പി.കെ.കുഞ്ഞാലിക്കുട്ടി വിരട്ടി; യൂത്ത് ലീഗ് മൗനം പാലിച്ചു; യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അണികൾ രംഗത്ത്; ഗ്രേഡ് ഉയർത്തി പാണക്കാട് കുടുംബം
ടി.പി.ഹബീബ്
കോഴിക്കോട്: മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ പ്രവാസി വ്യാപാരിയുടെ കല്യാണത്തിൽ പങ്കെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ പാർട്ടി നടപടി താൽക്കാലികമായി അവസാനിപ്പിച്ചപ്പോൾ ഗ്രേഡ് ഉയർത്തി പാണക്കാട് കുടുംബം ലീഗ് രാഷ്ട്രീയത്തിൽ കൂടുതൽ തിളക്കമുള്ളതായി. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് നിലപാട് കൊണ്ട് വീണ്ടും ലീഗ് രാഷ്ട്രീയത്തിൽ മിന്നി തിളങ്ങിയത്.പാർട്ടിയുടെ അവസാന വാക്കും നിലപാടും പാണക്കാട് തങ്ങൾ സ്വീകരിക്കുമെന്ന് വിശദീകരിക്കുമ്പോൾ തന്നെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ തെറ്റുകൾ തെറ്റായി വിളിച്ചു പറയുമെന്നുള്ള ശക്തമായ മുന്നറിപ്പാണ് പാണക്കാട് കുടുംബം കുഞ്ഞാലിക്കുട്ടിക്ക് നൽകിയത്.
പ്രശ്നത്തിൽ സജീവവും സക്രിയവുമായി നിലകൊണ്ട പാണക്കാട് തങ്ങൾക്ക് നല്ല മൈലേജ് കിട്ടിയപ്പോൾ സംസ്ഥാന യൂത്ത് ലീഗ് നേതാക്കൾ എട്ട് നിലയിൽ പൊട്ടി തകരുന്ന കാഴ്ചയാണ് കണ്ടത്.പ്രശ്നം ചർച്ച ചെയ്യാനായി വിവിധ ചാനലുകാർ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടങ്കിലും ഫോൺ പോലും എടുക്കാൻ തയ്യാറായില്ല.യുവജനയാത്രയിൽ കെ.ടി.ജലീലിനെതിരെ ജില്ലാ കേന്ദ്രങ്ങളിലെ പ്രസ് ക്ലബ്ബ് ഓഫീസുകളിൽ പത്രസമ്മേളനം വിളിക്കാൻ ഏറെ സമയം കണ്ടെത്തിയ ഫിറോസ് സ്വന്തം പാർട്ടിയിലെ തെറ്റിനെതിരെ പ്രതികരിക്കാൻ ധൈര്യമുണ്ടായിരിന്നില്ലെന്നാണ് അണികൾ വിശദീകരിക്കുന്നത്.കെ.ടി.ജെലീലിനെതിരെ മാത്രം പത്തിലതികം പത്രസമ്മേളനങ്ങളാണ് ഫിറോസ് വിളിച്ചു കൂട്ടിയത്.
ധൈര്യമുള്ള യൂത്ത് ലീഗ് എന്നതിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ കാണുമ്പോൾ മുട്ട് വിറക്കുന്ന യൂത്ത് ലീഗ് എന്ന നിലയിലേക്ക് എത്തുന്ന കാഴ്ചയാണ് പ്രവർത്തകർ കണ്ടത്. പാർലമെന്റിൽ നിന്നും മുങ്ങിയ വാർത്ത 'മറുനാടൻ മലയാളി' വാർത്തയാക്കിയതോടെയാണ് സംഭവം കൂടുതൽ ചർച്ചയായത്.എന്നാൽ പാർട്ടി തലത്തിൽ പ്രശ്നം ഒരുക്കാനുള്ള ശ്രമം കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. കുറേയേറെ മാധ്യമ പ്രവർത്തകരുമായി കുഞ്ഞാലിക്കുട്ടിയുടെ ഇതിനിടെ ബസപ്പെട്ടിരുന്നു.കൂടുതൽ വാർത്തകൾ വരാതിരിക്കാനുള്ള ശ്രമമായിരുന്നു കുഞ്ഞാലിക്കുട്ടി നടത്തിയത്.
സംസ്ഥാന യൂത്ത് ലീഗിലെ പ്രധാന ഭാരവാഹികളോട് ഭീഷണി സ്വരത്തിലാണ് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്.പ്രശ്നത്തിൽ തനിക്ക് അനുകൂലമായി സംസാരിക്കാനായിരുന്നു ആദ്യ നിർദ്ദേശം.എന്നാൽ സോഷ്യൽ മീഡിയ കുഞ്ഞാലിക്കുട്ടിയെ കൊന്ന് കൊലവിളിച്ചതോടെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി രംഗത്ത് എത്തുന്നത് അണികളുടെ ശക്തമായ പ്രതിഷേധത്തിന് ഇടവരുത്തുമെന്ന അറിവും തിരിച്ചറിവും യൂത്ത് ലീഗ് നേതാക്കൾക്കുണ്ടായി. അതോടെയാണ് തികഞ്ഞ മൗനം പാലിക്കാൻ സംസ്ഥാന യൂത്ത് ലീഗ് നേതാക്കൾ തയ്യാറായത്. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അടിയന്തിരമായി യോഗം ചേർന്ന് കുഞ്ഞാലിക്കുട്ടി വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്ന് ആവിശ്യപ്പെട്ടിരുന്നു.എന്നാൽ വാട്സ് അപ്പിലെ ചർച്ചകളോട് പ്രതികരിക്കാൻ ഫിറോസും നജീബും തയ്യാറായില്ല.ചില നേതാക്കളോട് പേഴ്സണൽ മെസേജ് വഴി ഇപ്പോൾ ഒന്നും പറയാതിരിക്കലാണ് ബുദ്ധി എന്ന് ഉപദേശിക്കുകയായിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ചു ചേർക്കാൻ പോലും യൂത്ത് ലീഗ് നേതാക്കൾ നേതാക്കൾ തയ്യാറായിട്ടില്ല.
നേരത്തെ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ചില തീരുമാനങ്ങൾക്കെതിരെ യൂത്ത് ലീഗ് രംഗത്തിറങ്ങിയ ചരിത്ര മുഹൂർത്തങ്ങളാണ് യൂത്ത് ലീഗുകാർ ഓർക്കുന്നത്.മുടിചൂടാ മന്നനായ സി.എച്ചിനെതിരെ അന്നത്തെ യൂത്ത് ലീഗ് നേതാവായ കെ.പി.എ.മജീദ്സാഹിബ് രംഗത്തെത്തിയത് അവർ ആവേശപൂർവ്വം ഓർക്കുന്നു.ആണവക്കരാർ വിഷയത്തിൽ ലീഗ് നിലപാടിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു.എം.കെ.മുനീർ,സി.മമ്മൂട്ടി അടക്കമുള്ള യൂത്ത് ലീഗ് നേതാക്കൾ ലീഗിന്റെ നേത്യ പദവിയിലേക്കെത്തിയത് ലീഗ് നേത്യത്വത്തിന്റെ തെറ്റുകൾക്കെതിരെ പടപൊരുതി തന്നെയാണ്.
വിശ്വപ്രസിദ്ധ കോട്ടക്കൽ സമ്മേളനത്തിൽ 'സ്തുതിപാടകരാണ് മുസ്ലിം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചതെന്ന് ' കെ.എം.ഷാജി വിളിച്ചു പറഞ്ഞത് അന്നത്തെ ലീഗിന്റെ ചരിത്ര പുസ്തകത്തിൽ സ്വർണലിപികളാൽ എഴുതപ്പെട്ടതാണ്.അന്ന് പാണക്കാട് സാദിഖലി തങ്ങൾ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും കെ.എം.ഷാജി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു.തങ്ങളെ മുൻനിർത്തിയായിരുന്നു യൂത്ത് ലീഗ് അന്ന് പോരാട്ടം നടത്തിയത്.അന്തസ്സുള്ള യൂത്ത് ലീഗ് നേതാക്കളെ തങ്ങൾക്ക് എന്ന് ലഭിക്കുമെന്ന് എഫ്.ബിയിൽ ചോദിച്ച നിരവധി യൂത്ത് ലീഗ് പ്രവർത്തകരുണ്ട്.
ഫിറോസിനെയും നജീബിനെയും നേരിൽ വിളിച്ച് ചോദിച്ച പ്രവർത്തകർക്ക് ലഭിച്ച മറുപടി നിരാശാജനകമായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു.സന്നിഗ്ധ ഘട്ടത്തിലും നീതിയും നിലപാടും പ്രഖ്യാപിക്കാതെ കുഞ്ഞാലിക്കുട്ടിയുടെ 'ഇഷ്ടത്തിന്' മൽസരിക്കുന്ന ചില നേതാക്കളെ കുറിച്ചാണ് പ്രവർത്തകർ ചർച്ച ചെയ്യുന്നത്.ഇന്നത്തെ യൂത്ത് ലീഗിനും അതേ അവസ്ഥ വന്നിട്ടും പി.കെ.ഫിറോസ് കുന്തം വിഴുങ്ങി നിൽക്കുന്നുവെന്നാണ് അണികൾ വിശദീകരിക്കുന്നത്.
കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.ബാബുമോന്റെ എഫ.ബി.പേജിൽ വന്ന കുറിപ്പ് യൂത്ത് ലീഗിന്റെ നേതാക്കളുടെ പ്രതിഷേധത്തിന്റെ ശക്തി എത്രമാത്രമെന്ന് വിളിച്ചു പറയുന്നതാണ്.പാർലിമെന്റ് സമ്മേളനത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ 80 ശതമാനം ഹാജറും കുഞ്ഞാലിക്കുട്ടിക്ക് 44 ശതമാനം ഹാജറുമാകുന്ന കഥയുടെ ഭീകരത ധൈര്യ സമേതം വിളിച്ചു പറഞ്ഞ ബാബുവിന്റെ വാക്കുകൾ യൂത്ത് ലീഗിന്റെ ധൈര്യത്തെയാണ് വരച്ചു കാണിക്കുന്നത്.എന്നാൽ അതിന്റെ ഏഴയലത്ത് പോലും സംസ്ഥാന നേതാക്കൾ എത്തിയില്ലെന്നതാണ് പ്രവർത്തകരെ നിരാശരാക്കുന്നത്.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍