മോദി സവർണ കാർഡ് ഇറക്കിയപ്പോൾ കേരളത്തിൽ ബിജെപി വാരിയെടുക്കാൻ പോകുന്നത് അത്ഭുതകരമായ ലാഭം; സാമ്പത്തിക സംവരണ ബിൽ പാസാക്കിയതോടെ കോളടിച്ചത് സംസ്ഥാനത്തെ ഒരുസംവരണവും ഇതുവരെ കിട്ടാതിരുന്ന 30 ശതമാനത്തോളം പേർക്ക്; നായർ-ബ്രാഹ്മണസമുദായങ്ങൾക്കൊപ്പം 68 ശതമാനം ക്രൈസ്തവർക്കും സംവരണാനുകൂല്യം; മുന്നോക്കത്തിൽ പെടാത്ത പെന്തകോസ്തുകാർക്കും നേട്ടം; ക്രിസ്ത്യൻ വോട്ടുബാങ്കിൽ കണ്ണുനട്ട ബിജെപിക്ക് ഇത് ഇരട്ടിമധുരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള എൻഡിഎ സർക്കാരിന്റെ നിർണായക തീരുമാനം കേരളത്തിൽ ബിജെപിക്ക് കൊണ്ടുവരാൻ പോകുന്നത് അത്ഭുതകരമായ നേട്ടം. വടക്കേന്ത്യയിലെ സവർണസമുദായങ്ങളെ ലാക്കാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നതെങ്കിലും കേരളത്തിലെ ജനസംഖ്യാനുപാതികമായ കണക്കെടുക്കുമ്പോൾ, വിവിധ മുന്നോക്ക സമുദായങ്ങൾക്കും നേട്ടം കിട്ടും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നായർ-ബ്രാഹ്മണ സമുദായങ്ങൾക്കൊപ്പം 68 ശതമാനത്തിലേറെ ക്രൈസ്തവർക്കും തീരുമാനം ഗുണകരമാകും.അതായത് സംസ്ഥാന ജനസംഖ്യയിലെ സംവരണമൊന്നും ഇതുവരെ കിട്ടാത്ത 30 ശതമാനത്തോളം പേർ കോളടിച്ചു.
നിലവിലുള്ള സംവരണ സംവിധാനത്തിൽ, എല്ലാ വിഭാഗം മുസ്ലീങ്ങൾക്കും ആനൂകൂല്യം കിട്ടുന്നുണ്ടെങ്കിലും, ക്രൈസ്തവർക്കിടയിൽ പിന്നോക്കക്കാർക്ക് മാത്രമാണ് നേട്ടം. ലത്തീൻ കത്തോലിക്കർ( 15.2%) സിഎസ്ഐ( 4.5%) വിഭാഗങ്ങൾക്ക് ഒബിസി സംവരണം കിട്ടുന്നുണ്ട്. എന്നാൽ, സീറോ-മലബാർ, സീറോ-മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ തുടങ്ങിയ പ്രമുഖ വിഭാഗങ്ങൾ ഒബിസിക്ക് കീഴിൽ വരുന്നില്ല. ഈ അഞ്ചുവിഭാഗങ്ങൾ ചേർന്ന് സംസ്ഥാനത്തെ 68 ശതമാനത്തോളം ക്രൈസ്തവർ വരും.
3.45 ശതമാനം വരുന്ന പെന്തകോസ്ത്, ബ്രദറൻ ക്രൈസ്തവർക്കും സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് അറിയുന്നു. നിലവിൽ സംവരണത്തിന്റെ പരിധിയിൽ പെടാത്ത ജാതി-സമുദായങ്ങൾക്ക് ആനുകൂല്യം കിട്ടുമെന്നാണ് ലോക്സഭയിലും, രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കിയ ബില്ലിൽ പറയുന്നത്. പെന്തകോസ്തുകാർ മുന്നോക്ക സമുദായത്തിന്റെ ഭാഗമല്ലെങ്കിലും അവർക്ക് ഇപ്പോൾ സംവരണാനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, പെന്തകോസ്തുകാർക്കും ഗുണകരമാകും
മുന്നോക്ക സമുദായങ്ങളിൽ നിന്നുള്ള ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാനുള്ള സുവർണാവസരമായാണ് ബിജെപി പുതിയ നിയമത്തെ കാണുന്നത്. മുതിർന്ന ബിജെപി നേതാക്കളെ മറികടന്ന് അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര സഹമന്ത്രിയാക്കിയത് തന്നെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. സാമ്പത്തിക സംവരണ ബില്ലിനെ കുറിച്ചുള്ള കണ്ണന്താനത്തിന്റെ പ്രതികരണം ഇങ്ങനെ:
'ഭരണഘടനയുടെ 124 -ാം ഭേദഗതി പ്രകാരം ഇതുവരെ സംവരണ വ്യവസ്ഥയിൽ ഉൾപ്പെടാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പൊതു വിഭാഗത്തിലുള്ളവർക്ക് (General Category) പത്ത് ശതമാനം സംവരണം നൽകുന്നതിനുള്ള ബിൽ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയും. പാസ്സാക്കി. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഒരു കാൽവയ്പ്പയാണെന്നു നിസംശയം പറയാൻ സാധിക്കും.
ഈ ബിൽ പ്രാവർത്തികമായി തുടങ്ങുമ്പോൾ പാവപ്പെട്ട ജനറൽ കാറ്റഗറിയിലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ യുവാക്കൾക്ക് ജോലി ലഭിക്കുവാനും ബുദ്ധിമുട്ടില്ലാതെ ഉന്നത വിദ്യാഭ്യാസം നടത്തുവാനും അവസരം ലഭിക്കുകയാണ്. ജനറൽ വിഭാഗത്തിലുള്ള അതി ദരിദ്രരായ എന്നാൽ സമർത്ഥരായ യുവാക്കൾക്ക് അവസരങ്ങൾ നിഷേധിക്കാൻ പാടില്ല എന്ന തീരുമാനമെടുത്ത് അതിനു പരിഹാരം കാണാൻ ഒരു നരേന്ദ്ര മോദി വരേണ്ടി വന്നു എന്നുള്ളത് ചരിത്രം സാക്ഷി. കോൺഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികൾ വർഷങ്ങളായി അവരുടെ പ്രകടന പത്രികയിലും മറ്റും സാമ്പത്തിക സംവരണം ഉറപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തി അവർക്ക് ഉണ്ടായിട്ടില്ല. ചരിത്രപരമായ ജനക്ഷേമ നടപടികൾ എടുക്കാൻ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ വേണമെന്നാണ് ഈ ബിൽ കൊണ്ടുവന്നതിതിലൂടെ നാം മനസിലാക്കേണ്ടത്.
ജനറൽ വിഭാഗത്തിലുള്ള ദരിദ്രനാരായണമാർക്ക് 10% സംവരണം നൽകിയാൽ അത് പിന്നാക്ക പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 50% സംവരണത്തെ അട്ടിമറിക്കുമെന്ന് ചിലർ ആരോപിക്കുന്നുണ്ട്. ഇത് അർത്ഥശൂന്യമായ വാദമാണ്. പുതിയ വ്യവസ്ഥ ഒരു തരത്തിലും നിലവിലുള്ള സംവരണ വ്യവസ്ഥയെ ബാധിക്കുകയില്ല . നിലവിലുള്ള 50% സംവരണത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല . സവർണർക്കാണ് ഈ സംവരണമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശുദ്ധ അബദ്ധമാണ്. ഈ സംവരണം എല്ലാ മത വിഭാഗങ്ങൾക്കും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിഖ് ) ലഭിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ ബില്ലിനെ ആദ്യമൊക്കെ എതിർത്തു സംസാരിച്ചവർ അതിന്റെ മഹത്വം മനസിലാക്കി പിന്നീട് പിന്തുണയുമായി വന്നത് സന്തോഷമുള്ള കാര്യമാണ്. സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്നവർ പൂർണമായും സംവരണ വ്യവസ്ഥയുടെ കീഴിൽ വന്നുകഴിഞ്ഞു.'
പ്രതീക്ഷിക്കാത്ത നേട്ടം
സാമ്പത്തിക സംവരണ നിയമം കൂടി വരുന്നതോടെ ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം എന്ന മട്ടിലാണ് ബിജെപിയും എൻഡിയെയും. എൻഎസ്എസും കേരള ബ്രാഹ്മണസഭയുമൊക്കെ ദീർഘനാളായുള്ള ആവശ്യം അംഗീകരിച്ച സന്തോഷത്തിലാണ്. ബിൽ തിടുക്കപ്പെട്ടുകൊണ്ടുവന്നതിനെ വിമർശിച്ചെങ്കിലും കോൺഗ്രസും സിപിഎമ്മും ലോക്സഭയിലും രാജ്യസഭയിലും അനുകൂലിച്ചിരുന്നു.
എതിരാളികൾക്ക് ശക്തമായ രാഷ്ട്രീയ വെല്ലുവിളിയാണ് മോദി ഉയർത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ മുന്നോക്കാർക്കിടയിൽ വളരുന്ന അതൃപ്തി പരിഹരിക്കുക, യുപിയിൽ എസ്പി-ബിഎസ്പി സഖ്യത്തെ നേരിടുക തുടങ്ങിയ ലക്ഷ്യങ്ങളും ബിജെപിക്കുണ്ട്. മധ്യപ്രദേശിലെയും, രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞടുപ്പുകളിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ഏറ്റ തിരിച്ചടിയും സവർണ കാർഡിറക്കാൻ മോദിയെ പ്രേരിപ്പിച്ചു. ഹിന്ദി മേഖലയിലെയും മഹാരാഷ്ട്രയിലും ബിജെപിയുടെ വോട്ട് അടിത്തറ കാത്ത് സൂക്ഷിക്കുകയാണ് ലക്ഷ്യമെങ്കിലും കേരളത്തിലും അത്ഭുതകരമായ നേട്ടങ്ങളാണ് ബിജെപിയെ കാത്തിരിക്കുന്നത്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍