ഒന്ന് കണ്ണടച്ചാൽ അലോക് വർമ്മയുടെ എല്ലാ കാര്യങ്ങളും ശരിയാക്കാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല ! രാകേഷ് അസ്താനയ്ക്കെതരെയുള്ള റിപ്പോർട്ട് തിരുത്താൻ തയാറാകാത്തതോടെ വർമ്മയെ നീക്കാൻ തീരുമാനമെടുത്തെന്ന് വിവരം! സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് എത്താൻ അസ്താനയ്ക്ക് വിലങ്ങുതടിയാകുന്ന റിപ്പോർട്ട് ആവശ്യപ്പെട്ടത് കേന്ദ്ര വിജിലൻസ് കമ്മീഷണർ; സിബിഐ തലപ്പത്ത് നടക്കുന്നത് വൻ ബലപരീക്ഷണം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഴിമതിയും സ്ഥാനമോഹവും തമ്മിൽ നടന്ന ബലപരീക്ഷണമാണ് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കാനുള്ള കാരണമായതെന്ന് റിപ്പോർട്ട്. സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയുള്ള മോശം റിപ്പോർട്ട് തിരുത്താൻ തയാറാകാത്തതാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും വർമ്മയെ നീക്കം ചെയ്തതെന്നും ഇതു സംബന്ധിച്ച് വിശദ വിവരങ്ങൾ ദി ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തതുമാണ് ഇപ്പോൾ ചൂടേറിയ ചർച്ചയായിരിക്കുന്നത്. മാത്രമല്ല സിബിഐയുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ വർഷം അവസാനം കേന്ദ്ര വിജിലൻസ് കമ്മിഷണർ കെ.വി.ചൗധരി ആലോക് വർമയെ നേരിൽ കണ്ടു അസ്താനയ്ക്കെതിരെയുള്ള റിപ്പോർട്ട് തിരുത്തണമെന്ന് അഭ്യർത്ഥിച്ചു.
അഴിമതി ആരോപണം നേരിടുന്ന അസ്താനയ്ക്ക് ഡയറക്ടർ സ്ഥാനത്തേക്ക് എത്താനുള്ള നീക്കത്തിനു വിലങ്ങുതടിയാണ് വർമയുടെ റിപ്പോർട്ട്. ഇതു പിൻവലിച്ചാൽ വർമയുടെ 'എല്ലാ കാര്യങ്ങളും ശരിയാകും' എന്നു ചൗധരി ഉറപ്പു നൽകിയതായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആലോക് വർമ ഈ 'കൊടുക്കൽ വാങ്ങലിനു' വഴങ്ങിയില്ല. മാത്രമല്ല, സിവിസി അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് എ.കെ.പട്നായിക്കിനെ ഈ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നു വന്ന സിവിസി റിപ്പോർട്ടാണ് സുപ്രീം കോടതി വിധിയിലൂടെ ഡയറക്ടർ സ്ഥാനത്തേക്കു തിരിച്ചെത്തിയ ആലോക് വർമയെ 48 മണിക്കൂറിനുള്ളിൽ നീക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ പ്രേരിപ്പിച്ചത്.
എന്നാൽ ഇതിനെക്കുറിച്ചു പ്രതികരിക്കാൻ ആലോക് വർമ, കെ.വി.ചൗധരി, എ.കെ.പട്നായിക് എന്നിവർ തയാറായില്ല. വർമയ്ക്കെതിരെയുള്ള കണ്ടെത്തലുകൾ സിവിസിയുടെ മാത്രമാണെന്നും അന്വേഷണത്തിൽ തനിക്കു പങ്കില്ലെന്നും പട്നായിക് പറഞ്ഞു. സിവിസി റിപ്പോർട്ട് പരിഗണിച്ചാണു വർമയെ പുറത്താക്കാനുള്ള തീരുമാനം ഉന്നതാധികാര സമിതി കൈക്കൊണ്ടതെന്നാണു വിവരം. അതേസമയം, ആലോക് വർമയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് സിവിസി ശുപാർശ ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
സിവിസിയുടെ ഇടപെടലിന് ആലോക് വർമ തയാറാകാതിരുന്നതാണ് ഈ നീക്കത്തിനു പിന്നിലെന്നുമാണ് വിവരം. വർമയ്ക്കെതിരെ അഴിമതി ആരോപണങ്ങളിൽ തെളിവില്ലെന്ന് എ.കെ പട്നായിക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്. മൊയീൻ ഖുറേഷി കേസിൽ ആലോക് വർമയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സിവിസി നീക്കം. ഇതു സംബന്ധിച്ചു കേന്ദ്രത്തിന് ഉടൻ കത്തുനൽകുമെന്നാണ് സിവിസി വൃത്തങ്ങൾ നൽകുന്ന സൂചന.
ശരവേഗത്തിലെടുത്ത തീരുമാനം
വ്യാഴാഴ്ച്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന സമിതിയുടെ യോഗമാണ് വർമ്മയെ മാറ്റിയത്. രണ്ട് മണിക്കൂർ നീണ്ട യോഗം അലോക് വർമ്മയ്ക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രിയും സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി. വി. സി നിഗമനങ്ങൾ ശരിവച്ചപ്പോൾ മൂന്നാമത്തെ അംഗമായ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എതിർത്തു. തീരുമാനം മാറ്റി വയ്ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജസ്റ്റസ് സിക്രിയുടെ നിലപാടു കാരണം സുപ്രീംകോടതിയും അലോക് വർമ്മയക്ക് അനുകൂലമായ തീരുമാനം എടുക്കില്ലെന്ന വിലയിരുത്തൽ സജീവമാണ്. അലോക് വർമ്മയെ സമിതി ചേർന്ന് മാറ്റാമെന്ന നിരീക്ഷണം നേരത്തെ സുപ്രീംകോടതി നടത്തുകയും ചെയ്തു.
സി. വി. സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് രണ്ടര മാസം മുൻപ് അലോക് വർമ്മയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും കേന്ദ്ര സർക്കാർ നിർബന്ധിത അവധി നൽകി മാറ്റിയത്. അതിനെതിരെ അലോക് വർമ്മ സമർപ്പിച്ച ഹർജിയിൽ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി സി റിപ്പോർട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. സമിതി തീരുമാനം എടുക്കും വരെ അലോക് വർമ്മ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ഡയറക്ടർ പദവിയിൽ തിരിച്ചെത്തിയ അലോക് വർമ്മ അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
വർമ്മയ്ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്. ബുധനാഴ്ച രാത്രി ഉന്നതതല സമിതി ചോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആ യോഗത്തിൽ മല്ലികാർജുൻ ഖാർഗെ സി. വി. സി റിപ്പോർട്ട് ഉൾപ്പെടെയുള്ള ചില രേഖകൾ വേണമെന്നും അലോക് വർമ്മയ്ക്ക് വിശദീകരണത്തിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ വീണ്ടും സമിതി ചേർന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ട് കമ്മിറ്റിയാണ് സി ബി ഐ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിയിൽ പ്രതിരകണവുമായി അലോക് വർമ രംഗത്ത് വന്നു.
സ്ഥാനത്തുനിന്നും തന്നെ നീക്കിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നായിരുന്നു അലോക് വർമയുടെ പ്രതികരണം. തനിക്കെതിരായ നടപടിക്ക് കാരണമായിട്ടുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും, കെട്ടിച്ചമച്ചതുമാണ്. ഇതിന് പിന്നിൽ ഒരുവ്യക്തിക്ക് തന്നോടുള്ള വിദ്വേഷമാണെന്നും വർമ ആരോപിക്കുന്നു. ദേശീയ വാർത്താ ഏജൻസിയായ പി ടി െഎയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വതന്ത്ര അന്വേഷണ ഏജൻസിയായ സിബി െഎ ആരുടെയും സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന സ്ഥിതി ഉണ്ടാവരുത്. ഏജൻസിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ ഇത് തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അലോക് വർമ കുറ്റപ്പെടുത്തി. ഇതിന് സമാനമായ നടപടിയാണ് 2018 ഒക്ടോബർ 23 ന് തനിക്കെതിരായ നടപടിക്ക് കാരണമായ സിവിസി റിപ്പോർട്ടിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനം ദുഃഖമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു ഇതാദ്യമായാണ് അലോക് വർമ വിവാദത്തെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
കേന്ദ്രതീരുമാനത്തിന് അനുകൂലമായി സുപ്രീംകോടതി ജഡ്ജി നിലകൊണ്ടത് കേന്ദ്രത്തിന്റെ വാദങ്ങൾക്ക് കൂടുതൽ ബലം നൽകി. സിബിഐ ഡയറക്ടർ അലോക് വർമയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള പടലപ്പിണക്കത്തെ തുടർന്നാണ് കേന്ദ്രം ഇരുവരെയും ചുമതലകളിൽ നിന്ന് നീക്കി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്.
ഡയറക്ടർ ഫയർ സർവ്വീസസ് ആൻഡ് ഹോം ഗാർഡ്സ് ആയാണ് മാറ്റം. രണ്ടരമണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ സമിതി യോഗം കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ചു. അഴിമതിക്ക് സാഹചര്യ തെളിവുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. അലോക് വർമ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാർജ്ജുന ഖർഗെ വാദിച്ചു. അലോക് വർമ്മയെ ഉടൻ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖർഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു. റഫാൽ ഇടപാട് ചൂണ്ടിക്കാട്ടി കോൺഗ്രസ് തീരുമാനത്തിനെതിരെ രംഗത്തു വന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്