കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന് നൽകാൻ സർക്കാർ നീക്കം; ഇന്ദിരാഗാന്ധിയുടെയോ കരുണാകരന്റെയോ പേരു നൽകും; കളമൊരുങ്ങുന്നതു വൻഅഴിമതിക്ക്
തിരുവനന്തപുരം: നിർമ്മാണത്തിൽത്തന്നെ നിരവധി അഴിമതിയാരോപണങ്ങൾ ഉയർന്ന കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷനു നൽകാൻ സർക്കാർ നീക്കം. ദേശീയ ഗെയിംസ് അവസാനിക്കുന്നതോടെ സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷനു കൈമാറി നിലവിലെ മൾട്ടി പർപ്പസ്് സ്റ്റേഡിയം എന്നത് ക്രിക്കറ്റ് സ്റ്റേഡിയമാക്കാനാണു നീക്കം നടക്കുന്നത്.
ഇതോടെ കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഗെയിംസ് സ്റ്റേഡിയം വന്നിട്ടും കായികതാരങ്ങൾക്ക് പ്രയോജനമില്ലാതാകുകയാണ്. ഇതിലൂടെ വൻ അഴിമതിക്കാണ് വീണ്ടും കളമൊരുങ്ങുന്നത്. പൊതു സ്വകാര്യപങ്കാളിത്തത്തോടെയാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം പണിതീർത്തത്. 15 വർഷം ഇതിന്റെ ഉടമസ്ഥാവകാശം സ്വകാര്യ കമ്പനിക്കു നൽകുമെന്നും പിന്നീട് ഇതിന്റെ നടത്തിപ്പ്- സംരക്ഷണ അവകാശങ്ങൾ കേരള യൂണിവേഴ്സിറ്റിക്കു കൈമാറുമെന്നുമായിരുന്നു അന്ന് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ വീണ്ടും അഴിമതി നടത്തുന്നതിനായി സ്റ്റേഡിയത്തെ കെസിഎയ്ക്ക് കൈമാറാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിനായി കായികമന്ത്രിയും കെസിഎ ഭാരവാഹികളും ചില കോൺഗ്രസ് നേതാക്കളും ചർച്ച ആരംഭിച്ചു. വ്യവസ്ഥകൾ മറികടന്നുള്ള ഈ നീക്കം വൻ അഴിമതിക്കാണ് വഴിവയ്ക്കുക.
സാമ്പത്തികമായി ഏറെ കരുത്തരാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. 250 കോടി രൂപ പോലും മുടക്കി സ്റ്റേഡിയം നിർമ്മിക്കാൻ കഴിവുള്ളവർ. കാര്യവട്ടത്തെ സ്ഥലം അവർക്ക് കൈമാറിയിരുന്നെങ്കിലും സ്റ്റേഡിയം അവരുടെ ചെലവിൽ പണിയുമായിരുന്നു. പ്രത്യേകിച്ച് കൊച്ചിയിൽ സ്വന്തമായി സ്റ്റേഡിയമെന്ന ആശയം നടക്കാത്തതിനാൽ. ഇതെല്ലാം അറിയാമായിരുന്നിട്ടും കാര്യവട്ടത്ത് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി സ്റ്റേഡിയം നിർമ്മിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കളികളെ പ്രോൽസാഹിപ്പിക്കുമെന്നായിരുന്നു നിലപാട്. അതാണ് ഫലത്തിൽ അട്ടിമറിക്കുന്നത്. സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി കേരളാ ക്രിക്കറ്റ് അസോസിയേഷന് തുച്ഛമായ പാട്ടത്തിന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നൽകാനൊരുങ്ങുന്നത്. ഫലത്തിൽ ക്രിക്കറ്റ് അസോസിയേഷന്റെ അനുമതിയില്ലാതെ മറ്റ് കളികളൊന്നും സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയും വരും.
141 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഐ.എൽ. ആൻഡ് എഫ്.എസ്സാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഡി.ബി.ഒ.ടി. (ഡിസൈൻ ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ) പ്രകാരമാണ് സ്റ്റേഡിയം നിലവിൽ വന്നിരിക്കുന്നത്. അതായത് 15 വർഷത്തേക്ക് സ്റ്റേഡിയത്തിന്റെ നടത്തിപ്പും പരിപാലനവും നിർമ്മാണ കമ്പനിക്കായിരിക്കും. ഇതിനായി കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡ് എന്ന ഉപ കമ്പനി ഐ.എൽ.എഫ്. എസ്. രൂപം നൽകിയിട്ടുണ്ട്. കേരള സർവകലാശാലയുടെ കാമ്പസ്സിൽനിന്ന് പാട്ടത്തിന് ലഭിച്ച 37 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മച്ചത്. ഘട്ടം ഘട്ടമായി പണം ഈടാക്കുന്ന ആന്വിറ്റി മാതൃകയിൽ രൂപം കൊള്ളുന്ന ആദ്യത്തെ സ്റ്റേഡിയം കൂടിയാണിത്. 13 വാർഷിക ഗഡുക്കളായിട്ട് നിർമ്മാണച്ചെലവും പലിശയും സർക്കാർ കമ്പനിക്ക് നൽകണമെന്നാണ് വ്യവസ്ഥ.
2027ഓടെ ഗഡുക്കൾ അടച്ചു തീരുമ്പോൾ ഏതാണ്ട് 400 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് കമ്പനിക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ സ്റ്റേഡിയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സർക്കാറിന് ലഭിക്കും. 15 വർഷത്തെ കാലാവധിക്ക് ശേഷം സ്റ്റേഡിയം കേരള സർവകലാശാലയ്ക്ക് കൈമാറും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കാതെ ഈ കണക്കുകൾ ശരിയാവുകയില്ല. ക്രിക്കറ്റ് നടത്തണമെങ്കിൽ അതിന് ബിസിസിഐ വയ്ക്കുന്ന നിബന്ധനകളാണ് ഇതിന് കാരണം. ഒന്നുകിൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ സ്വന്തം ഗ്രൗണ്ടിലോ അല്ലെങ്കിൽ ദീർഘകാല പാട്ടത്തിന് കൈവശം വയ്ക്കുന്ന കളിസ്ഥലങ്ങളിലോ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ അനുവദിക്കൂ. അതിനാൽ ക്രിക്കറ്റ് കളി യാഥാർത്ഥ്യമാക്കാൻ കെസിഎയുടെ സഹായം ആവശ്യമാണ്. ഇതിന്റെ മറവിലാണ് ഐഎൽആൻഡ് എഫ്എസ് എന്ന നിർമ്മാണകമ്പനിയുടെ സമ്മതത്തോടെ ഗ്രൗണ്ട് കെസിഎയ്ക്ക് കൈമാറാൻ നീക്കം.
ഗ്രൗണ്ടിനായി ചെലവിട്ട തുക കേന്ദ്രസർക്കാർ വിഹിതമല്ലെന്നും സംസ്ഥാന സർക്കാറിന്റെ ഗെയിംസ് ബജറ്റിൽ നിന്നുമാണ് ചെലവാക്കുന്നതെന്നും ദേശീയ ഗെയിംസിനു മുമ്പ് സർക്കാർ വ്യക്തമാക്കിയരുന്നു. ക്രിക്കറ്റ് -ഫുട്്ബോൾ സ്റ്റേഡിയമായിട്ടാണ് ഇത് പണികഴിപ്പിച്ചതും. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇവ യൂണിവേഴ്സിറ്റിക്ക് കൈമാറുകയാണെങ്കിൽ സർക്കാർ ഇതര കായിക മേളകൾ നടത്തുന്നതിനായി ഇവ വിട്ടുനൽകണമെന്നില്ല. ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിന്റെ പേരിൽ പണം ഉണ്ടാക്കാമെന്നതും നടക്കുന്ന കാര്യമല്ല.
ഇതു മനസിലാക്കിയാണ് സർക്കാർ പുതിയൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റിക്ക് ഒരു സ്റ്റേഡിയമുള്ളതിനാൽ ഇത് വിട്ടു നൽകേണ്ടതില്ലെന്നും, നൽകിയാൽ ഇതും അന്യാധീനപ്പെട്ടുപോകുമെന്നും ജനത്തെ തെറ്റിധരിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുയോജ്യമായ സ്റ്റേഡിയം കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മാത്രമാണ്. എന്നാൽ ഇതിനെക്കാൾ പത്തിരട്ടി മികച്ച സൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് ഗ്രീൻഫീൽഡ്. ഇത് കെസിഎയ്ക്ക് നൽകുകയാണെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും, ഐപിഎൽ, ട്വന്റി ട്വന്റി തുടങ്ങിയ മത്സരങ്ങൾക്കും വേൾഡ് കപ്പ് മത്സരങ്ങൾക്കും വേദിയാക്കുക വഴി വൻസാമ്പത്തിക ലാഭമുണ്ടാക്കാനാണ് കെസിഎയുടെ ശ്രമം.
ഇതിനായി പല കോൺഗ്രസ് നേതാക്കളെയും കെസിഎ ഭാരവാഹികൾ ഇതിനോടകം സമീപിക്കുകയും വൻ തുക വാഗ്ദാനം ചെയ്യുകയും ചെയ്തതായാണ് സൂചന. സ്റ്റേഡിയത്തിന് കെ കരുണാകരന്റെയോ, ഇന്ദിരാഗാന്ധിയുടെയോ പേര് ഇടാനും കെസിഎ തന്നെ നിർദ്ദേശിച്ചതായാണ് സൂചന. ഇതാകുമ്പോൾ അഴിമതിയുണ്ടെന്നു പറഞ്ഞ് ഇടയുന്ന കോൺഗ്രസുകാരെയും പരിപോഷിപ്പിക്കാനാകുമെന്നും കെസിഎ കരുതുന്നു.
ദേശീയ ഗെയിംസ് കണക്കിലെടുത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പദ്ധതിയിൽ വിഭാവനം ചെയ്ത പല പ്രവർത്തികളും ബാക്കിയുണ്ട്. ടേബിൽ ടെന്നീസ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ എന്നിവയ്ക്കുള്ള ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, ടെന്നീസ് കോർട്ട്, പഞ്ചനക്ഷത്ര നിലവാരത്തിലുള്ള ക്ലബ്ബ് ഹൗസ്, ഒളിമ്പിക് സൈസ് നീന്തൽക്കുളം, കൺവെൻഷൻ സെന്റർ തുടങ്ങിയവ പൂർത്തിയാവാനുണ്ട്. ദേശീയ ഗെയിംസിന്റെ സമാപനങ്ങൾക്ക് ശേഷമേ ഗ്രൗണ്ടിന്റെ പ്രധാന പണി തുടങ്ങു. ഐ.സി.സി. യുടെയും ഫീഫയുടെയും ാനദണ്ഡങ്ങളനുസരിച്ചാണ് ഗ്രൗണ്ട് തയ്യാറാക്കുക.
50000 കാണികൾക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറിയാണ് സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് തട്ടുകളിലായി ആറുലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ടായിരിക്കും. ഗാലറിക്ക് 52 അടി വീതിയും ഗ്രൗണ്ടിന് 120 മീറ്റർ വ്യാസവും ഉണ്ട്. ഏതാണ്ട് അമ്പത് ശതമാനമാണ് മേൽക്കൂര ഗാലറിയെ മറയ്ക്കുന്നത്. സാധാരണ 30 ശതമാനം വരെ മാത്രമേ വരാറുള്ളൂ. അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന ലോകോത്തര നിലവാരമുള്ള റൂഫിങ് ടെൻസൈൽ ഫാബ്രിക് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
Stories you may Like
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍