Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം

ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം

എം മനോജ് കുമാർ

കൊച്ചി: പ്രമുഖ നിർമ്മാതാവിനെതിരെ പ്രമുഖ നടി ലൈംഗിക പീഡന പരാതി നൽകിയിട്ടും അനങ്ങാതെ കൊച്ചി നോർത്ത് പൊലീസ്. നടിയുടെ പരാതി സ്ഥിരീകരിച്ച പൊലീസ് പക്ഷെ തുടർ നടപടികൾക്ക് മടിച്ച് നിൽക്കുകയാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകി മതി എന്നാണ് തീരുമാനം. പ്രാഥമിക അന്വേഷണം വിട്ടുവീഴ്ചയില്ലാതെ നടത്തുക. അതിനുശേഷം നടപടി സ്വീകരിക്കുക. അപ്പുറത്ത് ഉള്ളത് പ്രശസ്ത നിർമ്മാതാവായതിനാൽ തീരുമാനം പരമാവധി വൈകിക്കുക. മറുനാടന് ലഭിച്ച വിവരങ്ങൾ പ്രകാരം ദുർഘടം പിടിച്ച ഒരു കേസ് ആയാണ് നടിയുടെ പരാതി പൊലീസ് കാണുന്നത്. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ യുവതിയുടെ കയ്യിലുണ്ട്.

അത് ശക്തമായ തെളിവാകും. അതേസമയം യുവതി നടത്തിയ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡഡ് ഭാഗങ്ങൾ നിർമ്മാതാവിന്റെ കയ്യിലുണ്ട്. ഈ സംഭാഷണങ്ങൾക്ക് ഒരു ബ്‌ളാക്ക് മെയിൽ ചുവയുണ്ട്. അതുകൊണ്ട് തന്നെയാണ് എഫ്‌ഐആർ പൊലീസ് വൈകിപ്പിക്കുന്നത്. യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേൽ നടപടികൾ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങൾ ശ്രവിക്കുമ്പോൾ ബ്‌ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരിൽ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്നാണു പൊലീസ് പരിശോധിക്കുന്നത്.

അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. കൊച്ചി നോർത്ത് സിഐ ഇപ്പോൾ സ്ഥലത്തുമില്ല. ജില്ലയ്ക്ക് പുറത്താണ്. അദ്ദേഹം വന്ന ശേഷം മാത്രമേ പൊലീസ് നടപടികൾ സ്വീകരിക്കുകയുള്ളൂ. കൊച്ചിയിലെ നോർത്ത് സിഐയ്ക്ക് മുന്നിൽ ഇപ്പോൾ രണ്ടായിരത്തിലധികം കേസുകളുണ്ട്. രണ്ടു ഭാഗത്തു നിന്നും ആരോപണങ്ങളും തെളിവുകളും ഉള്ളതിനാൽ തത്ക്കാലം ഈ രണ്ടായിരത്തിലേറെയുള്ള കേസുകളിൽ ഒരു കേസ് ആയി മാത്രം കാണുക. ഇതാണ് കൊച്ചി പൊലീസ് നിലവിൽ എടുത്ത തീരുമാനം. മറ്റു കേസുകളിലെ പോലെ തന്നെ തുടർ നടപടികൾ ഈ കേസിലും സ്വീകരിച്ചാൽ മതി. ഇതാണ് കൊച്ചി പൊലീസ് തീരുമാനം.

ഈ കേസിൽ പ്രത്യേക പരിഗണനകൾ നൽകാത്തതിനാൽ നടപടികൾ സ്വാഭാവികമായും വൈകും. ഇതിന്നിടയിൽ വാദികൾക്ക് വേണമെങ്കിൽ ഈ കേസിൽ ഒത്തുതീർപ്പ് നടത്താം. അല്ലെങ്കിൽ സംഭവം അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം നടപടികൾ സ്വീകരിക്കാം. ഇതാണ് പൊലീസ് ഈ കേസിൽ സ്വീകരിക്കുന്ന നിലപാട്. മലയാള സിനിമയിലെ മാഫിയാ രീതികളെ കുറിച്ച് നല്ല അറിവുള്ളതിനാൽ സിനിമാ രംഗത്തുള്ളവരെയും പൊലീസ് ബന്ധപ്പെടുന്നുണ്ട്. ഇതിനാണ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എന്ന് പൊലീസ് പറയുന്നത്. പൊലീസ് ഇങ്ങിനെയാണ് നീങ്ങുന്നത് എങ്കിലും നടി പക്ഷെ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ഇല്ലാ എന്ന വാശിയിലാണ്.

താൻ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കണം എന്നാണു യുവതിയുടെ വാദം. ഈ ലക്ഷ്യത്തോടെയാണ് യുവതി നീങ്ങുന്നത്. ലൈംഗിക പീഡനം സംബന്ധിച്ച് തന്റെ പക്കൽ തെളിവുകളുമുണ്ട്. അത് പൊലീസിന് നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ പൊലീസ് നടപടികൾ സ്വീകരിക്കണം എന്നാണ് യുവതി ആഗ്രഹിക്കുന്നത്. നടപടികൾ വൈകുന്നതിൽ നടിക്ക് ആശങ്കകളുമുണ്ട്. നടികളുടെ പീഡനത്തിന് എതിരെ പോരാടുന്ന മലയാള സിനിമയിലെ വനിതാ സംഘടനാ ഡബ്‌ള്യുസിസി ഈ കാര്യം അറിഞ്ഞിട്ടുണ്ട്. ഈ പരാതിയിലെ വിശദാശങ്ങൾ അവർ തേടിയിട്ടുമുണ്ട്. പക്ഷെ അവർ സശ്രദ്ധം നടപടികൾ നിരീക്ഷിക്കുകയാണ്. നടിയെ അവർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലാ എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.

പ്രതിസ്ഥാനത്ത് പ്രമുഖ നിർമ്മാതാവ് ആയതിനാൽ ഇത് വേറെ പരുക്കുകൾ ഇല്ലാതെ പരിഹരിക്കാൻ സിനിമാ രംഗത്തെ ഉന്നതർ ശ്രമിക്കുന്നുണ്ട്. ദിലീപ് കേസ് മുന്നിൽ ഉള്ളതിനാൽ ഇനിയും മലയാള സിനിമയുടെ മുഖം വികൃതമാകരുത് എന്നാണു പ്രമുഖ നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആഗ്രഹം. അതിനാൽ ഏതുവിധേയനും പ്രശ്‌നം ഒതുക്കി തീർക്കണം എന്നാണ് നിർമ്മാതാക്കളും നിർമ്മാതാവിന് അടുപ്പമുള്ള സംവിധായകരും നിർമ്മാതാവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രശ്‌നം വഷളായാൽ തനിക്കും അത് കുരുക്കാകും എന്ന് മനസിലാക്കിയതിനാൽ നിർമ്മാതാവും ഇപ്പോൾ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ഈ കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പതിഞ്ഞതിനാലാണ് 2000ത്തിൽ അധികമുള്ള കേസുകളുടെ കൂട്ടത്തിൽ ഈ കേസിനെയും പെടുത്താൻ പൊലീസ് ഒരുങ്ങുന്നത്.

സിഐ ഇപ്പോൾ കൊച്ചിയിൽ ഇല്ലാ എന്ന കാര്യവും ഒരാഴ്ചയിലധികമായിട്ടും ഒരു നടപടിയും പൊലീസ് സ്വീകരിക്കാത്ത കാര്യവും നിർമ്മാതാവും അനുചരവൃന്ദവും ശ്രദ്ധിക്കുന്നുണ്ട്. ഒരാഴ്ച മുൻപാണ് പ്രമുഖ നടി പ്രമുഖ നിർമ്മാതാവിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് കൊച്ചി നോർത്ത് സിഐയ്ക്ക് പരാതി നൽകുന്നത്. ഒരു പ്രമുഖ നടി ക്വട്ടേഷൻ പ്രകാരം ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായ കേസ് ഇപ്പോഴും കോടതിയിൽ തുടരുമ്പോൾ സമാനമായ മറ്റൊരു കേസ് കൂടി ഉത്ഭവിച്ചത് മലയാള സിനിമാ ഉന്നതരെ നടുക്കിയിരുന്നു. അതിനാൽ പരാതിയുടെ വിവരം അറിഞ്ഞപ്പോൾ മുതൽ കേസ് ഒതുക്കാൻ ഇവർ നിർമ്മാതാവിന് നിർദ്ദേശം നൽകിയിരുന്നു. . ഒട്ടുവളരെ സിനിമകൾ നിർമ്മിച്ച മലയാള സിനിമയിലെ കരുത്തനാണ് പ്രതി സ്ഥാനത്തുള്ള നിർമ്മാതാവ്.

പച്ചയായ ലൈംഗിക ആരോപണം ഉന്നയിച്ചാണ് പ്രമുഖ മലയാള നടി പ്രമുഖ നിർമ്മാതാവിനെതിരെ കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി കൊച്ചി പൊലീസ് സ്വീകരിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പരാതി ഒതുക്കി തീർക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതാണ് പരാതിയിൽ എഫ്‌ഐആർ വൈകുന്നത്. നടിയുടെയും പ്രമുഖ നിർമ്മാതാവിന്റെയും പേരുകൾ മറുനാടൻ മലയാളിക്ക് അറിയാമെങ്കിലും ഞങ്ങൾ അത് തത്ക്കാലം അത് പുറത്തുവിടുന്നില്ല എന്ന് മാത്രം. എഫ്‌ഐആർ ആകാത്തത് കാരണമാണ് നിർമ്മാതാവിന്റെയും നടിയുടെയും പേരുകൾ അറിയാമെങ്കിലും ഞങ്ങൾ പുറത്ത് വിടാത്തത്. നടി കാറിൽ ക്രൂര പീഡനത്തിന് ഇരയായതിന് ശേഷം മലയാള സിനിമയിലെ പീഡനങ്ങൾ തടയാൻ ഒരു സംഘം നടിമാർ രൂപംകൊടുത്ത ഡബ്യുസിസിയും പരാതിയെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. അവരും ഈ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രമുഖ നടി കാറിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിസ്ഥാനത്തുള്ള പ്രമുഖ നടൻ ദിലീപ് ഹർജികൾ നല്കിക്കൊണ്ടിരിക്കുന്നതിനാലാണ് ആ ബലാത്സംഗ കേസിൽ വിചാരണ വൈകുന്നത്. ആ കേസിനെ തുടർന്നാണ് മലയാള സിനിമയിൽ പൊട്ടിത്തെറികൾ ഉണ്ടായതും മലയാള സിനിമ പരസ്പരം ചേരി തിരിഞ്ഞതും. ഡബ്ള്യുസിസിയുടെ രൂപീകരണം വന്നതും ഈ നടീ പീഡനത്തിന്റെ പേരിൽ തന്നെയായിരുന്നു. ഇപ്പോൾ ഈ കേസ് ഏതുവിധത്തിലുള്ള രൂപം പ്രാപിക്കുമെന്നാണ് സിനിമാ രംഗത്തെ പ്രമുഖർ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP