മാരിടൈം ബോർഡിൽ മുഖ്യമന്ത്രി അലങ്കരിക്കേണ്ട ചെയർമാൻ പദവിയിൽ ഇരിക്കുന്നത് ഇടത് അഭിഭാഷകൻ; സിഇഒ വരെ മാരി ടൈം ബോർഡിന് പുറത്ത്; തുറമുഖ വകുപ്പിന്റെ നിയന്ത്രണവും ഖജനാവിലേക്ക് വരേണ്ട ഭീമമായ വരുമാനത്തിന്റെ നിയന്ത്രണവും സ്വകാര്യവ്യക്തി ഭരിക്കുന്ന ബോർഡിലേക്ക് മാറ്റാൻ നീക്കം; മാരി ടൈം ബോർഡ് പൂർത്തീകരണം വൈകുന്നത് ബാധിക്കുന്നത് വിഴിഞ്ഞം, അഴീക്കൽ തുറമുഖം അടക്കമുള്ള വമ്പൻ പദ്ധതികളെ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ മാരി ടൈം ബോർഡ് സംശയത്തിന്റെ നിഴലിൽ. ആയിരക്കക്കണക്കിനു കോടികളുടെ പദ്ധതികളുള്ള മാരി ടൈം ബോർഡ് ഭരിക്കുന്നത് ഇടത് പശ്ചാത്തലമുള്ള അഭിഭാഷകൻ. മാരിടൈം പോലുള്ള ഒരു ബോർഡിന്റെ ചെയർമാൻ സ്ഥാനം അലങ്കരിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിമാർ തന്നെയാണ്. അല്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ. എന്നാൽ കേരളത്തിൽ ഈ പദവിയിൽ ഉള്ളത് ഇടത് പശ്ചാത്തലമുള്ള അഭിഭാഷകനാണ്. അഭിഭാഷകന് വേണ്ടി മുഖ്യമന്ത്രി തന്നെ വഴിമാറിക്കൊടുക്കുന്ന അപൂർവ സാഹചര്യമാണ് മാരി ടൈം ബോർഡിന്റെ കാര്യത്തിൽ കേരളത്തിൽ വന്നത്.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും മാരി ടൈം ബോർഡ് ചെയർമാൻ മുഖ്യമന്ത്രിയാണ്. ഗുജറാത്തിൽ ചീഫ് സെക്രട്ടറിയാണ് മാരി ടൈം ബോർഡ് ചെയർമാൻ. എന്നാൽ കേരളത്തിലോ മാരി ടൈം ലോയിൽ സ്പെഷ്യലൈസ് ചെയ്ത അഭിഭാഷകനാണ് ചെയർമാൻ. വി.ജെ.മാത്യു എന്ന അഭിഭാഷകൻ ആണ് മാരി ടൈം ബോർഡ് ചെയർമാൻ. തുറമുഖ വകുപ്പിന്റെ നിയന്ത്രണവും പൊതുഖജനാവിലേക്ക് വരേണ്ട ഭീമമായ വരുമാനത്തിന്റെയും നിയന്ത്രണം മാരി ടൈം ബോർഡിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതിനാലാണ് കേരളത്തിലെ മാരി ടൈം ബോർഡ് സംശയത്തിന്റെ നിഴലിൽ വരുന്നത്. മുഖ്യമന്ത്രി ചെയർമാൻ ആയിരിക്കേണ്ട ബോര്‍ഡിൽ ആണ് സ്വകാര്യ വ്യക്തി ചെയർമാൻ ആയിരിക്കുന്നതും എന്നതും മാരി ടൈം ബോർഡുമായി ബന്ധപ്പെട്ട കള്ളക്കളികളിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ മാരി ടൈം ബോർഡിന്റെ രൂപവത്ക്കരണം പൂർണരീതിയിൽ ആയി മാറിയിട്ടുമില്ല.
ഈ ഘട്ടത്തിൽ തന്നെയാണ് തുറമുഖ വകുപ്പിന്റെ നിയന്ത്രണം മാരി ടൈം ബോർഡിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. മാരി ടൈം ബോർഡിന്റെ . രൂപവത്ക്കരണം എങ്ങുമാകാത്തത് കാരണം ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളാണ് പൂർത്തീകരണം സാധ്യമാക്കുകയോ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയോ ചെയ്യാതെ കടലാസിൽ ഉറങ്ങുന്നത്. . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊല്ലം തുറമുഖത്തെ സിമന്റ് ടെർമിനൽ, തീരദേശ കപ്പൽ ഗതാഗതം, , തീരദേശ വിനോദ സഞ്ചാര വികസനം, കേരളാ മാരി ടൈം ഇൻസ്റ്റിറ്റിയുട്ട്, അഴീക്കൽ ഔട്ടർ ഹാർബർ വികസനം. എല്ലാം കടലാസിൽ ഒതുങ്ങുകയാണ്, ഈ പദ്ധതികൾ പൂർത്തിയാക്കാൻ തുറമുഖവകുപ്പ് ഡയറക്ടറേറ്റ് മാത്രമല്ല മാരിടൈം ബോർഡ് കൂടി വേണം. പക്ഷെ മാരി ടൈം ബോർഡ് കേന്ദ്ര സർക്കാർ നിർദ്ദേശാനുസരുണം രൂപവത്ക്കരിക്കാൻ ഇടത് സർക്കാർ ഒരുക്കമല്ല. കാരണം സർക്കാരിനുള്ള വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആണ് മാരി ടൈം ബോർഡിന്റെ രൂപവത്ക്കരണത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മാരി ടൈം ബോർഡ് അതിന്റെ പൂർണ്ണ രൂപത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറല്ല.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാരി ടൈം ബോർഡ് രൂപവത്ക്കരണത്തിനു ശ്രമം നടന്നപ്പോൾ മുഖ്യമന്ത്രി ചെയർമാനാണ് മാരി ടൈം ബോർഡ് രൂപവത്ക്കരിക്കാൻ തീരുമാനിച്ചത്. മറ്റു മാരി ടൈം ബോർഡുകൾ എങ്ങിനെയാണോ അങ്ങിനെ തന്നെയാണ് കേരളത്തിലും ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി ചെയർമാൻ വകുപ്പ് മന്ത്രി വൈസ് ചെയർമാൻ എന്നിങ്ങനെയായിരുന്നു ബോർഡിന്റെ ഘടന. ബോർഡ് രൂപീകരിക്കാനായി കഴിഞ്ഞ നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രപതിക്ക് അയച്ചപ്പോൾ ചെറിയ മാറ്റങ്ങൾക്കായി ഈ ബിൽ തിരിച്ചയക്കുകയായിരുന്നു. അതിനുശേഷമാണ് ഇടത് സർക്കാർ ഒരു അഭിഭാഷകനെ ചെയർമാനായി ബോർഡിന്റെ തലപ്പത്തുകൊണ്ടുവന്നത്. നോമിനേറ്റഡ് മെമ്പർമാരുടെ നിയമനങ്ങളും രാഷ്ട്രീയ നിയമനങ്ങളാണ്.
ഒരു സ്വകാര്യ വ്യക്തി മാരി ടൈം ബോർഡ് ചെയർമാനായി വരുന്നത് വകുപ്പ് സെക്രട്ടറിമാർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അടിക്കടിയുള്ള സ്ഥാനമാറ്റങ്ങളാണ് തുറമുഖവകുപ്പിൽ നടക്കുന്നത്. മുൻപ് ജെയിസ് വർഗീസ് ആയിരുന്നു തുറമുഖ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അദ്ദേഹം 2017 ജൂണിൽ സ്ഥാനമൊഴിഞ്ഞു. വിഴിഞ്ഞം പദ്ധതി അഴിമതി അന്വേഷിക്കാൻ ഇടത് സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് അദ്ദേഹം വകുപ്പിലെ സ്ഥാനം ഒഴിഞ്ഞത്. 2018 ഏപ്രിൽ വരെ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ തുറമുഖവകുപ്പ് സെക്രട്ടറി സ്ഥാനം വഹിച്ചു. ഒക്ടോബർ 2018 വരെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ചുമതല വഹിച്ചു. അതിനു ശേഷം പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് ചുമതല വഹിച്ചു.
കഴിഞ്ഞ ഡിസംബർ 13 നു സർക്കാർ ജയതിലകിനെ മാറ്റി ആശാ തോമസിനെ നിയമിച്ചു. അരഡസനോളം വകുപ്പ് സെക്രട്ടറിമാരാണ് ഒരു വർഷത്തിനിടെ തുറമുഖവകുപ്പ് സെക്രട്ടറിമാരായത്. വഴിവിട്ട നീക്കങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് വകുപ്പ് സെക്രട്ടറിമാർ മാറി മാറി വന്നതെന്ന് വകുപ്പിനുള്ളിൽ തന്ന സംസാരമുണ്ട്. തുറമുഖവകുപ്പ് ഡയറക്ടറേറ്റും അതിനു താഴെയുള്ള ഓഫീസുകളും മാരിടൈം ബോർഡിന് കീഴിലാക്കാനാണ് നിലവിലെ ശ്രമം. പക്ഷെ ബോർഡ് പ്രവർത്തനക്ഷമമല്ല. ഇടത് സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ ആണ് ബോർഡ് രൂപവത്ക്കരണത്തിനു എതിര് നിൽക്കുന്നത്. മാരി ടൈം ബോർഡിന്റെ നിയമം പാസാക്കിയിട്ടുണ്ട്. ബോർഡ് കോൺസ്റ്റിറ്റിയുട്ട് ചെയ്യാനുള്ള നോമിനേറ്റഡ് അംഗങ്ങളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും അംഗങ്ങൾ കൂടി വരുമ്പോഴാണ് ബോർഡ് പൂർണരൂപമാകുന്നത്.
മാരി ടൈം ബോർഡിന്റെ അധികാരപരിധി എന്താണ്? സർക്കാരിന്റെ അധികാര പരിധി, ബോർഡ് സിഇഒയുടെ അധികാര പരിധി എന്താണ്? ഇതൊന്നും ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം ആകുമ്പോഴേ കാര്യങ്ങൾ മാരിടൈം ബോർഡ് പൂർണ രീതിയിൽ വരുകയുള്ളൂ. കേരളത്തിൽ മാരി ടൈം ബോർഡിന്റെ നിയമങ്ങൾ തന്നെ ഇനിയും തീരുമാനിച്ചിട്ടില്ല. ഇതുവരെ. ബോർഡിന്റെ നോട്ടിഫിക്കേഷനും വന്നിട്ടില്ല. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ മാരി ടൈം ബോർഡ് ആയിക്കഴിഞ്ഞു.
ബോർഡിന്റെ മെമ്പർ സെക്രട്ടറി എന്ന് പറഞ്ഞാൽ ബോർഡിന്റെ സിഇഒ ആകണം. ഇവിടെ മാരി ടൈം ബോർഡിന്റെ സിഇഒ മാരി ടൈം ബോർഡിന് അകത്ത് ഉൾപ്പെടുത്തിയിട്ടുമില്ല. ബോർഡിന്റെ അഡ്മിനിസ്ട്രെറ്റീവ് ബോഡിയിൽ ബോർഡ് സിഇഒ ഇല്ല എന്നതും വിചിത്രമായി തുടരുന്നു. ബോർഡിന്റെ കാര്യങ്ങൾ അഡ്മിനിസ്ട്രേറ്റിവ് ബോഡിയിൽ അവതരിപ്പിക്കേണ്ടത് സിഇഒ. ആണ്. പക്ഷെ സിഇഒ മാരി ടൈം ബോർഡ് മെമ്പർ അല്ല. തുറമുഖ വകുപ്പ് കാര്യക്ഷമമല്ലാ എന്നാണ് വകുപ്പിലെ തന്നെ ഉന്നതരുടെ വിലയിരുത്തൽ. അപ്പോഴാണ് മാരി ടൈം ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുറമുഖ വകുപ്പിനെ തന്നെ പ്രതിസന്ധിയിലേക്ക് ആഴ്ത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍