ചന്ദ്രാനന്ദൻ റോഡിലെ ഫോട്ടോ ഷൂട്ടിന് പിന്നിലും പൊലീസ് ബുദ്ധി! യുവതികൾ വന്നതും പോയതും ഭക്തർക്കൊപ്പമെന്ന് വരുത്താനുള്ള അതിബുദ്ധി; കനകദുർഗ്ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതും പോയതും ദേവസ്വം ബോർഡിന്റെ ആംബുലൻസിൽ; യുവതികളെ കൊണ്ടു വരാൻ വനംവകുപ്പിന്റെ വാഹനം ഉപയോഗിച്ചില്ലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പിലെ ഉന്നതർ; യുവതി പ്രവേശനം വിധി നടപ്പാക്കിയത് മെമ്പറുടെ അറിവോടെയോ? ദേവസ്വം ബോർഡിൽ നിശബ്ദ പൊട്ടിത്തെറി
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ശബരിമലയിലേക്കും തിരിച്ചും കനകദുർഗ്ഗയും ബിന്ദുവും യാത്ര ചെയ്തത് ആംബുലൻസിലാണെന്ന വിവരം ഇന്നലെ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇക്കാര്യം ഇന്ന് മറ്റ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ ആംബുലൻസ് വനംവകുപ്പിന്റെതാണെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. എന്നാൽ ഇത് ശരിയല്ലെന്നും വനംവകുപ്പിന്റെ ആംബുലൻസിൽ യുവതികൾ മലകയറിട്ടില്ലെന്നും വനംവകുപ്പിലെ ഉദ്യോഗസ്ഥർ മറുനാടനോട് സ്ഥിരീകരിച്ചു. പ്രവർത്തന സജ്ജമായ അവസ്ഥയിലല്ല ഈ ആംബുലൻസ് എന്നാണ് വനംവകുപ്പ് നൽകുന്ന സൂചന. ഇതോടെ സന്നിധാനത്ത് യുവതികളെത്തിയത് ദേവസ്വം ബോർഡിന്റെ ആംബുലൻസിലാണെന്ന സംശയം സജീവമാകുകയാണ്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ ആസുത്രണത്തിൽ ദേവസം ബോർഡ് അംഗം കെപി ശങ്കരദാസിന് പങ്കുണ്ടെന്ന സൂചനയും ഉണ്ട്. കോട്ടയം എസ് പിയാണ് ഈ ഓപ്പറേഷൻ നിയന്ത്രിച്ചത്. ശങ്കരദാസിന്റെ മകനാണ് ഹരിശങ്കർ എന്നതാണ് ഇത്തരമൊരു സംശയത്തിന് കാരണം.
യുവതികളെ എത്തിക്കുന്ന കാര്യം ദേവ്സ്വം ബോർഡ് പ്രസിഡന്റെ എ പത്മകുമാറിൽ നിന്ന് ബോധപൂർവ്വം പൊലീസ് മറച്ചു വച്ചിരുന്നു. എന്നിട്ടും ദേവസ്വം ബോർഡിന്റെ ആംബുലൻസ് ഉപയോഗിച്ചെന്ന സംശയം ദേവസ്വം ബോർഡിൽ പലവിധ പൊട്ടിത്തെറിക്കും കാരണമായിട്ടുണ്ട്. പ്രസിഡന്റ് പത്മകുമാർ തന്റെ അനിഷ്ടം അറിയിക്കുകയും ചെയ്തു. എന്നാൽ ഈ ഘട്ടത്തിൽ പരസ്യ പ്രതികരണങ്ങൾ അരുതെന്ന് സിപിഎം നേതൃത്വം പത്മകുമാറിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണങ്ങൾ പത്മകുമാർ നടത്തില്ല. ഇനി മാസങ്ങൾക്കുള്ളിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി തീരും. അതുവരെ സിപിഎം പറയുന്നത് കേട്ടില്ലെങ്കിൽ തന്റെ രാഷ്ട്രീയ ഭാവിക്ക് കോട്ടമുണ്ടാകുമെന്ന് പത്മകുമാറിനും അറിയാം. അതുകൊണ്ട് തന്നെ വിവാദങ്ങളുണ്ടാക്കാത്ത വിധം
പമ്പയിൽ നിന്ന് യുവതികളുമായി ആംബുലൻസ് പുറപ്പെട്ടത് സന്നിധാനത്ത് അപായമുണ്ടായെന്ന സൂചന പൊലീസുകാർക്കുൾപ്പെടെ നൽകിയാണ്. പരിക്കേറ്റ ഒരാളെ താഴെ എത്തിക്കാൻ ആംബുലൻസ് പോകുന്നുവെന്നാണ് യുവതി പ്രവേശനത്തെ കുറിച്ച് അറിയാമായിരുന്ന പൊലീസ് വിശദീകരിച്ചത്. അങ്ങനെയാണ് പമ്പയിൽ നിന്ന് സന്നിധാനത്തെ സർക്കാർ ആശുപത്രി വരെ യുവതികൾ ആംബുലൻസിൽ എത്തിയത്. ഭക്തർക്ക് സംശയം തോന്നാത്ത വിധം വളരെ വേഗത കുറച്ച് അപായ സൈറൺ മുഴക്കാതെയാണ് വാഹനം സന്നിധാനത്തേക്ക് എത്തിയത്. അതിന് ശേഷം അവിടെ നിന്ന് ആംബുലൻസ് മരക്കൂട്ടത്തിനടുത്തേക്ക് മാറ്റിയിടുകയും ചെയ്തു. പൊലീസിലെ അതിവിശ്വസ്തനാണ് ഈ ആംബുലൻസ് ഓടിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ ഡ്രൈവറും പൊലീസുകാരനാണോ എന്ന സംശയം സജീവമാണ്. രഹസ്യ വഴയിലൂടെ മഫ്തി പൊലീസിന്റെ അകമ്പടിയിൽ സന്നിധാനത്ത് എത്തിയ യുവതികൾ അതിവേഗം ദർശനം പൂർത്തിയാക്കി. ഇതിന് ശേഷം ഇവർ ആയുർവേദ ആശുപത്രിക്ക് മുന്നിൽ നിന്ന് ആംബുലൻസിന്റെ അടുത്തുവരെ നടന്നു നീങ്ങി.
ദർശനം കഴിഞ്ഞെത്തിയ യുവതികളുടെ ഫോട്ടോ ഷൂട്ടിനും മറ്റും അവസരമൊരുക്കാനായിരുന്നു ഇത്. ഈ ചെറിയ ദൂരം നടന്നു പോകുമ്പോഴാണ് വിക്ടിറി സിമ്പലും മറ്റും കനകദുർഗ്ഗയും ബിന്ദുവും കാട്ടിയത്. ഈ ഭാഗത്തുള്ള കടയിൽ നിന്ന് ഇവർ പൊരിയും വാങ്ങി. സോപാനത്തെ എത്തി മടങ്ങുമ്പോഴാണ് അതുവഴി വരുന്ന ഭക്തരെ കാട്ടാനായി മുഖം ഇരുവരും വ്യക്തമാക്കിയതും മറ്റും. ഭക്തരെത്തുന്ന വഴിയിലൂടെയാണ് ഇരുവരുമെത്തിയതെന്ന് തെറ്റിധരിപ്പിക്കാനായിരുന്നു ഇതെല്ലാം. ഇങ്ങനെ നാടകത്തിന്റെ ഭാഗമായുള്ള മീറ്ററുകൾ നീളുന്ന കനകദുർഗ്ഗയുടേയും ബിന്ദുവിന്റേയും നടത്തും പൊലീസുകാർ തന്നെ കൃത്യമായി ചിത്രീകരിച്ചിരുന്നു. ആംബുലിൻസിന്റെ കഥ പുറത്തുവന്നാൽ പ്രതിരോധിക്കാനുള്ള തന്ത്രമായിരുന്നു ഇതെല്ലാം. ഈ ഫോട്ടോ ഷൂട്ടിന് ശേഷം അതിവേഗം നടന്ന് ഇവർ ആംബുലൻസിന് മുന്നിലെത്തി. അവിടെ നിന്ന് വീണ്ടും സ്വാമി അയ്യപ്പൻ റോഡിലൂടെ ഇവർ പമ്പയിലെത്തുകയായിരുന്നു.
ഇതിന് ശേഷം മറ്റൊരു വാഹനത്തിൽ ഇവരെ പൊലീസ് അതിവേഗം നിലയ്ക്കൽ കടത്തി. അവിടെ നിന്ന് അങ്കമാലിക്കും. അങ്കമാലിയിൽ യുവതികളുടെ പത്രസമ്മേളനത്തിനും തീരുമാനം എടുത്തിരുന്നു. അങ്കമാലിയിലെ കിടങ്ങൂർ ജോൺസണിന്റെ വീട് ഇതിനായി ഒരുങ്ങുകയും ചെയ്തു. ഈ ബുദ്ധിക്ക് പിന്നിലും കോട്ടയം എസ് പി ഹരിശങ്കർ ആയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നം പറഞ്ഞ് ഈ നീക്കം അവസാന നിമിഷം ഉപേക്ഷിച്ചു. ഇതോടെയാണ് മൊബൈലിൽ ഷൂട്ട് ചെയ്ത് പ്രതികരണം മാധ്യമങ്ങൾക്ക് എത്തിച്ചു. അങ്കമാലിയിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് കനകദുർഗ്ഗയേയും ബിന്ദുവിനേയും മാറ്റുകയും ചെയ്തു. മുമ്പ് സ്ത്രീകൾ ദർശനത്തിന് ശ്രമിച്ചപ്പോൾ മുൻകൂട്ടി അറിയിച്ചതും മാധ്യമങ്ങളിലൂടെ അക്കാര്യം പരസ്യമാവുകയും ചെയ്തതാണ് പ്രതിഷേധം രൂക്ഷമാക്കിയത്. യുവതികൾക്ക് മടങ്ങേണ്ടിയും വന്നു. എന്നാൽ ഇത്തവണ വിവരങ്ങളൊന്നും ചോർന്നു പോകാതെയുള്ള ആസൂത്രണം നടന്നു. ദർശനത്തിനെത്തിയ യുവതികൾക്ക് പ്രതിഷേധങ്ങളൊന്നുമില്ലാതെ മലചവിട്ടാനുമായി.
ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ മുപ്പതിനാണ് ബിന്ദുവും കനകദുർഗയും പൊലീസിനെ സമീപിച്ചതെന്ന് ഔദ്യോഗികമായി പുറത്തു വിടുന്ന വിവരം. എന്നാൽ മുമ്പ് മല ചവിട്ടാനെത്തി മടങ്ങിയ ശേഷം ഇവർ പൊലീസിന്റെ നിയന്ത്രണത്തിൽ തന്നെയായിരുന്നു. കൃത്യ സമയത്ത് പൊലീസ് എല്ലാം നടപ്പിലാക്കുകയും ചെയ്തു. വനിതാ മതിലിന് മുമ്പുള്ള ദിവസം പൊലീസ് ഇതിനായി ആദ്യം തീരുമാനിച്ചു. എന്നാൽ വനിതാ മതിൽ പൊളിയാതിരിക്കാൻ ദിവസം നീട്ടി. അങ്ങനെയാണ് ജനുവരി രണ്ട് തെരഞ്ഞെടുത്തത്. പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിനായാണ് പുലർച്ചെ സമയം തിരഞ്ഞെടുത്തതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. സുരക്ഷയൊരുക്കാൻ കത്തുനൽകിയതും സൗകര്യങ്ങളൊരുക്കാമെന്ന് ഉറപ്പുനൽകിയതും പൊലീസും യുവതികളും അതിരഹസ്യമായി സൂക്ഷിച്ചു.
എറണാകുളം ജില്ലയിൽനിന്നാണ് പുലർച്ചെ കനകദുർഗയും ബിന്ദുവും ഉൾപ്പെടുന്ന സംഘം പമ്പയിലെത്തിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഉന്നതരെമാത്രം അറിയിച്ചായിരുന്നു യുവതികളെത്തിയത്. സന്നിധാനത്ത് ഡി.വൈ.എസ്പി.മാർക്കുപോലും വിവരം അറിയുമായിരുന്നില്ല. പമ്പയിലെ സ്കാനർ പരിശോധനയും ഒഴിവാക്കി. യൂണിഫോം ഒഴിവാക്കി മഫ്തിയിലായിരുന്നു പൊലീസ് അകമ്പടി. കറുത്തവേഷം ധരിച്ച മഫ്തി പൊലീസ് സുരക്ഷയൊരുക്കി. ദർശനത്തിനുശേഷം തെക്കെഭാഗത്തുകൂടി താഴേക്ക് ഇറങ്ങിയ യുവതികളെ ബെയ്ലിപാലം വഴി ജ്യോതിമേടിന് സമീപം എത്തിച്ചു. ചന്ദ്രാനന്ദൻ റോഡ് വഴി മരക്കൂട്ടത്തുകൊണ്ടുവന്നശേഷം സ്വാമി അയ്യപ്പൻ റോഡ് വഴി ആംബുലൻസിൽ പമ്പയിലെത്തിച്ചത്. ചന്ദ്രനാന്ദൻ റോഡിലെ ചെറിയ ദൂരമാണ് ഇവർ നടന്നതും ഫോട്ടോയും വീഡിയോയും എടുത്തതും. ഇത് ഭക്തർക്കൊപ്പമെത്തിയെന്ന് വരുത്താനുള്ള തന്ത്രമായിരുന്നു. യുവതികളെ സന്നിധാനത്ത് എത്തിച്ചതിനു പിന്നിൽ ഏഴു ദിവസത്തെ ആസൂത്രണമെന്നാണ് സൂചന. 2018 ഡിസംബർ 24 ന് യുവതികൾ ശബരിമലയിലെത്തുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തതിനെത്തുടർന്ന് പൊലീസ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം തേടിയിരുന്നു.
കാത്തിരിക്കാനായിരുന്നു മറുപടി. യുവതികളെ പൊലീസ് നിയന്ത്രണത്തിൽ കോട്ടയം ജില്ലയുടെ അതിർത്തിയിലുള്ള താമസസ്ഥലത്തെത്തിച്ചു. പിന്നീട് സ്ഥലങ്ങൾ മാറി. ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമാണ് വിവരങ്ങൾ അറിയാമായിരുന്നത്. യുവതീപ്രവേശത്തിനു സർക്കാർ അനുകൂല നിലപാടെടുത്തത്. സർക്കാർ നയം വ്യക്തമാക്കിയതോടെ പൊലീസ് സംഘം യുവതികളുമായി രാത്രി എരുമേലിയിലേക്കെത്തി. നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേൽനോട്ട ചുമതല ഇന്റലിജൻസ് ഡിഐജി എസ്.സുരേന്ദ്രനാണ്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് എന്നിവരാണ് സന്നിധാനത്ത് പൊലീസ് കൺട്രോളർമാരായി ഉണ്ടായിരുന്നത്. യുവതികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇരുപതിൽ താഴെ ഉദ്യോഗസ്ഥരൊഴികെ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരാരും യുവതികളെത്തുന്ന വിവരം അറിഞ്ഞില്ല. ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥർ ഡിജിപിയെ അറിയിച്ചു.
സ്വകാര്യ വാഹനത്തിൽ പൊലീസ് അകമ്പടിയിൽ യുവതികൾ പമ്പയിലെത്തി. അതിനു ശേഷം വനംവകുപ്പിന്റെ ആംബുലൻസിൽ സന്നിധാനത്തിനു സമീപം ബെയ്ലി പാലം വരെ എത്തിച്ചു. സംശയം തോന്നാതിരിക്കാൻ കൈയിൽ ഡ്രിപ്പ് ഇട്ടാണു ഇരുത്തിയത്. ആറു പൊലീസുകാർ മഫ്തിയിൽ യുവതികളുടെ പിന്നാലെ നിശ്ചിത അകലം പാലിച്ചു നടന്നു. വഴിയിൽ സംശയം ഉന്നയിക്കുന്ന പൊലീസുകാരോടും ദേവസ്വം ഗാർഡിനോടും 'ഐജിയുടെ ഗസ്റ്റ്' എന്നായിരുന്നു മറുപടി. തുടർന്ന് അരവണ വിതരണ കൗണ്ടറിനു സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാർക്കുള്ള ഗേറ്റ് വഴി സന്നിധാനത്തെത്തിച്ചു. സന്നിധാനത്തെ ബോംബ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ വരെ മാറ്റിയിരുന്നു. സന്നിധാനം എസ്ഒ ജയദേവും സ്ഥലത്തുണ്ടായിരുന്നു. ഇത്രയും ദിവസം പുലർച്ചെ നിർമ്മാല്യത്തിനു വരാതിരുന്ന ജയദേവ് ഇന്നലെ ആ സമയം എത്തി.
കൊടിമരച്ചുവട്ടിൽനിന്ന് ബലിക്കൽപ്പുര വാതിലൂടെ ഇവരെ കടത്തിവിട്ടു. ഇവർ ഓടിയെത്തിയപ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു കൊടുത്തു. 3.48ന് തിരുനടയുടെ ഏറ്റവും പിൻനിരയിൽ നിന്നാണു ദർശനം നടത്തിയത്. ഈ സമയം ഗണപതിഹോമം നടക്കുകയായിരുന്നു. അതിനാൽ തന്ത്രി, മേൽശാന്തി, പരികർമികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽപെട്ടില്ല. അയ്യപ്പന്മാർ തിരിച്ചറിയും മുൻപേ പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കി. ഗണപതി കോവിലിനു സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി. ഇതേ ആംബുലൻസിൽ തിരികെ കൊണ്ടു പോകുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്