ഷൊർണൂരിൽ ട്രെയിൻ വളവ് തിരിഞ്ഞുവരുന്നു; പെട്ടെന്ന് ട്രെയിനിന്റെ അടിയിലേക്ക് മഞ്ജു വാര്യർ കുതിച്ചു; അപ്പോൾ മനോജ് രണ്ടും കൽപ്പിച്ച് കൊടുത്ത അടിയുടെ ആഘാതത്തിൽ മഞ്ജു തെറിച്ച് വീണു; അതല്ലെങ്കിൽ അപൂർവസിദ്ധിയുള്ള ആ നടിയെ മലയാള സിനിമയ്ക്ക് നഷ്ടമാകുമായിരുന്നു; മഞ്ജുവിനെ എല്ലാ രീതിയിലും സ്വകാര്യസ്വത്താക്കി മാറ്റിയ ദിലീപിന് സിനിമാ രംഗത്തുള്ളവർ പണി കൊടുത്തു; പല്ലിശേരിയുടെ പരമ്പര മൂന്നാം ഭാഗം
പല്ലിശേരി
മഞ്ജുവാര്യരുടെ ആത്മഹത്യാശ്രമം
മഞ്ജുവാര്യരെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയ ദിലീപിനോട് നാൾക്ക് നാൾ പ്രേക്ഷകരുടെ എതിർപ്പ് കൂടി വന്നു. മഞ്ജു അഭിനയിച്ച സിനിമകൾ കാണാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചു. ചാനലുകളിൽ മഞ്ജുവിന്റെ സിനിമ സൂപ്പർ ഹിറ്റുകളായി മാറി. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം പ്രേക്ഷകരെ ഏറെ ആകർഷിച്ചു. സിനിമ തിയേറ്ററിൽ കരുതിയതിനേക്കാൾ ആവേശത്തോടെയാണ് പ്രേക്ഷകർ ടിവിയിൽ കണ്ടത്. കീഴാളനായ സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തിനൊപ്പം സവർണ രൂപമായ മഞ്ജുവാര്യർ മറ്റുള്ളവരെ ധിക്കരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നു. അതുപോലെ സമ്മർ ഇൻ ബത്ലഹേമിൽ നിരവധി രഹസ്യങ്ങൾ ഉള്ളിലൊതുക്കി എല്ലാവരേയും സന്തോഷിപ്പിക്കുന്ന അഭിരാമി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
കന്മദം എന്ന സിനിമയിലെ കൊല്ലപ്പണിക്കാരിയായ കഥാപാത്രം ഭാനുമതി ആരെയാണ് കൊതിപ്പിക്കാത്തത്. കളിവീട് എന്ന ചിത്രത്തിലെ ഭാര്യ, എംടിയുടെ ദയ എന്ന ചിത്രത്തിലെ ദയ എന്ന അടിമപ്പെണ്ണ്, തന്റെ യജമാനനെ കടബാധ്യതകളിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷപെടുത്താനായി പുരുഷവേഷം കെട്ടി. വിവാഹശേഷം രണ്ട് സിനിമകളാണ് മഞ്ജുവിന്റേതായി റിലീസ് ചെയ്തത്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടുംതൊട്ട്, ജോഷി സംവിധാനം ചെയ്ത പത്രം. രണ്ട് സിനിമകളിലും അസൂയ നിറഞ്ഞ അഭിനയം. കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രത്തിൽ നടേശൻ മുതലാളിയെ വകവരുത്താൻ തുനിഞ്ഞിറങ്ങുന്ന ഭദ്രയായി നിറഞ്ഞാടുകയായിരുന്നു മഞ്ജുവാര്യർ. നടേശൻ മുതലാളിയായി അഭിനയിച്ച തിലകനും, ഭദ്രയായ മഞ്ജുവാര്യരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.
അഭിനയത്തിനിടയിൽ മഞ്ജുവാര്യരുടെ അഭിനയം അസൂയയോടെ നോക്കി നിന്ന കാര്യം തിലകൻ മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു. പത്രത്തിലെ ചങ്കൂറ്റമുള്ള ജേണലിസ്റ്റ് 'മുരളി'യോടൊപ്പം മത്സരിക്കുകയായിരുന്നു. ഈ രണ്ട് സിനിമകളും വിവാഹശേഷം റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ പല പ്രാവശ്യം കണ്ടുകൊണ്ടാണ് മഞ്ജുവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇത്തരമൊരു മിടുക്കിയായ അഭിനേത്രിയെ വീട്ടിൽ തളച്ചിടാൻ തീരുമാനിച്ച ദിലീപിനെ മനസുകൊണ്ട് പ്രേക്ഷകർ ശപിക്കുകയായിരുന്നു.
മഞ്ജു അഭിനയിക്കുമ്പോൾ സ്ഥലകാലത്തെക്കുറിച്ച് ചിന്തിക്കാറില്ല. മിക്കസിനിമകളിലും അതാണ് അവസ്ഥ. സല്ലാപം ചിത്രീകരണ വേളയിൽ ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് മഞ്ജു മരണത്തിൽ നിന്ന് രക്ഷപെട്ടത്. സല്ലാപത്തിന്റെ ഒരു ക്ളോസ് ഷോട്ട് എടുക്കാൻ പോകുന്ന സമയം ലോഹിതദാസ് മഞ്ജുവിനോട് ചോദിച്ചു- സ്ക്രിപ്റ്റ് വായിച്ചോ. വായിച്ചു എന്ന് മഞ്ജുവിന്റെ മറുപടി. എന്താ മനസിലായത് വീണ്ടും ലോഹിത ദാസ്. മഞ്ജുപറഞ്ഞു... അവൾ തിരിഞ്ഞുനോക്കി. ദൂരെ ഒരുതീവണ്ടിയുടെ ശബ്ദം കേൾക്കുന്നു, അവൾ വീണ്ടും തിരിഞ്ഞുനോക്കി, ആത്മഹത്യയിലേക്കെന്ന പോലെ. ആത്മഹത്യയിലേക്ക് എങ്ങനെ നോക്കും എന്ന് മഞ്ജുവാര്യർ ചോദിച്ചു. ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥ എന്തെന്ന് മഞ്ജുവിനെ പഠിപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ എങ്ങനെ മരിക്കണം എന്നായിരിക്കും ചിന്ത. തൂങ്ങിമരിക്കാൻ തീരുമാനിച്ചയാൾ തീവണ്ടി വന്നാൽ പോലും അതിന് മുന്നിൽ ചാടി മരിക്കില്ല. തീവണ്ടിക്ക് മുന്നിൽ ചാടിമരിക്കാൻ തീരുമാനിച്ച ഒരാൾ എത്ര ദൂരത്തിലാണ് റെയിൽപാളമെങ്കിലും അവിടെ ചെന്ന് തീവണ്ടിക്ക് മുന്നിൽ ചാടിമരിക്കും. ഇതെല്ലാം വിശദമായി ലോഹിതദാസ് മഞ്ജുവാര്യർക്ക് പറഞ്ഞുകൊടുത്തിരുന്നു.
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ കരഞ്ഞുകൊണ്ടോ സങ്കടപ്പെട്ടുകൊണ്ടോ ആത്മഹത്യ ചെയ്യില്ല. ഇങ്ങനെ ഓരോ കാര്യങ്ങളും മനഃശാസ്ത്രവിശകലനത്തോടെയാണ് മഞ്ജുവിന് പറഞ്ഞുകൊടുത്തത്. അത് കഴിഞ്ഞ് മഞ്ജുവാര്യർ ട്രെയിനിന് മുന്നിലേക്ക് ഓടുന്ന രംഗമുണ്ട്. ഈ രംഗമെടുക്കാൻ ലോഹിതദാസും ക്യാമറാമാനും റെയിൽപാളത്തിലേക്ക് നടന്നു. ആ സമയം മഞ്ജുവാര്യർ ലോഹിതദാസിനോട് ചേർന്നാണ് നടന്നത്. ഷൊർണൂരിൽ ട്രെയിൻ വളവ് തിരിഞ്ഞ് പോകുന്ന ഒരു ഷോട്ട് എടുത്താൽ ട്രയിനിന് മുന്നിലേക്ക് ചാടുന്ന പോലെ ചിത്രീകരിക്കാൻ കഴിയും. അതിന് വേണ്ട തയ്യാറെടുപ്പിലായിരുന്നു. ട്രെയിൻ വരുന്നത് കാത്തുനിന്നു. ഒറ്റ ടേക്കിൽ ഇത് ഓകെയായില്ലെങ്കിൽ പിന്നെ പിറ്റേദിവസം അതേ സമയത്ത് മാത്രമേ അങ്ങനെ ഒരു ഷോട്ട് എടുക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് രണ്ട് ക്യാമറകളെയാണ് ആ ഷോട്ട് എടുക്കാൻ ഉപയോഗിച്ചത്. മഞ്ജുവാര്യർ ട്രയിനിന് മുന്നിലേക്ക് ചാടുമ്പോൾ മനോജ് കെ ജയൻ പിടിച്ചുവലിക്കുന്നതാണ് രംഗം.
പാലക്കാട്ട് ഭാഗത്തേക്കുള്ള പാളത്തിൽ നിന്നാണ് മഞ്ജുവാര്യർ ഓടി വരേണ്ടത്. എല്ലാവരും കാത്തുനിന്നു. ട്രെയിൻ വരുന്ന സിഗ്നൽ. ചൂളം വിളി. രണ്ട് ക്യാമറകളും പ്രവർത്തിച്ചു. ട്രെയിൻ അടുത്തുവരുന്ന ശബ്ദം. മഞ്ജുവാര്യർ ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥയിലെത്തി. ആ സമയത്ത് ട്രെയിനിന് മുന്നിൽ ചാടാനുള്ള വ്യഗ്രതയോടെയായിരുന്നു മഞ്ജു. മഞ്ജുവാര്യർ പെട്ടെന്ന് ഇമോഷണലായി. സിനിമയാണ്. സിനിമയിലെ കഥാപാത്രമാണ് താനെന്ന് മറന്നു. ശരിക്കും ആത്മഹത്യ ചെയ്യാനുള്ള ഭാവം. പെട്ടെന്ന് ട്രെയിനിന്റെ അടിയിലേക്ക് മഞ്ജു വാര്യർ കുതിച്ചു. ഞങ്ങളൊക്കെ ശ്വാസം പിടിച്ച് ഞെട്ടിനിന്നു. എല്ലാംകഴിഞ്ഞെന്ന് ഞങ്ങൾ കരുതി.
പെട്ടെന്ന് മനോജ് കെ ജയൻ മഞ്ജുവാര്യരെ ബലമായി പിടിച്ച് വലിച്ചു. ആ സമയത്ത് മഞ്ജുവിന് ഇരട്ടിശക്തിയായിരുന്നു. മനോജ് കെ ജയന്റെ കയ്യിൽ മഞ്ജു ഒതുങ്ങി നിൽക്കാത്തപോലെ തോന്നി. എങ്കിലും മനോജ് ബലമായി പിടിച്ചു. എന്നിട്ടും മഞ്ജുവിനെ നിയന്ത്രിക്കാനായില്ല. അപ്പോൾ മനോജ് രണ്ടും കൽപ്പിച്ച് മഞ്ജുവിനെ ശക്തിയോടെ അടിച്ചു. അടിയുടെ ആഘാതത്തിൽ മഞ്ജു തെറിച്ച് വീണു. മനോജ് ശരിക്കും മഞ്ജുവിനെ അടിച്ചതുകൊണ്ടാണ് ഒരു ദുരന്തം ഒഴിവായത്. അല്ലെങ്കിൽ ട്രെയിൻ ചിത്രീകരണത്തിനിടെയിൽ മലയാള സിനിമക്ക് മഞ്ജുവാര്യർ എന്ന നടിയെ നഷ്ടപ്പെടുമായിരുന്നു. ഷോട്ട് കഴിഞ്ഞ ഉടനെ മഞ്ജു ബോധമില്ലാതെ വീണു. അങ്ങനെ കഥാപാത്രത്തിലേക്ക് ഇങ്ങിച്ചെല്ലാനും മറ്റുള്ളവരെ അതിശയിപ്പിക്കാനും കഴിവുള്ള അപൂർവമായ സിദ്ധിയായിരുന്നു മഞ്ജുവിന്റെ ക്വാളിറ്റി. ഇത്തരം ക്വാളിറ്റിയുള്ള നടിയെ എല്ലാ രീതിയിലും സ്വകാര്യസ്വത്താക്കി മാറ്റിയ ദിലീപിന് സിനിമാ രംഗത്തുള്ളവർ പണി കൊടുത്തു.
(തുടരും)
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- എനിക്കത് സമ്മാനിച്ചത് എക്കാലത്തേക്കുമുള്ള അടുപ്പത്തിന്റെ വലിയൊരു തൂവൽക്കൊട്ടാരമാണ്!
- നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിന് തിരിച്ചടി
- സിനിമകൾ കുറവെങ്കിലും മുഖ്യധാരയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ദിലീപ് ശക്തൻ തന്നെ
- ബാന്ദ്രയിൽ അരുൺഗോപി തുറന്നത് ദിവ്യാ ഭാരതിയുടെ ഫയലോ?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍