കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ ആരൊക്കെ? ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ നിർത്തണം എന്ന വികാരം ശക്തം; മുല്ലപ്പള്ളി മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും പറയുന്നവർ ഒരു പോലെ; കെ വി തോമസിനെ മാറ്റി ഹൈബിയെ നിർത്താനുള്ള നീക്കം വെട്ടി സോണിയയുടെ വിശ്വസ്തൻ; തൃശൂർ-ചാലക്കുടി പാക്കേജിനെ കുറിച്ചും ചർച്ച സജീവം; കോട്ടയത്തെ മാണിയുടെ സ്ഥാനാർത്ഥിയിൽ ഊഹാപോഹങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 20ൽ 20 നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ എല്ലാ സീറ്റിലും കരുത്തരെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. 2014ൽ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് ജയിച്ച് കയറിയവരിൽ യുഡിഎഫ് പക്ഷത്ത് നിന്ന് ജോസ് കെ മാണി ഒഴികെ എല്ലാവരും മത്സരിക്കാനെത്തും. തോറ്റി സ്ഥലത്തെല്ലാം അതിശക്തരും. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിച്ച് മധ്യകേരളത്തിൽ സാധ്യത വാനോളമുയർത്താനാണ് കോൺഗ്രസ് നീക്കം. ഹൈക്കമാണ്ട് ആവശ്യപ്പെട്ടാൽ ഉമ്മൻ ചാണ്ടിയും മത്സരിച്ചേക്കും. അങ്ങനെ വന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സൂപ്പർസ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയാകും.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിനിർണയം ഫെബ്രുവരിയിൽത്തന്നെ പൂർത്തിയാക്കാനുള്ള അനൗപചാരിക ചർച്ചകൾ കോൺഗ്രസിൽ സജീവമായിട്ടുണ്ട് നിലവിലെ എംപി.മാർക്കെല്ലാം സീറ്റുണ്ടാകുമെന്ന് കെപിസിസി. നേതൃയോഗത്തിൽ നേതാക്കൾ പരോക്ഷ സൂചന നൽകി. കെപിസിസി. പ്രസിഡന്റായതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ മത്സരിക്കാുമോ എന്നതിൽ സംശയമുണ്ട്. ഇക്കാര്യത്തിലും ഹൈക്കമാണ്ട് തീരുമാനമാകും നിർണ്ണായകം. പ്രവർത്തകരുടെ വികാരമറിയാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ജില്ലകളിൽ പര്യടനം തുടങ്ങി. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി അണികൾ സജീവ ഇടപെടൽ നടത്തുന്നത്.
കോട്ടയത്ത് കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും. മുസ്ലിംലീഗ്, ആർ.എസ്പി. പാർട്ടികളും സിറ്റിങ് എംപി.മാരെത്തന്നെ വീണ്ടും രംഗത്തിറക്കും. പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും വലിയ വെല്ലുവിളി കൂടാതെ ജയിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. കൊല്ലത്ത് ആർ എസ് പിക്ക് വേണ്ടി എൻ കെ പ്രേമചന്ദ്രൻ വീണ്ടും മത്സരിക്കും. ഇവിടേയും യുഡിഎഫിന് വിജയ സാധ്യത ഏറെയാണെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. വയനാടാണ് യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത മണ്ഡലം. അതുകൊണ്ട് തന്നെ ഇവിടെ സ്ഥാനാർത്ഥിയാകാൻ ്മത്സരവും ശക്തമാണ്.
കോട്ടയത്തെ സ്ഥാനാർത്ഥി കെ.എം. മാണിയുടെ കുടുംബത്തിൽനിന്നായിരിക്കുമെന്ന സൂചനയും ഉണ്ട്. ജോസ് കെ മാണിയുടെ ഭാര്യ മത്സരിക്കുമോ എന്ന സംശയമാണ് സജീവമാകുന്നത്. ഇക്കാര്യത്തിൽ മാണിയുടെ നിലപാട് ആയിരിക്കും നിർണ്ണായകം. അതിവിശ്വസ്തരെ മാത്രമേ മാണി മത്സരിപ്പിക്കൂവെന്നും സൂചനയുണ്ട്. അതിനിടെ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിന്റെ പേരും സജീവമായി ചർച്ച ചെയ്യുന്നുണ്ട്. എല്ലാ വശങ്ങളും പരിഗണിച്ച് മാണിയാകും തീരുമാനം എടുക്കുന്നത്. കോട്ടയം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ നിർത്താനുള്ള നീക്കം സജീവമായതും.
പരമാവധി സീറ്റുകൾ നേടുകയെന്നതാണ് ഉമ്മൻ ചാണ്ടിയെ അടക്കം രംഗത്തിറക്കാനുള്ള നീക്കത്തിനുപിന്നിൽ. ശശി തരൂർ തിരുവനന്തപുരത്ത് മൂന്നാം ഊഴത്തിനിറങ്ങും. പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ, എറണാകുളത്ത് കെ.വി. തോമസ്, കോഴിക്കോട്ട് എം.കെ. രാഘവൻ എന്നിവർ വീണ്ടും മത്സരിക്കും. എറണാകുളത്ത് ഹൈബി ഈഡനെ മത്സരിപ്പിക്കാൻ കരുനീക്കം നടന്നിരുന്നു. എന്നാൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത തിരിച്ചറിഞ്ഞ് കെ വി തോമസ് ഈ നീക്കത്തെ വെട്ടി. സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തൻ മത്സരിക്കുമെന്ന് തന്നെയാണ് സൂചന.
ആറ്റിങ്ങലിൽ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് വിലയിരുത്തൽ. അടൂർ പ്രകാശിന്റെ പേരാണ് ഇവിടെ പരിഗണിക്കുന്നത്. കോന്നി എംഎൽഎയായ അടൂർ പ്രകാശും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എന്നിവരാണ് പരിഗണനയിലുള്ളത്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ വന്നാൽ സീറ്റ് ഉറപ്പായും പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് കോൺഗ്രസ് ക്യാമ്പുകളുടെ പ്രതീക്ഷ. കോട്ടയത്തും പത്തനംതിട്ടയിലും കോൺഗ്രസിന് ഭൂരിപക്ഷം ഉയരുന്ന സാഹചര്യവും ഉമ്മൻ ചാണ്ടി ഒരുക്കുമെന്നാണ് വിലയിരുത്തൽ.
തൃശ്ശൂർ-ചാലക്കുടി മണ്ഡലങ്ങൾ ഒരു പാക്കേജായാകും നിശ്ചയിക്കുക. കഴിഞ്ഞതവണ പി.സി. ചാക്കോയും കെ.പി. ധനപാലനും മണ്ഡലംമാറി മത്സരിച്ചപ്പോൾ രണ്ടിടത്തും തോറ്റു. ഇത്തവണയും ഇരുവരുടെയും പേരുകൾ ഉയരുന്നുണ്ട്. തൃശ്ശൂരിൽ ടി.എൻ. പ്രതാപനെയും പരിഗണിക്കുന്നു. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരിന് അവിടെ മുൻതൂക്കമുണ്ട്. വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയുടെ പേരും ഉയർന്നിരുന്നു. ആലത്തൂർ, കാസർകോട് മണ്ഡലങ്ങളിലേക്കുള്ള പേരുകൾ സജീവമായി വന്നിട്ടില്ല. ഈ രണ്ട് സീറ്റുകളിലും വിജയ സാധ്യത കുറവാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അതിശക്തരെ രംഗത്തിറക്കും.
വയനാട്ടിൽ എംപി.യായിരുന്ന എം.ഐ. ഷാനവാസ് അന്തരിച്ചതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തും. ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, എം.എം. ഹസൻ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. ഷാനവാസിന്റെ മകളെ സ്ഥാനാർത്ഥിയാക്കില്ല. വടകരയിൽ കെ.പി. അനിൽകുമാർ, കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. മുല്ലപ്പള്ളി മത്സരിക്കാനെത്തിയാൽ കാര്യങ്ങൾ കെപിസിസി പ്രസിഡന്റിന് അനൂകുലമാകും, കണ്ണൂരിൽ കെ. സുധാകരൻ, കെ. സുരേന്ദ്രൻ, സതീശൻ പാച്ചേനി, കെ.എസ്.യു. വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് തുടങ്ങിയവരെ പരിഗണിക്കുന്നു. കാസർഗോട്ടേക്കും ടി സിദ്ദിഖിനെ പരിഗണിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍