ടി ഒ സൂരജിന് റിലയൻസുമായി എന്താണ് ബന്ധം? 4ജി നെറ്റ് വർക്കിന് കേബിളിടാൻ കേന്ദ്ര മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ദേശീയപാത വെട്ടിപ്പൊളിക്കാനുള്ള അനുമതി നൽകിയതിലും അഴിമതി; ഭൂമി തട്ടിപ്പ് കേസിൽ നിന്ന് സൂരജ് ഊരിയതെങ്ങനെ? കൺസ്ട്രക്ഷൻ കോർപറേഷനിലെ 1000 കോടി അഴിമതി അന്വേഷണം എങ്ങനെ ആവിയായി? ഉത്തരം കിട്ടാൻ ചോദ്യങ്ങൾ നിരവധി; ഗുരുതര കൊള്ളയടിയിൽ നിന്നും സൂരജിനെ രക്ഷിച്ചത് ലീഗിലെ ഉന്നതനും ഐ.എ.എസ് ലോബിയും
പി വിനയചന്ദ്രൻ
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുടുങ്ങിയെങ്കിലും ഗുരുതരമായ രണ്ട് കേസുകളിൽ നിന്ന് സൂരജിനെ മുസ്ലിംലീഗിലെ ഒരു പ്രമുഖനും ഐ.എ.എസ് ലോബിയും ചേർന്ന് രക്ഷിച്ചു. റിലയൻസിന് 4ജി സേവനമൊരുക്കാൻ റോഡുകൾ വെട്ടിപ്പൊളിച്ച് സംസ്ഥാനത്തുടനീളം കേബിളിടാൻ നൽകിയ അനുമതിയായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് കുപ്രസിദ്ധമായ കളമശേരി ഭൂമിതട്ടിപ്പു കേസും. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് റിലയൻിസിന് അനുകൂലമായ ഉത്തരവ് സൂരജ് ഇറക്കിയതെന്നാണ് അന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. നാലാംതലമുറ ടെലികോം സേവനമായ 4ജിക്കായി സംസ്ഥാനത്തുടനീളം കേബിളുകൾ സ്ഥാപിക്കാൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോഇൻഫോകോമിന് അനുമതിനൽകി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ദേശീയപാതകളടക്കം വെട്ടിപ്പൊളിക്കാൻ കേന്ദ്രഉപരിതലഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൽ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി റദ്ദാക്കുകയായിരുന്നു. ലീഗിലെ ഒരു പ്രമുഖനാണ് റിലയൻസിനു വേണ്ടി ഈ ഉത്തരവിറക്കി നൽകാൻ ചരടുവലിച്ചത്. കേരളത്തിൽ 4ജി കേബിൾശൃംഖല സ്ഥാപിക്കാൻ രണ്ടായിരംകോടി രൂപയാണ് റിലയൻസ് മുടക്കിയത്. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ 4ജിക്കുള്ള റിലയൻസിന്റെ പദ്ധതിയുടെ സുപ്രധാനരേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സൂരജിന്റെ ഓഫീസിൽനിന്ന് പൊതുമരാമത്ത് പണികളുടെ കരാർ നൽകിയതിന്റേതടക്കമുള്ള 42രേഖകളാണ് വിജിലൻസ് പിടിച്ചെടുത്തതെങ്കിലും ഉന്നത സമ്മർദ്ദം കാരണം തുടരന്വേഷണം ഒതുക്കപ്പെട്ടു.
കളമശേരി ഭൂമിതട്ടിപ്പുകേസിൽ സൂരജിന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കണമെന്ന് വിജിലൻസ് ഉപമേധാവിയായിരുന്ന ജേക്കബ്തോമസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭൂമിതട്ടിപ്പുകേസിൽ മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിനെ നേരത്തേ വിജിലൻസ് ചോദ്യംചെയ്തപ്പോൾ ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായിരുന്നെങ്കിലും പിന്നീട് ഉന്നതസ്വാധീനത്താൽ ഒതുക്കി. എറണാകുളം കളമശേരി തൃക്കാക്കര നോർത്ത് വില്ലേജിലെ പത്തടിപ്പാലം സ്വദേശി എൻ.എ. ഷറീഫയുടെ 25 കോടി വിലയുള്ള ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ സൂരജിനെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. സൂരജിന്റെ നേതൃത്വത്തിൽ ലാൻഡ് റവന്യൂകമ്മിഷണറേറ്റിലെ 13 ഉദ്യോഗസ്ഥരാണ് കളമശേരി ഭൂമിയിടപാടിന്റെ ഫയലുകൾ കൈകാര്യംചെയ്തത്. ഭൂമിയുടെ തണ്ടപ്പേര് മാറ്റം സംബന്ധിച്ച് നൽകിയ പരാതിയിന്മേലും തുടർന്നും 2012 ഓഗസ്റ്റ് രണ്ടു മുതൽ 2013 ഓഗസ്റ്റ് 21 വരെ ഫയൽ കൈകാര്യം ചെയ്തത് സൂരജാണ്.
തണ്ടപ്പേര് റദ്ദാക്കിക്കൊണ്ട് സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാക്രമക്കേടുകൾക്കും കാരണമായതെന്നാണ് പിന്നീട് കേസന്വേഷിച്ച സിബിഐ നിഗമനത്തിലെത്തിിയത്. ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവിൽകോടതിയാണെന്നിരിക്കേ സൂരജ് അധികാരദുർവിനിയോഗം നടത്തുകയായിരുന്നു. ലാൻഡ് റവന്യൂ കമ്മിഷണറുടെ ഇടപെടലാണ് ക്രമക്കേടുകൾക്ക് തുടക്കമിട്ടതെന്ന് ഹൈക്കോടതി ഡിവിഷൻബഞ്ച് വിമർശിച്ചിരുന്നു. ലാൻഡ് റവന്യൂ കമീഷണർ ഓഫിസിലെ ഉദ്യോഗസ്ഥയായ സലിംരാജിന്റെ ഭാര്യയുടെ സഹായത്തോടെയാണ് തണ്ടപ്പേര് മാറ്റിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. കളമശേരി പൊലീസ് സ്റ്റേഷനിൽ ക്രൈംനന്പർ 1646-2013 ആയി രജിസ്റ്റർ ചെയ്തകേസിൽ വിജിലൻസ് അന്വേഷണം നടത്താതെ സൂരജിനെ ഭരണത്തിലെ ഉന്നതർ സംരക്ഷിക്കുകയാരുന്നു.
സൂരജിനെതിരെ മൊഴികളുണ്ടായിട്ടും കളമശേരി പൊലീസിന്റെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതുമില്ല. ഐ.എ.എസുകാരനടക്കം റവന്യു ഉദ്യോഗസ്ഥരുള്ള കേസുകളായതിനാൽ വിദഗ്ദ്ധ അന്വേഷണത്തിന് വിജിലൻസ് നടത്തണമെന്നും രേഖകൾ നശിപ്പിക്കപ്പെടാതിരിക്കാൻ വിജിലൻസ് എത്രയുംവേഗം അവ പിടിച്ചെടുക്കണമെന്നുമുള്ള ഡി.ജി.പിയുടെ ശുപാർശയും തള്ളിക്കളഞ്ഞാണ് അന്ന് സൂരജിനേയും കൂട്ടരേയും യു.ഡി.എഫ് സർക്കാർ സംരക്ഷിച്ചത്. പിന്നീട് കടകംപള്ളി ഭൂമിതട്ടിപ്പിലെ പ്രധാന വിലയാധാരത്തിന്റെ പകർപ്പ് സലിംരാജിന്റെ ക്വാർട്ടേഴ്സിൽ നിന്ന് സിബിഐ പിടിച്ചെടുത്തിരുന്നു.
സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരിക്കേ കരാർനൽകുന്നതിലടക്കം സൂരജ് നടത്തിയ ക്രമക്കേടുകളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ വിൻസൺ.എം.പോൾ ഉത്തരവിട്ടിരുന്നു. കരാറുകളിലും എസ്റ്റിമേറ്റ് പുതുക്കിയതിലും കാലാവധി നീട്ടിയതിലും ഉപകരാറുകൾ നൽകിയതിലുമടക്കം 1000 കോടിയിലേറെ രൂപയുടെ ഇടപാടുകളിൽ ക്രമക്കേടുകളുണ്ടെന്നാണ് വിജിലൻസ് സംശയിച്ചത്. 45ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ എറണാകുളം വിജിലൻസ് യൂണിറ്റിന് വിൻസൺ.എം.പോൾ നിർദ്ദേശംനൽകിയിരുന്നു. കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള നടപടികളിൽ മാത്രമാണ് ഉദ്യോഗസ്ഥർക്ക് സംരക്ഷണമുള്ളതെന്നും ശക്തമായി അന്വേഷിക്കണമെന്നും വിൻസൺ പോൾ പറഞ്ഞ കേസിലും സൂരജ് അനായാസേന ഊരിപ്പോവുന്നതാണ് പിന്നീട് കണ്ടത്.
പറഞ്ഞതെല്ലാം കള്ളങ്ങൾ
എറണാകുളം വിജിലൻസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ ഏഴുമണിക്കൂറിലേറെനീണ്ട ചോദ്യംചെയ്യലിൽ കളവുകൾ ആവർത്തിച്ചുപറഞ്ഞെങ്കിലും ജേക്കബ്തോമസിന്റെ മേൽനോട്ടത്തിലെ ചോദ്യംചെയ്യലിൽ സൂരജിനെ വിജിലൻസ് പൊളിച്ചടുക്കുകയായിരുന്നു. പിടിച്ചെടുത്ത 150ലേറെ രേഖകളെക്കുറിച്ചും തൃപ്തികരമായ വിശദീകരിക്കാൻ സൂരജിന് വാദങ്ങളുണ്ടായിരുന്നില്ല. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിൽ നിന്ന് പിടിച്ചെടുത്ത 23ലക്ഷം രൂപ വിദേശത്തുള്ള സഹോദരിയുടെ മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി സൂക്ഷിച്ചതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ സൂരജ് വിജിലൻസിനോട് ഈകഥ വിഴുങ്ങി. പകരം സഹോദരിയുടെ കൊട്ടാരക്കരയിലെ സ്ഥലം വിൽപ്പനനടത്താൻ നവംബർ ആറിന് കരാറെഴുതിയപ്പോൾ ലഭിച്ച അഡ്വാൻസാണെന്നായിരുന്നു മൊഴി.
ഭൂമിവിൽപ്പനയെക്കുറിച്ചും ഇത്രയുംവലിയ തുക ബാങ്ക് വഴിയല്ലാതെ കൈമാറ്റം ചെയ്തതിനെക്കുറിച്ചുമടക്കമുള്ള ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. കൊച്ചിയിലെ മെഡിക്കൽ കോളേജിൽ മകന്റെ റേഡിയോളജി എം.ഡി പഠനത്തിന് 1.20കോടി ഒറ്റത്തവണയായി മുടക്കിയതിനെക്കുറിച്ചും ശന്പളത്തിനുപുറമേയുള്ള വരുമാനത്തെക്കുറിച്ചും വിശദീകരിക്കാൻ സൂരജിന് കഴിഞ്ഞില്ല. പത്തുവർഷക്കാലത്തെ സ്വത്തുക്കളേയും സന്പാദ്യത്തേയും കുറിച്ചുള്ള വിജിലൻസ് അന്വേഷണമാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 8.8 കോടിയുടെ കള്ളപ്പണം കണ്ടുകെട്ടുന്ന നടപടിയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍