പെഷലി ടാലൻഡഡ് ആയ യുവാവിനെ അവതരിപ്പിച്ച് തകർത്തതാണ് നിവിൻപോളിയുടെ 2018ലെ പ്രാധാനനേട്ടം. ഈ സുന്ദര ചിത്രം പക്ഷേ അത് അർഹിക്കുന്ന രീതയിൽ മഹാവിജയം തീയേറ്റുകളിൽനിന്ന് നേടിയില്ല. എന്നാലും മുടക്കുമുതൽ തിരിച്ചുപിടിച്ച ചിത്രം തന്നെയാണിത്. വൻ പ്രചാരണവും കോടികളുടെ ബജറ്റുമായി ഇറങ്ങിയ കായംകുളം കൊച്ചുണ്ണി നൂറുകോടി ക്ലബിൽ കയറിയെന്നാണ് പ്രചാരണം. പക്ഷേ ഇത് എത്രത്തോളം വിശ്വസിക്കാമെന്ന് ഉറപ്പില്ല. എന്തായാലും ഈ രണ്ട് ചിത്രങ്ങൾ മാത്രം ചെയ്തതിനാൽ 2018ന് നിവിനും മോശവർഷമായിരുന്നില്ല.
പൃഥ്വിയുടെ വിജയം 'കൂടെ' മാത്രം
മൈ സറ്റോറി, കൂടെ, രണം എന്നീ മൂന്നുചിത്രങ്ങൾ ചെയ്ത പ്രഥ്വീരാജിന് വിജയം എത്തിയത് അഞ്ജലി മേനോന്റെ 'കൂടെ'യിൽ മാത്രമാണ്. ഇതിലെ കഥാപാത്രത്തിന് നല്ല നിരൂപക ശ്രദ്ധയും കിട്ടിയിട്ടുണ്ട്. മൈസ്റ്റോറി, രണം എന്നീ ചിത്രങ്ങൾ എന്നും വ്യത്യസ്തകൾ നൽകിയിരുന്നു ഈ നടനിൽനിന്ന് ജനം പ്രതീക്ഷതായിരുന്നില്ല. വൻ പരാജയമാറിയ ഈ ചിത്രങ്ങൾ പ്രഥ്വിയുടെ ഇമേജിനും വല്ലാതെ ദോഷം ചെയ്തിട്ടുണ്ട്. മോഹൻലാലിലെ നായകനാക്കി ലൂസിഫർ ഒരുക്കുന്ന തിരക്കിലാണ് പ്രഥ്വീരാജ് ഇപ്പോൾ. പുതുവർഷത്തിലെ അദ്ദേഹത്തിന്റെ എറ്റവും വലിയ പ്രതീക്ഷയും ഇതുതന്നെ.
വെടി തീർന്ന് ദിലീപ്
ഈ വർഷവും വിവാദനയാകനായി കത്തിനിന്ന നമ്മുടെ ദിലീപിനും ബോക്സോഫീസിൽ വെടി തീർന്നു. രാമലീലയുടെ വൻ വിജയത്തിന്റെ തുടർച്ചയുണ്ടാകുമെന്ന് കരുതി ദിലീപ് കൊണ്ടുവന്ന കമ്മാരസംഭവം എട്ടുനിലയിലാണ് പൊട്ടിയത്. പക്ഷേ ഈ വർഷത്തെയും മലയാള സിനിമയുടെ ഗോസിപ്പുകളുടെയും തർക്കങ്ങളുടെയും പ്രഭവകേന്ദ്രവും ഈ നടൻ തന്നെയായിരുന്നു.
ദുൽഖറിന്റെ നഷ്ടം; പ്രണവ് കയറി വരുന്നു
മൂൻവർഷങ്ങളിൽ തിളങ്ങിനിന്ന ദുൽഖർ സൽമാനെ ഈ വർഷം തമിഴ്, ഹിന്ദി പ്രൊജക്റ്റുകൾ മൂലം മലയാളത്തിൽ കാണാനില്ലായിരുന്നു. ഈ വർഷം ആദ്യം തന്നെ 'ഒരു യമണ്ടൻ പ്രണയകഥയുമായി' അദ്ദേഹം തിരച്ചുവരുന്നുണ്ടെന്നത് ആശ്വസിക്കാം. അപ്പോഴേക്കും മറ്റൊരു താരപുത്രൻ കൂടി മലയാളത്തിൽ കയറിവരികയാണ്. സാക്ഷാൽ പ്രണവ് മോഹൻലാൽ തന്നെ. ആദ്യ ചിത്രമായ ആദി 50 കോടി ക്ലബിൽ കയറിക്കഴിഞ്ഞു. പിതാവിനെ ഒട്ടും അനുകരിക്കായെ സ്വന്തമായി ഒരു സ്റ്റെൽ ഉണ്ടാക്കിയെടുക്കാനാണ പ്രണവിന്റെ ശ്രമം. താരപുത്രന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുവേണ്ടിയും പ്രേക്ഷകർ കാത്തിരിക്കയാണ്.
ജയസൂര്യയും കുഞ്ചാക്കോ ബോബനും പിന്നെ ആസിഫലിയും
ആട് 2 വിന്റെ വിജയത്തിളക്കിൽ 2018ലേക്ക് കടന്ന ജയസൂര്യ തന്റെ മിനിമം ഗ്യാരണ്ടി കാത്ത വർഷമായിരുന്നു ഇത്. ക്യാപ്്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ രണ്ട് ചിത്രങ്ങളും വിജയമായപ്പോൾ, പ്രേതം 2 പ്രേക്ഷകർക്ക് ദഹിച്ചിട്ടില്ല. എന്നാൽ ഈ വർഷം എറ്റവും കൂടതൽ ബോറടിപ്പിച്ച നടൻ എന്ന 'ബഹുമതി' പക്ഷേ കുഞ്ചാക്കോ ബോബുനള്ളതാണ്. കുട്ടനാടൻ മാർപ്പാപ്പ, മാംഗല്യം തന്തുന്നാനേ, ജോണിജോണി യെസ് അപ്പ എന്നീ ചിത്രങ്ങളൊക്കെ വന്നതും പോയതും ആരു അറിഞ്ഞില്ല.
വർഷാവസാനം ഇറങ്ങിയ ലാൽ ജോസിന്റെ തട്ടിൻപുറത്ത് അച്യുതനെക്കുറിച്ചും അത്ര നല്ല റിപ്പോർട്ടുകൾ അല്ല പുറത്തുവരുന്നത്. ശിക്കാരി ശംഭു എന്ന ഒരു ചിത്രമാണ് കുഞ്ചോക്കേയുടെ വിജയലിസ്റ്റിലുള്ളത്. സെലക്റ്റീവ് ആകുന്നതിനെ കുറിച്ച് ഈ നടൻ ചിന്തിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. അതുപോലെ ബീട്ടെക്ക് എന്ന ഒറ്റ ചിത്രമല്ലായെ ആസിഫലിക്കായി വിജയചിത്രങ്ങൾ എടുത്തുപറയാനുമില്ല.ജയാറാം അടക്കമുള്ള പഴയമ മുഖങ്ങൾ വെടിതീർന്നുവെന്നും ഈ വർഷം തെളിയിക്കുന്നു.രമേഷ് പരിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്തയിലും, സലീംകുമാറിന്റെ ദൈവമേ കൈ തൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിലുമാണ് ജയാറം വേഷമിട്ടത്. ആദ്യത്തേതത് വിജയിച്ചപ്പോൾ രണ്ടാമത്തേത് വൻ പരാജയം എറ്റുവാങ്ങി.
നടിമാർ പൊടി പോലുമില്ല; സാന്നിധ്യം മഞ്ജു തന്നെ
കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന മലയാളസിനിമയിൽ വന്നുവന്ന് നായികമാർക്ക് യാതൊരു വ്യക്തിത്വവുമില്ല. നടി പാർവതിയെപ്പോലുള്ളവർ അഭിപ്രായം പറഞ്ഞതിന് മൂലക്കിരിക്കുയുമാണ്. പ്രതികരിക്കുന്ന നടിമാർ ഒതുക്കപ്പെടുന്നു എന്ന പൊതുഅഭിപ്രായം ശക്തമാക്കിക്കൊണ്ടാണ് നടി പാർവതിക്കും മറ്റും അവസരങ്ങൾ നിഷേധിക്കപ്പെടുന്നത്. മൈസ്റ്റോറി, കൂടെ എന്നു രണ്ടു പ്രഥ്വീരാജ് സിനിമകളിൽ മാത്രമെ ഈ അങ്ങേയറ്റം കഴിവുള്ള ഈ നടിയെ കണ്ടിട്ടുള്ളൂ. 'കുടെ'യിൽ നസ്റിയയുടെ തിരിച്ചുവരവ് മാത്രമാണ് എടുത്തുപറയത്തക്ക ആശ്വാസം. വിവാഹശേഷം അഭിനയ ജീവിതം ഇല്ലാതാവുന്ന നടികളിൽനിന്ന് ഫഹദ് ഫാസിലിന്റെ ഭാര്യ വ്യത്യസ്തയാവട്ടെ.
പക്ഷേ പഴയ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ തന്നെയായിരുന്നു നടികളിലെ ശക്തമായ സാന്നിധ്യം. ഏറെ കൊട്ടിഘോഷിക്കപ്പെട്ടിക്കും ഒടിയനിലെ മഞ്ജുവാര്യരുടെ പ്രകടനമെന്നും ശ്രദ്ധിക്കപ്പെട്ടില്ല. 'മോഹൻലാൽ' എന്ന ചിത്രത്തിലെ മഞ്ജുവിന്റെ റോളായിരുന്നു തമ്മിൽ ഭേദം. കമലിന്റെ ആമിയിലെ മാധവിക്കുട്ടിയുടെ വേഷവും എങ്ങുമെത്തിക്കാൻ ഇവർക്കായില്ല. ഒരു നായകൻ ഒപ്പം ഒരു പുതുമുഖ നായിക എന്ന രീതിയിൽ തളച്ചിടപ്പെട്ടിരിക്കയാണ് മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങൾ. സുഡാനി ഫ്രം നൈജീരിയയിലെ രണ്ട് ഉമ്മമാർ മാത്രമായിരുന്നു ഇതിന്റെ എക അപവാദം. വരത്തിനിലെ ഐശര്യലക്ഷ്മയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്