ശുദ്ധിക്രിയ സുപ്രീംകോടതി വിധിക്കെതിരായ നടപടിയെന്നും തന്ത്രിയെ നീക്കാൻ സർക്കാരിനാവുമെന്നും കുറ്റകരമായി പ്രവർത്തിച്ചത് ആചാരത്തിന്റെ സംരക്ഷണമില്ലെന്നും അഡ്വ കാളീശ്വരം രാജ്; ആചാരങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രിയുടെ അധികാരം എടുത്ത് പറഞ്ഞ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തന്ത്രിയെ തൊടാനാവില്ലെന്ന് അഡ്വ ഗോവിന്ദ് ഭരതനും; തന്ത്രി നട അടച്ച വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷകർ തമ്മിൽ യോജിപ്പില്ല
മറുനാടൻ ഡെസ്ക്
കൊച്ചി: ശബരിമലയിലെ ശുദ്ധിക്രയയിൽ തന്ത്രിക്കെതിരെ നടപടി എടുക്കാമെന്ന് അഡ്വ കാളീശ്വരം രാജ്. പറ്റില്ലെന്ന് ഗോവിന്ദ് ഭരതനും. ഈ വിഷയത്തിൽ നിയമ വിദഗ്ദർക്കിടയിലും ചർച്ച സജീവമാവുകയാണ്. മനോരമ പത്രത്തിലെ ലേഖനത്തിലാണ് ഇടതു പക്ഷ അനുഭാവമുള്ള കാളീശ്വരം രാജ് തന്ത്രിയ്ക്കെതിരെ നിലപാട് എടുത്ത. മനോരമയിലെ ലേഖനത്തിൽ മുതിർന്ന അഭിഭാഷകനായ ഗോവിന്ദ് ഭരതൻ തന്ത്രിക്കൊപ്പമാണ് നിലകൊള്ളുന്നത്. അങ്ങനെ വ്യത്യസ്തമായ നിലപാടുകൾ നിയമവിദഗ്ധരും കൈക്കൊള്ളുന്നു.
സർക്കാരും ദേവസ്വം ബോർഡും കക്ഷിയായ ഒരു കേസിൽ ഉണ്ടായ സുപ്രീം കോടതിവിധിയുടെ താൽപര്യത്തിനെതിരായ പ്രവൃത്തി തന്ത്രിയിൽ നിന്നുണ്ടായാൽ, അക്കാര്യത്തിൽ വിശദീകരണം ചോദിക്കാനും നടപടിയെടുക്കാനുമുള്ള അധികാരം മാത്രമല്ല ബാധ്യതയും ദേവസ്വം ബോർഡിനുണ്ട്. മുൻപു തന്ത്രിയായിരുന്ന കണ്ഠര് മോഹനർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുത്തപ്പോൾ ദേവസ്വം ബോർഡിന് അതിനുള്ള അധികാരമുണ്ടെന്ന നിലപാടാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വീകരിച്ചതെന്ന് കാളീശ്വരം രാജ് പറയുന്നു.
1950ലെ പതിനഞ്ചാം നിയമമായിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംബന്ധിച്ച നിയമനിർമ്മാണമുണ്ടായത്. സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണാധികാരമുള്ള സംവിധാനമായാണ് ബോർഡ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. 1250ൽപരം അമ്പലങ്ങൾ ബോർഡിനു കീഴിൽ വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബോർഡിന്റെ സർവീസ് ചട്ടങ്ങളിൽ വിവരിക്കപ്പെട്ടതു പോലെയുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവരിൽനിന്നു വ്യത്യസ്തമാണു തന്ത്രിയുടെ ജോലിയുടെ സ്വഭാവം. മതപരമായ നിയമനം (ecclesiastical appointment) ആകുന്നതുകൊണ്ടു മാത്രം, തന്ത്രിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നിയമപരിരക്ഷയുണ്ടെന്നു ശഠിക്കാനാവില്ല. ശബരിമലയിൽ നടന്നതായി പറയുന്ന ശുദ്ധിക്രിയ യുവതീപ്രവേശത്തിന്റെ പേരിൽ ചെയ്തതാണെന്നതിൽ തർക്കമുണ്ടെന്നു തോന്നുന്നില്ല. സാധാരണഗതിയിൽ ആചാരപരവും വിശ്വാസപരവുമായ കാര്യങ്ങളിൽ തന്ത്രിക്കുള്ള സ്വതന്ത്രവും സ്വച്ഛന്ദവുമായ അധികാരത്തിൽ ദേവസ്വം ബോർഡോ സർക്കാരോ ഇടപെടില്ല. എന്നാൽ, ഈ സാമാന്യ തത്വത്തിൽനിന്നു വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോൾ ശബരിമലയിൽ ഉണ്ടായത്. ഈ വ്യത്യാസത്തിന്റെ അടിസ്ഥാന കാരണം സുപ്രീംകോടതി വിധി തന്നെയാണ്.
ഭരണഘടനയുടെ 17ാം അനുച്ഛേദത്തിൽ വിവരിച്ച, അതുവഴി നിരോധിക്കപ്പെട്ട അയിത്തത്തിന്റെ അഥവാ തൊട്ടുകൂടായ്മയുടെ ലിംഗപരമായ മറുപതിപ്പാണ് യുവതികൾക്കെതിരായ നിരോധനം എന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കണ്ടെത്തൽ ഇവിടെ പ്രസക്തമാണ്. ഭരണഘടനയിലെ പദങ്ങളുടെ കൃത്യമായ അർഥത്തിനപ്പുറം സഞ്ചരിച്ച വിധിയാണത്. ഭൂരിപക്ഷവിധിയെഴുതിയ എല്ലാ ജഡ്ജിമാരും, അശുദ്ധിയുടെ പേരിൽ യുവതീപ്രവേശം തടയുന്ന 'ആചാര'ത്തിനു ഭരണഘടനാ സാധുതയില്ലെന്നു കണ്ടു. ഇതാണ് വിധിയുടെ അന്തഃസത്ത. അതിനാൽ, യുവതീപ്രവേശത്തിന്റെ പേരിൽ ശുദ്ധീകരണക്രിയ നടത്തുന്നത് കോടതിവിധിയുടെ അന്തഃസത്തയ്ക്കെതിരായ, കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കാവുന്ന ഒന്നാണ്. ഈ അർഥത്തിൽ കുറ്റകരമായിത്തീരുന്ന പ്രവൃത്തിക്ക് ആചാരപരമായ കാര്യങ്ങളിൽ തന്ത്രി കയ്യാളുന്ന സവിശേഷാധികാരം ന്യായീകരണമാകുന്നതേയില്ല-കാളീശ്വരം രാജിന്റെ നിലപാട് ഇതാണ്.
കോടതിവിധിയുടെ സാരാംശത്തിനെതിരായ പ്രവൃത്തി ഉണ്ടായിട്ടും ദേവസ്വം ബോർഡും സർക്കാരും മൗനം പാലിച്ചാൽ, അവർ കൂടി കോടതിയലക്ഷ്യം സംബന്ധിച്ച കുറ്റാരോപണത്തിനു സമാധാനം പറയേണ്ടിവരും. ഏതെങ്കിലും ഒറ്റപ്പെട്ട തൊഴിൽപരമായ പെരുമാറ്റ ദൂഷ്യത്തിനെതിരെ മേലുദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതിൽനിന്നു വ്യത്യസ്തമാണ് ഈ വിഷയം. ഭരണപരവും നിയമപരവുമായ നിയന്ത്രണാധികാരം ഉപയോഗിച്ച് സുപ്രീംകോടതി വിധിക്കെതിരായ നടപടികൾ ഒരു പൊതുസ്ഥാപനത്തിൽ ഉണ്ടാകുന്നതിനെ ചെറുക്കുകയാണ് ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചെയ്യുന്നത്.
കോടതിവിധിയിലൂടെ അസാധുവാക്കപ്പെട്ട ആചാരത്തെ പരോക്ഷമായി സാധൂകരിക്കുന്ന പ്രവൃത്തിയെപ്പറ്റി വിശദീകരണം ചോദിക്കാനും നടപടിയെടുക്കാനും ബോർഡിനു ബാധ്യതയുണ്ട്. ഇതു കേവലം സർവീസ് ചട്ടങ്ങളിൽ നിന്നുണ്ടാകുന്നതല്ല; മറിച്ച് ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന സവിശേഷമായ ബാധ്യതയും അധികാരവുമാണെന്ന് കാളീശ്വരം രാജ് പറയുന്നു.
എന്നാൽ ഗോവിന്ദ് ഭരതൻ പറയുന്നത് മറ്റ് കാര്യങ്ങളാണ്. ശബരിമല തന്ത്രിയുടെ സ്ഥാനീയകടമകൾ കൃത്യമായി മനസ്സിലാക്കിയവരോ വിലയിരുത്തിയവരോ അല്ല, ക്ഷേത്രത്തിലെ യുവതീപ്രവേശത്തിനു ശേഷം അദ്ദേഹം നിർവഹിച്ച ശുദ്ധികലശക്രിയയെ വിവാദമാക്കുന്നതും ഈ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നതും. ക്ഷേത്രാചാരങ്ങളിൽ അവസാനവാക്കു തന്ത്രിയുടേതാണ്; അറിഞ്ഞോ അറിയാതെയോ ആചാരലംഘനം സംഭവിച്ചാൽ പരിഹാരക്രിയ നിശ്ചയിക്കേണ്ടതും നിർവഹിക്കേണ്ടതും തന്ത്രിയാണ്. മതപരമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം പ്രതിഷ്ഠിച്ച ഭഗവാനുള്ള നിവേദ്യം, അർപ്പിക്കുന്ന പുഷ്പം തുടങ്ങി ആ ക്ഷേത്രത്തെ സംബന്ധിച്ച സകല പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് 1954ലെ, സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ അർഥശങ്കയ്ക്കിടനൽകാതെ വ്യക്തമാക്കിയിട്ടുണ്ട്. മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ഭരണഘടനയുടെ 26(ബി) അനുച്ഛേദത്തിന്റെ അന്തഃസത്ത ക്ഷേത്രവിശ്വാസികൾക്കു പൂർണ അവകാശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഭരണകൂടത്തിനു നിയമനിർമ്മാണം സാധ്യമല്ല. തന്ത്രിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുന്ന ഉത്തരവുകളിറക്കാനും സർക്കാരിന് അധികാരം നൽകിയിട്ടില്ല.
മതാചാരങ്ങളുടെ അനുഷ്ഠാനം സംബന്ധിച്ച ഷിരൂർ മഠം കേസിലെ വിധി, അവയെ മൗലിക അവകാശമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഒരു നിയമനിർമ്മാണത്തിനും അത് അസാധുവാക്കാൻ കഴിയില്ല. ഏതെങ്കിലുമൊരു പ്രത്യേക കാര്യത്തെ ഹിന്ദുമതാചാരപ്രകാരം നിഷിദ്ധമെന്നു വിശ്വസിച്ച്, ആ വിശ്വാസത്തെ മതത്തിന്റെ അടിസ്ഥാനതത്വമായി ആചരിക്കുന്നുണ്ടെങ്കിൽ അതിൽ ഇടപെടാൻ ഭരണകൂടത്തിന് അവകാശമില്ലെന്നാണ് ഗോവിന്ദ് ഭരതൻ പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍