ആചാരദീപങ്ങൾ തെളിയുന്ന ഭൂമിയുടെ മറ്റൊരു വശത്ത് നാസയിലെ പെണ്ണുങ്ങൾ ചെയ്യുന്നത്; നമ്മുടെ കുലസ്ത്രീകളൊട് നാസയിലെ പെണ്ണുങ്ങൾക്ക് ഓർമ്മപ്പെടുത്താനുള്ളത്- രജീഷ് പാലവിള എഴുതുന്നു
തായ്ലാൻഡ്, രജീഷ് പാലവിള
1997 നവംബർ 17ന് ഇന്ത്യൻ വംശജ കല്പനാ ചൗള നാസയിലെ തന്റെ ആദ്യ ബഹിരാകാശയാത്രയുടെ അനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ 'You are just your intelligence' എന്നായിരുന്നു! 2003ൽ തന്റെ രണ്ടാം ബഹിരാകാശയാത്രയുടെ അവസാനത്തിൽ ഭൂമിയിൽ എത്തുന്നതിന് നിമിഷങ്ങൾക്ക്മുൻപ് 'കൊളംബിയ' ബഹിരാകാശവാഹനാപകടത്തിൽ അവർ കൊല്ലപ്പെട്ടു. അതുകഴിഞ്ഞ് ഏതാണ്ട് പതിനഞ്ച് വർഷങ്ങൾക്കിപ്പറവും കേരളത്തിൽ ഒരുകൂട്ടം സ്ത്രീകൾ ലോകത്തോട് പറയുന്നു ''we are just our body''. കല്പനാ ചൗള, ശരീരത്തിന്റെ ഭാരമറിയാൻ കഴിയാത്ത ശൂന്യതയിൽ താൻ പ്രജ്ഞ മാത്രമാണെന്ന് അനുഭവിച്ചെങ്കിൽ ഇവിടെ 'പ്രജ്ഞ' പ്രാകൃത മതബോധങ്ങൾക്ക് പണയംവച്ച് തങ്ങൾ ശരീരങ്ങൾ മാത്രമാണ് എന്ന് കുറച്ച് പെണ്ണുങ്ങൾ പറയുന്നു! പ്രജ്ഞ മറഞ്ഞുപോകാനും ശരീരം മാത്രമായി നിൽക്കാനും അങ്ങനെ ആണധികാരങ്ങളെയും പുരുഷനിർമ്മിത മതകഥാപുസ്തകങ്ങളെയും അർത്ഥപൂർണ്ണമാക്കാൻ അവർ ആഗ്രഹിക്കുമ്പോൾ ധിഷണാശാലികളായ നൂറുനൂറു കല്പനാ ചൗളമാർ മാനവചരിത്രത്തെ ഊറ്റംകൊള്ളിക്കുന്നു. അവരുടെ ദിവസങ്ങൾ പുതിയ ചരിത്രങ്ങളും നൂറ്റാണ്ടുകളും കുറിക്കുന്നു!
ആർത്തവത്തിന്റെ പാപബോധത്തെ ആചാരത്തിന്റെ പേരിൽ സംരക്ഷിക്കാൻ ഭൂമിയിലൊരിടത്ത് പെണ്ണുങ്ങൾ വഴിനീളെ വിളക്ക് കത്തിക്കുകയുണ്ടായി. തങ്ങളുടെ 'അശുദ്ധികളെ' ലോകം അംഗീകരിക്കണം എന്ന വിളംബരമായിരുന്നു അത്. ആ സമയം ഭൂമിയിൽ മറ്റൊരിടത്ത് ഒരുപെണ്ണ് നൂറ്റിതൊണ്ണൂറ്റിയേഴ് ദിവസത്തെ ബഹിരാകാശജീവിതത്തിന്റെ വേറിട്ട അനുഭവങ്ങളുമായി ശാസ്ത്രലോകത്തിന്റെയും സ്ത്രീസമൂഹത്തിന്റെയും അഭിമാനദീപം തെളിക്കുകയായിരുന്നു. നാസയുടെ 'ബഹിരാകാശ ഫ്ളൈറ്റ് ഡോക്ടറായ' സെറീന മറിയ അനോൺ (Serena Maria Auñón) തന്റെ ആദ്യ ബഹിരാകാശയാത്രയുടെ ത്രസിപ്പിക്കുന്ന ഓർമ്മകളിലാണ്. 2018 ജൂൺ 6ന് ഭൂമിയിൽ നിന്നും പുറപ്പെട്ട് 196 ദിവസവും 17 മണിക്കൂറും 49 മിനിറ്റും കഴിഞ്ഞാണ് അവർ സഹയാത്രികരായ റഷ്യൻ സ്പേസ് ഏജൻസിയുടെ സെറി പ്രൊകോപ് യെവ്നും(Sergey Prokopye്) യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അലക്സാണ്ടർ ജസ്റ്റിനും(Alexander Gerst) ഒപ്പം ഡിസംബർ 19ന് ഭൂമിയിലേക്ക് മടങ്ങി ബഹിരാകാശ യാത്രാപദ്ധതി (എക്സ്പെഡിഷൻ 57 )വിജകരമായി പൂർത്തിയാക്കിയത്. മൂവായിരത്തി ഒരുന്നൂറ്റി അമ്പത്തിരണ്ടു തവണ ഭൂമിയെ വലംവച്ച് ഏതാണ്ട് 136 കോടി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് യാത്രികർ മണ്ണിലിറങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അറ്റകുറ്റപണികളും കാൻസർ രോഗനിർണ്ണയത്തിലെ പുതിയ സാധ്യതകൾ ഉൾപ്പടെ സ്തുത്യർഹമായ അനവധി പരീക്ഷണനിരീക്ഷണങ്ങളും നടത്തിയാണ് സംഘത്തിന്റെ മടക്കം. ബഹിരാകാശയാത്രയ്ക്കും യാത്രികകർക്കും പരീക്ഷണങ്ങൾക്കും ആവശ്യമായ മെഡിക്കൽ സഹായങ്ങൾ നൽകുകയായിരുന്നു സെറീനയുടെ ദൗത്യം. നാസയുടെ ബഹിരാകാശയാത്രികയായ ആൻ മാക്ക്ലയിൻ ഉൾപ്പടെ മറ്റൊരു ദൗത്യസംഘം (എക്സ്പെഡിഷൻ 58) ബഹിരാകാശനിലയത്തിൽ എത്തിചേർന്നതിൽ പിന്നെയാണ് സെറീനയും സംഘവും മടങ്ങിയത്.
ഈ ദൗത്യങ്ങൾ സെറീനയിൽ ആരംഭിച്ചതോ അവാസാനിക്കുന്നതോ അല്ല. അമ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് 1963ലാണ് ഒരുസ്ത്രീ ചരിത്രത്തിലാദ്യമായി ബഹിരാകാശത്തേക്ക് സഞ്ചരിച്ചത്. U.S.S.R ന്റെ വ്ളാഡിമിറോവ്ന ടെറീഷ്കോവ(Valentina Vladimirovna Tereshkova) ആയിരുന്നു അത്. 1937ൽ ജനിച്ച അവർ തന്റെ ജീവിതസായഹ്നത്തിൽ പറയുന്നത് പറ്റുമെങ്കിൽ 2023ലെ ചൊവ്വായാത്രയിൽ പങ്കെടുക്കണമെന്നാണ്!
എൺപത്തിയൊന്നാം വയസ്സിലും ആ മഹതിയുടെ ശാസ്ത്രാഭിരുചിയും ആവേശവും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നാസയിലാകട്ടെ സ്ത്രീകൾക്ക് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാൻ അവസരം തുടങ്ങിയത് മുതൽ എണ്ണമറ്റ സ്ത്രീകളാണ് അതിനുവേണ്ടിയുള്ള പരീക്ഷകളിലും പരിശീലനങ്ങളിലും പങ്കെടുത്ത് വിജയകരമായ അനവധി യാത്രകൾ പൂർത്തിയാക്കിയതും കാത്തിരിക്കുന്നതും. ഏറ്റവുമധികം സ്ത്രീകളെ ശൂന്യാകാശത്തേക്ക് കൊണ്ടുപോയ നാസയുടെ 'പെൺ ദൗത്യങ്ങൾ ' അമേരിക്കയിലെ ലിംഗവിവേചനങ്ങൾ നിയമപരമായി നിരോധിക്കപ്പെട്ട 1978മുതൽ തുടങ്ങിയതാണ്. 1983ൽ സാലി റൈഡ്(Sally Ride)എന്ന അമേരിക്കൻവനിത ആദ്യ ബഹിരാകാശയാത്ര ചെയ്തപ്പോൾ ആർത്തവത്തെയും സ്ത്രീ സുരക്ഷയേയും സംബന്ധിക്കുന്ന ചൂടൻ സംവാദങ്ങൾ നടക്കുകയുണ്ടായി. ശൂന്യാകാശത്തിൽ ആർത്തവം സാധാരണമായിരിക്കുമോ മറ്റെന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന ആശങ്കകളും ചർച്ചകളും പങ്കുവയ്ക്കപ്പെട്ടു.
ബഹിരാകാശയാത്ര ചെയ്യാൻ ഒരുങ്ങുന്നവർ പിന്തുടരേണ്ട കഠിനമായ പരിശീലങ്ങളും പരിശോധനകളും സ്ത്രീകൾക്ക് അപ്രാപ്യമാണ് എന്ന യാഥാസ്ഥിതിക സങ്കൽപ്പത്തെ അപ്പാടെ തകർത്ത് അനവധി സ്ത്രീകളാണ് അമേരിക്കയിൽ വിജയകരമായി ഒരുങ്ങിവന്നത്. യാഥാസ്ഥിതികർ അതുകൊണ്ടും അവരെ അംഗീകരിക്കാൻ തയ്യാറായില്ല, ആർത്തവമായിരുന്നു മറ്റൊരു ചോദ്യചിഹ്നം. ബഹിരാകാശജീവിതത്തിൽ ഹൃദയത്തിന്റെ രക്തചംക്രമണ പ്രക്രിയകൾ മന്ദീഭവിക്കുന്നതും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അവിടെ ഉയർന്നുവന്നു. ഗുരുത്വബലമില്ലാത്ത ശൂന്യാകാശത്ത് പേശികളും മസിലുകളും ഒരർത്ഥത്തിൽ ഉപയോഗശൂന്യമാകുകയും അതുവഴി ഹൃദയം മന്ദതയുള്ളതായി തീരുകയും ചെയ്യുമെന്നാണ് പഠനം. ബഹിരാകാശയാത്ര കഴിഞ്ഞ് ഭൂമിയിലേക്ക് വരുന്നവർക്ക് പേശീബലവും തുലനവും വീണ്ടെടുക്കാൻ കുറച്ചുസമയം എടുക്കേണ്ടിവരുന്നതും അതുകൊണ്ടാണ്. സ്വാഭാവികമായും ആർത്തവരക്തപ്രവാഹം ബഹിരാകാശത്ത് ഏതുവിധത്തിലായിരിക്കും എന്നത് ഒരു ചർച്ചാവിഷയമായി. നാസ ആ വിഷയത്തിൽ നടത്തിയ പഠനങ്ങൾ അവസാനിപ്പിച്ചത് ബഹിരാകാശത്ത് പോകുന്നതിനോ താമസിക്കുന്നതിനോ സ്ത്രീകൾക്ക് ആർത്തവം ഒരു തടസ്സമല്ല എന്നനിലയ്ക്കാണ്. നാഡീഞരമ്പുകളിലെ രക്തചംക്രമണ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഹോർമോണുകളാണ് ആർത്തവ രക്തസംവിധാനത്തെ നിയന്ത്രിക്കുന്നത് എന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്നാണ് നാസ 'ആർത്തവപേടിയെ' കയ്യൊഴിഞ്ഞത്.
പാഡുകളോ പിൽസുകളോ ആർത്തവസംവിധാനം നിയന്ത്രിക്കുന്ന ഹോർമോണുകളെ താത്കാലികമായി ഒഴിവാക്കുന്ന ഉപകരണങ്ങൾ [Intrauterine device (IUD)]ഉപയോഗിക്കുകയോ വഴി ബഹിരാകാശവൈമാനികരായ സ്ത്രീകൾക്ക് ആർത്തവത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്ന് സ്ഥിരീകരിച്ചു. ഏതായാലും നാളിതേവരെ അനേകം സ്ത്രീകൾ നാസയുടെ ബഹിരാകാശദൗത്യങ്ങളുടെ ഭാഗമായി. ആർക്കും ആർത്തവം അവിടെ പ്രശ്നമായി തോന്നിയിട്ടില്ല എന്ന് ചുരുക്കം!
'ഞങ്ങൾ അശുദ്ധകളാണ്.. ഞങ്ങളെ മാറ്റിനിർത്തൂ' എന്ന് കുറച്ചു സ്ത്രീകൾ ഇവിടെ വിളംബരം ചെയ്യുമ്പോൾ അവിടെ നാസയിലെ പെണ്ണുങ്ങൾ ബഹിരാകാശത്ത് പറന്നുനടക്കാൻ ഉത്സാഹത്തോടെ പരിശീലനങ്ങളിൽ ഏർപ്പെടുകയാണ്.കോടാനുകോടി കിലോമീറ്ററുകൾക്ക് അകലെ അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ അവരിൽ ചിലർ ഭൂമിയിലെ മനുഷ്യർക്ക് വേണ്ടി ശാസ്ത്രത്തിന്റെ പുഷ്പങ്ങൾ വിരിയിക്കുകയാണ്. കല്പനാ ചൗള അന്ന് പറഞ്ഞത് പോലെ ''You are your intelligence too' എന്നാവും നാസയിലെ പെണ്ണുങ്ങൾക്ക് നമ്മുടെ കുലസ്ത്രീകളെ ഓർമ്മപ്പെടുത്താനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍