Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ജാതിയുടേയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ഭാരം' ; സിപിഎമ്മും ആർഎസ്എസും ബിജെപിയും ചേർന്ന് കേരളത്തെ ഭ്രാന്താലയമാക്കുകയാണെന്നും വർഗീയത പടർത്താൻ ഭരണകൂടം തന്നെ ശ്രമിക്കുകയാണെന്നും ചെന്നിത്തല; ബിജെപി ക്ഷീണിക്കുന്ന വേളയിൽ സിപിഎം ഓടി വന്ന് സഹായിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്

'ജാതിയുടേയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ഭാരം' ;  സിപിഎമ്മും ആർഎസ്എസും ബിജെപിയും ചേർന്ന് കേരളത്തെ ഭ്രാന്താലയമാക്കുകയാണെന്നും വർഗീയത പടർത്താൻ ഭരണകൂടം തന്നെ ശ്രമിക്കുകയാണെന്നും ചെന്നിത്തല; ബിജെപി ക്ഷീണിക്കുന്ന വേളയിൽ സിപിഎം ഓടി വന്ന് സഹായിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മും ആർഎസ്എസും ബിജെപിയും ചേർന്ന് കേരളത്തെ ഭ്രാന്താലയമാക്കുവാനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്ത് വർഗീയത പടർത്തുന്നത് ഭരണകൂടം തന്നെയെന്നും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതത്തിന്റെയും ജാതിയുടേയും പേരു പറഞ്ഞ് സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ഭാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കുന്നതിനാണു സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. മതിലുണ്ടാക്കാൻ വന്നപ്പോൾ കേരളത്തിൽ നവോത്ഥാനത്തിനു നേതൃത്വം നൽകിയ മതന്യൂനപക്ഷങ്ങളിലെ മുന്നണിപ്പോരാളികളെ സർക്കാർ മറന്നു. വർഗീയതയെ മതേതരത്വം കൊണ്ടുവേണം നേരിടാൻ. സർക്കാർ ജനങ്ങളെ ജാതിയും മതവും തിരിച്ചു കള്ളികളിലാക്കി നിർത്തിയിരിക്കുകയാണ്. ശബരിമല വിഷയത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച മുഖ്യമന്ത്രി അതുതുടർന്നു പോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ബിജെപി ക്ഷീണിക്കുന്ന അവസരത്തിൽ സിപിഎം ഓടി വന്ന് സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലു വോട്ടുകിട്ടാൻ മുഖ്യമന്ത്രി ഏതറ്റം വരെയും പോകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമല യുവതീപ്രവേശത്തെ തുടർന്നു സംസ്ഥാനത്തുനടന്ന ഹർത്താലിലെ അക്രമങ്ങൾക്കെതിരെയാണു വൈകിട്ടു നാലു വരെ യുഡിഎഫ് ഉപവാസം. കവടിയാറിൽ വിവേകാന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് നേതാക്കന്മാർ ഉപവാസം തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP