മന്നം-ചെറായി 110 കെവി ലൈനിന്റെ ഭീതിയിൽ പറവൂരുകാർ; വീടുകൾക്ക് മുകളിലൂടെ പോകുന്ന ഹൈടെൻഷൻ ലൈനുകൾ; സ്വൈര്യജീവിതം അസാധ്യമാക്കും; ഭൂഗർഭ കേബിളുകൾ വേണമെന്ന് നാട്ടുകാർ; നിഷേധമനോഭാവവുമായി കെഎസ്ഇബി; വൈദ്യുത പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ലൈനുകൾ അത്യാവശ്യമെന്ന് സ്ഥലവും എംഎൽഎ വിഡി.സതീശൻ; ഹൈക്കോടതി തുണയ്ക്കും എന്ന പ്രതീക്ഷയുമായി നാട്ടുകാർ
എം മനോജ് കുമാർ
തിരുവനന്തപുരം: വൈപ്പിൻ ലക്ഷ്യമാക്കി പറവൂരിൽ നിന്ന് ചെറായിയിലേക്ക് വലിക്കുന്ന 110 കെവി ലൈൻ പ്രദേശത്തെ നാട്ടുകാർക്ക് കുരുക്കാകുന്നു. ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന മന്നം -ചെറായി ലൈനിന്റെ അലൈന്മെന്റ് മാറ്റുകയോ അല്ലെങ്കിൽ ഭൂഗർഭ കേബിളുകൾ ആയി മാറ്റുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പക്ഷെ ഈ ആവശ്യത്തിന് നേരെ അധികൃതർ മുഖം തിരിക്കുകയാണ്. പറവൂർ -ചെറായി റൂട്ടിലെ പത്ത് കിലോമീറ്റർ ദൂരമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വീടിന്റെ തൊട്ടുമുകളിലൂടെ 110 കെവി ലൈനോ 210 കെവി ലൈനോ പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് നാട്ടുകാരെ വേട്ടയാടുന്നത്.
സ്വൈര്യജീവിതം അസാധ്യമാകും എന്ന് തന്നെയാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ലൈനുകൾ കൂടാതെ തന്നെ ജനവാസ സ്ഥലങ്ങളിൽ ഈ കെവി ലൈനിനു ടവറുകളും വേണം. ടവറുകൾ വന്നാൽ അതും വീടുകൾക്ക് ചുറ്റുവട്ടത്ത് തന്നെ അതും ആശങ്കകൾക്ക് വകവയ്ക്കുകയാണ്. കെവി ലൈൻ പോകുന്ന പ്രദേശത്തെ മരങ്ങൾ മുഴുവൻ വെട്ടിമാറ്റുകയും വേണം. ടവറുകൾ വെയ്ക്കുന്ന കാര്യവും മരങ്ങൾ മുഴുവൻ വെട്ടിമാറ്റുന്ന കാര്യവും കെഎസ്ഇബി അധികൃതർ നാട്ടുകാരുമായി സംസാരിച്ചിട്ടുമുണ്ട്. ടവർ വരുമ്പോൾ അത് വീടുകൾക്ക് തൊട്ടടുത്ത് വെയ്ക്കുന്ന കാര്യത്തിലുള്ള ആശങ്കയും മരങ്ങൾ മുഴുവൻ നശിപ്പിക്കേണ്ടി വരുന്നതിനുള്ള പ്രയാസവും നാട്ടുകാർ കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഒപ്പം മറ്റൊരു ആശങ്ക കൂടി നാട്ടുകാർക്കുണ്ട്. 110 കെവി ലൈൻ എന്നത് ഇപ്പോൾ 220 കെവി ലൈൻ ആക്കാനും അധികൃതർക്ക് ഉദ്ദേശ്യമുണ്ട്. അത് ക്ലേശങ്ങൾ വർദ്ധിപ്പിക്കും. 110 കെവി ലൈനിന്റെ സ്ഥാനത്ത് 220 കെവിലൈൻ ആകുന്നത് നാട്ടുകാർക്ക് ആലോചിക്കാൻ കൂടി കഴിയുന്നുമില്ല. പക്ഷെ ലൈൻ കൊണ്ടുപോയേ കഴിയൂ. അതും ഈ പ്രദേശത്ത് കൂടി തന്നെ വേണം. അതിനാൽ വരുന്ന ബുദ്ധിമുട്ടുകൾ സഹിക്കുക തന്നെവേണം എന്നാണ് കെഎസ്ഇബി അധികൃതർ നാട്ടുകാരെ അറിയിച്ചത്. പകരം ചില വീട്ടുകാർ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കേണ്ട ആവശ്യകതയും ഭൂഗർഭ കേബിളിന്റെ റൂട്ടും സ്കെച്ചും അടക്കം കെഎസ്ഇബി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. പക്ഷെ ഇതിനോടും വിമുഖതയാണ് കെഎസ്ഇബി അധികൃതർ പ്രദർശിപ്പിക്കുന്നത്. കലൂരും മെട്രോ റെയിൽ പരിസരത്തുമൊക്കെ ഇത്തരം ലൈനുകളുണ്ട്.
പക്ഷെ അതെല്ലാം ഭൂഗർഭ കേബിളുകൾ ആണ്. അതിനാൽ ഈ റൂട്ടിലും ഭൂഗർഭ കേബിളുകൾക്ക് അധികൃതർ ശ്രമിക്കണം-നാട്ടുകാർ ആവശ്യപ്പെടുന്നു. എന്റെ വീട് 24 സെന്ററിൽ ഉള്ളതാണ്. ഈ 24 സെന്റിലെ മുഴുവൻ മരങ്ങളും വെട്ടിമാറ്റാൻ കെഎസ്ഇബി എനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഞാൻ വിരമിച്ച വ്യക്തിയാണ്. മറ്റു വരുമാനങ്ങൾ ഇല്ല. മരങ്ങളിൽ നിന്നും തെങ്ങിൽ നിന്നും മറ്റും ആദായമുണ്ട്. മരങ്ങൾ പോയാൽ ഞാൻ എന്ത് ചെയ്യും-പ്രദേശവാസിയായ ഹരിഹരൻ പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ മകൾക്ക് പകുതി സ്ഥലത്ത് വീട് വെയ്ക്കാൻ സ്ഥലം നൽകിയിട്ടുണ്ട്. കെവി ലൈനും ടവറും വന്നാൽ ഈ വീട് പണി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ വരും-ഹരിഹരൻ പിള്ള പറയുന്നു.
ഇതുപോലെ പരാതികൾ ഉള്ളവർ ഈ ഭാഗത്ത് ഒട്ടനവധി പേരുണ്ട്. കെഎസ്ഇബി അധികൃതർ പദ്ധതിയുമായി മുന്നോട്ട് എന്ന് മനസിലാക്കി സ്ഥലം എംഎൽഎ വി.ഡി.സതീശനോട് നാട്ടുകാർ പരാതി പറഞ്ഞെങ്കിലും അതുകൊണ്ടും കാര്യമുണ്ടായില്ലാ എന്നാണ് നാട്ടുകാർ പറയുന്നത്. ഈ സ്ഥലം അല്ലെങ്കിൽ വേറെ സ്ഥലം തിരഞ്ഞെടുക്കേണ്ടി വരും. അതുകൊണ്ട് അവിടുത്തുകാർക്ക് ബുദ്ധിമുട്ട് വരും. അതിനാൽ ഇപ്പോഴുള്ള സ്ഥലത്തുകൂടി തന്നെ ലൈൻ വലിക്കേണ്ടി വരും എന്നാണ് വി.ഡി.സതീശന്റെ പ്രതികരണം എന്നാണ് നാട്ടുകാർ പറയുന്നത്. വീടുകൾക്ക് മുകളിൽ കൂടി ലൈൻ വരുന്നതിന്റെ ആശങ്കയിലാണ് ഇപ്പോൾ പറവൂരുകാർ. എന്തുകൊണ്ട് തങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് ഭൂഗർഭ ലൈനുകൾ വലിച്ചുകൂടാ എന്നാണ് നാട്ടുകാർ മറുനാടനോടും പങ്കുവയ്ക്കുന്നത്. ലൈൻ വലിക്കുന്നതിൽ ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. വേണ്ടപ്പെട്ടവരെ ഒഴിവാക്കി ലൈനിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് ആക്ഷേപം.
ഇതിന്റെ ഉദാഹരണങ്ങളും നാട്ടുകാർ നിരത്തുന്നു. എംഎൽഎയിൽ നിന്നും കെഎസ്ഇബിയിൽ നിന്നും നീതി ലഭിക്കുന്നില്ല എന്ന് മനസിലാക്കി നാട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിട്ടുണ്ട്. അടുത്ത് തന്നെ ഹൈക്കോടതി ഈ കേസ് വാദത്തിനു എടുക്കുന്നുണ്ട്. ഹൈക്കോടതി സ്റ്റേ നൽകാത്തതിനാൽ കെവി ലൈൻ പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ടു പോവുകയാണ്. നാട്ടുകാരുടെ രോഷം കെഎസ്ഇബി നേരിടുന്നതിനാൽ അവർ ബുദ്ധിപൂർവമായാണ് നീങ്ങുന്നത്. നാട്ടുകാരിൽ നിന്ന് പരാതി ഉയരാത്ത സ്ഥലങ്ങളിൽ വർക്കുകൾ നടത്തുക. അവിടുള്ള സ്ഥലങ്ങളിൽ ജോലികൾ പൂർത്തിയാക്കുക. എന്തായാലും ലൈൻ വന്നേ തീരൂ എന്ന തീരുമാനത്തിലാണ് കെഎസ്ഇബി അധികൃതർ.
കെഎസ്ഇബിയ്ക്കെതിരെ നാട്ടുകാർ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയെങ്കിലും ഈ പരാതി പക്ഷെ കമ്മീഷൻ സ്വീകരിച്ചില്ല. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് കമ്മീഷൻ പരാതി സ്വീകരിക്കാതിരുന്നത്. പക്ഷെ ഈ കാര്യത്തിൽ അനുഭാവപൂർവം നടപടി ഉണ്ടാകേണ്ടതുണ്ടെന്നാണ് കമ്മീഷൻ ഈ പരാതിയിൽ നിരീക്ഷണം നടത്തിയത്. പക്ഷെ തീർത്തും വ്യത്യസ്തമായ പ്രതികരണമാണ് പറവൂർ എംഎൽഎ വി.ഡി.സതീശൻ മറുനാടൻ മലയാളിയോട് ഈ പ്രശ്നത്തിൽ നടത്തിയത്. 20 വർഷം മുൻപുള്ള ഇലക്ട്രിസിറ്റി പദ്ധതിയാണിത്. ജനങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടിനീട്ടി വയ്ക്കുകയായിരുന്നു. ഇപ്പോൾ ഉപഭോക്താക്കൾ വളരെയധികം വർദ്ധിച്ചു.
പറവൂരിലും കടുത്ത വൈദ്യുതി വിതരണ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ലൈൻ ഇല്ലെങ്കിൽ പ്രശ്നങ്ങൾ വരും. ലൈനിന്റെ അലൈന്മെന്റ് തീരുമാനിച്ചത് തന്നെ ജനവാസപ്രദേശങ്ങൾ ഒഴിവാക്കിയാണ്. ഈ ഭാഗത്ത് നിന്ന് മാറ്റുകയാണെങ്കിൽ വേറെ റൂട്ടിൽ ലൈൻ വലിക്കേണ്ടി വരും. അവിടെ ഇതിന്റെ ഇരട്ടി വീടുകൾ വരും. അതിനാൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള സ്ഥലത്തുകൂടിയാണ് ലൈൻ വലിക്കാൻ പദ്ധതിയിട്ടത്. ഭൂഗർഭ കേബിളിന്റെ കാര്യം ഞാൻ നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. അതിന്റെ ചെലവ് സർക്കാരിന് തന്നെ ഈ ഘട്ടത്തിൽ താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാലാണ് മുകളിൽ കൂടി തന്നെ ലൈൻ വലിക്കാൻ പദ്ധതിയിട്ടത്.അതുമാത്രമല്ല മുൻപ് രണ്ടു നില വീടുകൾ ആയിരുന്നു ഈ പ്രദേശത്തു പറഞ്ഞത്.
ഇപ്പോൾ മൂന്നു നില വീടുകൾക്ക് നിർമ്മാണത്തിന് പ്രശ്നമില്ലാത്ത അവസ്ഥയിലാക്കിയിട്ടുണ്ട്. ലൈനുകൾ പരമാവധി മുകളിലേക്ക് ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്-വി.ഡി.സതീശൻ പറയുന്നു. വികസന പദ്ധതികൾ വരുമ്പോൾ നിയന്ത്രിതമായി മാത്രമേ ഇടപെടാൻ കഴിയൂ എന്ന് വി.ഡി.സതീശൻ വ്യക്തമാക്കുന്നുണ്ടെങ്കിലും തലയ്ക്ക് മുകളിൽ തൂങ്ങിപ്പോകുന്ന കെവിലൈനുകളെ കുറിച്ചോർത്തുള്ള ഭയാശങ്കയിലാണ് പറവൂരിലെ ഒരുവിഭാഗം ജനങ്ങളുടെ ഇപ്പോഴത്തെ ജീവിതം. 110-210 കെവി ലൈനുകൾ വരേണ്ടെന്നല്ല നാട്ടുകാർ പറയുന്നത് അത് ഭൂഗർഭ കേബിളുകൾ ആയി കൊണ്ടുപോകണം എന്നാണ്. എന്തായാലും ഈ പ്രശ്നത്തിനു ഹൈക്കോടതി വിധിയിലൂടെ പരിഹാരം കണ്ടേക്കും എന്ന പ്രതീക്ഷയിലാണ് പറവൂറുകാർ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍