ഇത് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണം; അട്ടിമറിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനത്തെ; മുന്നോക്കക്കാർക്കായുള്ള പിന്നോക്ക സംവരണത്തിനെതിരെ മതിൽ തീർക്കാൻ പുന്നല ശ്രീകുമാർ; തൽകാലം സിപിഎമ്മിനെ തള്ളി പറയില്ല
ആർ പീയൂഷ്
തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിന് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കാനൊരുങ്ങുകയാണ് കെപിഎംഎസ്. സംസ്ഥാന സർക്കാരിന് വേണ്ടി നവോത്ഥാനത്തിന്റെ വനിതാ മതിൽ സൃഷ്ടിക്കാൻ മുന്നിൽ നിന്ന പുന്നല ശ്രീകുമാറെന്ന കെ പി എം എസ് നേതാവിന് സംവരണ വിഷയത്തിൽ വ്യക്തമായ കാഴ്ചപാടുണ്ട്. കേന്ദ്ര സർക്കാരിന്റെ ചതിയിൽ പ്രതിപക്ഷവും വീണതിനെ ഗൗരവത്തോടെ പുന്നല കാണുന്നത്. നവോത്ഥാനത്തിന് വേണ്ടി നിലയുറപ്പിക്കുന്ന സിപിഎമ്മും വനിതാ മതിലിന് കരുത്ത് പകർന്ന പിന്നോക്കക്കാരുടെ പ്രശ്നങ്ങൾ കാണുന്നില്ല. സാമ്പത്തിക സംവരണമെന്ന ആർഎസ്എസ് അജണ്ടയുമായി മുന്നോട്ട് പോകുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ചതി അവരും തിരിച്ചറിഞ്ഞില്ല. എങ്കിലും സിപിഎമ്മിനെ ബോധപൂർവ്വം കടന്നാക്രമിക്കുന്നത് ഒഴിവാക്കുകായണ് പുന്നല. വനിതാ മതിലിലെ നവോത്ഥാന കരുത്തിന് വിള്ളലുണ്ടാകാതിരിക്കാനാണ് ഇത്.
പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു മുന്നോക്കക്കാർക്കായുള്ള സാമ്പത്തിക സംവരണം. ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണമെന്ന അഭിപ്രായമാണ് പുന്നലയ്ക്കുള്ളത്. ഇവിടെ അട്ടിമറിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനത്തെയാണെന്ന് മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പുന്നല പറയുന്നു. മുന്നോക്കക്കാരിലെ പിന്നോക്ക സംവരണത്തിനെതിരെ മതിൽ തീർക്കാൻ പുന്നല ശ്രീകുമാർ മുന്നിലുണ്ടാകും. അപ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താതെ പുരോഗമന പ്രസ്ഥാനങ്ങളെ അടുപ്പിച്ച് നിർത്താനാണ് പുന്നലയുടെ ശ്രമം,
സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പുന്നല ആവർത്തിക്കുന്നു. മാത്രമല്ല കേരളത്തിന്റെ സാമൂഹ്യഘടന പരിഗണിച്ച് വലിയ ഒരു വിഭാഗം അനുഭവിച്ച അയിത്തത്തിന്റേയും അനാചാരത്തിന്റേയും ഫലമായി സമൂഹത്തിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്. അധികാരത്തിൽ നിന്നും പൊതുധാരയിൽ നിന്നും അകന്ന് കഴിയേണ്ടി വന്ന ജനവിഭാഗങ്ങൾ അതിന്റെയൊരു പരിഹാരം എന്നവണ്ണം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള മാർഗവും പ്രതിവിധിയുമാണ് സംവരണം. സംവരണത്തിന്റെ മാനദണ്ഡം സാമൂഹികമായ പിന്നോക്കാവസ്ഥയാണ്. സാമ്പത്തിക പിന്നോക്കാവസ്ഥ ഒരിക്കലും സംവരണത്തിന്റെ മാനദണ്ഡമാകരുത് എന്ന് സുപ്രീംകോടതി മണ്ഡൽമകമ്മീഷന്റെ പ്രശ്നം വന്നപ്പോഴും ഇന്ദ്രാസാഹ്നിക്കേസിലും സുപ്രീംകോടതി അസന്നിഗ്ധമായി ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
കാരണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമൂഹിക പിന്നോക്കാവസ്ഥയോ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയോ ഉണ്്ടാകണമെന്നില്ല. സാമ്പത്തിക പിന്നോക്കാവസ്ഥ സ്ഥായിയായ അവസ്ഥയല്ല. സവർണവിഭാഗങ്ങൾക്ക് സമൂഹത്തിൽ ഒരു പദവി ഉണ്്ടാകും. അതുകൊണ്ടാണ് സവർണവിഭാഗങ്ങൾ സാമൂഹിക പിന്നോക്കാവസ്ഥയിൽ ഉൾപ്പെടാത്തത്. വിദ്യാഭ്യാസപരമായും സവർണവിഭാഗങ്ങൾക്ക് പിന്നോക്കാവസ്ഥ ഉണ്ടാവില്ല. പക്ഷേ നൂറ്റാണ്ടുകളായി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സംബന്ധിച്ച് അവർ സാമ്പത്തികമായി ഉയർന്നാലും ഈരണ്ട് കാര്യങ്ങളും അവർക്ക് കരഗതമായിരുന്നില്ല. വിദ്യാഭ്യാസ അവസരങ്ങൾ അവർക്ക് കുറവായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഒരു സിദ്ധാന്തമെന്ന നിലക്കാണ് ഭരണഘടന സംവരണം എന്ന സംവിധാനത്തെ വിഭാവനം ചെയ്തിട്ടുള്ളത്.
പക്ഷേ ഇപ്പോൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥ ഇല്ലാത്തവർക്ക് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സംവരണത്തിന്റെ പരിരക്ഷ ലഭ്യമാകുന്ന അവസരം വരുമ്പോൾ സമൂഹത്തിൽ വീണ്ടും വലിയ അന്തരമുണ്ടാകും. അത്തരമൊരു അവസ്ഥ ഭരണഘടനയുടെ അന്തസത്തയെ തന്നെ ഇല്ലാതാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ശേഷിക്കേ തങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഇല്ലാതിരുന്ന , അജണ്ടയിൽ ഇല്ലാതിരുന്ന മൂൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ലാത്ത നയങ്ങളുടെ ഭാഗമായല്ലാത്ത സാമ്പത്തിക സംവരണം എന്ന നയം രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. പക്ഷേ ഇന്ന് രാജ്യത്ത് പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികൾ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നയുടൻ തന്നെ സ്വാഗതം ചെയ്യുന്ന വ്യഗ്രതയിലേക്ക് മാറി.
ഇത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. യഥാർത്ഥ്യത്തിൽ സാമ്പത്തിക സംവരണം എങ്ങനെയാണ് നടപ്പിലാക്കുന്നത് അതിന്റെ ലക്ഷ്യമെന്ത് നടപ്പിലാക്കുന്ന രീതി ഏത് വിധമാണ് രാജ്യത്തിന്റെ സാമൂഹികാവസ്ഥയിൽ അത് ഏത് തരത്തിൽ പ്രതിഫലിക്കും ഇത്തരം ചോദ്യങ്ങളൊക്കെ നിയമനിർമ്മാണ സഭയുടെ അകത്തും പുറത്തും ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ ഇത്തരം യാഥാർത്ഥ്യങ്ങളെ യൊക്കെ അവഗണിച്ച് കേന്ദ്രസർക്കാർ പൊടുന്നെ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ മറ്റ് പാർട്ടികൾഅതിനെ സ്വാഗതം ചെയ്യാൻ കാണിക്കുന്ന വ്യഗ്രതയെ രാജ്യത്തെ സംവരണസമുദായങ്ങൾ ജാഗ്രതയോടെ കാണണം.
സിപിഎമ്മിനെ സംബന്ധിച്ച് മുന്നോക്ക വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്ന നിലപാടുള്ളവരാണ്. ദേവസ്വം ബോർഡിൽ അടക്കം അവർ ഈ നിലപാട് സ്വീകരിച്ചുണ്ട്. പക്ഷേ അവരുടെ നിലപാടിന് അന്ന് ഭരണഘടനാ ഭേദഗതിയായിരുന്നു തടസമായി നിന്നത് . അവർ അതിനായി ദേശീയ ഗവണ്മെന്റിനെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. കേന്ദ്രഗവണ്മെന്റിന്റെ ഉദ്ദേശശുദ്ധിയാണ് കണക്കിലെടുക്കേണ്ടത്. ലോക്സഭാ സമ്മേളനം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കേ കാര്യപരിപാടിയിൽ ഉൾപ്പെടാതിരുന്ന ഒരു കാര്യം അവതരിപ്പിക്കുക വഴി ബിജെപി അവരുടെ ചില പരാജയങ്ങൾ മൂടിവെക്കുകയായിരുന്നു. അലോക് വർമ്മ വിഷയവും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയും കേന്ദ്രസർക്കാരിന് തിരിച്ചടിയായിരുന്നു. ഈ തിരിച്ചടി മറക്കാനാണ് പെട്ടെന്ന് സാമ്പത്തിക സംവരണവിഷയവുമായി കേന്ദ്രസർക്കാർ രംഗത്ത് വന്നത്.
മുന്നോക്ക വിഭാഗങ്ങളുടെ വോട്ട് നേടാനുള്ള തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ് ബിജെപി സർക്കാരിന്റേത്. ലോക്സഭയിൽ പാസായ സംവരണബിൽ രാജ്യസഭയിൽ പാസാക്കാനായി രാജ്യസഭയുടെ സമയം പോലും ദീർഘിപ്പിച്ചു. പക്ഷേ ബിൽ പാസാവാൻ ഇടയില്ല. ഇനിയൊരു ബജറ്റ് സമ്മേളനത്തിന് ഈ സർക്കാരിന് കഴിയില്ല. പക്ഷേ അവരുടെ താൽക്കാലികമായ ചെലവുകൾക്ക് അംഗീകാരം നൽകാൻ വേണ്ടി , വോട്ട് ഓൺ അക്കൗണ്ട് പാസാക്കാൻ വേണ്ടി മാത്രമേ സഭ സമ്മേളിക്കാൻ കഴിയൂ. ആ സമ്മേളനത്തിൽ ഇത്തരമൊരു ചർച്ച നടത്താനും കഴിയില്ല. അപ്പോൾ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത് തങ്ങൾ സാമ്പത്തിക സംവരണത്തിന് ശ്രമിച്ചെന്നും പ്രതിപക്ഷം ആ നീക്കത്തെ പരാജയപ്പെടുത്തിയെന്നും പ്രചരിപ്പിക്കുക എന്നതാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഒരു രാഷ്ട്രീയ നീക്കം മാത്രമാണിത്.
പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. പക്ഷേ ബിജെപി മുന്നോട്ട് വെച്ച ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണം. കേരളം ഒരു ചെറിയ സംസ്ഥാന മാണ്. ഇവിടെ നിന്നുള്ള ജനപ്രതിനിധികളും കുറവാണ്. അതുകൊണ്ട് തന്നെ സംവരണവിഭാഗങ്ങളുടെ ചെറുത്ത് നിൽപാണ് പരിഹാരമാർഗം. തദ്ദേശീയരായ സംവരണവിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണം. പ്രതിരോധവും ശക്തമാക്കണം. മാത്രമല്ല നിയമപരമായ വഴികൾ തേടാനും സംവരണവിഭാഗങ്ങൾ ഒന്നടങ്കം മുന്നോട്ട് വരണം.എങ്കിൽ മാത്രമേ അശാസ്ത്രീയും ഭരണഘടനാ വിരുദ്ധവുമായി സാമ്പത്തിക സംവരണത്തെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുകയുള്ളൂ-പുന്നല മറുനാടനോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്