Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന്റെ ലാപ്ടോപ്പിൽ കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ കണ്ടെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു; യുകെയിലെ ജിപിക്ക് ഇനി ഡോക്ടറായി ജോലി ചെയ്യാൻ പറ്റില്ല; സെക്സ് ഒഫൻഡേർസ് രജിസ്ട്രറിൽ പേര് കൂടി ചേർത്തതോടെ ഭാര്യയും ഉപേക്ഷിച്ചു

ഭർത്താവിന്റെ ലാപ്ടോപ്പിൽ കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ കണ്ടെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു; യുകെയിലെ ജിപിക്ക് ഇനി ഡോക്ടറായി ജോലി ചെയ്യാൻ പറ്റില്ല; സെക്സ് ഒഫൻഡേർസ് രജിസ്ട്രറിൽ പേര് കൂടി ചേർത്തതോടെ ഭാര്യയും ഉപേക്ഷിച്ചു

ലണ്ടൻ: യൂണിവേഴ്സൽ ഹോസ്പിറ്റൽ യുകെയിലെ കവൻട്രിയിലെ 35കാരനായ ഡോക്ടർ ക്രിസ്റ്റഫർ ബാൾ-നോസയ്ക്ക് ഇനി വീട്ടിൽ കുത്തിയിരിക്കാം. ലാപ്ടോപ്പിൽ കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ സൂക്ഷിച്ച കുറ്റത്തിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും സെക്സ് ഒഫൻഡേർസ് രജിസ്ട്രറിൽ പേര് ചേർക്കുകയും ചെയ്തതോടെ കവൻട്രിയിലെ ഈ ജിപിക്ക് ഇനി ഡോക്ടറായി ജോലി ചെയ്യാൻ സാധിക്കില്ല. ഇതിനെ തുടർന്ന് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിക്കുകയും ചെയ്തു. തന്റെ ഭർത്താവിന്റെ ലാപ്ടോപ്പിൽ കുട്ടികളുടെ ലൈംഗിക ചിത്രങ്ങളുണ്ടെന്ന വിവരം ഈ ഭാര്യ തന്നെയായിരുന്നു പൊലീസിനെ അറിയിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്.

കുട്ടികളുടെ 1500 പോൺ ഫോട്ടോകളായിരുന്നു ഇയാളുടെ ലാപ്ടോപ്പിൽ നിന്നും കണ്ടെടുത്തത്. ' ചൈൽഡ് പോൺ 3-6' എന്നൊരു ഫയൽ ലാപ്ടോപ്പിൽ കണ്ടതിനെ തുടർന്നാണ് ഭാര്യ പൊലീസിൽ വിവരമറിയിച്ചത്. അറസ്റ്റിലായ ട്രെയിനി ജിപിക്ക് വാർവിക്ക് ക്രൗൺ കോടതി രണ്ട് വർഷത്തെ കമ്മ്യൂണിറ്റി ഓർഡറാണ് വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും നോസയെ വിലക്കിക്കൊണ്ട് ജനറൽ മെഡിക്കൽ കൗൺസിൽ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുകയുമാണ്. ഈ ഡോക്ടറുടെ ലാപ് ടോപ്പിൽ നിന്നും കുട്ടികളുടെ 22 പോൺ സിനിമകൾ അടക്കം പൊലീസ് കണ്ടെടുത്തിരുന്നു.

ഏറ്റവും ഗുരുതരമായ കാറ്റഗറി എ ടൈപ്പിലുള്ള പോൺ മെറ്റീരിയലുകളാണ് നോസയിൽ നിന്നും പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ആറ് ചാർജുകളാണ് നോസയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. സെക്സ് ഒഫൻഡേർസ് രജിസ്ട്രറിൽ പത്ത് വർഷം ഒപ്പിടാനാണ് വാർവിക്ക് ക്രൗൺ കോടതി ജഡ്ജായ പീറ്റർ കുക്ക് നോസയോട് ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പുറമെ ഒരു സെക്സ് ഒഫൻഡർ പ്രോഗ്രാമിൽ പങ്കെടുക്കാനും നോസയോട് കോടതി നിർദേശിച്ചിട്ടുണ്ട്. ജിപിയായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള നോസയുടെ ലൈസൻസ് റദ്ദാക്കിയെന്ന് ജനറൽ മെഡിക്കൽ കൗൺസിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ലാപ്ടോപ്പിൽ പോൺ മെറ്റീരിയലുകൾ കണ്ടെടുത്തതിനെ തുടർന്ന് നോസയുടെ ഭാര്യ കഴിഞ്ഞ ജൂൺ മാസത്തിൽ കവൻട്രി പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ അന്തോണി കാർട്ടിൻ ബോധിപ്പിച്ചിരിക്കുന്നത്. 2008ലും നോസയുടെ പക്കൽ കുട്ടികളുടെ പോൺ ചിത്രങ്ങൾ കണ്ടിരുന്നുവെന്ന് ഭാര്യ കോടതിയിൽ ബോധിപ്പിച്ചിരുന്നു. തന്റെ കക്ഷിയുടെ മെഡിക്കൽ കരിയറും വിവാഹബന്ധവും ഇതോടെ താറുമാറായിരിക്കുന്നുവെന്നും നോസയുടെ ലോയറായ റിച്ചാർഡ് ഗിബ്സ് പറയുന്നു.

ലാപ് ടോപ്പിൽ കണ്ടെടുത്ത ഏഴിലൊന്ന് ചിത്രങ്ങളും വളരെ ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതും അധിക്ഷേപിക്കുന്നതുമാണെന്നാണ് ജഡ്ജ് വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഈ ഡോക്ടർക്ക് ഉചിതമായ ശിക്ഷ അനിവാര്യമാണെന്നും കോടതി വിധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP